Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടുകേട്ടു പൂവിടുന്ന ചെടികൾ!
കലങ്ങിയ വെള്ളവും കലങ്ങിയ മനസും ഒരുപോലെയാണ്., തെളിയാൻ സമയമെടുക്കും. മനസുകൾക്ക് തെളിച്ചംകൊടുക്കാൻ സുന്ദരമായൊരു വഴിയുണ്ട്- സംഗീതം. എന്നാൽ കലക്കവെള്ളം തെളിയിച്ചെടുക്കാൻ സംഗീതത്തിനു കഴിയുമോ? ഇല്ലെന്നുറപ്പിക്കാൻ വരട്ടെ. അവിടെയും പാട്ടിനു ചിലതു ചെയ്യാനുണ്ടെന്ന് പറയുന്നു, ഡോ. സ്മിത എം. പിഷാരടി.
ശബ്ദസഞ്ചാരം
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എ ജേണി ത്രൂ ദ സൗണ്ട് വേൾഡ്- ഹിസ്റ്ററി ആൻഡ് ഡെവലപ്മെന്റ് ഓഫ് മ്യൂസിക് തെറാപ്പി എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഡോ. സ്മിത. വെറുതെ ഒരു പുസ്തകമെഴുതുകയല്ല, ഈ വിഷയത്തിൽ ഗവേഷണം നടത്തി തെളിയിക്കുകയും, പരീക്ഷിച്ചു വിജയിക്കുകയും ചെയ്ത സംഗതികളുടെ ഒരു ഭാഗം സമാഹരിക്കുകയായിരുന്നു അവർ.
പഞ്ചമഹാഭൂതങ്ങളുമായി രാഗങ്ങൾക്കുള്ള ബന്ധം, രാഗങ്ങൾ അഥവാ ശബ്ദങ്ങൾ കേൾക്കുന്പോൾ ശരീരത്തിനും മനസിനും എന്തു മാറ്റങ്ങളുണ്ടാകുന്നു എന്നീ കാര്യങ്ങളെക്കുറിച്ചായിരുന്നു സ്മിതയുടെ ഗവേഷണം. ആളുകൾക്കു ഗുണമുള്ള ഒരു വിഷയം എന്ന നിലയ്ക്കാണ് ഇതു തെരഞ്ഞെടുത്തത്. ഛത്തീസ്ഗഡിലെ ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയത്തിലായിരുന്നു ഗവേഷണം. അറിവിന്റെ പുതിയ ആകാശങ്ങൾ തുറന്നുകിട്ടി എന്നതാണ് ഈ പഠനത്തിന്റെ പ്രാധാന്യമെന്ന് സ്മിത പറയുന്നു. വിഖ്യാതമായ ആയുർവേദ ഗ്രന്ഥങ്ങളിലും, സംഗീത ശാസ്ത്ര, ലക്ഷണ ഗ്രന്ഥങ്ങളിലും മ്യൂസിക് തെറാപ്പിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കാര്യമായി വെളിച്ചംകണ്ടിട്ടില്ലാത്ത ഈ അറിവുകൾ ഗവേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനായി.
സംഗീതചികിത്സയ്ക്ക് പല മേഖലകളുണ്ട്. മൂന്നു വർഷത്തിലേറെയായി കുട്ടികളുടെ പഠന, പെരുമാറ്റ വൈകല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംഗീത ചികിത്സയ്ക്ക് എന്തു ചെയ്യാനാവുമെന്നതിലായിരുന്നു സ്മിതയുടെ ശ്രദ്ധ. സംഗീതം കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്കു കൂട്ടാവുന്നുണ്ട്. കൈകാലുകൾക്കു ചലനശേഷിക്കുറവുള്ള കുട്ടികൾക്ക് സംഗീതോപകരണങ്ങളുടെ പഠനം ഏറെ പ്രയോജനം ചെയ്യുന്നുവെന്നും സ്മിത പറയുന്നു.
