സ്വപ്നം യാഥാർഥ്യം; ആനപ്പള്ളത്ത് ബസ് എത്തി
Wednesday, April 17, 2024 3:09 AM IST
ഉപ്പുതറ: പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ സ്വപനം യാഥാർഥ്യമാക്കി ആനപ്പള്ളം ഗ്രാമത്തിൽ ബസ് എത്തി. എന്‍റെ ഗ്രാമം എന്ന വാട്സാപ്പ് കൂട്ടായ്മയുടെ പരിശ്രമമാണ് ഉപ്പുതറ പഞ്ചായത്തിലെ പത്താം വാർഡിലെ ആനപ്പള്ളം എന്ന കുഗ്രാമത്തിൽ ബസ് എത്താൻ സഹായകമായത്.

സ്വകാര്യ ബസ് ഉടമകളുടെ അസോസിയേഷൻ ഭാരവാഹികളുമായി ഇവർ നിരന്തരം ബന്ധപ്പെട്ടാണ് ബസ് സർവീസ് സാധ്യമാക്കിയത്. ഇതിനു മുന്നോടിയായി റോഡിനിരുവശവും വളർന്നുനിന്ന കാടുപടലങ്ങൾ നാട്ടുകാർ വെട്ടിമാറ്റി.

കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്തു. കാത്തിരിപ്പിനൊടുവിർ വിഷുക്കൈ നീട്ടമായി ഞായറാഴ്ച വൈകുന്നേരം ജയ്കൃഷ്ണ ബസ് ആനപ്പള്ളത്ത് എത്തി. തിങ്കളാഴ്ച രാവിലെ 7.30ന് 40 യാത്രക്കാരുമായി ബസ് കട്ടപ്പനയിലേക്ക് സർവീസ് തുടങ്ങി. വൈകുന്നേരം 6.45ന് ഉപ്പുതറയിൽനിന്നും പുറപ്പെട്ട് ഒൻപതേക്കർവഴി 7.30ന് ആനപ്പള്ളത്ത് തിരികെ എത്തും വിധമാണ് സർവീസ്. പുറം ലോകത്തെത്താൻ പതിറ്റാണ്ടുകളായി ട്രിപ് ജീപ്പും ടാക്സി ഓട്ടോകളുമായിരുന്നു നാട്ടുകാരുടെ ആശ്രയം.

അടിസ്ഥാന വികസനം എത്തിനോക്കാത്ത ആനപ്പള്ളത്തുകാരുടെ ദുരിതം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ബസ് എങ്കിലും ഗ്രാമത്തിലെത്തിയത് നാട്ടുകാർക്ക് ആശ്വാസമായി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പകൽ സമയത്ത് രണ്ടു ബസുകൾ കൂടി തുടങ്ങാനുള്ള ശ്രമത്തിലാണ് എന്‍റെ ഗ്രാമം കൂട്ടായ്മ. നാട്ടിലെത്തിയ ജയ് കൃഷ്ണ ബസിന് ഊഷ്മളമായ സ്വീകരണമാണ് നാട്ടുകാർ നൽകിയത്.