കാഴ്ചവസ്തുവായി തോട്ടപ്പള്ളി തുറമുഖം
Sunday, March 24, 2024 2:20 AM IST
അമ്പലപ്പുഴ: ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച തുറമുഖം കാഴ്ചവസ്തുവായി മാറുന്നു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടേണ്ട തോട്ടപ്പള്ളി തുറമുഖത്തിനാണ് ഈ ദുരവസ്ഥ. പൊഴിമുഖം മണലടിഞ്ഞു കയറിയതിനാല്‍ വലിയ ലയ്‌ലാന്‍ഡ് വള്ളങ്ങള്‍ക്ക് തുറമുഖത്ത് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ദിവസം പുറക്കാട്, പുന്തല ഭാഗങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞതിനാല്‍ ഇത്തരം ലയ്‌ലാന്‍ഡ്് വള്ളങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ തൊഴിലാളികള്‍ ഏറെ പണിപ്പെട്ടു. തോട്ടപ്പള്ളി തുറമുഖം പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍ ഇത്തരം വള്ളങ്ങള്‍ തുറമുഖത്തേക്ക് മാറ്റാന്‍ കഴിയുമായിരുന്നു.

1987 ല്‍ ഫിഷ് ലാൻഡിംഗ് സെന്‍ററായാണ് ഇതിനു തുടക്കമായത്. 1991 ല്‍ ഫിഷ് ലാൻഡിംഗ് സെന്‍റര്‍ നിര്‍മാണം പൂര്‍ത്തിയായി.പിന്നീട് 2004ല്‍ തുറമുഖ നിര്‍മാണോദ്ഘാടനം നടന്നു. 2011 ല്‍ തുറമുഖത്തിന്‍റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടന്നു. 15 കോടിയോളം രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ച് നിര്‍മിച്ച, മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയായിരുന്ന ഈ ഹാര്‍ബര്‍ പ്രവര്‍ത്തനം തുടങ്ങി 3 വര്‍ഷം പിന്നിട്ട് 2014ല്‍ പ്രവര്‍ത്തന രഹിതമായി.

പൊഴിമുഖത്ത് മണലടിഞ്ഞു കയറി തുറമുഖത്ത് മണല്‍ നിറഞ്ഞതോടെ വലിയ ലയ്‌ലാന്‍ഡ് വള്ളങ്ങള്‍ക്ക് തുറമുഖത്ത് കടക്കാന്‍ കഴിയാതായി. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ലാതെ തോട്ടപ്പള്ളി തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസനം എങ്ങും എത്തിയില്ല. പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാന്‍ തുടക്കത്തില്‍ ഐആര്‍ഇക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പിന്നീട് വിവാദമായ കരിമണല്‍ ഖനനവും തോട്ടപ്പള്ളിയില്‍ ആരംഭിച്ചത്. ഇപ്പോള്‍ ചെറിയ ഡിസ്‌കോ വള്ളങ്ങള്‍ മാത്രമാണ് തുറമുഖത്ത് കടക്കുന്നത്. അശാസ്ത്രീയമായ രീതിയിലുള്ള നിര്‍മാണം നടത്തിയതിലൂടെ ഖജനാവിലെ കോടികളാണ് പാഴായത്.

ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ തുറമുഖത്തിനാണ് ഇപ്പോള്‍ ഈ അവസ്ഥ. വെറും മണലൂറ്റ് കേന്ദ്രമായി മാത്രം തോട്ടപ്പള്ളി തുറമുഖം മാറി. ഇതോടെ തുറമുഖത്തെ ആശ്രയിച്ച് ഉപജീവനം നടത്തി വന്ന ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി. തുറമുഖ വികസനത്തിനായി മാറി മാറി വന്ന സര്‍ക്കാരുകള്‍ കോടികള്‍ പ്രഖ്യാപിച്ചെങ്കലം ഇതൊന്നും യാഥാര്‍ഥ്യമായില്ല. 200 ഓളം ലയ്‌ലാന്‍ഡ്് വള്ളങ്ങള്‍ക്ക് കടക്കാവുന്ന തരത്തിലാണ് തുറമുഖം രൂപ കല്‍പ്പന ചെയ്തത്. എന്നാല്‍ തുറമുഖമാകെ മണലടിഞ്ഞതോടെ വലിയ വള്ളങ്ങള്‍ക്ക് മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി. മണലു കയറാതിരിക്കാന്‍ വടക്ക് ഭാഗത്താരംഭിച്ച പുലിമുട്ട് നിര്‍മാണവും ഇഴഞ്ഞു നീങ്ങുകയാണ്.