ഗാന്ധിഭവന്‍റെ സ്‌നേഹത്തണലില്‍ അമ്മമാര്‍ക്കൊപ്പം കൊടിക്കുന്നില്‍
Wednesday, March 27, 2024 11:56 PM IST
പത്തനാപുരം: ഗാന്ധിഭവന്‍റെ സ്‌നേഹത്തണലിലേക്ക് ആനയിച്ച അമ്മമാരുടെ മുന്നില്‍ വികാരാധീനനായി മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്. പുനലൂര്‍ സോമരാജന്‍ എന്ന മനുഷ്യസ്‌നേഹിയുടെ സ്‌നേഹ രാജ്യമാണ് ഗാന്ധിഭവന്‍. ഒറ്റപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ 1300 അന്തേവാസികള്‍ ഈ സ്‌നേഹ കൂടാരത്തിനു കീഴിലുണ്ട്.

ഈ പ്രസ്ഥാനത്തിന്‍റെ തുടക്കത്തിലും വളര്‍ച്ചയിലും കൊടിക്കുന്നില്‍ സുരേഷ് എന്ന ജനപ്രതിനിധിയുടെ ജീവകാരുണ്യ സ്പര്‍ശമുണ്ട്. 2003 ജൂണ്‍ മാസത്തിലെ ഒരു മഴയുള്ള സായാഹ്നത്തില്‍ 85 വയസ് പ്രായമുള്ള ഒരു അമ്മയെയുമായി കൊടിക്കുന്നില്‍ സോമരാജനെ സമീപിച്ചു. സംരക്ഷണത്തിന് ആരുമില്ലാതെ കഴിഞ്ഞിരുന്ന കോക്കാട് സ്വദേശിയായ പാറുക്കുട്ടിയമ്മ. സോമരാജന്‍ അവരെ ഒരു വാടകവീട് എടുത്ത് സംരക്ഷിച്ചു.

പത്തനാപുരത്തും കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ 20 കേന്ദ്രങ്ങളിലുമായി വളര്‍ന്ന് പന്തലിച്ചു അശരണരുടെ ആശ്രയ കേന്ദ്രമായി മാറിയ ഗാന്ധിഭവന്‍ എന്ന മഹാ പ്രസ്ഥാനത്തിലെ ആദ്യ അന്തേവാസിയായിരുന്നു പാറുക്കുട്ടിയമ്മ. ഇന്നു കാണുന്ന മനോഹരമായ കെട്ടിടസമുച്ചയത്തിന് ആര് അടിസ്ഥാനശിലയിടണം എന്ന കാര്യത്തില്‍ സോമരാജന് സംശയമുണ്ടായിരുന്നില്ല. കൊടിക്കുന്നില്‍ സുരേഷ്. ഗാന്ധിഭവനിലെ പതിവ് സന്ദര്‍ശകനായ കൊടിക്കുന്നില്‍ അവിടെയെത്തി.

അന്തേവാസികളായ അമ്മമാര്‍ അദ്ദേഹത്തെ ഹൃദയം കൊണ്ട് ചേര്‍ത്തുനിര്‍ത്തി പൊന്നാട അണിയിച്ചു. കുട്ടികള്‍ ചുവന്ന റോസാപ്പൂക്കള്‍ നല്‍കി സ്വീകരിച്ചു. അമ്മമാര്‍ക്കൊപ്പം അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചു. പ്രചാരണത്തിന്‍റെ ഷെഡ്യൂള്‍ എല്ലാം തെറ്റി ഒരു മണിക്കൂര്‍ വൈകിയാണ് സ്ഥാനാര്‍ഥി ഗാന്ധിഭവന്‍റെ പടിയിറങ്ങിയത്.