Education
തൃശൂർ: 2025-26 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ (സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ) പരീക്ഷകളിൽ എ പ്ലസ്, എ വണ്‍ കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽനിന്നും ഭിന്നശേഷിക്കാരുടെ മക്കളിൽനിന്നും വിദ്യാഭ്യാസ പുരസ്കാരത്തിന് കെഡിഎഡബ്ല്യുഎ സംസ്ഥാന കമ്മിറ്റി അപേക്ഷ ക്ഷണിച്ചു.
28നു വൈകുന്നേരം അഞ്ചിനുമുന്‍പായി രക്ഷിതാക്കൾ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷയും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ്, യുഡിഐഡി കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, സ്കൂൾ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ മാർക്ക്ലിസ്റ്റ്, രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും ആധാർകാർഡിന്റെ കോപ്പി എന്നിവ സഹിതം കാദർ നാട്ടിക, ജനറൽ സെക്രട്ടറി, കെഡിഎഡബ്ല്യുഎ സംസ്ഥാനകമ്മിറ്റി. പി.ഒ. കിഴക്കുമുറി-680571, തൃശൂർ എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക്: 9446627871, 7510906395.
Kerala
തൃശൂർ: പാടും പാതിരി എന്നറിയപ്പെടുന്ന ചേതന ഗാനാശ്രമം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. പോള്‍ പൂവത്തിങ്കലിന് ഇഗ്നേഷ്യസ് സ്മാരക ടോംയാസ് പുരസ്കാരം.
ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി, പിതാവ് തൈക്കാട്ടില്‍ ഇഗ്നേഷ്യസിന്റെ അന്‍പതാം ചരമവാര്‍ഷികത്തിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയടങ്ങുന്ന പുരസ്കാരം.
ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 3.30നു പേരാമംഗലം ടോംയാസ് ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദും കെ.പി. നമ്പൂതിരീസ് ആയുര്‍വേദിക്സ് മാനേജിംഗ് ഡയറക്ടര്‍ കെ. ഭവദാസനും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കും.
Kerala
കൊച്ചി: സീറോമലബാർ സഭയുടെ പൗരസ്ത്യരത്നം 2026 അവാർഡിന് കല്യാൺ രൂപത മുൻ മെത്രാനും ദീർഘനാൾ സഭയുടെ ആരാധനക്രമ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ തോമസ് ഇലവനാൽ അർഹനായി.
സഭയുടെ തനതായ ആരാധനക്രമ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിനിടയിൽ ആഴമേറിയ അവബോധം വളർത്തുന്നതിലും മാർ തോമസ് ഇലവനാൽ നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ചാണു പുരസ്കാരം.
50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ സമാപനസമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മാനിക്കും.
പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ മികച്ച സംഭാവനകൾ നൽകുന്ന സഭാംഗങ്ങൾക്ക് രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഉന്നത പുരസ്കാരമാണിത്.
തലശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ ആരാധനക്രമ പ്രഫസറുമായിരുന്ന ഫാ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് അവാർഡ് ഏർപ്പെടുത്തിയത്.
ആരാധനക്രമ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കമ്മീഷൻ എപ്പിസ്കോപ്പൽ അംഗങ്ങളായ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ബിഷപ് മാർ ജോസഫ് കൊടക്കല്ലിൽ, സീറോമലബാർ സഭ കൂരിയ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ആരാധനക്രമ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ജിഫി മേക്കാട്ടുകുളം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.
International
ഫിലാഡൽഫിയ: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് അമേരിക്കയുടെ പരമോന്നത ലിബർട്ടി മെഡൽ പുരസ്കാരം സമ്മാനിച്ചു.
ലോകമെമ്പാടും മതസ്വാതന്ത്ര്യം, മനുഷ്യന്റെ മനഃസാക്ഷിക്കും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി യുഎസ് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററാണ് പുരസ്കാരം നൽകിയത്.
അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ഫിലാഡെൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന പങ്കെടുത്തുകൊണ്ട് മാർപാപ്പ പുരസ്കാരം ഔദ്യോഗികമായി സ്വീകരിച്ചു.
പുരസ്കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ, അമേരിക്കയിൽ ജനിച്ച ആദ്യ മാർപാപ്പയായ അദ്ദേഹം തന്റെ ജന്മനാടിന്റെ ചരിത്രപരമായ ഈ മുഹൂർത്തത്തിൽ രാജ്യത്തിന് ആശംസകൾ നേർന്നു.
അമേരിക്കയുടെ ചരിത്രത്തിൽ കുടിയേറ്റക്കാർ നൽകിയ വലിയ സംഭാവനകളെ എടുത്തുപറഞ്ഞ മാർപാപ്പ, വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ള ജനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് അമേരിക്കയുടേതെന്നും അവരുടെയും അവരുടെ മക്കളുടെയും കഠിനാധ്വാനമാണ് ഈ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുത്തതെന്നും ഓർമിപ്പിച്ചു.
കഴിഞ്ഞ ഏപ്രിലിൽ വത്തിക്കാനിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിൽ യുഎസ് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽനിന്നുള്ള പ്രതിനിധിസംഘം നേരിട്ടെത്തി മാർപാപ്പയ്ക്ക് പുരസ്കാരം കൈമാറിയിരുന്നു. അന്നു സമ്മാനിച്ച മെഡൽ അണിഞ്ഞുകൊണ്ടാണ് വെള്ളിയാഴ്ച നടന്ന ഔദ്യോഗിക പുരസ്കാരദാന ചടങ്ങിൽ മാർപാപ്പ വെർച്വലായി പങ്കെടുത്തത്.
NRI
കാൻബറ: സീറോമലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് സംഘടിപ്പിച്ച ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നൽകുകയുണ്ടായി.
പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന സെന്റ് അൽഫോൻസാ കമ്യൂണിറ്റിയിലെ കുട്ടിക്കാണ് ഈ അവാർഡ് നൽകുന്നത്. ഹിമ ഹാപ്പി പൈനടത്താണ് ഈ അവാർഡിന് അർഹയായത്.
സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബിനീഷ് നരിമറ്റത്തിൽ പുതുതായി ചുമതല ഏൽക്കുന്ന ഫാ. ടിജോ എന്നിവർ ചേർന്ന് അവാർഡ് നൽകി.
അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്തു ഹാപ്പി - മിനി ദമ്പതികളുടെ മകളാണ് ഹിമ. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി ചെയ്യുന്നതിനോടൊപ്പം ഓസ്ട്രേലിയൻ പബ്ലിക് സർവീസിലും ഹിമ ജോലി ചെയ്യുന്നു.
Kerala
തൃശൂർ: നവമലയാളി പുരസ്കാരം (ഒരു ലക്ഷം രൂപ) സാമൂഹികപ്രവർത്തകനും ചിന്തകനുമായ ഡോ. എം.പി. പരമേശ്വരനു സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായി ഇടപെടുന്ന സ്ഥാപനങ്ങൾക്കുള്ള നവമലയാളി പുരസ്കാരം മതിലകം പഞ്ചായത്തിലെ കളരിപ്പറന്പ് ഗ്രാമീണ വായനശാലയ്ക്ക് (25,000 രൂപ) സമ്മാനിക്കും.
ഓഗസ്റ്റ് ഒന്പതിനു സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
International
വാർസോ: രണ്ടാം ലോക മഹായുദ്ധ കാലത്തെ സായുധസംഘത്തിന്റെ പേര് സൈനിക യൂ ണിറ്റിനു നല്‍കാനുള്ള യുക്രെയ്ൻ സർക്കാർ തീരുമാനം പോളണ്ടുമായി കടുത്ത നയതന്ത്ര ഭിന്നതയ്ക്കു വഴിയൊരുക്കി.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിക്കു നല്കിയ പോളണ്ടിലെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ വൈറ്റ് ഈഗിൾ’ റദ്ദാക്കിയതായി പോളിഷ് പ്രസിഡന്റ് കാരൾ നവ്റോസ്കി അറിയിച്ചു.
പോളണ്ട് സമ്മാനിച്ച ‘ഗോൾഡൻ ഓഫീസേഴ്സ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മെറിറ്റ്’ ബഹുമതി നിരാകരിക്കുന്നതായി സെലൻസ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് കിറിലോ ബുഡാനോവ് തിരിച്ചടിച്ചു.
യുക്രേനിയൻ ഇൻസർജന്റ് ആർമി (യുപിഎ) എന്ന സായുധസംഘത്തിന്റെ പേര് ഒരു സൈനിക യൂണിറ്റിനു നല്‍കാനുള്ള തീരുമാനമാണ് പ്രശ്നങ്ങളുടെ കാരണം. 1943-45 കാലത്ത് ഈ സംഘടന യുക്രെയ്നിലെ പോളിഷ് വംശജരെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതായി ആരോപണമുണ്ട്.
സൈനിക യൂണിറ്റിന് സംഘടനയുടെ പേരു നല്‍കാനുള്ള തീരുമാനം അതിർവരന്പുകളുടെ ലംഘനമാണെന്ന് പോളിഷ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. റഷ്യൻ അധിനിവേശം മൂലം പലായനം ചെയ്ത യുക്രെയ്ൻ പൗരന്മാർക്ക് പോളണ്ട് അഭയം നല്‍കിയിരുന്നു.
യുക്രെയ്ന്റെ യൂറോപ്യൻ യൂണിയൻ മോഹങ്ങളെ പോളണ്ട് പിന്തുണയ്ക്കില്ല. അതേസമയം, റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നുള്ള പിന്തുണ പോളണ്ട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലൻസ്കിക്കു നല്കിയ ബഹുമതി റദ്ദാക്കിയത് മര്യാദകേടാണെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആന്ദ്രൈ സിബിഹ പ്രതികരിച്ചു.
Sports
തൃശൂർ: പ്രമുഖ ഫുട്ബോൾ താരവും കോച്ചും മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ടി.കെ. ചാത്തുണ്ണിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ടി.കെ ചാത്തുണ്ണി മെമ്മോറിയൽ എമർജിംഗ് ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം (50,000 രൂപ) കേരള ടീം അംഗം ഷെറിൽ ഷാജി തോമസിന്. മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികദിനമായ ഓഗസ്റ്റ് 15നു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പത്രസമ്മേളനത്തിൽ യു.എസ്. അജയകുമാർ, സുഭാഷ് ചന്ദ്രദാസ്, പ്രഫ. കൃഷ്ണകുമാരി, സിൽവ സുനിൽകുമാർ, സഞ്ജയ് സുദർശൻ എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ഹൃദയം മറ്റൊരാൾക്കു പകുത്തു നൽകാൻ സന്നദ്ധത കാട്ടിയ ലത ശർമയ്ക്ക് മതമൈത്രി പുരസ്കാരം.
2015 ൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയമാണ് അന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മാത്യു അച്ചാടനു നൽകിയത്.
ചാവറ കൾച്ചറൽ സെന്ററും കേരള ദർശനവേദിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ അന്നത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ലത ശർമയ്ക്കു പുരസ്കാരം സമർപ്പിച്ചത്.
ഹൃദയം മറ്റൊരാൾക്കു നൽകുന്നതും അതിനു സമ്മതം നൽകുന്ന കുടുംബവും നന്മയുടെ പ്രതീകമാണെന്ന് ഡോ. ജോസ് ചാക്കോ അഭിപ്രായപ്പെട്ടു. ആദ്യമായാണു ഒരു ഹൃദയം തിരുവനന്തപുരത്തുനിന്ന് വ്യോമമാർഗം കൊച്ചിയിലെത്തിച്ചത്.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകാനും വിജയകരമാക്കാൻ സാധിച്ചതിലും അന്ന് അതിനു സമ്മതം നൽകിയ ലതാ ശർമ്മയെ നേരിൽ കാണാനും അവരെ ആദരിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഇതൊരു ചരിത്രനിയോഗമാണ്. മറ്റുള്ള അനേകർക്ക് ഇതു പ്രചോദനമാണെന്നും ഡോ. പെരിയപ്പുറം പറഞ്ഞു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോക്നാഥ് ബഹറ, ഡോ. എം.സി. ദിലീപ് കുമാർ, കേരള ദർശനവേദി ചെയർമാൻ എ.പി. മത്തായി, കെഎസ്ആർടിസി മുൻ ഡയറക്ടർ സലിം പി. മാത്യു, ദർശനവേദി ഡയറക്ടർ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവി, ലത ശർമ എന്നിവർ പ്രസംഗിച്ചു.
District News
ചേർത്തല: ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ ംഗത്തെ മികവിന് ചേർത്തലയിലെ നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിന് അന്തർദേശീയ അംഗീകാരം. ദുബായ് ആസ്ഥാനമായുള്ള അറേബ്യൻ വേൾഡ് റെക്കോർഡ്സ് ഏർപ്പെടുത്തിയിരിക്കുന്ന ക്യാമൽ ഇന്റർനാഷണൽ അവാർഡ് 2026 ലെ മികച്ച ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരത്തിനാണ് നൈപുണ്യ അർഹമായത്.
ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസമേഖലയിലെ മികച്ച സംഭാവനകൾ, വിദ്യാർഥികളെ ആഗോള നിലവാരമുള്ള പ്രഫഷണലുകളാക്കി വളർത്തുന്നതിലുള്ള സമർപ്പണം, പരിശീലന രംഗത്തെ മികവ്, വ്യവസായ ബന്ധങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.
നൈപുണ്യയുടെ ദീർഘവീക്ഷണവും നൂതന വിദ്യാഭ്യാസ സമീപനങ്ങളും ആതിഥേയത്വ മേഖലയിലേക്കുള്ള ശ്രദ്ധേയമായ സംഭാവനകളും സ്ഥാപനത്തെ പുരസ്കാരത്തിന് അർഹമാക്കിയതായി കമ്മിറ്റി വിലയിരുത്തി. പുരസ്കാര സമർപ്പണ ചടങ്ങ് ഇന്നു വൈകുന്നേരം നാലിന് എറണാകുളം കുമ്പളം ലേക്ക് വ്യൂ റിസോർട്ടിൽ നടക്കും.
അന്തർദേശീയ തലത്തിൽ ഇതിനുമുമ്പും നൈപുണ്യക്ക് വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മില്ലറ്റ് പുട്ട്, ഓംലെറ്റ്, സദ്യ, മോജിറ്റോ എന്നിവ തയാറാക്കി സ്ഥാപനം നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. അക്കാദമിക മികവും പ്രായോഗിക പരിശീലനവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നൈപുണ്യ, ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്. ഈ പുതിയ അന്തർദേശീയ അംഗീകാരം സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിനും വിദ്യാർഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾക്കുമുള്ള മറ്റൊരു അംഗീകാരമാണെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
NRI
മസ്കറ്റ്: മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ ഏറെ വലുതെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ റോയി. വെണ്ണിക്കുളത്തിന്റെ കവിതകൾ ഏറ്റവും ശ്രദ്ധേയമായിരുന്നു എന്നും ദീനാമ റോയി പറഞ്ഞു.
വെണ്ണിക്കുളത്തിന്റെ ജന്മദിനോടനുബന്ധിച്ച് നൽകിയ പുരസ്കാര ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ദീനാമ റോയി. പ്രവാസി സംസ്കൃതി അസോസിയേഷന്റെ മസ്കറ്റ് ചാപ്റ്ററിന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം സാഹിത്യകാരനും നോവലിസ്റ്റുമായ അമൽ പിരപ്പൻകോടിന് ലഭിച്ചു. സാംസ- സാംസ്കാരിക സർവ്വാധിപതി എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
District News
കൊല്ലം: വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജവഹർ പുരസ്കാരത്തിന് ഡോ.ബ്രൂണോ ഡൊമിനിക് നസ്രത്ത് അർഹനായി. നാളെ വൈകുന്നേരം കോട്ടയം സീസർപാലസിൽ നടക്കുന്ന പ്രതിഭാ സംഗമത്തിൽ പുരസ്കാരം ഏറ്റുവാങ്ങും.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി മോൻസ് ജോസഫ്, ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്.ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
കോളമിസ്റ്റും കരിയർ വിദഗ്ധനുമായ ഡോ. ബ്രൂണോ ദൈനിക് ജാഗരൺ എക്സലൻസ് അവാർഡ്, ഹിന്ദി ഒളിമ്പ്യാഡ് ഫൗണ്ടേഷൻ പ്രിൻസിപ്പൽ അവാർഡ്, കേരളീയം പുരസ്കാരം, അമർ ഉജാല ഭവിഷ്യ ജ്യോതി അവാർഡ്, ഡോ.ജോസഫ് ഫ്രാങ്ക് മെമ്മോറിയൽ അവാർഡ്, ഡോ. എപിജെ അബ്ദുൾ കലാം അവാർഡ്, ഗ്ലോബൽ എഡ്യുക്കേറ്റർ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
District News
അയര്‍ക്കുന്നം: ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന്റെ പ്രഫ.കെ.എം. വെങ്കടരാമയ്യ അവാര്‍ഡിന് ഡോ.പി.ടി. ഏബ്രഹാം അര്‍ഹനായി. ‘മലയാള വ്യാകരണ വിചിന്തനങ്ങള്‍’ എന്ന രചനയ്ക്കാണ് പുരസ്കാരം.
പാട്യാലയിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ 18 മുതല്‍ നടക്കുന്ന ദ്രാവിഡ ഭാഷാ ശാസ്ത്രജ്ഞരുടെ 53-ാമത് അഖിലേന്ത്യാ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
Kerala
കോട്ടയം: സാഹിതീസഖ്യത്തിന്റെ എം.പി. പോള്‍ പുരസ്കാരം നിരൂപകനും പാരിസ്ഥിതിക ചിന്തകനുമായ ആഷാ മേനോന് സമ്മാനിക്കും. ജൂലൈ 18നു കോട്ടയം ദര്‍ശനയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
സമ്മേളനത്തില്‍ സാഹിതീസഖ്യം പ്രസിഡന്റ് ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം പുരസ്കാരം സമ്മാനിക്കും.
District News
വലപ്പാട്: കേരള മൾട്ടിപ്പിൾ ലയണ്‍സ് ഹ്യൂമാനിറ്റേറിയൻ അവാർഡ് കെ.എം. അഷറഫിനു സമ്മാനിച്ചു. അഡ്ലക്സ് ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന ലയണ്‍സ് മൾട്ടിപ്പിൾ കണ്‍വൻഷനിൽ മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ പുരസ്കാരം കൈമാറി. സാമൂഹികസേവനരംഗത്തും ജീവകാരുണ്യമേഖലയിലുമുള്ള സമർപ്പിത ഇടപെടലുകൾ പരിഗണിച്ചാണു പുരസ്കാരം.
മണപ്പുറം ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സജീവമായി പ്രവർത്തിക്കുന്ന കെ.എം. അഷറഫ്, മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസറുമാണ്. തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318ഡിയുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറാണ്.
മൾട്ടിപ്പിൾ കൗണ്‍സിൽ ചെയർപേഴ്സൺ രാജൻ നന്പൂതിരി, മുൻ ചെയർപേഴ്സൻ ടോണി ഏനോക്കാരൻ, ഏരിയ ലീഡർ അഡ്വ. വാമനകുമാർ, അഡ്വ.വി. അമർനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: ലയൺസ് കേരള യൂത്ത് ഐക്കൺ അവാർഡ് ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്. ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്ന് അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ടിന്റെ 17-ാമത് വാർഷിക കൺവൻഷനിൽ പുരസ്കാരം സമ്മാനിക്കും.
NRI
മസ്കറ്റ്: പ്രവാസി സംസ്കൃതി അസോസിയേഷന്റെ മസ്കറ്റ് ചാപ്റ്ററിന്റെ 2025ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം എഴുത്തുകാരൻ അമലിന്റെ സാംസ്കാരിക സർവാധിപതി എന്ന നോവലിന് ലഭിച്ചു.
ശനിയാഴ്ച രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
തുരുത്തിക്കാട് ബിഎഎം കോളജ് മുൻ പ്രിൻസിപ്പാൾ ഡോ. ജോസ് പാറക്കടവിൽ, ചങ്ങനാശേരി എൻഎസ്എസ് കോളജ് പ്രഫസർ ബി. രവികുമാർ, മാധ്യമപ്രവർത്തകൻ ഏബ്രഹാം തടിയൂർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്
Kerala
തിരുവനന്തപുരം: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2026 വർഷത്തെ പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്ക് 25 വരെ അപേക്ഷ സമർപ്പിക്കാം.
പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ നൽകുന്നത്.
വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും http://schemes.envt.kerala.gov.in/ award/home സന്ദർശിക്കുക.
NRI
ദോഹ: ഖത്തറിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിൽ നിന്ന് കണ്ടംപററി ഇസ്ലാമിക് സ്റ്റഡീസിൽ മാസ്റ്റർ ബിരുദം നേടിയ സന അബുല്ലൈസിന് ഉന്നതമായ ഒരു അക്കാദമിക് നേട്ടം കൈവരിച്ചിരിക്കുന്നു.
സനയുടെ മികച്ച അക്കാദമിക് പ്രകടനത്തിനുള്ള അംഗീകാരമായി ഈ അധ്യയന വർഷത്തെ മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം അവർക്ക് ലഭിച്ചു.
ഖത്തർ അമീറിന്റെ സഹോദരിയും ഖത്തർ ഫൗണ്ടേഷൻ സിഇഒയുമായ ഹിസ് എക്സലൻസി ഷെയ്ഖ് ഹിന്ദ് ബിന്ത് ഹമദ് അൽ താനി ചടങ്ങിൽ വച്ച് സനയ്ക്ക് പുരസ്കാരവും ബിരുദ സർട്ടിഫിക്കറ്റും കൈമാറി.
District News
പെരിനാട് : കലാവേദി വനിതാരംഗത്തിന്റെ വാർഷികാഘോഷത്തിന്റെയുംസർഗകേളി 2026 അവധിക്കാല ക്യാമ്പിന്റെ സമാപനത്തിന്റെയും പൊതുസമ്മേളനം വനിതാരംഗം പ്രസിഡന്റ് വസന്ത സദാനന്ദന്റെ അധ്യക്ഷതയിൽ കൊല്ലം മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു.
കലാവേദി വനിതാരംഗം ഏർപെടുത്തിയിട്ടുള്ള കലാ -സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള വനിതാ രത്നം പുരസ്കാരം അഭിനേത്രിയും സംഘാടകയും സംവിധായികയുമായ ഉഷാ ഉദയനു മേയർ സമ്മാ നിച്ചു. കൊല്ലം കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. ഗോപകുമാർ, അഞ്ചാലുംമൂട് വെസ്റ്റ് കൗൺസിലർ റീജ സുഗുണൻ, ഗ്രന്ഥശാല നേതൃസമിതി കൺവീനർ എൻ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
NRI
ഡാളസ്: നഴ്സുമാരുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഏർപ്പെടുത്തിട്ടുള്ള ഈ വർഷത്തെ "നഴ്സ് ഓഫ് ദി ഇയർ' അവാർഡ് ഡാളസിലെ ഗായികയും കലാകാരിയുമായ ദീപ ഫ്രാൻസിസ് ഏറ്റുവാങ്ങി.
യുടി സൗത്ത് വെസ്റ്റേൺ ഹോസ്പിറ്റലിൽ പോസ്റ്റ് - അനസ്തേഷ്യ കെയർ യൂണിറ്റിലും (പിഎസിയു) ന്യൂറോ സ്പെഷ്യലൈസ്ഡ് ഐസിയുവിലുമായി ആതുര പരിചരണ രംഗത്തു നല്ല പരിചയവുമുള്ള വ്യക്തിയാണ് ദീപ ഫ്രാൻസിസ്.
District News
തൊടുപുഴ: കാഡ്സിന്റെ 2026 ജൈവശ്രീ അവാർഡ് കുമാരമംഗലം കലൂർ സ്വദേശി കോപ്പുറത്ത് സിബിൻ വർഗീസ് അർഹനായി.10,001 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് ജേതാവിന് നൽകുന്നത് . കാഡ്സിന്റെ 26-മത് ജൈവശ്രീ അവാർഡിനാണ് സിബിൻ വർഗീസ് അർഹനായത്.
പത്തിനു നടക്കുന്ന വിത്ത് ഉത്സവത്തിന്റെ സമാപനച്ചടങ്ങിൽ അവാർഡ് നൽകും. സമ്മിശ്ര കൃഷിയിൽ പരമ്പരാഗത കൃഷി രീതികളും ആധുനിക കൃഷി മുറകളും സംയോജിപ്പിച്ച് ഉയർന്ന വരുമാനം നേടിയതാണ് സിബിനെ അവാർഡിന് അർഹനാക്കിയത്.
