ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്‍റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്

മലപ്പുറം ജില്ലയ്ക്കും ചെറിയ ഒരു ഊട്ടിയുണ്ട്. കുടുംബത്തോടൊപ്പം രസകരമായി സമയം ചെലവഴിക്കാൻ പറ്റിയ പുൽമേടുകൾ നിറഞ്ഞ ഊട്ടി. പെരിന്തൽമണ്ണയ്ക്കു സമീപമുള്ള കൊടികുത്തിമലയാണ് മലപ്പുറത്തെ ഊട്ടി എന്നറിയപ്പെടുന്നത്. ബ്രിട്ടീഷുകാർ പ്രദേശത്തെ ഉയർന്ന സ്ഥലമായി കണ്ടു പതാക നാട്ടിയതോടെയാണ് കൊടികുത്തിമല എന്ന പേരു വന്നതത്രേ.

സമുദ്രനിരപ്പിൽനിന്ന് 522 മീറ്റർ ഉയരം. താഴത്തെ മനോഹരമായ കാഴ്ചകൾ കാണാൻ 1998ൽ മൂന്നു നിലയുള്ള ഒരു ഗോപുരം ഇവിടെ നിർമിച്ചു. ഏതു സമയത്തും തണുപ്പുള്ള കാലാവസ്ഥ. നവംബർ ഡിസംബർ മാസത്തിൽ കോട ഇറങ്ങുന്നതോടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇവിടം മാറും.

പ്രവേശന കവാടത്തോടു ചേർന്നുള്ള കൗണ്ടറിൽനിന്ന് ടിക്കറ്റ് എടുത്താൽ പിന്നെ ഒന്നര കിലോമീറ്റർ നടന്നുവേണം മുകളിലെത്താൻ. പ്രകൃതിഭംഗി ആസ്വദിച്ചുള്ള ഈ നടത്തം ഏറെപേരെ ആകർഷിക്കുന്നു. വിശ്രമിക്കാനുള്ള ഇടങ്ങളും മരത്തണലുമൊക്കെയുള്ളതിനാൽ ഈ യാത്ര ആർക്കും മടുക്കില്ല.

യാത്ര: പെരിന്തൽമണ്ണയിൽനിന്നു മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്നു വെട്ടത്തൂർ റോഡ് വഴി ആറു കിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്നു പോബ്‌സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കു റോഡ്. കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാലും മല മുകളിലെത്താം.