നരേന്ദ്ര മോദിക്ക് പ്രതിപക്ഷത്തെ ഭയം, വായ്മൂടിക്കെട്ടാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല
Sunday, March 24, 2024 11:34 PM IST
ചാരുംമൂട്: പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷത്തെ ഭയമാണെന്നും അതിനാൽ കേന്ദ്രസർക്കാർ പ്രതിപക്ഷത്തിന്‍റെ വായ്മൂടിക്കെട്ടാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് മാവേലിക്കര നിയോജക മണ്ഡലം കൺവൻഷൻ ചാരുംമൂട്ടിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തനിലയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രണ്ടു മുഖ്യമന്ത്രിമാരെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ജനാധിപത്യവിരുദ്ധമായ നടപടികളാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സഹായങ്ങളും കരാറുകൾ നൽകിയും ഭീഷണിപ്പെടുത്തിയും ബിജെപി ഫണ്ട് കൈപ്പറ്റുന്നതായും അദ്ദേഹം ആരോപിച്ചു. നിയോജകമണ്ഡലം ചെയർമാൻ കെ.ഗോപൻ അധ്യക്ഷതവഹിച്ചു.

സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്, ടോമി കല്ലാനി, കോശി എം. കോശി, എം. മുരളി, കെ.ആർ. മുരളീധരൻ, എബി കുര്യാക്കോസ്, കെ. സണ്ണിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.