പറവൂരില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഹൈബി ഈഡന്‍
Monday, April 22, 2024 4:21 AM IST
കൊച്ചി: പറവൂര്‍ നിയോജക മണ്ഡലത്തിലെ ഏഴിക്കര, പറവൂര്‍, കൊട്ടുവള്ളി, വരാപ്പുഴ എന്നിവിടങ്ങളിലായിരുന്നു എറണാകുളം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍റെ സ്വീകരണ പരിപാടികള്‍.

രാവിലെ ചാത്തനാട് പള്ളിപ്പടിയില്‍ നിന്നാണ് സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ പ്രചാരണം തുടങ്ങിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുചക്രവാഹനങ്ങളില്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചത്. പ്രചാരണത്തിനിടെ മുന്‍ ധനമന്ത്രി പി. ചിദംബരം, കനിമൊഴി എന്നിവര്‍ ഫോണില്‍ വിളിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിച്ചു. ഇരുവരും ഹൈബിക്ക് വിജയാശംസ നേര്‍ന്നു.

അവധി ദിനത്തിലും വലിയ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും ഹൈബി ഈഡനെ സ്വീകരിക്കാനും പിന്തുണ അറിയിക്കാനുമായി കാത്തുനിന്നത്. ഹൈബിയുടെ ചിത്രമുള്ള മുഖം മൂടി ധരിച്ചും മൂവര്‍ണക്കൊടി ഉയര്‍ത്തി വീശിയും കുട്ടികള്‍ ഹൈബിക്ക് പിന്തുണ അറിയിച്ചു.

അമ്മമാരുടെയും കുട്ടികളുടേയുമെല്ലാം സ്വീകരണം ഏറ്റുവാങ്ങിയാണ് ഹൈബി ഈഡന്‍ ഓരോ സ്വീകരണ കേന്ദ്രവും പിന്നിട്ടത്. പറവൂരിലെ വഴിക്കുളങ്ങരയിലാണ് ഉച്ച വരെയുള്ള പ്രചാരണം സമാപിച്ചത്. വൈകിട്ട് കോട്ടുവള്ളി മന്നം കവലയില്‍ നിന്നാരംഭിച്ച സ്ഥാനാര്‍ഥി പര്യടനം വരാപ്പുഴ മണ്ണംതുരുത്തില്‍ സമാപിച്ചു. സന്ധ്യ മയങ്ങിയതോടെ പൂത്തിരി കത്തിച്ചും വാദ്യഘോഷങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകരും നാട്ടുകാരും ഹൈബി ഈഡനെ വരവേറ്റത്.