സ്മരണകളുണർത്തി തങ്കി പള്ളിയിൽ നേർച്ചക്കഞ്ഞി വിളമ്പാൻ മൺചട്ടികളെത്തി
Tuesday, March 26, 2024 12:17 AM IST
ചേർത്തല: പ്രസിദ്ധ തീർഥാടന കേന്ദ്രമായ തങ്കി പള്ളിയിൽ വിശുദ്ധവാര നാളുകളിൽ നേർച്ചക്കഞ്ഞി വിതരണം ചെയ്യാൻ മൺചട്ടികളെത്തി. ഗതകാല സ്മരണകളുണർത്തിയാണ് എല്ലാവർഷവും ഇവിടെ മൺചട്ടികളിൽ കഞ്ഞി വിളമ്പുന്നത്.

വെള്ളിയാഴ്ചകളിലും മറ്റു പ്രധാന ദിവസങ്ങളിലും ഇവിടെ നേർച്ചക്കഞ്ഞി വിതരണം ഉണ്ടങ്കിലും വിശുദ്ധവാര നാളുകളിൽ മാത്രമാണ്ചട്ടികളിൽ വിതരണം നടത്തുന്നത്. മറ്റ് ദിവസങ്ങളിൽ സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. 1936ൽ ഇവിടത്തെ വീട്ടമ്മമാർ പിടിയരി കൂട്ടി ലഭിച്ച പണം ഉപയോഗിച്ചാണ് പള്ളിയിലേക്ക് ക്രിസ്തുവിന്‍റെ അദ്ഭുത തിരുസ്വരൂപം വാങ്ങിയത്.
തുടർന്ന് പ്രാർഥനയിലും ഉപവാസത്തിലും വിശ്വാസികൾ രാപകൽ കഴിഞ്ഞപ്പോൾ ചില ഉദാരമതികൾ പള്ളിമുറ്റത്ത് കഞ്ഞിവച്ച് വിതരണം ചെയ്തു. ഇത് കഴിച്ച പലർക്കും രോഗസൗഖ്യം ലഭിച്ചെന്നാണ് വിശ്വാസം. അക്കാലത്ത് മൺചട്ടികളായിരുന്നു പ്രധാനം.

ഇതിന്‍റെ സ്മരണയിൽ ഇന്നും മൺചട്ടികളിൽ കഞ്ഞി വിതരണം ചെയ്യുന്നു. ആലുവയിലെ സമ്പന്നമായ കളിമൺപാടത്ത് തങ്കിപള്ളിയിലേക്കായി ഇത്തവണ 5000 ചട്ടികളാണ് നിർമിച്ച് എത്തിച്ചത്. കളിമണ്ണിന്‍റെ ദൗർലഭ്യവും കൂലി കൂടുതലും മൂലം സ്റ്റീൽ പാത്രത്തെക്കാൾ വില കൊടുത്ത് ഇവ വാങ്ങുന്നത് സമ്പന്നമായ പൈതൃകം നിലനിർത്താനാണെന്ന് വികാരി ഫാ.ജോർജ് എടേഴത്ത് പറഞ്ഞു.

500ലധികം ചാക്ക് അരിയാണ് ഇത്തവണ നേർച്ചക്കഞ്ഞിക്കായി എത്തിച്ചിട്ടുള്ളത്. ഒരേസമയം ആയിരത്തിലധികം പേർക്ക് കഞ്ഞികുടിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്നവർക്ക് നിമിഷനേരം കൊണ്ട് കഞ്ഞി വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നേർച്ചക്കഞ്ഞി വിതരണത്തിന്‍റെ ചുമതലയുള്ള സഹവികാരി ഫാ. സിബി കിടങ്ങേത്ത്, കൺവീനർ സാലി മച്ചുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ 500 വോളന്‍റിയർമാർ പ്രവർത്തിച്ചു വരുന്നു. വേസ്റ്റ് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നതിനായി കടക്കരപ്പള്ളി പഞ്ചായത്ത് ഹരിത കർമസേനയും രംഗത്തുണ്ട്.