പദ്ധതിത്തുക ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നെട്ടോട്ടത്തില്‍
Tuesday, March 26, 2024 12:17 AM IST
ചെങ്ങന്നൂര്‍: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പദ്ധതിത്തുക ചെലവഴിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നെട്ടോട്ടത്തില്‍. പരമാവധി 60 ശതമാനത്തിലെങ്കിലും എത്തിക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ക്ക് തടസമില്ലെന്ന് പഞ്ചായത്ത് അധ്യക്ഷന്മാര്‍ പറയുന്നു.
സാമ്പത്തികവര്‍ഷം അവസാനിക്കാറായപ്പോള്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവുണ്ടായതും ആശ്വാസമായി. ചെറിയതുകയുടെ ബില്ലുകള്‍ മാറുന്നുണ്ട്. അതേസമയം മുന്‍വര്‍ഷങ്ങളിലേതുപോലെ പദ്ധതിത്തുക ചെലവഴിക്കാനുള്ള സാഹചര്യമില്ല.

ഈ വര്‍ഷത്തെ പദ്ധതികള്‍ കുറേയെണ്ണം സ്പില്‍ ഓവറായി (അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കു നീളുന്നത്) മാറിയേക്കും. ചെങ്ങന്നൂര്‍ നഗരസഭയില്‍ 50 ശതമാനത്തിനു മുകളില്‍ തുക ചെലവഴിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുമൂലം അടുത്ത സാമ്പത്തികവര്‍ഷം പുതുതായി ഒരു പദ്ധതിയും ഏറ്റെടുക്കാന്‍കഴിയാത്ത സാഹചര്യമാണെന്ന് പഞ്ചായത്ത് അധ്യക്ഷന്മാര്‍ പറയുന്നു.

കഴിഞ്ഞ പദ്ധതിത്തുക പൂര്‍ണമായി ചെലവഴിക്കാതെയിരുന്നതിനാല്‍ അനുവദിച്ചതുക സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയോ അല്ലെങ്കില്‍ അടുത്ത സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ കുറവുവരുത്തുകയോ ചെയ്യും.

വരുന്ന സാമ്പത്തികവര്‍ഷം പുതുതായി ഒരു റോഡുപോലും കോണ്‍ക്രീറ്റ് ചെയ്യാന്‍ കഴിയുമോ എന്നകാര്യത്തിലും സംശയമുണ്ട്. ടാറിംഗ് പ്രവൃത്തികളാണ് ഏറ്റെടുക്കാത്തതില്‍ അധികവും. ബില്ലുകള്‍ മാറാത്തതും ടാറിന്റെ ഉയര്‍ന്ന വിലയും കണക്കിലെടുക്കുമ്പോള്‍ ടാറിംഗ് ജോലികള്‍ നഷ്ടമാണെന്നാണ് കരാറുകാര്‍പറയുന്നത്.