നിത്യജീവിതത്തിൽ
സ്ട്രെസ് കുറയ്ക്കാൻ ദുശീലങ്ങളിലേക്കു പോകുന്നവരുടെ കാലമാണ്. അതിൽ പ്രായഭേദമില്ല. ലഹരി ഉപയോഗത്തിനുള്ള കാരണമായി ഈ സമ്മർദ്ദത്തെ കൂട്ടുപിടിക്കുന്നവരേറെ.
സംഗീതം തന്നെയാണ് ലഹരി, പിന്നെന്തിനു മറ്റു ലഹരികൾ എന്ന് ഒരു കീർത്തനത്തിൽ ത്യാഗരാജ സ്വാമികൾ ചോദിക്കുന്നുണ്ട്. രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത്. അതുകൊണ്ടുതന്നെ സ്ട്രെസ് ഒഴിവാക്കി അതുമൂലമുണ്ടായേക്കാവുന്ന കടുത്ത രോഗാവസ്ഥകളെയും തടയാം.
ഇവിടെയും സംഗീത ചികിത്സയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കൊയ്ത്തു പാട്ടുകൾ, വായ്ത്താരികൾ തുടങ്ങിയവ ഇങ്ങനെ അധ്വാനത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്നവയായിരുന്നു. വീട്ടുജോലികൾപോലും പാട്ടുകേട്ടുകൊണ്ടു ചെയ്താൽ മടുപ്പും ക്ഷീണവുമില്ലാതെ പൂർത്തിയാക്കാം. ശബ്ദം പകർന്നുതരുന്ന ഉൗർജമാണ് ഇതിന്റെയെല്ലാം പിൻബലം. ആചാരങ്ങളുടെ ഭാഗമായും നാമറിയാതെ മ്യൂസിക് തെറാപ്പി സംഭവിക്കുന്നുണ്ടെന്നാണ് ഡോ. സ്മിതയുടെ പക്ഷം. മേളങ്ങളും, ദേവാലയങ്ങളിലെ സംഗീതവും, മണിനാദംപോലും ഇതിൽപ്പെടും. ഭിന്ന മാനസികശേഷിയുള്ളവർക്കും പാലിയേറ്റീവ് ചികിത്സ തേടുന്നവർക്കും സംഗീതചികിത്സ പ്രയോജനംചെയ്യും.
വെല്ലുവിളികൾ കടന്ന്
ഒരു മുഴുനീള വെല്ലുവിളിയായി കാണുകയാണ് ഡോ. സ്മിത തന്റെ ഗവേഷണത്തെ. 2013ൽ രജിസ്ട്രേഷൻ സമയം മുതൽ അതുണ്ടായിരുന്നു. പാനലിന്റെ അപ്രൂവൽ കിട്ടാൻ കഠിന പരിശ്രമം വേണ്ടിവന്നു. സംഗീതമേഖലയിലുള്ളവർ പോലും ഇതിനെ ആശങ്കയോടെയാണ് കണ്ടത്. തുടക്കത്തിൽ ആവശ്യമായ സ്റ്റഡി മെറ്റീരിയലുകൾ കണ്ടെത്താൻ പോലും പാടുപെട്ടു. ഇന്ത്യൻ സാഹചര്യത്തിൽ ഇത്തരം റിസർച്ച് മുന്‍പു നടന്നിട്ടില്ലാത്തതും തടസമായി. ഗൈഡ് ആയിരുന്ന ഉണ്ണികൃഷ്ണൻ സാറിന്റെ പിന്തുണ വലിയ സഹായമായെന്ന് സ്മിത പറയുന്നു.
വെള്ളവും അതിൽ വളരുന്ന ചെടികളും പഠനവിഷയമായിരുന്നു. മലിനജലത്തിൽ സംഗീതത്തിന്റെ സ്വാധീനം സംബന്ധിച്ച ചിന്ത വന്നപ്പോൾ പലരും തമാശയായാണ് കണ്ടത്. എന്നാൽ വെള്ളത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ സംഗീതത്തിനു കഴിയുമെന്ന് പഠനത്തിൽ വ്യക്തമായി. മലിനജലത്തിന്റെ 10 വ്യത്യസ്ത സാംപിളുകളിലായിരുന്നു പരീക്ഷണം. ഒപ്പം പോള എന്ന ജലസസ്യത്തിന്റെ വളർച്ചയും നിരീക്ഷിച്ചു.
പാട്ടുകേട്ടു വളർന്ന വാട്ടർ പ്ലാന്റുകൾ വേഗത്തിൽ പൂവിട്ടു. അത്ഭുതകരമായ റിസൽട്ടുകളാണ് ലഭിച്ചത്. മലിനജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവുപോലും കുറഞ്ഞുകണ്ടു. തീർച്ചയായും ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ട്. എന്നാൽ ആദ്യം വിമർശിച്ചവർ ഫൈനൽ പ്രസന്റേഷന്റെ സമയത്ത് അഭിനന്ദനങ്ങളുമായി വന്നത് വലിയ സന്തോഷം നൽകി.
സംഗീതത്തെ ഒരു കല മാത്രമായി കാണാതിരിക്കുക എന്നതാണ് കാര്യം.
സംഗീതത്തിലെ ശബ്ദങ്ങളും ഉൗർജമാണ്. ഓരോ രാഗങ്ങളുടെയും നോട്ട് ഫ്രീക്വൻസികൾ സൂക്ഷ്മതലത്തിൽ വരുത്തുന്ന വ്യത്യാസം വലിയ സാധ്യതകളുള്ള പഠന വിഷയമാണ്. ബ്ലഡ് കൗണ്ടിൽ സംഗീതം സൃഷ്ടിക്കുന്ന മാറ്റങ്ങൾ കണ്ടാണ് വെള്ളത്തിലും പരീക്ഷണമായാലോ എന്ന ചിന്ത വന്നതെന്ന് സ്മിത പറയുന്നു.
വീണാവാദനത്തിലൂടെയാണ് ഡോ. സ്മിത സംഗീത ചികിത്സ നടത്തുന്നത്. അതുകൊണ്ടുതന്നെ വിദേശങ്ങളിൽനിന്നുള്ളവർക്കുപോലും ഇത് ഫലപ്രദമായി നൽകാനാവുന്നു. ഇന്ത്യൻ രാഗങ്ങൾ അവരിൽ വരുത്തുന്ന മാറ്റം യൂണിവേഴ്സൽ ലാംഗ്വേജ് എന്ന സംഗീതത്തിന്റെ വിശേഷണത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു.
ഗായിക, അവതാരക
എട്ടാം വയസിലായിരുന്നു സ്മിതയുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റം. പതിനെട്ടാം വയസിൽ ദൂരദർശനിൽ അവതാരകയായി. തുടർന്ന് ഒട്ടേറെ ചാനലുകളിൽ അവതാരകയായും ന്യൂസ് റീഡറായും പ്രവർത്തിച്ചു. ഇതിനിടയിൽ കേരള യൂണിവേഴ്സിറ്റിയിൽനിന്ന് സംഗീതത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. പഠനം തുടരാനായാണ് മാധ്യമപ്രവർത്തനരംഗം വിട്ടത്. ഡോ. കെ. ഓമനക്കുട്ടിയുടെ നേതൃത്വത്തിൽ മ്യൂസിക് തെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തത് വഴിത്തിരിവായി.
ഗവേഷണഫലങ്ങൾ പേറ്റന്റിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് ഇപ്പോൾ. ഒപ്പം കോട്ടയത്ത് ബിഎഡ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായും പ്രവർത്തിക്കുന്നു. പതിനെട്ടുവർഷമായി സംഗീതം പഠിപ്പിക്കുകയും ചെയ്യുന്നു. സംഗീതസംബന്ധിയായ എഴുത്തുകളും ഗാനരചനയും ഇഷ്ടമേഖലകളാണ്.
കോട്ടയം കുമാരനെല്ലൂരിൽ ആർ. മുരളീധരന്റെയും കെ. രാധാമണിയുടെയും മകളാണ് ഡോ. സ്മിത. സംഗീതസംവിധായകനായ ജയൻ പിഷാരടിയാണ് ഭർത്താവ്. മകൾ ഹർഷിത പിഷാരടി നർത്തകിയും അഭിനേത്രിയുമാണ്.
മനസിനെയും ശരീരത്തെയും രണ്ടായി കാണാത്ത സമീപനം. മനസിലൂടെ ശരീരത്തെ സ്വാധീനിക്കുന്ന സംഗീതം. ചിരിയെയും കരച്ചിലിനെയും നിയന്ത്രിക്കുന്ന ഹോർമോണുകളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുകയാണ് സ്വരങ്ങൾ. എല്ലാ അവസ്ഥകളിലും പാട്ടുകൾ കൂട്ടുനിൽക്കുമെന്ന് ഉറപ്പിക്കുകയാണ് ഡോ. സ്മിത.
സ്ഥാനാർഥി സാറാമ്മയും മാമച്ചനും പിന്നെ...
പഞ്ചവടിപ്പാലം
1966-ൽ പുറത്തിറങ്ങിയ സ്ഥാനാർഥി സാറാമ്മയിൽ നിന്നാരംഭിച്ച് ഇന്നലകളിൽ വിസ്മയം സൃഷ്ടിച്ച വെള്ളിമ
ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോ
സത്യസന്ധത നിത്യജീവിതത്തിൽ
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമ
നരകയാതനകൾ
ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധ
DRUM മാരോ DRUM!
1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും
വ്യക്തിജീവിതത്തിൽ എത്തിനോക്കരുത്
ഓസ്ട്രേലിയ സമൃദ്ധിയുടെ നാടാണ്. സാന്പത്തിക ഭദ്രതയാസ്വദിക്കുന്ന ജനത. വാർധക്യകാല സുരക്ഷയും വേണ്ടുവോളം. ജനജീവിതം ഏറ്
തിന്നാൻ ഒരിലയെങ്കിലും
എഷും ഞാനും ഒന്നിച്ചു ജോലിചെയ്തിരുന്നപ്പോഴൊക്കെ രാവിലത്തെ കാപ്പികുടി കഴിഞ്ഞ് തലയെണ്ണൽവരെയുള്ള അര മണിക്കൂർ സമയം ഒന
സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്
ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മ
വ്യാജന്മാർ കളംപിടിക്കുമ്പോൾ
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത വെള്ളം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടിയെടു
റീനയെന്ന മെലഡി
വേദിയിൽ ഒപ്പം പാടിയ ഗായികയുടെ സ്വരംകേട്ട് "സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി' എന്നു സാക്ഷാൽ എസ്പിബി പറയണമെങ്കിൽ
ആ പാട്ട് എത്ര മനോഹരമ
മഹാമാരിയും പൗരസമൂഹവും
ഞങ്ങൾ താമസിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭാഗ്യവശാൽ കോവിഡിന്റെ വ്യാപനം ഉണ്ടായില്ല. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്
ഒരു ചുംബനത്തിന്റെ വിലയെത്ര
സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോ
നല്ലകാര്യം ചീത്തക്കാര്യം
കൊലപാതകക്കേസിൽ പ്രതിയായ ആൾ കേസിന്റെ കാര്യം സംസാരിക്കുന്നതിന് അഭിഭാഷ കന്റെ ഓഫീസിലെത്തി.
വക്കീൽ: ചില നല്ല കാര്യങ്ങളും മോശം കാര്യങ്ങളും നിങ്ങ
ഒരു മോഷണത്തിന്റെ കഥ
""ഞാനൊരു മോഷണം നടത്തി'' എന്ന് ബാറ്റി എഷ് പറഞ്ഞു. സൂപ്പു ചെരുവവുമായി ഞങ്ങൾ ഭക്ഷണമുറിയിലേക്കു പോകുകയായിരുന്നു. അദ്ദേഹ
കോവിഡ് സാധ്യത പ്രമേഹ രോഗികളില്‍
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യ
ജാപ്പനീസ്
ചിക്കൻ കട്സു
ചേരുവകൾ
എല്ലും തൊലിയും നീക്കിയ
ചിക്കൻ ബ്രസ്റ്റ് പാതികൾ - അര ഇഞ്ച് കനമുള്ള നാലെണ്ണം
നാവിനും മനസിനും സന്തോഷം പകരാൻ സാജൻ ബേക്കറി
സാജൻ ബേക്കറി പൂർണമായും ഒരു കുടുംബ ചിത്രമാണ്. വലിയ ട്വിസ്റ്റോ ആക്ഷനോ കോമഡിയോ അങ്ങനൊന്നുമില്ലാതെ നമ്മുടെ ജീവിതത്
ആനന്ദം, ആശ്ലേഷം...
നടന്മാർ മാറി, സംഗീത സംവിധായകനും ഗായകനും മാറി... ഇതൊന്നും ആനന്ദ് എന്ന സിനിമയേയും അതിലെ പാട്ടുകളെയും ബാധിച്ചില്ല. അ
സ്വാദിഷ്ടഭോജനവും വിശിഷ്ട സേവനവും
പരിചരണത്തിനു നിൽക്കുന്ന ജീവനക്കാരാണ് ഓരോ ഭോജനശാലയുടെയും ജീവനാഡി. പ്രസന്നവദനരായി, കസ്റ്റമേഴ്സിനോടു കുശലം പറഞ്
വക്കീലിന്റെ ഒന്നൊന്നര ഉറപ്പ്!
കക്ഷി :"ശക്തമായ ഈ തെളിവുകൾ ഈ കേസിൽ എനിക്കെതിരെ യുള്ളതിനാൽ എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുക എന്നത് അത്ര എ
സ്ഥാനാർഥി സാറാമ്മയും മാമച്ചനും പിന്നെ...
പഞ്ചവടിപ്പാലം
1966-ൽ പുറത്തിറങ്ങിയ സ്ഥാനാർഥി സാറാമ്മയിൽ നിന്നാരംഭിച്ച് ഇന്നലകളിൽ വിസ്മയം സൃഷ്ടിച്ച വെള്ളിമ
ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോ
സത്യസന്ധത നിത്യജീവിതത്തിൽ
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമ
നരകയാതനകൾ
ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധ
DRUM മാരോ DRUM!
1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും
വ്യക്തിജീവിതത്തിൽ എത്തിനോക്കരുത്
ഓസ്ട്രേലിയ സമൃദ്ധിയുടെ നാടാണ്. സാന്പത്തിക ഭദ്രതയാസ്വദിക്കുന്ന ജനത. വാർധക്യകാല സുരക്ഷയും വേണ്ടുവോളം. ജനജീവിതം ഏറ്
തിന്നാൻ ഒരിലയെങ്കിലും
എഷും ഞാനും ഒന്നിച്ചു ജോലിചെയ്തിരുന്നപ്പോഴൊക്കെ രാവിലത്തെ കാപ്പികുടി കഴിഞ്ഞ് തലയെണ്ണൽവരെയുള്ള അര മണിക്കൂർ സമയം ഒന
സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്
ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മ
വ്യാജന്മാർ കളംപിടിക്കുമ്പോൾ
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത വെള്ളം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടിയെടു
റീനയെന്ന മെലഡി
വേദിയിൽ ഒപ്പം പാടിയ ഗായികയുടെ സ്വരംകേട്ട് "സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി' എന്നു സാക്ഷാൽ എസ്പിബി പറയണമെങ്കിൽ
ആ പാട്ട് എത്ര മനോഹരമ
മഹാമാരിയും പൗരസമൂഹവും
ഞങ്ങൾ താമസിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭാഗ്യവശാൽ കോവിഡിന്റെ വ്യാപനം ഉണ്ടായില്ല. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്
ഒരു ചുംബനത്തിന്റെ വിലയെത്ര
സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോ
നല്ലകാര്യം ചീത്തക്കാര്യം
കൊലപാതകക്കേസിൽ പ്രതിയായ ആൾ കേസിന്റെ കാര്യം സംസാരിക്കുന്നതിന് അഭിഭാഷ കന്റെ ഓഫീസിലെത്തി.
