നെല്ലിനെ വീർപ്പുമുട്ടിച്ച് വരിനെല്ല്; കർഷകർ ആശങ്കയിൽ
Wednesday, March 27, 2024 11:56 PM IST
മാന്നാര്‍: അപ്പര്‍ക്കുട്ടനാടന്‍ പാടശേഖരങ്ങളിൽ നെല്ലിനു ഭീഷണിയായി വരിനെല്ലിന്‍റെയും കവടയുടെയും ശല്യം രൂക്ഷമായി. നെല്ലിനെ വരിനെല്ല് വരിഞ്ഞുമുറുക്കുന്നതാണ് കതിരണിയലിന് ഭീഷണിയാകുന്നത്.

ചില ഭാഗങ്ങളിൽ നെല്ലിനെക്കാൾ അധികമായി ഇവ വളർന്നു പൂവിട്ട് തുടങ്ങി. ഇതു കര്‍ഷകരെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. ചെന്നിത്തല, മാന്നാര്‍ ബ്ലോക്കു പാടശേഖരങ്ങളിലാണ് കര്‍ഷകര്‍ക്കു ദുരിതം വിതച്ച് വരിനെല്ലിന്‍റെയും കവടയുടെയും ശല്യമേറിയത്. കാക്ക പോള, വരി, കുടപ്പുല്ല്, പീലിക്കവട എന്നീ പേരുകളിലറിയപ്പെടുന്ന കവടകളും വരിനെല്ലുമാണ് പാടമാകെ വ്യാപിച്ചത് വളർന്ന് നിൽക്കുന്നത്.

നെൽച്ചെടികൾ കതിരണിയും മുമ്പേ വരിനെല്ലുകൾ പൂത്തു കുലച്ചിരിക്കുന്നതു നെല്ലുകളുടെ ഇനിയുള്ള വളർച്ചയ്ക്കു ഭീഷണിയാണ്. ഒന്നുമുതല്‍ ആറു ബ്ലോക്കുകളിലായി രണ്ടായിരം ഏക്കറോളം പരുന്ന പാടത്ത് 72 ദിവസമായ നെല്‍ച്ചെടികളുടെ ഇടയിലാണ് കവടയും വരിനെല്ലും പടര്‍ന്നു പിടിച്ച് നെല്ലിനെ ചിലയിടങ്ങളിൽ മൊത്തമായി മറച്ചിരിക്കുന്നത്.

കർഷകർ പാടത്ത് കീടനാശിനി തളിച്ചെങ്കിലും ഫലമുണ്ടായില്ല. നെല്ലിനേക്കാൾ കൂടുതൽ വരികളാണ് ചില പാടങ്ങളിൽ കൂടുതലായുള്ളത്. ഈ വരിനെല്ലുകൾ നെല്ലിനു ഭീഷണിയാകുകയും വിളവ് കുറയുകയും ചെയ്യും. അതിനാൽ ഇതു നശിപ്പിക്കാനായി തൊഴിലാളികളെ ഉപയോഗിച്ചും യന്ത്ര സഹായത്തിലും ഇവ നീക്കം ചെയ്യുന്നുണ്ട്. ഇതുമൂലം കൃഷി ചെലവ് വളരെ ഏറുവാൻ കാരണമാകുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് തുടക്കത്തിൽ കുറെയൊക്കെ പറിച്ച് കളഞ്ഞെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെയാണ് കിളിർത്തിരിക്കുന്നത്.

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും പലിശയ്ക്ക് കടംവാങ്ങിയും ആഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നത്. രണ്ടുവര്‍ഷം നെല്‍കൃഷിയില്‍ വന്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും കര്‍ഷകനായ ചില്ലിതുരുത്തിൽ രാജു പറഞ്ഞു. അടിക്കടി ഉണ്ടാകുന്ന മട വീഴ്ച, ബണ്ടുകളുടെ ബലക്കുറവ്, വെള്ളപ്പൊക്കം എന്നിവ കൃഷിയെ നാശത്തിലാണ് എത്തിക്കുന്നത്. കൂടാതെ കൃഷി ഇറക്കാനുള്ള താമസം നെല്‍ കൃഷിയെ ഏറെ ബാധിക്കുന്നുണ്ട്.

മാന്നാർ കുരട്ടിശേരി പാടശേഖരത്തിലെ കുട വെളളാരി എ, ബി, ഇടപുഞ്ചപടിഞ്ഞാറ്, കിഴക്ക് എന്നിവിടങ്ങളിലും വരി ശല്യം രൂക്ഷമാണ്. ഒരുവര്‍ഷം പാടമാകെ തരിശിട്ടു വെള്ളം കയറ്റി വരിനെല്ല് കിളിര്‍പ്പിച്ച് കീടനാശിനി തളിച്ച് വരിനെല്ല് പൂർണമായ നശിപ്പാക്കുവാന്‍ കഴിയുമെന്നും കര്‍ഷകര്‍ പറഞ്ഞു.

വരിനെല്ലുകളെ പൂർണമായും നശിപ്പിക്കാൻ വിവിധ പദ്ധതികളുണ്ടെങ്കിലും ഒന്നും ഇവിടെ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൃഷി വകുപ്പ് അധികൃതരുടെ അടിയന്തര ഇടപെടലുകളുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.