മുഖ്യവിളകളിൽ ഒന്നായ കുരുമുളക് കൃഷിയിൽ താങ്ങുകാലുകളായി പിവിസി പൈപ്പും തേക്കും പയ്യാനിയും കമുകും തെങ്ങും ഉപയോഗിച്ചിരിക്കുന്നു. കുരുമുളക് കൃഷിക്ക് ഇടയിൽ കമുകും കാപ്പിയും ഇടവിളയായി കൃഷിചെയ്യുന്നു. കൂടാതെ ന്യൂജനറേഷൻ പഴച്ചെടികളായ റമ്പുട്ടാൻ, മങ്കോസ്റ്റിൽ, ഡ്രാഗൺ ഫ്രൂട്ട്, റെഡ് ലേഡി പപ്പായ എന്നിവയും ശാസ്ത്രീയ രീതികൾ അവലംബിച്ച് കൃഷി ഇറക്കുകയും ഉയർന്ന വരുമാനം നേടുകയും ചെയ്യുന്നു.
ഇടവിളകളായി ചേന, കപ്പ, പച്ചക്കറികൾ, ടിഷ്യുകൾച്ചർ വാഴ തുടങ്ങിയ തന്നാണ്ട് വിളകൾ കൃഷി ചെയ്ത് അധിക വരുമാനം നേടുന്നു. പുരയിടത്തോട് ചേർന്നുള്ള പാടശേഖരത്തിൽ ഒരുപൂ നെൽകൃഷിയും പിന്നീട് പയർ വർഗങ്ങളും കൃഷിചെയ്യുന്നു. വളലഭ്യതയ്ക്കായി പശുക്കളെ വളർത്തുന്നു. പശുവിൽനിന്ന് ലഭിക്കുന്ന ചാണകമാണ് എല്ലാവിളകൾക്കുമുള്ള അടിസ്ഥാന വളം.
കൂടാതെ ജീവാണുവളങ്ങളും മണ്ണിരകമ്പോസ്റ്റും ഉപയോഗിക്കുന്നു. കൃഷിയിടം ആകെ ശാസ്ത്രീയമായ രീതിയിൽ പുതയിട്ടിരിക്കുന്നതിനാൽ മണ്ണ് ചൂട് ഏൽക്കാതിരിക്കുന്നതിനും ജലാഗിരണശേഷി വർധിപ്പിക്കുന്നതിനും കളകളെ തടയുന്നതിനും സിബിന് കഴിഞ്ഞിട്ടുണ്ട്.
തെങ്ങ്, കമുക് എന്നിവയും ഉയർന്ന വരുമാനം ലഭിക്കത്തക്ക രീതിയിൽ നല്ല വിളവ് നൽകുന്നു. കൃഷിക്കിടയിൽ പൊതു പ്രവർത്തനവും നടത്തുന്ന സിബിൻ വർഗീസ് കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ ലിൻഡ. മക്കളായ അൽബീന, ഓൾവിൻ, മാരിയറ്റ് എന്നിവരും സിബിന്റെ കാർഷിക പ്രവർത്തനങ്ങളിൽ തുല്യപങ്കാളിത്തം വഹിച്ചുകൊണ്ട് ഒപ്പമുണ്ട്.
District News
കോട്ടയം: പൊന്നറ ശ്രീധര്‍ സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ 2026-ലെ കര്‍മശ്രേഷ്ഠാ പുരസ്കാരം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്മാന് സണ്ണി തോമസിനു മന്ത്രി വി.എന്‍. വാസവന് സമ്മാനിച്ചു.
പ്രസിഡന്റ് കാട്ടാക്കട അനില്‍ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍, ഡോ. എ. നീലലോഹിതദാസ്, ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ. എന്‍. രാധാകൃഷ്ണന്, ബി. ജയചന്ദ്രന് നായര്‍, വി. കുഞ്ഞാലി, ഡോ. എന്‍.എം. നായര്‍, ജി.സതീഷ് കുമാര്‍, സി.സി. റൈസ്റ്റന്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും ട്രേഡ് യൂണിയന് നേതാവുമായിരുന്ന പി.കെ. ഡീവറിന്റെ സ്മരണാര്‍ഥം പി.കെ. ഡീവര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പി.കെ. ഡീവര്‍ സ്മാരക പുരസ്കാരം രമേശ് ചെന്നിത്തല എംഎല്‍എയ്ക്ക് വി.എം. സുധീരന് സമ്മാനിച്ചു.
എറണാകുളം ബിടിഎച്ച് ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സമിതി ചെയര്മാന് ടി.കെ. രമേശന് അധ്യക്ഷത വഹിച്ചു. അഡ്വ. എ. ജയശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
എംഎല്‍എമാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ഡൊമിനിക് പ്രസന്റേഷന്, അഡ്വ. ജയകൃഷ്ണന്, സമിതി വൈസ് പ്രസിഡന്റ് വാമലോചനന്‍, പി.കെ. ഡീവറുടെ മരുമകന് ഡോ. സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച പൈനാപ്പിള്‍ കര്‍ഷകനുള്ള 2026 ലെ പൈനാപ്പിള്‍ ശ്രീ അവാര്‍ഡ് സിബി ജോര്‍ജിന്.
പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കുന്ന അവാര്‍ഡാണ് യുവകര്‍ഷകനും വാഴക്കുളത്തെ മന്ന പൈനാപ്പിള്‍സ് ഉടമകളിലൊരാളുമായ ഏനാനെല്ലൂര്‍ കദളിക്കാട്ടില്‍ സിബി ജോര്‍ജിനു ലഭിച്ചത്.
കൃഷി ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ വിദഗ്ധ സംഘം കൃഷിരീതികള്‍ വിലയിരുത്തിയാണ് സിബിയെ അവാര്‍ഡ് ജേതാവായി തെരഞ്ഞെടുത്തതെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജെയിംസ് തോട്ടുമാരിക്കല്‍ പറഞ്ഞു.
