x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച മക്കയിൽ


Published: January 22, 2026 11:45 AM IST | Updated: January 22, 2026 11:45 AM IST

മക്ക: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സൗദിവെസ്റ്റ് നാഷണൽ "പ്രവാസി സാഹിത്യോത്സവ്' വെള്ളിയാഴ്ച മക്കയിൽ അരങ്ങേറുന്നു. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ തുടങ്ങിയ വൻകരകളിലെ 26-ഓളം രാഷ്ട്രങ്ങളിൽ പ്രവാസി സാഹിത്യോത്സവുകൾ നടക്കുന്നുണ്ട്.

ഫാമിലി സാഹിത്യോത്സവുകളിൽ തുടങ്ങി, യൂണിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ മത്സരിച്ചു വിജയിച്ച പ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവിൽ മാറ്റുരയ്ക്കുന്നത്. സൗദി വെസ്റ്റിലെ ജിസാൻ, അസീർ, അൽബഹ, തായിഫ്, മക്ക, ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മദീന, റാബിഖ്, യാമ്പു, തബൂക്ക് തുടങ്ങി 11 സോണുകളിൽ നിന്നായി 300 പ്രതിഭകളും വിവിധ സോണുകളിലെ ക്യാമ്പസ് തല മത്സര വിജയികളും അതത് സോണുകളെ പ്രതിനിധീകരിച്ചു മത്സരരംഗത്തുണ്ടാകും.

പാരമ്പര്യ കലകളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിക്കുന്ന വേദിയാണ് സാഹിത്യോത്സവിന്‍റേത്. മാപ്പിളപ്പാട്ട്, ദഫ്‌മുട്ട്, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, കവിതാ പാരായണം തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, ലെറ്റർ ടു ദി എഡിറ്റർ, പ്രബന്ധ രചന എന്നിവയും സർഗാത്മകതയുടെ പുതിയ തലങ്ങൾ തേടുന്ന സോഷ്യൽ ട്വീറ്റ്, അറബിക് കാലിഗ്രാഫി, കൊളാഷ്, സ്പോട്ട് മാഗസിൻ, കവിതാ രചന, കഥാ രചന, ഹൈക്കു തുടങ്ങിയ 80 ഇനങ്ങൾ മത്സരങ്ങളുടെ മാറ്റുകൂട്ടും.

ജൂണിയർ, സെക്കന്‍ററി, സീനിയർ, ജനറൽ തുടങ്ങിയ 14 കാറ്റഗറികളിലായി 12 സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടക്കുക. സാഹിത്യോത്സവിന്‍റെ ഭാഗമായി വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം നടക്കും.

സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തും കടവ് സംസാരിക്കും. സംഗമത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന "സ്നേഹോത്സഹവും' പ്രവാസത്തിന്‍റെ ജോലിത്തിരക്കുകൾക്കിടയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമാവാൻ കഴിയാത്തവർക്കായി "കലോത്സാഹവും' സ്ത്രീകൾക്ക് തങ്ങളുടെ സർഗാത്മക കഴിവുകൾ പങ്കുവയ്ക്കാനായി "ഒരിടത്ത്' എന്ന സാഹിത്യ സംഗമവും സാഹിത്യോത്സവിന്‍റെ ഭാഗമായി നടന്നു.

സാഹിത്യോത്സവിന്‍റെ നഗരിയിൽ പ്രത്യേകം സജമാക്കിയ സാംസ്കാരിക കോർണറിൽ സാഹിത്യ സംസാരങ്ങൾ നടക്കും. പ്രശസ്ത എഴുത്തുകാരായ മുഹമ്മദലി പുത്തൂർ, ലുക്മാൻ വിളത്തൂർ, ജാബിറലി പത്തനാപുരം തുടങ്ങിയവർ സംസാരിക്കും.

ഷാഫി ബഖവി (സംഘാടക സമിതി ചെയർമാൻ), ജമാൽ കക്കാട് (സംഘാടക സമിതി എക്സിക്യൂട്ടീവ് കൺവീനർ), മൻസൂർ ചുണ്ടമ്പറ്റ (സെക്രട്ടറി - ആർഎസ്‌സി ഗ്ലോബൽ), ഉമൈർ വയനാട് (ജനറൽ സെക്രട്ടറി - ആർഎസ്‌സി സൗദി വെസ്റ്റ് നാഷണൽ), ഷബീറലി തങ്ങൾ (സെക്രട്ടറി - ആർഎസ്‌സി സൗദി വെസ്റ്റ് നാഷണൽ), റഫീഖ് കൂട്ടായി (സെക്രട്ടറി - ആർഎസ്‌സി സൗദി വെസ്റ്റ് നാഷണൽ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags : Sahityotsav Saudi West National

Recent News

Corehub Up