Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തിലും പറയത്തക്ക കുറവൊന്നും വരുത്തിയിട്ടില്ലെന്നു ബോധ്യമായി.
ഓർമച്ചെപ്പിൽ പ്രത്യേകം പരാമർശിക്കേണ്ട വ്യക്തിയാണ് ഓച്ചിറ വേലുക്കുട്ടി. യുവാവായ വേലുക്കുട്ടി നാടകങ്ങളിൽ നടനായിരുന്നില്ല, നടിയായിരുന്നു. സ്ത്രീവേഷമണിഞ്ഞു മേക്കപ്പ് ചെയ്ത അയാളെ കണ്ടാൽ സ്ത്രീകൾ അസൂയപ്പെടും. പുരുഷന്മാർ മോഹിച്ചുപോകും.
വേലുക്കുട്ടിയുടെ നല്ലകാലത്തു സൗന്ദര്യത്തികവിൽ അദ്ദേഹത്തിന്റെ നാടകങ്ങളൊന്നുംതന്നെ എനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്തു കേരളത്തിലും പുറത്തും ജൈത്രയാത്ര നടത്തിയ ഒരു നാടകമാണ് കരുണ. മഹാകവി കുമാരനാശാന്റെ കരുണയെന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കി സ്വാമി ബ്രഹ്മവ്രതൻ രചിച്ച നാടകം. 1932ലാണ് കരുണ അരങ്ങേറിയതെന്നു സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നു.
തമിഴ്നാടകങ്ങളുടെ ചുവടുപിടിച്ച് മലയാള സംഗീത നാടകങ്ങൾ അരങ്ങേറുന്ന കാലമായിരുന്നല്ലോ അത്. രാജാവും രാജ്ഞിയും മന്ത്രിയും പടനായകനും പട്ടുകുപ്പായങ്ങളും കിന്നരിത്തലപ്പാവും വാളും കുന്തവുമൊക്കെയായിരുന്നു അന്നത്തെ നാടകവേദിയിൽ വിലസിക്കൊണ്ടിരുന്നത്.
കഥകൊണ്ടും കഥാപാത്രങ്ങൾക്കൊണ്ടും അവയിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു കരുണ. നായകൻ മുണ്ഡനം ചെയ്ത ബുദ്ധഭിക്ഷു. നായിക വാസവദത്ത എന്ന അഭിസാരിക. ബുദ്ധഭിക്ഷുവിന്റെ വേഷത്തിൽ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും വാസവദത്തയായി ഓച്ചിറ വേലുക്കുട്ടിയും. രണ്ടുപേരും ചെറുപ്പക്കാർ. അക്കാലത്തെ നടീനടന്മാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വേലുക്കുട്ടിക്കായിരുന്നു.
കരുണ കാണാൻ കഴിയാത്തതിൽ നിരാശനായി കഴിയുന്ന കാലം. 1949ൽ സ്കൂൾ ഫൈനൽ പാസായി നിൽക്കുന്ന അവസരത്തിൽ അത്യധികം ആഹ്ലാദിപ്പിച്ചുകൊണ്ടു തൃശൂർ ടൗണ്‍ഹാളിൽ കരുണ വീണ്ടും വരുന്നു എന്ന പോസ്റ്റർ കണ്ടു.
പ്രധാന വേഷക്കാർ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും ഓച്ചിറ വേലുക്കുട്ടിയുംതന്നെ. പതിനേഴ് വർഷം മുൻപ് അരങ്ങേറി ആയിരക്കണക്കിനു വേദികളിൽ അഭിനയിച്ചതും കുറേക്കാലമായി അവതരണം നിർത്തിവച്ചിരുന്നതുമായ കരുണ കണ്ടില്ലെന്ന കുറവു നികത്താൻ ടിക്കറ്റെടുത്തു ടൗണ്‍ഹാളിൽ നേരത്തെ സ്ഥലംപിടിച്ചു.
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തിലും പറയത്തക്ക കുറവൊന്നും വരുത്തിയിട്ടില്ലെന്നു ബോധ്യമായി.
എന്നെ അദ്ഭുതപ്പെടുത്തിയത് അതല്ല. വാസവദത്തയായ വേലുക്കുട്ടിയോടൊപ്പം അഭിനയിക്കുന്ന തോഴിമാരെല്ലാം യഥാർഥ സ്ത്രീകൾ. അവരെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു അതുല്യ നടന്റെ അഭിനയപാടവം. ബുദ്ധഭിക്ഷുവായി അവിസ്മരണീയ അഭിനയം കാഴ്ചവച്ച കുഞ്ഞുകുഞ്ഞു ഭാഗവതരുടെ വേഷം മനസിലുണ്ട്. ഭാഗവതർക്കു ഡബിൾ റോളായിരുന്നു. ആ നാടകത്തിൽ ധീരശൂരനായ പോലീസ് ഇൻസ്പെക്ടറുടെ വേഷം ധരിച്ചതും ഭാഗവതർ തന്നെ.
വേലുക്കുട്ടി അഭിസാരികയുടെ റോളിൽ മാത്രമല്ല ശോഭിച്ചത്. സത്യവാൻ സാവിത്രിയിലെ പതിവ്രതയും മനസ്വിനിയുമായ സാവിത്രിയുടെയും വൈവിധ്യമാർന്ന മറ്റു കഥാപാത്രങ്ങളുടെയും ഭാഗങ്ങൾ അസൂയാർഹമായ വിധം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ടത്രേ.
പക്ഷേ, ഒരു കാര്യം ഓർക്കുന്പോൾ ദുഃഖം തോന്നുന്നു. അനിയന്ത്രിതമായ ജീവിതംമൂലം വേലുക്കുട്ടിയുടെ അവസാനകാലം ദയനീയമായിരുന്നുവെന്നും കലശലായ പ്രമേഹരോഗം മൂലമാണ് അന്ത്യം സംഭവിച്ചതെന്നും അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന് സന്താനഭാഗ്യമുണ്ടായിരുന്നില്ല.
വേലുക്കുട്ടിയുടെ നിര്യാണത്തോടെ മലയാള പ്രഫഷണൽ നാടകവേദിയിൽ സ്ത്രീവേഷത്തിന്റെ യുഗം അവസാനിച്ചു.
സംഗീതനാടകങ്ങൾ അരങ്ങേറിക്കൊണ്ടിരുന്ന ഇതേ കാലഘട്ടത്തിലാണ് പാട്ടുപാടാനറിയാത്ത തിക്കുറിശി സുകുമാരൻനായർ നാടകവുമായി രംഗത്തുവന്നത്. മലയാള നാടകവേദിയെ സംബന്ധിച്ചിടത്തോളം അതൊരു പുതുമയും പരീക്ഷണവുമായിരുന്നു.
തിക്കുറിശിയുടെ ആദ്യ നാടകം ഒരക്ഷമുള്ള സ്ത്രീ. അടുത്തത് രണ്ടക്ഷരമുള്ള മായ. തുടർന്ന് ഓരോ അക്ഷരം വർധിപ്പിച്ച് മാതൃക, ബ്രഹ്മചാരി, ജീവിതയാത്ര എന്നിങ്ങനെ നാടകങ്ങൾ അദേഹം കാഴ്ചവച്ചു. ഇവയിൽ മൂന്നെണ്ണം ഞാൻ കണ്ടിട്ടുണ്ട്. സംഭാഷണത്തിന്റെ ശക്തിയും മൂർച്ചയും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവും ഈ നാടകങ്ങളിൽനിന്നാണ് എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ അഭിനയവും ഗംഭീരമായിരുന്നു.
തൃശൂർ ജോസ് തിയറ്ററിൽ ഞാൻ അദ്ദേഹത്തിന്റെ മായ നാടകം കണ്ടുകൊണ്ടിരിക്കയാണ്. നാടകത്തിനിടയിൽ പതിവുപോലെ പ്രേക്ഷകർ നായകൻ പാടണം എന്ന് വിളിച്ചുപറഞ്ഞു. തിക്കുറിശി കുഴങ്ങിപ്പോയി. പാടിയില്ലെങ്കിൽ നാടകം തുടരാൻ ജനം സമ്മതിക്കില്ല.
ഒരുവിധം ആ സീൻ തീർന്നപ്പോൾ തിക്കുറിശി സ്റ്റേജിനു മുന്നിലേക്കു കടന്നുവന്നു വിനയപൂർവം പറഞ്ഞു. “ഞാൻ ഒരു സംഗീതജ്ഞനല്ല. പാടി നിങ്ങളെ രസിപ്പിക്കാൻ എനിക്കു കഴിയില്ല. പകരം ഞാനൊരു കവിത പാടാം’’ .
