ഒരുക്കങ്ങൾ പൂർത്തിയായി, 72 പോളിംഗ് ബൂത്തുകളും സജ്ജം
Friday, April 26, 2024 7:18 AM IST
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ 172 ബൂത്തുകളും സുസജ്ജം.ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രത്തില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം പൂര്‍ത്തിയാക്കി. വിവിധ പോളിംഗ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യന്ത്രങ്ങളും സാമഗ്രികളും ഇന്നലെ ഉച്ചയോടെതന്നെ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചു.

കനത്ത പോലീസ് സുരക്ഷയിലാണ് ഇന്നലെ രാത്രി വോട്ടിംഗ് യന്ത്രങ്ങളും സാമഗ്രികളും പോളിംഗ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചത്. കാലാവസ്ഥ അനുകൂലമായത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസകരമായി. ചങ്ങനാശേരി അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ സന്ധ്യ ദേവി, തഹസില്‍ദാര്‍ വിജയസേനന്‍ എന്നിവരാണ് ചങ്ങനാശേരിയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഇന്നു രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടിംഗ് സമയം. വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങളും മറ്റ് വോട്ടിംഗ് സാമഗ്രികളും രാത്രിയോടെ എസ്ബി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിക്കും.

മാതൃകയായി എസ്ബി സ്‌കൂളിലെ വിതരണകേന്ദ്രം

ചങ്ങനാശേരി: കൊടുംവെയിലത്ത് പോളിംഗ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കന്‍ ക്രമീകരണങ്ങളൊരുക്കി എസ്ബി സ്‌കൂളിലെ വിതരണകേന്ദ്രം മാതൃകയായി. വിവിധ പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികള്‍ വാങ്ങനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഇരിപ്പിടങ്ങളും വെള്ളവും ആഹാരവും ഏര്‍പ്പെടുത്തി. ഇവര്‍ സാമഗ്രികള്‍ക്കായി കാത്തുനില്‍ക്കുന്നതൊഴിവാക്കാന്‍ ഇവര്‍ ഇരുന്ന സ്ഥലത്തേക്ക് പോളിംഗ് സാമഗ്രികള്‍ എത്തിച്ചു നല്‍കി.

ഉദ്യോഗസ്ഥര്‍ക്ക് രാത്രി ഉറങ്ങുന്നതിനായി ഇപ്രാവശ്യം പുൽപായും വിതരണം ചെയ്തു. പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുന്ന കമ്പാര്‍ട്ടുമെന്‍റുകള്‍ റൂട്ട് ഓഫീസര്‍മാര്‍ വാഹനങ്ങളില്‍ അതാത് ബൂത്തുകളില്‍ എത്തിച്ചുവെന്നതും പ്രത്യേകതയായി. ചങ്ങനാശേരി അസി. റിട്ടേണിംഗ് ഓഫീസര്‍ സന്ധ്യ ദേവി, തഹസില്‍ദാര്‍ വിജയസേനന്‍, എല്‍ആര്‍ തഹസില്‍ദാര്‍ നിജു കുര്യന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ലാലുമോന്‍ ജോസഫ്, ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്.

വോട്ടെണ്ണൽ ബിഷപ് മൂര്‍ കോളജിൽ

യന്ത്രങ്ങളും വോട്ടിംഗ് കണക്കുകളും ഉറപ്പുവരുത്തി രാത്രിതന്നെ മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ സ്‌ട്രോംഗ് റൂമിലെത്തിച്ച് സൂക്ഷിക്കും. അവിടെയാണ് മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1300ലേറെ ഉദ്യോഗസ്ഥരെയാണ് നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ചങ്ങനാശേരി ഡിവൈഎസ്പി സജി മര്‍ക്കോസാണ് പോലീസ് സേനയുടെ മേല്‍നോട്ടം വഹിക്കുന്നത്.

ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ചങ്ങനാശേരി നഗരസഭ, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 172 ബൂത്തുകളിലായി 82,613 പുരുഷ വോട്ടര്‍മാരും 90,006 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 1,72,621 വോട്ടര്‍മാരാണുള്ളത്.