Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ന്യാൻഗാനി മനുഷ്യനെ വിഴുങ്ങുന്ന പർവതം
സൗത്ത് ആഫ്രിക്കയിലെ സിംബാബ്വെയിലെ ന്യാൻഗാനി പർവത നിരകളിലേക്ക് നടത്തിയ യാത്ര
സിംബാബ്വെയിലെ ഏറ്റവും ഉയരമുള്ള (2592 മീറ്റർ) ന്യാൻഗാനി പർവത നിരകളിലേക്ക് കാറിൽ ഉദയസൂര്യന്റെ പ്രകാശകിരണങ്ങൾ പരക്കുന്നതിന് മുൻപ് യാത്ര തിരിച്ചു. ബന്ധുവായ ലീലയുടെ കുടുംബത്തിലുള്ളവരുമായി 500 കിലോമീറ്ററിലധികം ദൂരത്തേക്കായിരുന്നു യാത്ര. മുത്താരയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ വടക്കായി കിടക്കുന്ന ഉയർന്ന പ്രദേശമാണ് ന്യായംഗ പർവത നിരകൾ. ഇത് മൊസാംബിയ അതിർത്തിയാണ്.
വിമാനത്തിൽ പോയാൽ ഒരു മണിക്കൂറിനുള്ളിലെത്താം. 472 കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന കാടും പാറകളും നിറഞ്ഞ ഈ പർവതം നല്ലൊരു വിഭാഗം ജനങ്ങളുടെ കുലപർവതം കൂടിയാണ്.
കാട്
വിടർന്നുവരുന്ന സൂര്യന്റെ ചെങ്കതിരുകൾ മരമുകളിലും കാട്ടുപൂക്കളിലും കാന്തി പരത്തി. റോഡരികിൽ ധാരാളം കഴുതകൾ മേഞ്ഞു നടക്കുന്നു. യാത്രയ്ക്കിടയിൽ ഇടിമുഴങ്ങും പോലെ കർണകഠോരമായ ആനയുടെ ചിന്നംവിളി കേട്ടു. പകുതി ദൂരം പിന്നിട്ടപ്പോൾ വിനാശലക്ഷണം പോലെ മദമിളകിയ ഒരാന റോഡിൽ നിലയുറപ്പിച്ചു നിന്നു. പിന്നാലെ നാലഞ്ചു ചെറിയ ആനകൾ വരുന്നത് നോക്കി നായകനെപോലെ നിൽപ്പാണ്. ഞങ്ങളുടെ മുന്നിൽ വന്ന കാറുകൾ ആനകൾക്ക് പോകാനായി കാത്തുകിടന്നു.
കാറിലിരുന്ന് ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചു. എങ്ങും വനപ്രദേശമാണ്. പല ഭാഗത്തും കൂട്ടമായി നിൽക്കുന്ന മാൻപേടകളെ കണ്ടു. പർവത ശിഖരങ്ങൾ കണ്ടുതുടങ്ങി. അവിടേക്ക് അടുക്കുംതോറും പർവതം ഉയരങ്ങളിലേക്ക് പോകുന്നതായി തോന്നി. യാത്ര ഒരു വനാന്തരത്തിലൂടെയായി. ഇടുങ്ങിയ വഴിയിൽ രണ്ട് വാഹനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ടാണ്. കാട്ടുപക്ഷികൾ തലങ്ങും വിലങ്ങും പറക്കുന്നു. എങ്ങും പച്ചിലമരങ്ങൾ നിറഞ്ഞ കുന്നുകൾ. നയാംഗ ദേശീയ പാർക്കിലെത്തി. ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് പ്രാദേശിക ജനങ്ങളും സർക്കാർ നാഷണൽ ട്രസ്റ്റും ചേർന്നാണ്.
10 ഡോളർ ടിക്കറ്റ്
ടിക്കറ്റ് എടുക്കാൻ നിന്നത് വലിയൊരു ക്യൂവിലാണ്. അതിൽ പർവതാരോഹണത്തിന് വന്നവരുമുണ്ട്. സന്ദർശക ഓഫീസിലെത്തി. ഒരു ടിക്കറ്റിന് പത്തു ഡോളർ ആണ്. അവിടെ നിന്ന ഒരു സ്ത്രീ ഗൈഡിനെ കാണാത്തതിൽ ഉച്ചത്തിൽ എന്തോ പറയുന്നുണ്ട്. അവർക്കൊപ്പം രണ്ട് കുട്ടുകാരികളുമുണ്ട്. ഞങ്ങൾ അവരുടെ അടുക്കലെത്തി പരിചയപ്പട്ടു. മുപ്പതിനടുത്തു പ്രായം തോന്നും. പേര് ലില്ലി പോൾ. കാമുകനായ സായിപ്പിനൊപ്പം ജീവിക്കുന്നു. കൂട്ടുകാരുമായി ആർത്തുല്ലസിക്കാൻ വന്നിതാണ്.
തലയിൽ തൊപ്പി ധരിച്ച താടിയും മുടിയും നീട്ടി വളർത്തിയ കറുത്ത നിറമുള്ള ഗൈഡ് തോളിൽ തോക്കും തൂക്കി കയ്യിൽ അന്പും വില്ലും പോലൊരു ആയുധവുമായിട്ടെത്തി. ഇതൊക്കെ കയ്യിൽ കരുതിയിരിക്കുന്നത് ഏതെങ്കിലും വന്യജീവികൾ മുന്നിൽ വന്നാൽ നേരിടാനാണ്. പേര് വില്യം. അയാളുടെ വേഷം ചാരനിറത്തിലുള്ളതാണ്. ബ്രിട്ടീഷുകാർ ഭരിച്ചതുകൊണ്ടാകണം എല്ലാവർക്കും ഇംഗ്ലീഷ് അറിയാം. ആദ്യംതന്നെ ഒരു ഭീഷണിയുടെ സ്വരത്തിൽ കാട്ടിൽ പാലിക്കേണ്ട അച്ചടക്കം ഞങ്ങളെ പഠിപ്പിച്ചു. കാർ പാർക്കിൽനിന്ന് നാലഞ്ചു കിലോമീറ്റർ അകലെയുള്ള കൊടുമുടിയിലെത്താൻ കുറഞ്ഞത് നല്ല ആരോഗ്യമുള്ളവർക്കേ സാധിക്കു. യാത്രികർ മുകളിലെത്താതെ ക്ഷീണിതരായി ഇടയ്ക്കുവച്ച് മടങ്ങിവരികയാണ് പതിവ്.
പർവതത്തിലേക്ക്
സന്ദർശകർക്ക് ഏറ്റവും നല്ല സമയം രാവിലെ മുതൽ ഉച്ചവരെയാണ്. ഉച്ച കഴിഞ്ഞു പോയാൽ കൊടുംകാറ്റും മുടൽമഞ്ഞും മാത്രമല്ല സൂര്യപ്രകാശം പോലും ഇല്ലാതാകുകയും ചെയ്യും. വഴി മാറി സഞ്ചരിക്കാനും അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. പർവതത്തിന്റെ പലഭാഗങ്ങളിലും അരുവികളുണ്ട്. 300-ലധികം ജീവികൾ പാർക്കുന്നുണ്ട്. വന്യമൃഗങ്ങളായ സിംഹം, പുള്ളിപ്പുലി, ഹയന, കാട്ടുപോത്തുകൾ, ചെറുതും വലുതും കൊന്പുകളുള്ള മാൻവർഗം, പക്ഷികൾ, കുരങ്ങ് അങ്ങനെ പല ജീവികളുടെ ആവാസകേന്ദ്രമാണിത്.
ഈ പർവതത്തെപ്പറ്റി ഗോത്രങ്ങൾക്കിടയിൽ പലവിധ കിംവദന്തികളും അനുഭവ കഥകളും നാടോടിക്കഥകളും പ്രസിദ്ധമാണ്. പർവതത്തിനുള്ളിൽ നടക്കുന്ന ദുരുഹതകളുടെ പ്രഭവസ്ഥാനം കണ്ടെത്താനോ നിശേഷം തള്ളിക്കളയാനോ സാധിച്ചിട്ടില്ല. അതെല്ലാം പലവിധമായ അപരിചിതത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വഴിയൊരുക്കുന്നു. ഇതിനെ നാട്ടുകാർ വിളിക്കുന്നത് "മനുഷ്യരെ വിഴുങ്ങുന്ന പർവതം’ എന്നാണ്.
പേടിപ്പിക്കുന്ന മരങ്ങൾ
ഞങ്ങൾ പതിനഞ്ചു് പേർ വില്യമിനോപ്പം പർവതത്തെ ലക്ഷ്യമാക്കി കുന്നുകൾ ചവുട്ടി മുകളിലേക്ക് നടന്നു. ഗൈഡ് പ്രത്യേക നിർദേശം തന്നത് ആരും സംസാരിക്കരുത്, മരങ്ങളുടെ പടങ്ങൾ എടുക്കരുത് എന്നിങ്ങനെയായിരുന്നു. കാടിന്റെ മൂപ്പനെ മനസിൽ പ്രാർഥിച്ചുകൊണ്ട് നടക്കുക. ലില്ലി പോൾ ഗൈഡിനെ പരിഹസിച്ചു. മാത്രമല്ല പൊട്ടിച്ചിരിച്ചു. അവർ ചോദിച്ചത്. ശബ്ദമുണ്ടാക്കിയാൽ, ചിരിച്ചാൽ എന്താണ്? മരത്തെ എന്തിന് ഭയക്കണം?
ആ മരത്തെ ഒന്ന് ചുംബിക്കണമെന്ന് കൂട്ടുകാരിയോട് പറഞ്ഞത് ഞങ്ങളും കേട്ടു. എങ്ങുനിന്നോ മിന്നൽപ്പിണർ വേഗത്തിൽ ഉരുണ്ടുകൂടിയ മേഘങ്ങൾ പുകച്ചുരുളുകളായി അവിടേക്ക് വന്നു. കണ്ണുതുറന്നപ്പോൾ പുകപടലങ്ങൾ മാറിപ്പോയിരിന്നു. പലർക്കും ബോധം വീണ്ടുകിട്ടിയതുപോലെ തോന്നി. ലില്ലി പോളിന്റെ കൂട്ടുകാരികൾ അവളെ നോക്കിയെങ്കിലും കണ്ടില്ല. അവൾ വലിയൊരു അപരാധം ചെയ്തെന്നതുപോലെ ഗൈഡ് മണ്ണിൽ കമഴ്ന്നു കിടന്ന് മലദേവതമാരോട് അവളോട് പൊറുക്കണമെന്ന്’ അപേക്ഷിച്ചുകൊണ്ടിരിന്നു.