അദ്ദേഹത്തിന്റെ വീർപ്പുമുട്ടലും വിനയസ്വരവും ജനം കണക്കിലെടുത്തു. തുടർന്ന് അദ്ദേഹംതന്നെ രചിച്ച സുന്ദരവും അർഥസന്പുഷ്ടവുമായ ഒരു കവിത അക്ഷരസ്ഫുടതയോടെ ചൊല്ലി. സദസ് കൈയടിച്ചു കവിതയ്ക്ക് പാസ്മാർക്കു കൊടുത്തതോടെ തിക്കുറിശിയുടെ ആശങ്ക തീർന്നു. നാടകം തുടർന്നു.
പക്ഷേ, അഭിനയിക്കുന്നിടത്തെല്ലാം തിക്കുറിശി പാടണമെന്ന് കാണികളുടെ ഭാഗത്തുനിന്ന് ശല്യമുണ്ടായി. സഹികെട്ടിട്ടാകണം തിക്കുറിശി ഉറച്ച ഒരു തീരുമാനമെടുത്തു. പാട്ടുപാടാനറിയാത്ത നായകനും നാടകം അഭിനയിക്കണമല്ലോ. സ്റ്റേജിൽ ആദ്യന്തം ഇരിക്കുന്ന പാട്ടുകാരനായ ഹാർമോണിസ്റ്റ് മേലിൽ രംഗത്തിരിക്കേണ്ട.
അയാളെയും പക്കമേളക്കാരെയും തിക്കുറിശി അണിയറയിലേക്കു മാറ്റി. രംഗത്തു നാടകവും നടീനടന്മാരും മാത്രം മതിയെന്നു നിശ്ചയിച്ചു. അത് ധീരമായ ഒരു തീരുമാനമായിരുന്നു. സ്റ്റേജിൽ അള്ളിപ്പിടിച്ചിരുന്ന ഒരു വിഭാഗത്തെ അദ്ദേഹം അങ്ങനെ ഉള്ളിലേക്കു തള്ളി. നാടകവേദിയിലെ വിപ്ലവകരമായ ഈ പരിഷ്കാരവും പരിവർത്തനവും തിക്കുറിശിക്കു മാത്രം അവകാശപ്പെട്ടതാണ്.
സി.എൽ. ജോസ്
ആസ്വാദ്യകരമാവണം സിനിമ
രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോ
സംഗീത ഇതിഹാസം ഇളയരാജ
മാന്ത്രികസംഗീതംകൊണ്ട് തെന്നിന്ത്യയെ മുഴുവൻ കീഴടക്കിയ ഇളയരാജയ്ക്ക് എണ്‍പതിന്റെ തിരുമധുരം. തമിഴ്നാട്ടിലെ തേനി പണ്
മലയാളി നഴ്സ് ഗാനരചനയിലേക്ക്
മലയാളി നഴ്സ് ജിൻസി ഗാനരചനയും സംഗീതവും നിർവഹിച്ച “1982 അന്പരിശിൻ കാതൽ”
തമിഴ് സിനിമ റിലീസ് ചെയ്തു. പോണ്ടിച്ചേരി
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടി
നിന്നെ കാണുന്പോൾ വിടരുന്ന കവിത!
ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു- ബോബി എന്ന സിനിമ എന്നെ ഒരു അഭിനേതാവായി അവതരിപ്പിക്കാൻ നിർമിച്ചതാണെന്ന്.
ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല
ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതായി തോന്നുന്നില്ല. സ്കൂൾ പഠനകാ
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമ
വീടൊന്ന്, ജീവിതം പലത്
ഒരേ വീട്ടിൽ രണ്ടു കഞ്ഞിയെന്ന് കേൾക്കാറുണ്ട്, കണ്ടിട്ടുമുണ്ട്. ഒരു വീട്ടിൽ മൂന്നു കഞ്ഞി എന്ന സാഹചര്യം ഒരു സന്പന്ന ഭവനത്
സന്തോഷദ്വീപിൽ ഗിന്നസ് പക്രു
അജയ് കുമാർ എന്ന നടനെക്കുറിച്ചു അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമു
നീരജ - ഒറ്റയ്ക്കാകുന്ന സ്ത്രീകളിൽ ഒരാൾ
മധുരത്തിനുശേഷം ശ്രുതി രാമചന്ദ്രന് നായികയായ നീരജ തിയറ്ററുകളിലേക്ക്. ജീവിതപങ്കാളിയെ നഷ്ടമായ സ്ത്രീയുടെയും പുരുഷന
ലോകം മറക്കാത്ത പാട്ടിന്റെ ദൃശ്യവിസ്മയം
ആൽപ്സ് പർവതശിഖരങ്ങളുടെ ഓരത്ത് സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ പട്ടണം പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. സംഗീത ചക്രവർത്
സ്റ്റാൻ എന്ന വൈറൽ റാപ്പർ
ഇതൊക്കെ പാട്ടാണോ' എന്നു നെറ്റിചുളിക്കും ഒരുതലമുറ മുന്പുള്ളവർ. വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ പാട്ടാകുമോ എന്നാ
തേക്കിൻകാട്ടിൽ കടമറ്റത്തു കത്തനാർ
വിഷക്കാറ്റ് എന്ന നാടകം ഞാനെഴുതിയത് 1965 ലാണ്. ഇതേ കാലത്താണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കലാനിലയം കൃഷ്ണൻനായരുടെ ഉ
മഹാനഗരിയിലെ ബേക്കറി പെരുമ
എണ്ണ, തീ എന്നിവയുടെ നേരിട്ടുള്ള സ്പർശമില്ലാത്ത പാചകവിദ്യയായ ബേക്കിംഗ് ഇന്ത്യയിലെത്തിച്ചത് യൂറോപ്യൻമാരാണെന്നാണ് വ
ഒരു ഗണപതിക്കഥയുമായി ചാള്‍സ് എന്റര്‍പ്രൈസസ്
സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സിനിമായാത്രകളുടെ തുടക്കം ഷോര്‍ട്ട് ഫിലിംസിലും മ്യൂസിക് പ്രമോസിലുമാണ്. സിനിമയ്ക്കു പിന്നാ
മോഹൻലാൽ എന്ന വിസ്മയം
1972. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ യുവജനോത്സവത്തിന്റെ ഭാഗമായി നാടക മത്സരം നടക്കുകയാണ്. നർമ സാഹി
അമൂല്യമാണ് ഇവരുടെ സേവനം
ഓരോ ആരോഗ്യപ്രവർത്തകനും സേവനകാലത്ത് എത്രയോ ലക്ഷം രോഗികൾക്കാണ് രക്ഷകരായി മാറുന്നത്. സ്വന്തം കുടുംബാംഗങ്ങളെയല്
നിങ്ങൾക്കുമാകാം സംഗീതജ്ഞൻ!
ഭക്ഷണം എല്ലാവർക്കും കഴിക്കണം. വാങ്ങിക്കഴിക്കുന്നവരും ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട്. ബ്രാൻഡഡും നാടനുമുണ്ട്. സ്വന്തം ഇ
മാനം തെളിഞ്ഞു
ഞാൻ നാടകരംഗത്ത് സജീവമാകുന്നത് ഇരുപത്തിനാലാം വയസിലാണെങ്കിലും ഇരുപതാം വയസിൽതന്നെ ചെറുകഥകളും വിനോദ ഭാവനകളും എ
രുചിയുടെ സ്മരണകൾ ഇരന്പും തെരുവുകൾ
ലോകത്ത് പാചകകലയുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് വീണുകിട്ടിയ നഗരം പാരീസാണ്. അവിടത്തെ പല തെരുവുകളും പേരെടുത്ത പാ
ആസ്വാദ്യകരമാവണം സിനിമ
രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോ
സംഗീത ഇതിഹാസം ഇളയരാജ
മാന്ത്രികസംഗീതംകൊണ്ട് തെന്നിന്ത്യയെ മുഴുവൻ കീഴടക്കിയ ഇളയരാജയ്ക്ക് എണ്‍പതിന്റെ തിരുമധുരം. തമിഴ്നാട്ടിലെ തേനി പണ്
മലയാളി നഴ്സ് ഗാനരചനയിലേക്ക്
മലയാളി നഴ്സ് ജിൻസി ഗാനരചനയും സംഗീതവും നിർവഹിച്ച “1982 അന്പരിശിൻ കാതൽ”
തമിഴ് സിനിമ റിലീസ് ചെയ്തു. പോണ്ടിച്ചേരി
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടി
നിന്നെ കാണുന്പോൾ വിടരുന്ന കവിത!
ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു- ബോബി എന്ന സിനിമ എന്നെ ഒരു അഭിനേതാവായി അവതരിപ്പിക്കാൻ നിർമിച്ചതാണെന്ന്.
ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല
ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതായി തോന്നുന്നില്ല. സ്കൂൾ പഠനകാ
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമ
വീടൊന്ന്, ജീവിതം പലത്
ഒരേ വീട്ടിൽ രണ്ടു കഞ്ഞിയെന്ന് കേൾക്കാറുണ്ട്, കണ്ടിട്ടുമുണ്ട്. ഒരു വീട്ടിൽ മൂന്നു കഞ്ഞി എന്ന സാഹചര്യം ഒരു സന്പന്ന ഭവനത്
സന്തോഷദ്വീപിൽ ഗിന്നസ് പക്രു
അജയ് കുമാർ എന്ന നടനെക്കുറിച്ചു അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമു
നീരജ - ഒറ്റയ്ക്കാകുന്ന സ്ത്രീകളിൽ ഒരാൾ
മധുരത്തിനുശേഷം ശ്രുതി രാമചന്ദ്രന് നായികയായ നീരജ തിയറ്ററുകളിലേക്ക്. ജീവിതപങ്കാളിയെ നഷ്ടമായ സ്ത്രീയുടെയും പുരുഷന
ലോകം മറക്കാത്ത പാട്ടിന്റെ ദൃശ്യവിസ്മയം
ആൽപ്സ് പർവതശിഖരങ്ങളുടെ ഓരത്ത് സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ പട്ടണം പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. സംഗീത ചക്രവർത്
സ്റ്റാൻ എന്ന വൈറൽ റാപ്പർ
ഇതൊക്കെ പാട്ടാണോ' എന്നു നെറ്റിചുളിക്കും ഒരുതലമുറ മുന്പുള്ളവർ. വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ പാട്ടാകുമോ എന്നാ
തേക്കിൻകാട്ടിൽ കടമറ്റത്തു കത്തനാർ
വിഷക്കാറ്റ് എന്ന നാടകം ഞാനെഴുതിയത് 1965 ലാണ്. ഇതേ കാലത്താണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കലാനിലയം കൃഷ്ണൻനായരുടെ ഉ
മഹാനഗരിയിലെ ബേക്കറി പെരുമ
എണ്ണ, തീ എന്നിവയുടെ നേരിട്ടുള്ള സ്പർശമില്ലാത്ത പാചകവിദ്യയായ ബേക്കിംഗ് ഇന്ത്യയിലെത്തിച്ചത് യൂറോപ്യൻമാരാണെന്നാണ് വ
ഒരു ഗണപതിക്കഥയുമായി ചാള്‍സ് എന്റര്‍പ്രൈസസ്
സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സിനിമായാത്രകളുടെ തുടക്കം ഷോര്‍ട്ട് ഫിലിംസിലും മ്യൂസിക് പ്രമോസിലുമാണ്. സിനിമയ്ക്കു പിന്നാ
മോഹൻലാൽ എന്ന വിസ്മയം
1972. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ യുവജനോത്സവത്തിന്റെ ഭാഗമായി നാടക മത്സരം നടക്കുകയാണ്. നർമ സാഹി
അമൂല്യമാണ് ഇവരുടെ സേവനം
ഓരോ ആരോഗ്യപ്രവർത്തകനും സേവനകാലത്ത് എത്രയോ ലക്ഷം രോഗികൾക്കാണ് രക്ഷകരായി മാറുന്നത്. സ്വന്തം കുടുംബാംഗങ്ങളെയല്
നിങ്ങൾക്കുമാകാം സംഗീതജ്ഞൻ!