400 ഏക്കറിൽ നിലവിൽ പൈനാപ്പിൾ കൃഷി ചെയ്യുന്ന സിബി കഴിത്ത കാൽ നൂറ്റാണ്ടായി കാര്ഷകരംഗത്ത് സജീവമാണ്. പൈനാപ്പിള്‍ കൃഷിക്ക് പുറമേ 75 ഏക്കറില്‍ സിബി റമ്പൂട്ടാനും കൃഷി ചെയ്യുന്നുണ്ട്.
District News
കൊല്ലം : ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ആഗോള സംരംഭകന് സോഹന്‍ റോയിയുടെ അണുമഹാകാവ്യത്തിന് ഗാന്ധിഭവന് ഇന്റര്‍നാഷണല്‍ പുരസ്കാരം. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
28ന് രാവിലെ പത്തനാപുരം ഗാന്ധിഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പുരസ് കാരം സമ്മാനിക്കുമെന്ന് ഗാന്ധിഭവന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ഓരോ ദിവസവും ഓരോ കാവ്യം രചിച്ച് പ്രസിദ്ധം ചെയ്തുകൊണ്ട് സമൂഹത്തിലെ തിന്മകളെ പ്രതിരോധിക്കുകയും നന്മകളെ ആശ്ലേഷിക്കുകയും ചെയ്യുന്ന ചെറു കാവ്യങ്ങളാണ് ഇതിലെ ഓരോ കവിതയും. ഇതുവരെ 3096 കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. വിപുലമായ അര്‍ഥതലങ്ങളും ആക്ഷേപഹാാസ്യവുമൊക്കെ കവിതയ്ക്ക് ഇതിവൃത്തം ആകുന്നു.
ജീവകാരുണ്യമേഖലയില്‍ നിരവധിയായ സഹായപദ്ധതികള്‍ ആവിഷ്കരിച്ച് നടത്തുന്നു. ഭിന്നശേഷി മേഖലകളിലും വനവാസമേഖലയിലും അദ്ദേഹം കടന്നെത്തി സഹായഹസ്തം ചൊരിയുന്നു. സോ ഹൻ റോയി നൂതനമായ ആഗോള വിദ്യാഭ്യാസ സഹായരൂപീകരണമടക്കം നിരവധി നിസ്തുല സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി ഗാന്ധിഭവന് ഭാരവാഹികള്‍ അറിയിച്ചു.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30 ആണ്.
മലയാള കവി മനയിൽ ജേക്കബിന്റെ സ്മരണാർഥം മികച്ച കവിതയ്ക്കും സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ സ്മരണാർഥം കഥാ പുരസ്കാരം മികച്ച കഥയ്ക്കും നല്കി വരുന്നു. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാരക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.
രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ ടെെപ്പ് ചെയ്ത് പിഡിഎഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്ക്കേണ്ടതാണ്.
ഒരാളില്‍ നിന്നു ഒരു കവിത / കഥ മാത്രമേ മത്സരത്തിനായി സ്വീകരിക്കുകയുള്ളൂ. അയക്കേണ്ട വിലാസം: Email : [email protected].
അവാര്‍ഡ് പ്രഖ്യാപനം കെഎല്‍എസ് ഡാളസിന്റെ ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മേയ് 31ന് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾ കെഎൽഎസ് സെക്രട്ടറി ബാജി ഓടംവേലി (+1 915 613 6566) യിൽ നിന്നും ലഭിക്കും.
Business
പത്തനാപുരം: ഗാന്ധിഭവന് മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കു നല്കി വരുന്ന ഈ വര്‍ഷത്തെ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസിന് സമ്മാനിക്കും.
ഓക്സിജന്‍ ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 18ന് ഉച്ചക്ക് 12നു പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് അറിയിച്ചു.
Business
തിരുവനന്തപുരം: ബോധപൗര്‍ണമി ക്ലബ്ബും ഫ്രീഡം ഫിഫ്റ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് എസ്. ഗണേഷ് കുമാറിന്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഇന്നലെ പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ഡോ. ബി.ആര്. അംബേദ്കര്‍ ജയന്തി ദിനാഘോഷ ചടങ്ങില്‍ സമ്മാനിച്ചു.
ബിസിനസ് രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന അവോകി റിസോര്‍ട്ട് മാനേജിംഗ് ഡയറക്ടറും ട്രാവന്‍കൂര്‍ സിമന്റ്സ്, മലബാര്‍ സിമന്റ്സ് മുന്‍ ഡയറക്ടറുമായിരുന്ന ഗണേഷ് കുമാറിന് അവാര്‍ഡ് നല്‍കിയത്.
എഴുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഗണേഷ് കുമാര്‍ ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയ ഇന്ത്യക്കാരന് എന്ന നിലയില്‍ ലിംകാ ബുക്ക് ഒഫ് റെക്കോഡില്‍ ഇടം പിടിച്ചിട്ടുണ്ട്. വിദേശത്തും ഇന്ത്യയിലുമായി 7000ത്തിലേറെ തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്.
Business
കൊച്ചി: ഐബിഇഎക്സ് ഇന്ത്യ ബിഎഫ്എസ്ഐ ടെക് അവാര്‍ഡ് 2026ല്‍ ടെക്നോളജി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന മികവിന് എന്‍ബിഎഫ്സി/പേയ്മെന്റ് ബാങ്ക് വിഭാഗത്തില്‍ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്) ബ്രോണ്‍സ് അവാര്‍ഡ് നേടി.
മുത്തൂറ്റ് എംക്രെഡിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും വായ്പാ പ്രക്രിയകള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ വായ്പാ സേവനം, ഓപ്പറേഷന്‍സ് പ്ലാറ്റ്ഫോമിനുള്ള അംഗീകാരമാണിതെന്ന് അധികൃതർ പറഞ്ഞു.
District News
ഏലൂർ: ഹോമിയോപതിയിൽ മികച്ച എംഡി ഡിസർട്ടേഷനുള്ള സിസിആർഎച്ച് സ്കോളർഷിപ്പ് ഡോ. വിനീത് എസ്. നായർ ഏറ്റുവാങ്ങി. ലോക ഹോമിയോപതി ദിനാഘോഷത്തോടനുബന്ധിച്ചു ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ സിസിആർഎച്ച് ഡയറക്ടർ ജനറൽ ഡോ. സുഭാഷ് കൗശിക് പുരസ്കാരം സമ്മാനിച്ചു.
നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപതി, സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപതി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി എന്നിവർ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആയുഷ് മന്ത്രാലയം കേന്ദ്ര സഹമന്ത്രി പ്രതാപ്റാവു ജാധവ് പ്രസംഗിച്ചു. ഹോമിയോപതിയിലെ പിജി ഗവേഷണത്തിലെ മികവിന് അംഗീകാരമായിട്ടാണ് ഡോ. വിനീത് എസ്. നായർക്ക് പുരസ്കാരം ലഭിച്ചത്. ഏലൂർ കുറ്റിക്കാട്ടുകര വടക്കിനേടത്ത് പ്രസന്നയുടെയും സുകുമാരന്റെയും രണ്ടാമത്തെ മകനാണ് ഡോ. വിനീത്.
Kerala
തിരുവനന്തപുരം: കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന ഇ.വി. ശ്രീധരന്റെ ഓർമയ്ക്കായി ഇ.വി. ശ്രീധരൻ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം മുൻമന്ത്രിയും കവിയുമായ ജി. സുധാകരന്.
25,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്ന പുരസ്കാരം പിന്നീടു സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു, കവയിത്രി റോസ്മേരി, ഡോ. രാജാവാര്യർ, ഭദ്ര, ടി.പി. പങ്കജാക്ഷൻ എന്നിവർ അറിയിച്ചു.
സാഹിത്യം, രാഷ്ട്രീയം, സാംസ്കാരികം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിൽ സമഗ്ര സംഭാവന നൽകിയവർക്കാണ് പുരസ്കാരം സമ്മാനിക്കുക.
മികച്ച കഥാസമാഹാരത്തിനുള്ള ഇ.വി. ശ്രീധരൻ പുരസ്കാരത്തിന് ഉണ്ണികൃഷ്ണൻ കിടങ്ങൂർ അവാർഹനായി. മഞ്ഞയിൽ കറുത്ത വരകൾ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
NRI
വാഷിംഗ്ടൺ ഡിസി/റിയാദ്: അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ 2026-ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. സുഹൈർ വൈ. അൽഹലീസിന് ലഭിച്ചു.
സൗദി അറേബ്യയിലും ആഗോളതലത്തിലും ജന്മനായുള്ള ഹൃദയവൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളിൽ അദ്ദേഹം നൽകിയ നാല് പതിറ്റാണ്ടോളം നീണ്ട സേവനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്കാരം.
മുതിർന്നവരിലും കുട്ടികളിലുമായി മുപ്പതിനായിരത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ഹൃദയവാൽവ് മാറ്റിവയ്ക്കുന്ന ഈ സങ്കീർണ ചികിത്സാരീതിയിൽ അദ്ദേഹം വരുത്തിയ സാങ്കേതിക പരിഷ്കാരങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
നിർധനരായ കുട്ടികൾക്കായി നിരവധി സൗജന്യ ഹൃദയ ശസ്ത്രക്രിയ മിഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകി.റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ അത്യാധുനിക ഹൃദയചികിത്സാ കേന്ദ്രം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
അതിരുകളില്ലാതെ അറിവ് പകരുകയും മികവിനെ അംഗീകരിക്കുകയും ചെയ്യുന്ന ഈ ആഗോള സംഘടനയുടെ ആദരത്തിന് നന്ദിയുണ്ട് " ഡോ. സുഹൈർ അൽഹലീസ് പറയുന്നു
സൗദി അറേബ്യയുടെ 'കിംഗ് അബ്ദുൽ അസീസ് മെഡൽ ഓഫ് ഓണർ' ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം, വരും വർഷങ്ങളിലും അധ്യാപനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി തുടരുമെന്ന് അറിയിച്ചു.
Kerala
തൃശൂർ: ഗീതം സംഗീതം കലാസാംസ്കാരികവേദിയുടെ രണ്ടാമത് ദേശീയ പുരസ്കാരം (ഒരുലക്ഷം രൂപ) പദ്മഭൂഷണ്‍ ഡോ. കെ.എസ്. ചിത്രയ്ക്കു നൽകുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാലിനു വൈകുന്നേരം 4.30ന് അയ്യന്തോൾ വെഡ്ഡിംഗ് വില്ലേജിൽ നടത്തുന്ന ചടങ്ങിൽ സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ പുരസ്കാരം സമ്മാനിക്കും.
സംവിധായകൻ കമൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഗീതം സംഗീതം പ്രസിഡന്റ് മുഹമ്മദ് റഷീദ് അധ്യക്ഷത വഹിക്കും. സംഗീതസംവിധായകൻ മോഹൻ സിത്താരയെയും ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ് പ്രദീപ് നെൻമാറയെയും ആദരിക്കും.
തുടർന്നുഗാനസന്ധ്യ. പത്രസമ്മേളനത്തിൽ ജയരാജ് വാര്യർ, മുഹമ്മദ് റഷീദ്, സുകുമാരൻ ചിത്രസൗധം, മധു ആനല്ലൂർ, ടി.എൻ. ദേവദാസ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ഐട്രിപ്പിൾഇ (IEEE) കേരള സെക്ഷൻ ഏർപ്പെടുത്തിയ കെപിപി നന്പ്യാർ അവാർഡ് ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണന്.
കേരളത്തിലെ ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ പിതാവും ഐ ട്രിപ്പിൾഇ കേരള സെക്ഷന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന പത്മഭൂഷണ്‍ കെ.പി.പി. നന്പ്യാരുടെ സ്മരണാർഥമാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം സാങ്കേതിക വിദ്യയിലൂടെ ദിശാബോധം നൽകുന്ന പ്രതിഭകൾക്കുള്ള ആദരമാണെന്ന് ഡോ. ബി.എസ്. മനോജ് അറിയിച്ചു.
ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലെ വിവിധ വിഭാഗങ്ങളിലായി മികവ് തെളിയിച്ച പ്രഗത്ഭരെയും ചടങ്ങിൽ അദരിക്കും.
ഡിആർഡിഒ എയ്റോ വിഭാഗം ഡയറക്ടർ ജനറൽ ഡോ. രാജലക്ഷ്മി മേനോന് ഔട്ട്സ്റ്റാൻഡിംഗ് വിമൻ എൻജിനിയറിംഗ് അവാർഡ് സമ്മാനിക്കും.
