ചിഹ്നം വലുതാണന്ന് ആന്‍റോ ആന്‍റണി പറയുന്നത് തോൽവി സമ്മതിക്കുന്നതിനു തുല്യം: പി.സി. ജോർജ്
Friday, April 26, 2024 10:50 PM IST
ഈരാറ്റുപേട്ട: ചിഹ്നം വലുതാണെന്ന് ആന്‍റോ ആന്‍റണി പറയുന്നത് തോൽവി സമ്മതിക്കുന്നതിനു തുല്യമാണെന്ന് പി.സി. ജോർജ്. ഇന്നലെ വൈകുന്നേരം പി.സി. ജോർജിന്‍റെ വസതിയിലെത്തിയ പത്തനംതിട്ട ലോക്സഭാ എൻഡിഎ സ്ഥാനാർഥി അനിൽ ആന്‍റണിയുമായുള്ള ചർച്ചകൾക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്തഭ്രമം ബാധിച്ചതുപോലെയാണ് ആന്‍റോ സംസാരിക്കുന്നത്. ആരോപണം മാത്രമാണ് അദ്ദേഹത്തിനു പറയാനുള്ളത്. വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതും തോൽവി ഉറപ്പിച്ചതിന്‍റെ ഭാ ഗമാണ്. അനിൽ ആന്‍റണി വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം.

5 സീറ്റിൽ ബി ജെപി വിജയിക്കും. 20 മണ്ഡലത്തിലും ഒരു ലക്ഷം കൂടുതൽ വോട്ട് ലഭിക്കും. 70 ശതമാനം എൽഡിഎഫിന്‍റെയും ബാക്കി യുഡിഎഫിന്‍റേതുമാണ്. വലിയ മുന്നേറ്റമാണ് ബിജെപിക്ക് കേരളത്തിലുണ്ടാവുക. 2029ൽ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഒരിടത്തും ഇല്ലാത്ത പരാതിയാണ് ആന്‍റോ ആന്‍റണിക്കെന്ന് അനിൽ കെ. ആന്‍റണി. ചിഹ്നം വലുതാണെന്ന പരാതി ആദ്യമായാണ് കേൾക്കുന്നത്. അദ്ദേഹം പരാജയം സമ്മതിച്ചുകഴിഞ്ഞു. ഇൻഡ്യ മുന്നണിയിൽപ്പെട്ടവർ 2 തെരഞ്ഞെടുപ്പുകളിൽ മോദിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടപ്പായില്ല. കേരളത്തിൽ എല്ലാ മണ്ഡലത്തിലും ഇതിന്‍റെ പ്രതിഫലനമുണ്ട്. ജ നങ്ങൾ എല്ലാം മനസിലാക്കുന്നുണ്ട്. ബിജെപിക്ക് 370ലധികം സീറ്റുകൾ ലഭിക്കും-അനിൽ പറഞ്ഞു.