ചവര്‍പ്പിന്‍റെ ഔഷധമൂല്യം
Saturday, April 13, 2024 1:29 AM IST
കയ്പും ചവര്‍പ്പും രുചിയുള്ള പഴവും കായകളും ഔഷധമായി പരിഗണിക്കുകയും ആരോഗ്യത്തിനു നിര്‍ണായകമാണെന്നു കരുതുകയും ചെയ്യുന്ന നാട്ടറിവുസംസ്‌കാരത്തിന്‍റെ ഭാഗമാണ് മലയാളികള്‍.

ഇത്തരത്തിലുള്ള പഴമാണ് കൊടുക്കാപ്പുളി. ഇതിന് ആധുനികശാസ്ത്രങ്ങളുടെ പിന്തുണ കൂടിയാകുന്പോഴാണ് കൊടുക്കാപ്പുളിക്കു ജനപ്രിയത ഏറുന്നതും ഓൺലൈൻ വിപണിയിൽ വരെ താരമാക്കുന്നതും.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി1, ബി2, ബി16, ഫൈബർ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് കൊടുക്കാപ്പുളി പഴം. ഇതിന്‍റെ കായ പഴുക്കുമ്പോൾ ഉള്ളിലുള്ള മാംസളഭാഗം വെളിയിൽ കാണത്തക്കരീതിയിൽ പൊട്ടിവിടരും.

വെളുത്ത നിറത്തിൽ തോടിനുള്ളിൽ കാണുന്ന ഭാഗമാണ് ഭക്ഷ്യയോഗ്യമായത്. ചെറുമധുരവും നേരിയ ചവർപ്പും കലർന്ന രുചിയാണിതിന്.

പ്രതിരോധശേഷി വർധിപ്പിക്കാൻ ആവശ്യമായ വൈറ്റമിൻ സി, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവയുള്ളതിനാൽ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർധിപ്പിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വായുവിലൂടെ പകരുന്ന വൈറസുകളും പകർച്ചവ്യാധികളും ഈ പഴം കഴിക്കുന്നതിലൂടെ തടയാം.

പിത്തസഞ്ചിയിലെ കല്ല്, കരൾരോഗങ്ങൾ എന്നിവയ്ക്കും ഉത്തമമാണ് ഈ പഴം. ഉയർന്ന ഫോസ്ഫറസ്, കാൽസ്യം എന്നിവയുടെ സാന്നിധ്യം എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നു.

വാതം, സന്ധിവേദന, സന്ധിതേയ്മാനം തുടങ്ങിയ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും പഴം ഉത്തമമാണെന്നു പറയാം. ദന്തരോഗങ്ങൾ, ദഹനപ്രശ്നങ്ങൾ, അൾസർ എന്നിവയ്ക്കും ഉത്തമം.
പ്രമേഹമുള്ളവർക്കു കൊടുക്കാപ്പുളിപ്പഴം മടികൂടാതെ കഴിക്കാം. നല്ല കൊളസ്ട്രോളിന്‍റെ അളവുകൂട്ടുന്ന ഘടകങ്ങളും കൊടുക്കാപ്പുളിയിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സമൃദ്ധമായ പോഷകങ്ങൾ ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്നെന്നും പ്രോസ്റ്റേറ്റ് കാൻസർ, മലാശയ അർബുദം എന്നിവയ്‌ക്കെതിരെ ഫലപ്രദമാണെന്നും ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു.