തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: സ്ഥാനാര്‍ഥികള്‍ക്കും ചീഫ് ഏജന്‍റുമാര്‍ക്കും ബോധവത്കരണം നടത്തി
Wednesday, April 10, 2024 1:41 AM IST
കാസർഗോഡ്: സ്ഥാനാര്‍ഥികള്‍ക്കും ചീഫ് ഏജന്‍റുമാര്‍ക്കുമായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകന്‍ റിഷിരേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു.

മണ്ഡലം വരണാധികാരിയായ കളക്ടർ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. മാതൃക പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനവുമായി ബന്ധപ്പെട്ട് മൂന്നു സ്ഥാനാര്‍ഥികള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാണിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പ്രചാരണത്തിനുള്ള വാഹനങ്ങള്‍ക്കും റോഡ് ഷോയ്ക്കും മുന്‍കൂട്ടി അനുമതി വാങ്ങണം. കുട്ടികളെ റാലികളിലും പ്രചരണ പരിപാടികളിലും പങ്കെടുപ്പിക്കരുതെന്നും കളക്ടര്‍ പറഞ്ഞു.

ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ്, നോഡല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസി. കളക്ടര്‍ ദിലീപ് കെ. കൈനിക്കര, എഡിഎം കെ.വി. ശ്രുതി, ഇലക്‌ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍ എന്നിവർ സംബന്ധിച്ചു.