പുതുപ്പള്ളിയിൽ ഗതാഗത നിയന്ത്രണം
Monday, May 6, 2024 6:53 AM IST
പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്ത് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.

കോട്ടയത്തുനിന്നും കറുകച്ചാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.

കോട്ടയത്തുനിന്നും ഞാലിയാകുഴി, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട്, നാല്‍ക്കവല വഴി പാറയ്ക്കല്‍ക്കടവിലെത്തി വലത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകേണ്ടതാണ്.

മണര്‍കാട് ഭാഗത്തുനിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.

കറുകച്ചാല്‍ ഭാഗത്തുനിന്നും മണര്‍കാട്, പാമ്പാടി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എറികാട് യുപി സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട്, ആറാട്ടുചിറ, കാഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

തെങ്ങണ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ സ്കൂള്‍ ജംഗ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പാറയ്ക്കല്‍ കടവിലെത്തി നാല്‍ക്കവല വഴി പോകേണ്ടതാണ്.

പാലൂര്‍പടി –പുതുപ്പള്ളി പള്ളി റോഡ്‌ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്ക് മാത്രമായി നിയന്ത്രിച്ചിട്ടുള്ളതാണ്. ഈ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.

പുതുപ്പള്ളി കവലയ്ക്കും എരമല്ലൂര്‍ കലുങ്കിനും ഇടയില്‍ പാര്‍ക്കിംഗും ഗതാഗതവും നിയന്ത്രിച്ചിട്ടുള്ളതാണ്.

ഗതാഗത ക്രമീകരണം ഇന്ന് വൈകുന്നേരം 05.00 മുതല്‍ രാത്രി 09.00 വരെയും നാളെ ഉച്ചകഴിഞ്ഞ് 02.00 മുതല്‍ വൈകുന്നേരം 05.00 വരെയും ഉണ്ടായിരിക്കും.

ഇന്നും നാളെയും ടോറസ്, ടിപ്പര്‍, ലോറി, ചരക്കുലോറി മുതലായ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍:

മണര്‍കാട് ഭാഗത്തുനിന്നു കറുകച്ചാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാമ്പാടി, ഇലക്കൊടിഞ്ഞി, മാന്തുരുത്തി വഴി പോകേണ്ടതാണ്.

കറുകച്ചാൽ ഭാഗത്തുനിന്നു മണര്‍കാട് ഭാഗത്തേക്ക് പോകേണ്ടവാഹനങ്ങള്‍ മാന്തുരുത്തി, ഇലക്കൊടിഞ്ഞി, പാമ്പാടി വഴി പോകേണ്ടതാണ്.

കോട്ടയം ഭാഗത്തുനിന്നു തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എംസി റോഡ്‌ വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകേണ്ടതാണ്.

തെങ്ങണഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഞാലിയാകുഴി ജംഗ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പന്നിമറ്റം, പാക്കില്‍, മുളങ്കുഴ വഴി എംസി റോഡിലെത്തി പോകേണ്ടതാണ്.