പൗരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണം: കെ.സി. വേണുഗോപാല്‍
Tuesday, March 26, 2024 11:45 PM IST
ആലപ്പുഴ: ഈ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം ഏറിയതാണ്. ഇന്ത്യയിലെ ഓരോ പൗരന്‍റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതിന് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. തൃക്കുന്നപുഴ ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടന മാറ്റിമറിക്കണം എന്നാണ് സംഘപരിവാര്‍ ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. മനുഷ്യര്‍ പരസ്പരം മതത്തിന്‍റെ പേരില്‍ തമ്മിലടിപ്പിച്ചു ഇന്ത്യയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈശ്വരന്‍റെ പേരിലാണ് ഇവിടെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുന്നത് ഈശ്വര ഭയമുള്ളവര്‍ മനുഷ്യരെ തമ്മില്‍ തല്ലി പഠിപ്പിക്കുമോ എന്നും കെ സി ചോദിച്ചു.

ബ്രിട്ടീഷുകാരില്‍നിന്നും വീണ്ടെടുത്ത ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തുക എന്നതാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇന്ത്യ മുന്നണി അധികാരത്തില്‍ വരുന്നതോടെ അത് യാഥാർഥ്യമാകുമെന്നും കെ.സി പറഞ്ഞു. ഈ പ്രാവശ്യം ഒരു വോട്ടും പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.