എരുമേലി - ഒഴക്കനാട് റോഡിൽ കണ്ടത് പുലിയോ, കാട്ടുപൂച്ചയോ?
Sunday, May 5, 2024 10:58 PM IST
എരുമേലി: കഴിഞ്ഞ ദിവസം ബൈക്കിൽ വരുന്നതിനിടെ എരുമേലി - ഒഴക്കനാട് റോഡിൽ പുലിയെ കണ്ടെന്ന യുവാവിന്‍റെ മൊഴിയിൽ ആശങ്ക വേണ്ടെന്നും കാട്ടു പൂച്ചയായിരിക്കാനാണ് സാധ്യതയെന്നും വനം വകുപ്പ് അറിയിച്ചതിന് പിന്നാലെ സിസി കാമറ ദൃശ്യവും.

കഴിഞ്ഞ ജൂലൈയിൽ തന്‍റെ വീട്ടിലെ സിസിടിവിയിൽ സമാനമായ ജീവിയെ കണ്ടെന്നും അത് വലുപ്പം ഏറിയ കാട്ടു പൂച്ചയായിരുന്നുവെന്നും പ്രദേശവാസിയായ ഒഴക്കനാട് പുഷ്പവിലാസം വീട്ടിൽ പ്രസാദ് കുമാർ പറയുന്നു. പ്രസാദിന്‍റെ വീടിന്‍റെ ഇതേ ഭാഗത്ത്‌ വെച്ചാണ് യുവാവ് ബൈക്കിൽ വന്നപ്പോൾ പുലിയെ കണ്ടതായി അറിയിച്ചത്. ഒഴക്കനാട് ചെന്നായ്ക്കാട്ട് അഭിമന്യു ആണ് പുലിയെ കണ്ടെന്ന് അറിയിച്ചത്. സന്ധ്യ സമയത്തായിരുന്നതിനാൽ മൃഗത്തിന്‍റെ രൂപം വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. പുലി റോഡിന് കുറുകെ ചാടി വന്നെന്നും ഇത് കണ്ട് ഭയന്ന താൻ ബൈക്കിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു എന്നുമാണ് യുവാവ് അറിയിച്ചത്. പ്രസാദിന്‍റെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ പ്രകാരം ബൈക്ക് യാത്രികൻ കണ്ടത് കാട്ടുപൂച്ചയെ ആയിരിക്കാമെന്നാണ് വനപാലകരുടെ നിഗമനം.

ഇന്നലെ ഈ പ്രദേശത്ത് പരിശോധനകൾ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതിന്‍റെ യാതൊരു ലക്ഷണവും പ്രകടമായിട്ടില്ലെന്ന് വനപാലകർ അറിയിച്ചു.