Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷെൽഫുകൾ നിർമിക്കും. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളും സൗജന്യമായി നിർമാണത്തിൽ പങ്കാളികളാകും. ബുക്ക് ഷെൽഫുകളിലത്രയും പ്രതീക്ഷ അടുക്കിവച്ച പ്രതീഷിന്റെ കഥ കേൾക്കേണ്ടതാണ്.
വായനയിൽ ഫിക്ഷനുകളെ പ്രണയിച്ചു. ജീവിതത്തിൽ പോരാട്ടത്തെയും. അനുനിമിഷം മാറിൽ ചേർന്നുമയങ്ങാൻ കൊതിക്കുന്ന പ്രണയാതുരയായ സഹയാത്രികയാണു പ്രതീഷിനു രോഗവും സങ്കടങ്ങളും. മനസു കലങ്ങാതെ, കാലിടറാതെ, അതിനെയെല്ലാം കാല്പനിക ഭാവമൊളിപ്പിച്ച പുഞ്ചിരികൊണ്ടു നേരിടും ഈ ചെറുപ്പക്കാരൻ. തോൽക്കാൻ മനസില്ലാത്ത പോരാളി.
തൃശൂർ അഞ്ചേരിയിലെ പ്രതീഷിന് പ്രായവും ശരീരഭാരവും ഒന്നാണ്. 38 വയസിനിടെ രണ്ടു തവണ വൃക്ക മാറ്റിവച്ചു. ആദ്യം അച്ഛനും രണ്ടാമത് അമ്മയും മകനായി വൃക്ക പകുത്തു നൽകി. ക്ഷീണിച്ച ശരീരവുമായി ഡയാലിസിസിനു വിധേയനായത് ഇരുനൂറിലധികം തവണ.
ഇതിനിടയിൽ ന്യൂമോണിയ, സൈനസൈറ്റിസ്, ശ്വാസകോശത്തിൽ ടിബി.... ഇപ്പോൾ, ആഴ്ചയിൽ രണ്ടു ദിവസമുള്ള ഡയാലിസിസും. ഏതു സാഹചര്യത്തെയും ആത്മവിശ്വാസത്തോടും നിറപുഞ്ചിരിയോടും നേരിടാനുള്ള കരളുറപ്പാണു പ്രതീഷിനു ജീവിതം. തന്നെപ്പോലെ വായനയെ അഗാധമായി പ്രണയിക്കുന്നവർക്കു പുസ്തകങ്ങൾ സൂക്ഷിച്ചുവയ്ക്കാനുള്ള മനോഹരമായ ബുക്ക് സ്റ്റാൻഡുകൾ നിർമിക്കുന്നത്, പ്രതീഷിന് ആഹ്ലാദവും അതിജീവനമാർഗവുമാണ്.
സ്വർണം പോലൊരു കൗമാരം
കുടുംബസാഹചര്യങ്ങൾ കൗമാരത്തിൽ തന്നെ പ്രതീഷിനെ സ്വർണപ്പണിക്കാരനാക്കി. നാട്ടിൽ ഏറെപ്പേരുടെയും വരുമാനമാർഗമായിരുന്ന സ്വർണപ്പണിയെ താൻ ആദ്യം ഇഷ്ടപ്പെട്ടത് വീട്ടിലിരുന്നു ചലച്ചിത്രഗാനങ്ങൾ കേട്ടു ചെയ്യാവുന്ന തൊഴിലെന്ന നിലയിലായിരുന്നെന്നു പ്രതീഷ്. പതിനഞ്ചാം വയസിൽ തുടങ്ങിയ സ്വർണപ്പണിയും കൂടെ പാട്ടും അല്പം വായനയുമെല്ലാമായി ആസ്വദിച്ചങ്ങനെ ഏറെക്കാലം. സ്വർണപ്പണിയിലെ മികവും വിശ്വസ്തതയും വ്യക്തിത്വത്തിന്റെ സവിശേഷതയും പ്രതീഷനെ നാട്ടുകാർക്കു പ്രിയപ്പെട്ടവനാക്കി.
21 -ാം വയസിലെ അതിഥി
തൊഴിലിന്റെ ഭാഗമായി ദീർഘനേരം ഇരിക്കുന്പോൾ, ശക്തമായ തലവേദനയും ഛർദിയും പ്രതീഷിനെ അലട്ടാൻ തുടങ്ങിയത് ഇരുപത്തിയൊന്നാം വയസിൽ. ഒരാഴ്ച ആശുപത്രിയിൽ ചികിത്സ. എന്നിട്ടും കാര്യമായ പുരോഗതിയില്ല. ജൂബിലി ആശുപത്രിയിലെ സ്കാനിംഗിലൂടെ വൃക്കകൾ തകരാറിലെന്നു വ്യക്തമായി. വൃക്ക ചുരുങ്ങിപ്പോകുന്ന സ്ഥിതി അതിന്റെ മൂർധന്യത്തിലെത്തിയിരുന്നു. മൂന്നു വർഷത്തോളം മരുന്നുകൾ, ഒപ്പം അറുപതു തവണ ഡയാലിസിസും. മിക്ക മാസങ്ങളിലും ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു ചികിത്സ.
