ആവേശമുയര്‍ത്തി അരുണ്‍കുമാര്‍ ചെങ്ങന്നൂരില്‍
Wednesday, March 27, 2024 11:56 PM IST
ചെങ്ങന്നൂര്‍: ആവേശം കൊടുമുടി താണ്ടിയപ്പോള്‍ തീവെയിലിനെയും തോല്‍പ്പിച്ച് മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍കുമാറിന്‍റെ പര്യടനം. ചെങ്ങന്നൂര്‍ മണ്ഡലത്തിലായിരുന്നു ഇന്നലത്തെ പ്രചാരണം.

പള്ളിക്കല്‍-പിരളശേരിയില്‍നിന്നാരംഭിച്ച പര്യടനം സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. പെരിങ്ങാല, കണ്ണങ്കര, മലയില്‍പ്പടി എന്നിവിടങ്ങളില്‍ അരുണ്‍കുമാര്‍ വോട്ടഭ്യര്‍ഥിച്ചെത്തി. വലക്കടവുംപാടും കിടങ്ങില്‍ തുണ്ടിലും കക്കടയും ഇല്ലത്തുമേപ്പുറത്തുമെല്ലാം അരുണ്‍കുമാര്‍ വോട്ടര്‍മാരെ കാണാനെത്തി.

മന്ത്രി സജിചെറിയന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തിലെങ്ങും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയ അരുണ്‍കുമാര്‍ ഇടതുപക്ഷം വിജയിക്കേണ്ട ആവശ്യകതയും ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു. രക്തസാക്ഷി കല്യാത്ര ചാത്തന്‍റെ സ്മരണകളിരമ്പുന്ന കല്യാത്ര, ചെറുമിക്കാട്, അറയ്ക്കല്‍, മലയില്‍, തുരുത്തിമേല്‍, നെടുവരംകോട് എന്നിവിടങ്ങളിലും ഉച്ചയ്ക്കു മുമ്പേ അരുണ്‍കുമാര്‍ വോട്ടു ചോദിച്ചെത്തി. അങ്ങാടിക്കല്‍മലയില്‍നിന്നാണ് ഉച്ചയ്ക്കുശേഷം പര്യടനം ആരംഭിച്ചത്.

ഇടനാട്, മുണ്ടങ്കാവ്, ഉമയാറ്റുകര, ഇരമല്ലിക്കര, മാടവന, മിത്രമഠം, പാലച്ചുവട്, ചക്കാലേത്ത് പടി, എണ്ണയ്ക്കാട്, ഇലഞ്ഞിമേല്‍, കുളഞ്ഞിത്തറകോളനി, മഠത്തുംപടി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു.