പൂങ്കാവ്പള്ളിയിലെ ദീപാര്‍ച്ചന പ്രയാണത്തില്‍ പങ്കുചേര്‍ന്നു പതിനായിരങ്ങള്‍
Thursday, March 28, 2024 11:47 PM IST
ആലപ്പുഴ: പൂങ്കാവിലെ വിശ്വപ്രസിദ്ധമായ ദീപാര്‍ച്ചനാ പ്രണാമത്തില്‍ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു. നാനാജാതി മതസ്ഥരായ ഭക്തജനങ്ങള്‍, നിലവിളക്കുകള്‍ കൊളുത്തി, പീഡാനുഭവ അനുസ്മരണ ആചരണങ്ങളില്‍ പങ്കുചേര്‍ന്നു.

അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കുടുംബ സമേതം പള്ളി സന്നിധാനത്തിലെത്തി നിലവിളക്കുകള്‍ കൊളുത്തി പെസഹാരാത്രി മുഴുവന്‍ അവര്‍ അനുതാപത്തിലും പ്രാര്‍ഥനയിലും സമ്പൂര്‍ണ സമര്‍പ്പണത്തിലും കഴിഞ്ഞപ്പോള്‍ പ്രദേശമാകെ വിശ്വാസപ്രഭ നിറഞ്ഞു കവിഞ്ഞു. ജില്ലാ ജഡ്ജി ശ്രീമതി സ്മിത ജോര്‍ജ് ആദ്യ തിരിതെളിയിച്ചു. ദുഃഖവെള്ളിയാഴ്ച രാവിലെ അഞ്ചുമണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നേര്‍ച്ചക്കഞ്ഞി വിതരണമുണ്ടാകും.

ബിഷപ് ഡോ ജോസഫ് കരിയില്‍ നേര്‍ച്ചക്കഞ്ഞി ആശീര്‍വദിച്ചു. നേരത്തേ നടന്ന തിരുവത്താഴ പൂജയില്‍ മുഖ്യകാര്‍മികനായിരുന്ന ഫാ. സേവ്യര്‍ ചിറമേല്‍ കാലുകഴുകല്‍ ശുശ്രൂഷയ്ക്കു നേതൃത്വം നല്കി. തുടര്‍ന്ന് നൂറുകണക്കിനു വിശ്വാസികളര്‍പ്പിക്കുന്ന ഉരുളു നേര്‍ച്ചയും നിരങ്ങുനേര്‍ച്ചയും പൂങ്കാവിലെ ഒരു പ്രത്യേകതയാണ്.