മുറിച്ചുനൽകിയ പിതൃസ്നേഹം
വൃക്കകളുടെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ലെന്നറിഞ്ഞതോടെ അതു മാറ്റിവയ്ക്കേണ്ടിവരുമെന്നു ഡോക്ടർമാർ നിർദേശിച്ചു. ചികിത്സയ്ക്കു പണം കണ്ടെത്തുന്നതെങ്ങനെയെന്നറിയാതെ നിൽക്കുന്പോഴാണു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്.
കൈത്താങ്ങായി നാട്ടുകാരെത്തി. ചികിത്സാ സഹായത്തിനായി കമ്മിറ്റി രൂപീകരിച്ചു. പിതാവ് പരമേശ്വരൻ വൃക്ക നൽകാൻ സന്നദ്ധനായി. 2006 ജൂലൈ അഞ്ചിനു തൃശൂർ ഹൈടെക് ആശുപത്രിയിൽ പരമേശ്വരന്റെ വൃക്കകളിലൊന്നു പ്രതീഷിൽ തുടിച്ചു.
നാലു വർഷത്തിനു ശേഷം കടുത്ത പനിയും അണുബാധയും. ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഒരുവേള അബോധാവസ്ഥയിലേക്കുവരെയെത്തി. ശേഷം സാമൂഹ്യപ്രവർത്തക കൂടിയായ ഉമ പ്രേമന്റെ മേൽനോട്ടത്തിലുള്ള ശാന്തി ക്ലിനിക്കിൽ മരുന്നുകളും അനുബന്ധ ചികിത്സകളും.
അച്ഛന്റെ വഴിയേ അമ്മയും
രണ്ടാം വട്ടവും വൃക്ക മാറ്റിവയ്ക്കുകയല്ലാതെ ജീവൻ നിലനിർത്താൻ മറ്റു മാർഗങ്ങളില്ലെന്നറിഞ്ഞതോടെ, കാര്യങ്ങൾ താളം തെറ്റി. മോശമാകുന്ന ശാരീരിക സ്ഥിതിയും സാന്പത്തിക പരാധീനതകളും വല്ലാതെ വലച്ചു.
സുമനസുകൾ വീണ്ടും കാരുണ്യത്തിന്റെ കരങ്ങളുമായി കൂട്ടുവന്നു. അമ്മ ശോഭനയാണ് ഇക്കുറി വൃക്കദാനത്തിനു മനസും ശരീരവും ഒരുക്കിയത്. 2013 ജനുവരി 15നു പ്രതീഷിന്റെ രണ്ടാമത്തെ വൃക്കയും മാറ്റിവച്ചു.
കടം കയറിയ ജീവിതം
വീടു പുതുക്കിപ്പണിയാനും സഹോദരി പ്രജുഷയുടെ വിവാഹത്തിനും പ്രതീഷിന്റെ ചികിത്സയ്ക്കുമായി കുട്ടനല്ലൂർ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് 12 ലക്ഷം ഇനിയുമുണ്ട്. സഹോദരൻ പ്രദീപ് സ്വർണപ്പണിക്കാരനാണ്. വീടിന്റെ പണികൾ പൂർത്തിയാകാനുണ്ട്. പ്രദീപിന്റെ സ്വർണപ്പണിയും പ്രതീഷിന്റെ ബുക്ക് ഷെൽഫുകളും കടം കയറിയ കുടുംബത്തിനുള്ള കരുതൽ കൂടിയാണ്.
പഠനം നിർത്തി, വായന നിർത്തിയില്ല
ഒന്‍പതാം ക്ലാസിലേക്കെത്തിയപ്പോഴേക്കും പഠനം നിർത്തി സ്വർണപ്പണിയിലേക്കിറങ്ങേണ്ടിവന്ന പ്രതീഷിനു വായന അന്നുമുതലേ നല്ല കൂട്ടായിരുന്നു. നോവലുകളും കഥകളും ധാരാളം വായിക്കും. രോഗാവസ്ഥയിലും പുസ്തകങ്ങളും ജീവിതവും ചേർത്തുവായിച്ചതു പ്രതീഷിനു പ്രതീക്ഷയായി. ഓരോ പുസ്തകവും ഓരോ അനുഭവങ്ങളായി. ഓരോ അക്ഷരങ്ങളിലും ആത്മവിശ്വാസത്തിന്റെ ഭാഷയറിഞ്ഞു.
