രാജ്യത്തിന്‍റെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പ്: മന്ത്രി
Tuesday, March 26, 2024 11:45 PM IST
കായംകുളം: രാജ്യത്തിന്‍റെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ് വരാന്‍പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് കൃഷിമന്ത്രി പി പ്രസാദ്. ആലപ്പുഴ പാര്‍ലമെന്‍റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. ആരിഫിന്‍റെ കായംകുളം മണ്ഡലം തല സ്വീകരണ പരിപാടി ദേവികുളങ്ങര ത്രിവേണിക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന ക്രൂരതയോട് പ്രതികരിക്കുക എന്നതാണ് കേരളീയരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിന്‍റെ പ്രസക്തി. എല്ലാ രൂപത്തിലും സംസ്ഥാനത്തെ ഞെരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സഹിക്കാവുന്നതിന്‍റെ പരമാവധി കഴിഞ്ഞപ്പോഴാണ് സുപ്രിംകോടതിയെ സമീപിച്ചത്. മലയാളിയെ കൈയൊഴിഞ്ഞ കോണ്‍ഗ്രസിനെ പരാജപ്പെടുത്തണം. കേന്ദ്രത്തില്‍നിന്നും കേരളത്തിന് അര്‍ഹമായ കിട്ടാനുള്ള പണം ചോദ്യം ചെയ്തപ്പോള്‍ ഒരക്ഷരം ഉരിയാടാന്‍ കോണ്‍ഗ്രസ് തയാറായില്ല.

ഭരണഘടനാവിരുദ്ധമായി അഴിമതിക്കാരില്‍നിന്നും ഇലക്ട്രല്‍ ബോണ്ട് വാങ്ങിയത് തിരികെ കൊടുക്കാനുള്ള ആര്‍ജവം കോണ്‍ഗ്രസ് കാട്ടണം. നെല്ലു സംഭരണ പദ്ധതി പ്രകാരമുള്ള താങ്ങുവില ഇനത്തില്‍ സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്ന കുടിശികയായ 852.29 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേരളത്തിന് ഒന്നും കേന്ദ്രത്തില്‍നിന്നു കിട്ടാനില്ല എന്നതായിരുന്നു കോണ്‍ഗ്രസിന്‍റെയും ബി ജെപിയുടെയും പ്രചാരണം ഇതിലൂടെ പൊളിഞ്ഞു എന്നും മന്ത്രി പറഞ്ഞു.