ഭക്ഷണം എല്ലാവർക്കും കഴിക്കണം. വാങ്ങിക്കഴിക്കുന്നവരും ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട്. ബ്രാൻഡഡും നാടനുമുണ്ട്. സ്വന്തം ഇ
മാനം തെളിഞ്ഞു
ഞാൻ നാടകരംഗത്ത് സജീവമാകുന്നത് ഇരുപത്തിനാലാം വയസിലാണെങ്കിലും ഇരുപതാം വയസിൽതന്നെ ചെറുകഥകളും വിനോദ ഭാവനകളും എ
രുചിയുടെ സ്മരണകൾ ഇരന്പും തെരുവുകൾ
ലോകത്ത് പാചകകലയുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് വീണുകിട്ടിയ നഗരം പാരീസാണ്. അവിടത്തെ പല തെരുവുകളും പേരെടുത്ത പാ
മരണം തോറ്റു, മാത്യു നേടി
സ്വന്തം വീട്ടിലോ നാട്ടിലോ ജീവനൊടുക്കിയാൽ അത് വീട്ടുകാർക്കു മാനക്കേടാകാതിരിക്കാനാണ് എറണാകുളത്തുപോയി ഏതു വിധേന
പരമരഹസ്യമായി എഴുതിയ നാടകം
1952 ൽ ബ്രദർ ജോസഫ് വടക്കന്റെ നേതൃത്വത്തിൽ ഫാദർ സഖറിയാസ് വാഴപ്പിള്ളിയുടെ പിന്തുണയിലും ഫാദർ ജേക്കബ് ചെമ്മണ്ണൂരിന്
ഭാർഗവീനിലയം വീണ്ടും തുറന്ന് ആഷിഖ് അബു
റീമേക്കുകൾ അടിതെറ്റുന്ന കാലത്ത് ക്ലാസിക് സിനിമയുടെ റീമേക്കുമായി ഇത്തവണയെത്തുന്നത് ആഷിഖ് അബുവാണ്. വൈക്കം മുഹമ്മദ
മങ്ങാതെ മായാതെ രവിവർമ ചിത്രങ്ങൾ
രാജാ രവിവർമയുടെ അമൂല്യമായ സൃഷ്ടികളാണ് തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗാലറിയിലുള്ളത്. രാജാക്കന്മാർക്കിടയിലെ ച
വിജയരാഘവൻ വിസ്മയിപ്പിച്ചു
ഇണക്കങ്ങളും പിണക്കങ്ങളുമായി ദാന്പത്യത്തിന്റെ 80 പൂക്കാല വർഷങ്ങൾ തീർത്ത ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യായുടെയും മക്ക
കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ
ഇക്കൊല്ലം ഏപ്രിൽ 18നു ബാലചന്ദ്രമേനോൻ മറ്റൊരു സർപ്രൈസുമായി മുന്നിൽ എത്തുകയാണ്. ‘ബാലചന്ദ്രമേനോൻ - കാണാത്ത കാഴ്ചക
ട്യൂലിപ് പൂക്കളുമായി സല്ലപിച്ച് അഹാന
എനിക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ കിട്ടാൻ സമയമെടുത്തതുകൊണ്ടാണ് കുറച്ചു സിനിമകൾ മാത്രം ചെയ്യാനായത്. മുന്നോട്
കരുത്തുള്ള വില്ലനാകാന്‍ റെഡി
ബാബു ആന്റണി പ്രധാന വേഷത്തിലെത്തുന്ന മദനോത്സവം തിയറ്ററുകളില്‍. മണിരത്നം സിനിമ പൊന്നിയന്‍ ശെല്വന് 2, വിജയ്-ലോ
ഇന്നസെന്റ് ജയിൽപുള്ളിയായി
ഞാനെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് കറുത്തവെളിച്ചം. സിനിമാതാരം തൃശൂർ ഫിലോമിന, സി.ഐ. പോൾ, ഡോ. ഇമ്മട്ടി ലോനപ്പൻ, ക
ഹൂഗ്ലീതീരത്തെ ഗുസ്തി വിശേഷം
പ്രസിദ്ധമായ ഹൗറ പാലത്തിന് എതിർവശം ഹൂഗ്ലീതീരത്താണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ പുഷ്പമാർക്കറ്റുള്ളത്. അതിനോടു ചേർന
Latest News
കർണാടകയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം; പോലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിർദേശം
യുപിയിൽ വിവാഹചടങ്ങിനിടെ പെൺകുട്ടികൾ പീഡനത്തിനിരയായി
പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
Latest News
കർണാടകയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം; പോലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിർദേശം
യുപിയിൽ വിവാഹചടങ്ങിനിടെ പെൺകുട്ടികൾ പീഡനത്തിനിരയായി
പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top