വക്കീൽ: ചില നല്ല കാര്യങ്ങളും മോശം കാര്യങ്ങളും നിങ്ങ
ഒരു മോഷണത്തിന്റെ കഥ
""ഞാനൊരു മോഷണം നടത്തി'' എന്ന് ബാറ്റി എഷ് പറഞ്ഞു. സൂപ്പു ചെരുവവുമായി ഞങ്ങൾ ഭക്ഷണമുറിയിലേക്കു പോകുകയായിരുന്നു. അദ്ദേഹ
കോവിഡ് സാധ്യത പ്രമേഹ രോഗികളില്‍
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യ
ജാപ്പനീസ്
ചിക്കൻ കട്സു
ചേരുവകൾ
എല്ലും തൊലിയും നീക്കിയ
ചിക്കൻ ബ്രസ്റ്റ് പാതികൾ - അര ഇഞ്ച് കനമുള്ള നാലെണ്ണം
നാവിനും മനസിനും സന്തോഷം പകരാൻ സാജൻ ബേക്കറി
സാജൻ ബേക്കറി പൂർണമായും ഒരു കുടുംബ ചിത്രമാണ്. വലിയ ട്വിസ്റ്റോ ആക്ഷനോ കോമഡിയോ അങ്ങനൊന്നുമില്ലാതെ നമ്മുടെ ജീവിതത്
ആനന്ദം, ആശ്ലേഷം...
നടന്മാർ മാറി, സംഗീത സംവിധായകനും ഗായകനും മാറി... ഇതൊന്നും ആനന്ദ് എന്ന സിനിമയേയും അതിലെ പാട്ടുകളെയും ബാധിച്ചില്ല. അ
സ്വാദിഷ്ടഭോജനവും വിശിഷ്ട സേവനവും
പരിചരണത്തിനു നിൽക്കുന്ന ജീവനക്കാരാണ് ഓരോ ഭോജനശാലയുടെയും ജീവനാഡി. പ്രസന്നവദനരായി, കസ്റ്റമേഴ്സിനോടു കുശലം പറഞ്
വക്കീലിന്റെ ഒന്നൊന്നര ഉറപ്പ്!
കക്ഷി :"ശക്തമായ ഈ തെളിവുകൾ ഈ കേസിൽ എനിക്കെതിരെ യുള്ളതിനാൽ എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുക എന്നത് അത്ര എ
വിശപ്പടക്കാനുള്ള സാഹസങ്ങൾ
""ഇതു തിന്നാൻ കൊള്ളാവുന്നതാണ്.’’ കളകൾ പറിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്പോൾ ഒരു ചെക്കോസ്ലാവാക്യക്കാരൻ അച്ചൻ
സസ്പെൻസ് കഴിഞ്ഞു; സിജു വിൽസൺ വീരപുരുഷനായി
കഴിഞ്ഞ ആറു മാസമായി പത്തൊമ്പതാം നൂറ്റാണ്ടിലെ വീരപുരുഷനായുള്ള തയാറെടുപ്പിലായിരുന്നു. ഒരു യോദ്ധാവിന്റെ ശരീര ഭാഷയിലെ
വ്യാപാരത്തിലെ മര്യാദ
ഇവിടെ ഷോപ്പിംഗ് ഒരു രസമാണ്. ഇടപാടുകൾക്ക് ഒരു അയവുണ്ട്, മാന്യതയുണ്ട്. വാങ്ങാൻ വരുന്നവർ പലവിധമായ ദേശ, ഭാഷ, മത, സംസ്
വിശപ്പ്...വിശപ്പു മാത്രം!