ആനന്ദും വികെഎന്നും ഉറൂബും മാധവിക്കുട്ടിയുമെല്ലാം പ്രതീഷിന്റെ പ്രിയപ്പെട്ട അക്ഷരക്കൂട്ടായി. ഒരിക്കൽ തൃശൂരിലെത്തിയ ആനന്ദിനെ രോഗക്കിടക്കയിൽനിന്നു പോയി കണ്ടതും പ്രതീഷിനു നിറമുള്ള സ്മൃതിയാണ്.
പുസ്തകങ്ങളോടുള്ള പ്രണയവഴികളിൽ രൂപപ്പെട്ട സോഷ്യൽ മീഡിയ സൗഹൃദങ്ങൾ ഇംഗ്ലീഷ് വായനകളിലേക്കും പ്രതീഷിനെ കൈപിടിച്ചു.
ഷെൽഫിൽ ഭദ്രമാകണം; പുസ്തകങ്ങളും ചികിത്സാച്ചെലവും
പലപ്പോഴായി വാങ്ങിയും സുഹൃത്തുക്കൾ സമ്മാനിച്ചും ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരമുള്ള പ്രതീഷ്, അതെല്ലാം ചിട്ടയായി അടുക്കിവയ്ക്കാൻ ഷെൽഫ് അന്വേഷിച്ചപ്പോഴാണു വിലവിവരം കൈപൊള്ളിച്ചത്. എന്നാൽ പിന്നെ സ്വന്തമായി ഷെൽഫ് നിർമിച്ചാലെന്ത് എന്നായി അന്വേഷണം. വീടിനടുത്തുള്ള പ്ലൈവുഡ് കന്പനിയിൽ നിന്നു ബോർഡുകൾ വാങ്ങി സ്വയമായി ഷെൽഫ് ഒരുക്കി. മൂന്നര അടി ഉയരത്തിൽ ഏഴു തട്ടുകളിലായി 45-50 പുസ്തകങ്ങൾ വയ്ക്കാവുന്ന ഷെൽഫുകളാണു പ്രതീഷ് നിർമിക്കുന്നത്. എംഡിഎഫ് ബോർഡുകളാണ് ഉപയോഗിക്കുന്നത്.
അപരിചിതനു വൃക്കദാനം നടത്തിയ അയൽവാസിയായ അജിത്ത് പ്രതീഷിന്റെ ഷെൽഫിനെക്കുറിച്ചു ഫേസ്ബുക്കിൽ എഴുതി. ശേഷം ഷെൽഫിന് ആവശ്യക്കാരേറി. ഡയാലിസിസിനു പണം കണ്ടെത്താൻ വിഷമിക്കുന്ന തനിക്കു ഷെൽഫ് നിർമാണം അതിലേക്കുള്ള വഴിതുറക്കലാണെന്നു പ്രതീഷ് അറിഞ്ഞു.
ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷെൽഫുകൾ നിർമിക്കും. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളും സൗജന്യമായി നിർമാണത്തിൽ പങ്കാളികളാകും. ശനി, ഞായർ ദിവസങ്ങളിലാണു വിതരണം. വീട്ടിൽ വന്നു വാങ്ങുന്നവരാണ് ഏറെയും. തൃശൂരിലും പരിസരങ്ങളിലും ആവശ്യക്കാർക്കു നേരിട്ടെത്തിക്കും. അകലങ്ങളിലേക്കു കൊടുക്കാൻ കൊറിയർ മാർഗം അന്വേഷിക്കുകയാണ്.
രോഗങ്ങളും പ്രതിസന്ധികളും തളർത്തിയാലും നിശബ്ദമായി നിശ്ചയദാർഢ്യത്തോടെ അതിനോടെല്ലാം പോരാടാനുള്ള മനസുറപ്പിലുണ്ട് പ്രതീഷിന്റെ പ്രതീക്ഷകളത്രയും.
സിജോ പൈനാടത്ത്
ചിത്രങ്ങൾ- ഗസൂണ്‍ജി
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
മുള്ളുവേലികൾക്കുള്ളിൽ
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച.
വരും, വരാതിരിക്കില്ല സിനിമ
മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരാ
കേരളം വിളങ്ങുന്നു
ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്
തണുപ്പുകാലം വരവായി
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർ
ഈസ്റ്റ് എളേരിയിലെ "മാഷ്' സൂപ്പറാണ്
മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തി
ഒരു കുപ്പി തേനിന്റെ കഥ
8-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത
Latest News
തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു
ഇഎംസിസിക്ക് പള്ളിപ്പുറത്ത് ഭൂമി നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ റദ്ദാക്കി
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം
വാളയാർ കേസ്; നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി
പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു, ബാലൻ ചർച്ച നടത്തും
Latest News
തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു
ഇഎംസിസിക്ക് പള്ളിപ്പുറത്ത് ഭൂമി നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ റദ്ദാക്കി
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം
വാളയാർ കേസ്; നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി
പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു, ബാലൻ ചർച്ച നടത്തും
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top