വാട്ടർ അഥോറിറ്റി സ്തംഭനാവസ്ഥയിൽ: കരാറുകാര്‍
Sunday, May 5, 2024 10:58 PM IST
കോട്ടയം: സാമ്പത്തിക പ്രതിസന്ധി കേരള വാട്ടര്‍ അഥോറിറ്റി സ്തംഭനാവസ്ഥയിലെന്ന് കരാറുകാര്‍.

അറ്റകുറ്റപ്പണികളും ജല്‍ ജീവന്‍ പദ്ധതികളും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണമായി സ്തംഭിക്കും. വിവരാവകാശ രേഖ പ്രകാരം മാര്‍ച്ച് 30 വരെയുള്ള കരാറുകാര്‍ക്കുള്ള കുടിശിക 2982.96 കോടി രൂപയായിരുന്നു.

ഇപ്പോള്‍ അത് 3,500 കോടിയിലധികമാണ്. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും കരാറുകാര്‍ക്ക് പണം നല്‍കുന്നതിലും വാട്ടര്‍ അഥോറിറ്റി ഗുരുതരമായ വീഴ്ചയാണു വരുത്തുന്നത്. ജലവിതരണം തടസപ്പെടുകയും വന്‍തോതില്‍ കുടിവെള്ളം നഷ്ടപ്പെടുകയും ചെയ്യുന്നു. 19 മാസത്തെ കുടിശികയായ 200 കോടി രൂപയാണ് അറ്റകുറ്റപ്പണിക്കാരായ കരാറുകാര്‍ക്ക് വാട്ടര്‍ അഥോറിറ്റി നല്‍കാനുള്ളത്.

പുതിയ ടെണ്ടറുകള്‍ 2018ലെ നിരക്കുകളിലാണു തയാറാക്കപ്പെടുന്നത്. മാര്‍ച്ചിനുശേഷം കരാറുകാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നില്ല. അറ്റകുറ്റപ്പണികള്‍ സംസ്ഥാന വ്യാപകമായി മുടങ്ങുന്നു. എല്ലാ ഗ്രാമീണഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജല്‍ ജീവന്‍ പദ്ധതി നടത്തിപ്പില്‍ കേരളം 31-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 44,714 കോടിയുടെ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 4,635 കോടിയും സംസ്ഥാന സര്‍ക്കാര്‍ 4,376 കോടിയുമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഇനി 35,810 കോടി കൂടിയെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ പദ്ധതി പൂര്‍ത്തിക്കാന്‍ കഴിയു. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ല്‍ അവസാനിച്ചതാണ്.

ഒരു വര്‍ഷംകൂടി നീട്ടി നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര അതുമതി ഇതുവരെയും ലഭിച്ചിട്ടില്ല. മൂന്നു വര്‍ഷമെങ്കിലും കാലാവധി നീട്ടുകയും സംസ്ഥാന വിഹിതമായി 17,500 കോടിയോളം കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയൂ.
2024-25 ലെ സംസ്ഥാന ബജറ്റില്‍ കേവലം 550 കോടി രൂപ മാത്രമാണു വകയിരുത്തപ്പെട്ടിട്ടുള്ളത്. ബാക്കിത്തുക വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിക്കണം. പദ്ധതി നടത്തിപ്പിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഇപ്പോഴുള്ള വന്‍ കുടിശികയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും ജല്‍ജീവന്‍ പദ്ധതി പ്രവൃത്തികളും ഈമാസം അവസാനത്തോടുകൂടി സ്തംഭിക്കും. 29നു കരാറുകാര്‍ തിരുവനന്തപുരം വാട്ടര്‍ അഥോറിറ്റി കാര്യാലയത്തില്‍നിന്നു സെക്രട്ടേറിയറ്റിലേക്കും ഏജീസ് ഓഫീസിലേക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളി, വാട്ടര്‍ അഥോറിറ്റി കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ശ്രീജിത്ത് ലാല്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ബാബു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.