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ദിവസത്തിൽ രണ്ടു പ്രാവശ്യം മറ്റു ബാരക്കുകളിൽനിന്നുള്ളവർ വന്ന് ഞങ്ങളുടെ സാധനങ്ങ
സ്വപ്നങ്ങളുടെ ചിറകിലേറി കാവ്യ പ്രകാശ്
മലയാള സിനിമയുടെ തിരിച്ചുവരവിന്റെ പാതയിൽ ഒപ്പം ചേർന്നു സഞ്ചരിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നവാഗത സംവിധായിക കാവ
വൈവിധ്യങ്ങളുടെ കൂട്ടുകാരൻ
സംഗീതം. അറിയുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്
ഹൃദയഹാരിയായ സൗഹൃദഭാവം
ദൈനംദിന ജീവിതത്തിന് ഒഴുക്കുകൊടുക്കാൻ പറ്റിയ നല്ല തൈലമാണു സൗഹൃദം. ഇതു വ്യക്തിപരമായ കൂട്ടുകെട്ടുകളിൽ മാത്രമല്ല, പൊ
ക്യാന്പിലെ ഒരു വിശുദ്ധവാരം
1942-ലെ ഹേമന്തം അവസാനിക്കുന്നതു ഭീമമായ മഞ്ഞുവീഴ്ചയോടെയാണ്. ഞങ്ങൾ അച്ചന്മാർക്ക് അതു ഭീകരമായ ഒന്നായിരുന്നു. നാസിപ്പോ
ഉല്ലാസം തേടി കടൽത്തീരത്തേക്ക്
ഓസ്ട്രേലിയയിൽ ചിലയിടങ്ങളിൽ നല്ല തണുപ്പും നല്ല ചൂടും അനുഭവപ്പെടുന്ന ഋതുക്കളാണ്. ചൂടുകാലത്ത് ഇവരുടെ ഇഷ്ടവിനോദങ്ങ
കുറുക്കന്റെ മാളത്തിൽ
ഞങ്ങൾ അതിവേഗം ഫാക്ടറിയിലേക്കു തിരിച്ചു. പക്ഷേ, ഭക്ഷണമില്ല; വിശ്രമവുമില്ല.
ഭക്ഷണമില്ലാത്തതിനാൽ കാവൽക്കാരും ക്ഷുഭ
Latest News
തമിഴ്നാട്ടിൽ കോണ്‍ഗ്രസിന് 25 സീറ്റ്
വോട്ട് ചെയ്തില്ലെങ്കിൽ വൈദ്യുതിയും വെള്ളവുമില്ല; പരസ്യ ഭീഷണിയുമായി ബംഗാൾ മന്ത്രി
മഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ഷാർജയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ തിരിച്ചടിക്കും; മന്ത്രി ബാലനെതിരെ പോസ്റ്റർ
Latest News
തമിഴ്നാട്ടിൽ കോണ്‍ഗ്രസിന് 25 സീറ്റ്
വോട്ട് ചെയ്തില്ലെങ്കിൽ വൈദ്യുതിയും വെള്ളവുമില്ല; പരസ്യ ഭീഷണിയുമായി ബംഗാൾ മന്ത്രി
മഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ഷാർജയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ തിരിച്ചടിക്കും; മന്ത്രി ബാലനെതിരെ പോസ്റ്റർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top