എല്ലാവരും ആ നടുക്കത്തിൽ നിൽക്കവേ ദൂരെ നിന്ന് ഒരു മുടന്തിയെപ്പോലെ തല താഴ്ത്തി മറ്റൊരു ഗൈഡിന്റെ തോളിൽ പിടിച്ചു ലില്ലി പോൾ വരുന്നു. ശരീരത്തിലെ മുറിവുകൾ തുണികൾകൊണ്ട് കെട്ടിയിട്ടുണ്ടെങ്കിലും കാലും കയ്യും മുറിഞ്ഞു ചോര വരുന്നുണ്ട് തലയിലും മുറിവുണ്ട്.
വില്യം എഴുന്നേറ്റു ചോദിച്ചു. "എന്തുണ്ടായി?'
എനിക്കൊന്നുമറിയില്ല കാറ്റിൽ പറത്തി കുറെ ദുരം പോയി. അസഹ്യമായ വേദന സഹിച്ചുകൊണ്ടവർ പറഞ്ഞു. വില്യമിനോട് അവർ ക്ഷമ ചോദിച്ചു. കൂട്ടുകാരികൾ അവളെ താങ്ങിപ്പിടിച്ചു ഗൈഡിനൊപ്പം താഴേക്ക് കൊണ്ടുപോയി.
യാത്ര ദുഷ്കരമാകുന്നു
മുകളിലേക്ക് നടക്കുന്പോൾ എന്റെയുള്ളിൽ കടന്നുകൂടിയത് മലമുകളിൽ പ്രാണവായു കിട്ടുമോ? ആ കാര്യം വില്യമിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് കാലാവസ്ഥ മോശമായാൽ ഈ പ്രശ്നമുണ്ട്. ആ സമയം ഇവിടേക്ക് പ്രവേശനമില്ല. അങ്ങനെ ചില അത്യാഹിതങ്ങൾ മുൻപ് നടന്നിട്ടുണ്ട്. ഇവിടെ മരണപ്പെടുന്നതിന്റെ ഒരു കാരണമിതാണ്.
മനുഷ്യരെ വിഴുങ്ങുന്ന പർവ്വതമെന്ന് പറയുന്പോൾത്തന്നെ ഇതിനെ വിശുദ്ധ പർവതമെന്നും വിളിക്കാറുണ്ട്.
മുന്നോട്ട് നടക്കുന്നതിനിടയിൽ ഒരു ഭാഗത്തേക്ക് നോക്കി. വളരെ ദുരെ ഒരു യുവതിയും യുവാവും വഴിയിൽ കമിഴ്ന്നു കിടന്ന് സാഷ്ടാംഗനമസ്കാരംപോലെ മുഖം അമർത്തി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടുന്നു. ലീല പറഞ്ഞത് അവർ നവദന്പതികളാണ്. മലദേവതകളുടെ അനുഗ്രഹം വാങ്ങാനും മലയുടെ മൂപ്പനെ വണങ്ങാനും വന്നവരാണ്. ഇവിടെ മേയ് മുതൽ ഓഗസ്റ്റ് വരെയാണ് ശൈത്യകാലം.
ഇവിടെനിന്ന് ഉദ്ഭവിക്കുന്നത് മൂന്ന് നദികളാണ്. കൈരേഴി, പുങ്വി, മാരി. മലമുകളിൽനിന്ന് വരുന്ന "നായാംഗോബെ’ വെള്ളച്ചാട്ടം വളരെ പ്രസിദ്ധമാണ്.
മടക്കം
ക്ഷീണിതരായ ഞങ്ങൾ ഒരു പാറമുകളിലിരുന്ന് ഭക്ഷണം കഴിച്ചു. ഇനിയും വെള്ളച്ചാട്ടം കാണാനുണ്ട്. പക്ഷേ, വില്യമിനോട് പറഞ്ഞിട്ട് ഞങ്ങൾ താഴേക്ക് നടന്നു. മറ്റുള്ളവർ മുകളിലേക്കും നടന്നു. പലയിടത്തും പക്ഷിക്കൂടുകളിൽനിന്ന് കുഞ്ഞുപക്ഷികൾ ചിലയ്ക്കുന്നത് കേട്ടു. ഭൂമീദേവിയുടെ നിർമലവും മനോഹരവുമായ ഈ പർവതം എന്തൊക്കെയോ രഹസ്യങ്ങളുടെ നിലവറയായി നിലകൊള്ളുന്നു. ഞങ്ങൾ മടങ്ങി.
കാരൂർ സോമൻ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി
Latest News
മുതലക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top