പുതുപ്പള്ളി: കൂട്ടായ്മകളാണു മനുഷ്യ സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്ന ഘടകമെന്ന് മന്ത്രി വി.എന്‍. വാസവന്. പുതുപ്പള്ളി പള്ളി തിരുനാളിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി പള്ളി നല്കുന്ന പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് പുരസ്കാരം അവയവദാനത്തിലൂടെ മാതൃകയായ ഫാ. കുര്യാക്കോസ് വര്‍ഗീസ്, ഫാ. നോബിന് ഫിലിപ്പ് എന്നിവര്‍ക്ക് സമ്മാനിച്ചു. 18 പേര്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, വൈദിക ട്രസ്റ്റി റവ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, വികാരി റവ.ഡോ. വര്‍ഗീസ് വര്‍ഗീസ്, സഭാ സെക്രട്ടറി ബിജു ഉമ്മന്‍, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഊളക്കല്‍, ഫാ. ബ്ലസന്‍ മാത്യു ജോസഫ്, വര്‍ഗീസ് പി. വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ നെബു ജോണ്‍, പി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിബി ജോണ്‍, സോണിയ, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രന്, പഞ്ചായത്തംഗങ്ങളായ വത്സമ്മ മാണി, ജിനു കെ. പോള്‍, കൈക്കാരന്മാരായ ഫിലിപ്പോസ് വി. ഏബ്രഹാം, എന്‍.കെ. മാത്യു, സെക്രട്ടറി സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വിറകിടീൽ ഇന്ന്,
വെച്ചൂട്ട് നാളെ
ഇന്നു രാവിലെ 8.30നു വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. 11നു പൊന്നില്‍ കുരിശ് മദ്ബഹായില്‍ സ്ഥാപിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു വിറകിടീല്‍ ഘോഷയാത്ര, നാലിനു വിറകിടീല്‍ ചടങ്ങ്. വൈകുന്നേരം 5.15നു ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ പെരുന്നാള്‍ സന്ധ്യാനമസ്കാരം.
തുടര്‍ന്ന് ദീപക്കാഴ്ച. 6.30നു പുതുപ്പള്ളി കവലചുറ്റി പ്രദക്ഷിണം. തുടര്‍ന്ന് വെടിക്കെട്ട്. രാത്രി ഒന്‍പതു മുതല്‍ 10 വരെ വെടിക്കെട്ട്. രാത്രി 10നു അഖണ്ഡപ്രാര്‍ഥന. നാളെ പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീല്‍, രാവിലെ 5.30നു വിശുദ്ധ കുര്‍ബാന, 8.30നു ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ഒമ്പതിന്മേല് കുര്‍ബാന. 11.15നു വെച്ചൂട്ട് നേര്‍ച്ച സദ്യ. രണ്ടിനു പ്രദക്ഷിണം.
നാലിനു നേര്‍ച്ച വിളമ്പ് അപ്പവും കോഴിയിറച്ചിയും. ഇന്നലെ വൈകുന്നേരം വിവിധ കുരിശുപള്ളികളില്നിന്നു പ്രദക്ഷിണവും തുടര്‍ന്നു തീര്ഥടനസംഗമവും നടന്നു.