ബംഗളൂരു: പതിനേഴുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ കൗമാരക്കാരൻ ഉൾപ്പെടെ ഏഴുപേർ പിടിയിൽ. കൊലപാതകത്തിനുശേഷം ബിഹാറിലേക്കു കടന്ന പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞമാസം 21ന് ബംഗളൂരു നഗരപരിധിയിലെ ചന്ദാപ്പുര റെയില്‍വേ മേല്‍പ്പാലത്തിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നു.


അതേസമയം, മൃതദേഹം ലഭിച്ച സ്ഥലത്തിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടു യുവാക്കൾ സ്യൂട്ട് കേസുമായി വരുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്ന് ലഭിച്ചത്.

രാത്രി 11.51 ഓടെ സ്യൂട്ട്കേസുമായി രണ്ടു പേർ നടന്നുവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെക്കന്‍റുകൾക്ക് ശേഷം ഇവരിലൊരാൾ മരത്തിനു പുറകിലേക്ക് നോക്കി വന്ന വഴിയിലേക്ക് തന്നെ തിരികെ പോകുന്നത് കാണാം.