കുടിവെള്ളക്ഷാമം രൂക്ഷം; കാർഷികവിളകൾ കരിഞ്ഞുണങ്ങുന്നു
Tuesday, March 26, 2024 11:45 PM IST
ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ നെട്ടോട്ടത്തിൽ. പഞ്ചായത്തിലെ നാലുമുക്ക്, ചത്തിയറ, വേടരപ്ലാവ്, പച്ചക്കാട് ഭാഗങ്ങളിലാണ് ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതാണ് കുടിവെള്ളക്ഷാമത്തിനു താത്കാലിക ആശ്വാസം.

ജലജീവൻമിഷൻ പദ്ധതിയിൽ ധാരാളം കുടിവെള്ള കണക്‌ഷനുകൾ പഞ്ചായത്തിൽ കൊടുത്തിട്ടുണ്ടെങ്കിലും വെള്ളം കിട്ടാറേയില്ലെന്ന ആക്ഷേപം ശക്തമാണ്. പാറ്റൂർ കുടിവെള്ള പദ്ധതിയിൽനിന്നുള്ള വെള്ളമാണ് പഞ്ചായത്തിന്‍റെ വിവിധ മേഖലകളിൽ എത്തുന്നത്. എന്നാൽ, വേനൽ കടുത്തതോടെ വെള്ളം പമ്പുചെയ്യുന്ന അച്ഛൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നതിനാൽ ആവശ്യത്തിനു വെള്ളം പമ്പു ചെയ്യാൻ കഴിയുന്നില്ല. താമരക്കുളം, ചുനക്കര, നൂറനാട്, പാലമേൽ പഞ്ചായത്തുകളാണു കുടിവെള്ള പദ്ധതിയുടെ പരിധിയിൽവരുന്നത്. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായിരുന്ന കെഐപി കനാലിലെ വെള്ളവും എല്ലാം ഭാഗങ്ങളിലും എത്തുന്നില്ലെന്ന പരാതിയും ശക്തമാണ്.

കനാലിന്‍റെ പല ഭാഗങ്ങളും ഇന്നും പണി പൂർത്തിയാകാതെ അപൂർണമായി കിടക്കുന്നു. പഞ്ചായത്തിലെ ജലജീവൻ പദ്ധതിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഇതുമൂലം ജലവിതരണ ശൃംഖലയിൽ കുടിവെളള വിതരണം കാര്യക്ഷമമായി നടക്കുന്നില്ല.

അരനൂറ്റാണ്ടോളം പഴക്കമുള്ള ജലവിതരണ പൈപ്പുകളാണു പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലത്തുമുള്ളത്. എന്നാൽ, ജലവിതരണം ശക്തിപ്പെടുത്തുന്നതിനായി ഡിഐ പൈപ്പുകൾ പച്ചക്കാട്ടെ ജലസംഭരണിയിൽനിന്നും നെടിയാണിക്കൽ ക്ഷേത്ര ജംഗ്‌ഷൻ വരെയും ജലസംഭരണിയിൽനിന്നു ചാവടി ജംഗ്‌ഷൻ വരെയും ഇട്ടെങ്കിലും ഇതും പ്രയോജനമില്ലാത്ത അവസ്ഥയിലാണ്.

1984ലാണ് രണ്ടരലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി താമരക്കുളം പച്ചക്കാട്ട് പണിതത്. അടുത്ത കാലത്ത് രണ്ടു ചെറുകിട കുടിവെള്ള പദ്ധതികൾ പഞ്ചായത്ത് മുൻ കൈയെടുത്ത് പുനഃസ്ഥാപിച്ചതു മാത്രമാണ് നാട്ടുകാർക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം നൽകുന്നത്. ചത്തിയറ പുതുച്ചിറ, പൊരുവിക്കൽ കുടിവെള്ള പദ്ധതികളാണ് പുനഃസ്ഥാപിച്ചത്. വർഷങ്ങൾ പഴക്കമുള്ള ആസ്ബസ്റ്റോസ് സിമന്‍റ് പൈപ്പുകൾ ദിനംപ്രതി പൊട്ടി വ്യാപകമായി വെള്ളം പാഴാകുന്നതാണു താമരക്കുളം നേരിടുന്ന പ്രധാനപ്രശ്നം.

പുതിയ പൈപ്പുകൾ ഇട്ട് ജലവിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പഞ്ചായത്തിലെ ഉയർന്നസ്ഥലത്ത് പുതിയ ജലസംഭരണി പണിത് കുടിവെള്ളവിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമണ്. ചൂട് കൂടിയതോടെ കാർഷിക മേഖലയിൽ വൻനഷ്ടമാണ് ഉണ്ടാകുന്നത്. വാഴയും പച്ചക്കറികളുമടക്കമുള്ള കാർഷികവിളകൾ കരിഞ്ഞുണങ്ങി. കൃഷിനാശം സംഭവിച്ചത് കൃഷിവകുപ്പിനെ അറിയിച്ചിട്ടും കൃത്യമായ നടപടി ഉണ്ടായില്ലെന്ന് കർഷകരും പരാതിപ്പെടുന്നു.