അന്ധകാരനഴിയിൽ വൻ കഞ്ചാവ് വേട്ട
Sunday, March 24, 2024 11:34 PM IST
തുറവൂർ: അന്ധകാരനഴിയിൽ വൻ കഞ്ചാവ് വേട്ട .ആലപ്പുഴ എസ് പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും , പട്ടണക്കാട് പോലീസും ചേർന്നാണ് വൻ കഞ്ചാവ് വേട്ട നടത്തിയിരിക്കുന്നത്. 40 കിലോ കഞ്ചാവ് ആന്ധ്ര രജിസ്ട്രേഷനുള്ള വാഹനത്തിൽനിന്ന് പിടികൂടിയിരിക്കുന്നത്.ആലുവ സ്വദേശിയും ,ആലപ്പുഴ സ്വദേശിയുമായ രണ്ടുപേരെ വാഹനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിനിമാസ്റ്റൈലിൽ ആണ് ഈ സംഘത്തെ പിടികൂടിയത്.

കേരളത്തിൽനിന്നുള്ള വാഹനത്തിൽ ആന്ധ്രയിൽ എത്തി അവിടെനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന വഴി ഇവരുടെ വാഹനം ആന്ധ്രായിൽ വെച്ച് കേടായി. തുടർന്ന് ആന്ധ്രയിൽ ഉള്ള ഷോപ്പിൽ കേടായ വാഹനം ഇട്ടശേഷം അവിടെനിന്ന് മറ്റൊരുകാർ വാടകയ്ക്കെടുത്താണ് കേരളത്തിലെയ്ക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് .

പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഈ വാഹനത്തെ പിന്തുടർന്ന് വരികയും, ഈ വാഹനം നിർത്തുവാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ഇവർ വാഹനം നിർത്താതെ മുന്നോട്ടു പോയതിനെ തുടർന്ന് പോലീസ് വാഹനം കുറുകെയിട് തടയുവാൻ ശ്രമിച്ചു.ഇതേത്തുടർന്ന് ഇവരുടെ വാഹനം പോലീസ് ജീപ്പിൽ ഇടിക്കുകയും ചെയ്തു . തുടർന്ന് സാഹസികമായി പോലീസ് ഇവരുടെ വാഹനം പിടികൂടുകയും, വാഹനത്തിൻ്റെ ചില്ലുകൾ തകർത്താണ് ഇവരെ പോലീസ് പിടികൂടിയത്. രാത്രി വൈകിയും ഇവരുടെ വാഹനം അന്ധകാരനഴിൽ വച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ യ്ക്ക് കഞ്ചാവ് കടത്തുന്ന റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പറയപ്പെടുന്നു. ഇതിൽ ആലപ്പുഴ സ്വദേശി വിദ്യാർഥിയാണ്.