ഇതോടനുബന്ധിച്ച് മികച്ച സ്റ്റാർട്ടപ്പിനും അക്കാദമിക് രംഗത്തെ മികവിന് വിവിധ വ്യക്തികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വച്ചു സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Business
കൊച്ചി: എച്ച്ഡിഎഫ്സി ബാങ്കിന് യൂറോമണി പ്രൈവറ്റ് ബാങ്കിംഗ് അവാർഡുകൾ ലഭിച്ചു.
ഏറ്റവും സുരക്ഷിത സ്വകാര്യ ബാങ്ക്, പ്രീമിയർ ബാങ്കിംഗിൽ ഇന്ത്യയിലെ മികച്ച ബാങ്ക് എന്നീ അവാർഡുകളാണ് ലഭിച്ചത്.
ബാങ്കിന്റെ ശക്തമായ മൂലധന സ്ഥിരത, കൃത്യമായ റിസ്ക് മാനേജ്മെന്റ്, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ എന്നിവയെ പരിഗണിച്ചാണ് അംഗീകാരമെന്ന് അധികൃതർ പറഞ്ഞു.
Kerala
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പൈതൃകം കൈമോശം വരാതെ കാത്ത് സൂക്ഷിക്കുകയും വരും തലമുറയിലേക്കു സന്നിവേശിപ്പിക്കുകയും ചെയ്ത കർമയോഗിയായിരുന്നു ഫാ. മാത്യു ചെമ്പോത്തിനാലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.
ഫാ. മാത്യു ചെമ്പോത്തിനാലിന്റെ 25-ാം അനുസ്മരണവും അവാർഡ് ദാനവും തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഗീതത്തിൽ സാധ്യമല്ല എന്ന് കരുതിയ പല കാര്യങ്ങളും സഭയിൽ സാധ്യമാക്കിയ മല്പാനായിരുന്നു ഫാ. മാത്യു ചെന്പോത്തിനാൽ. സുറിയാനി ഭാഷയുടെയും ആധ്യാത്മികതയുടെയും നേർമുഖമായിരുന്നു ചെമ്പോത്തിനാലച്ചനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു ചെമ്പോത്തിനാലിന്റെ സ്മരണാർഥം തിരുവല്ല അതിരൂപത ഏർപ്പെടുത്തിയ പരിശുദ്ധാത്മാവിന്റെ ഓടക്കുഴൽ എന്ന പ്രഥമ അവാർഡ് മലങ്കര ഓർത്തഡോക്സ് സഭയിലെ റവ. ഡോ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ കർദിനാളിൽ നിന്നും ഏറ്റുവാങ്ങി.
ബിഷപ് ഡോ. ഏബ്രഹാം മാർ യൂലിയോസ്, ജെറി അമൽദേവ്,റവ ഡോ. ഐസക് പറപ്പള്ളിൽ, റവ.ഡോ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ, സിസ്റ്റർ സാഫല്യ എസ്ഐസി, ഡോ. വർഗീസ് കെ ചെറിയാൻ, ഷാജി മാത്യു കൂളിയാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. മാത്യു ചെമ്പോത്തിനാൽ രചിച്ച് സംഗീതം നൽകിയ ഗാനങ്ങൾ 25 അംഗ ഗായകസംഘം സദസിൽ അവതരിപ്പിച്ചു.
Kerala
കൊച്ചി: ജയ്പുരില്‍ നടന്ന നേത്രരോഗവിദഗ്ധരുടെ ദേശീയ സമ്മേളനത്തില്‍ ഓര്‍ബിറ്റ്-ഒക്കുലോപ്ലാസ്റ്റി വിഭാഗത്തിലെ ദേശീയതലത്തിലുള്ള ഏറ്റവും മികച്ച മെഡിക്കല്‍ ശാസ്ത്രീയ പഠനാവതരണത്തിനുള്ള സുജാത സാവിത്രി റാവു പുരസ്കാരത്തിന് കൊച്ചി ഗിരിധര്‍ ഐ ഹോസ്പിറ്റലിലെ ഓര്‍ബിറ്റ്-ഒക്കുലോപ്ലാസ്റ്റി വിഭാഗം മേധാവി ഡോ.മരിയന്‍ പോളി അര്‍ഹയായി.
കണ്ണും അതിന്റെ അനുബന്ധ ഘടനകളും സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ അറയാണ് ഓര്‍ബിറ്റ്. ഇത് കണ്ണുഗോളത്തെയും അതിനോടുചേര്‍ന്നുള്ള പേശികള്‍, രക്തക്കുഴലുകള്‍, ഞരമ്പുകള്‍ എന്നിവയെയും സംരക്ഷിക്കുന്നു.
രോഗബാധിതമായോ അപകടങ്ങള്‍ മൂലമോ രൂപഭംഗി നഷ്ടപ്പെട്ട കണ്ണുകളെ നീക്കം ചെയ്തു ഗ്രാഫ്റ്റുകള്‍ ഉപയോഗിച്ച് കണ്ണിന്റെ യഥാര്‍ഥ രൂപവും ഭംഗിയും വീണ്ടെടുക്കുന്ന നൂതനവും സങ്കീര്‍ണവുമായ ശസ്ത്രക്രിയാരീതിയാണു സോക്കറ്റ് റീകണ്‍സ്ട്രക്ഷന്‍.
കഴിഞ്ഞ പത്തു വര്‍ഷമായി ഡോ. മരിയന്‍ ഈ രംഗത്തു നടത്തിയ നിരവധി ശസ്ത്രക്രിയകളുടെ അനുഭവങ്ങളും അതിന്റെ ഫലങ്ങളും സസൂക്ഷ്മം വിശകലനം ചെയ്തു രൂപപ്പെടുത്തിയ പഠനാവതരണമാണ് ബഹുമതിക്ക് അര്‍ഹയാക്കിയത്.
അഹമ്മദാബാദില്‍ നടക്കുന്ന അടുത്ത ദേശീയ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
Kerala
കോട്ടയം: സിഎംഐ സന്യാസ സ മൂഹത്തിന്റെ മുൻ പ്രിയോർ ജനറലും ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ ചാൻസലറുമായ ഫാ. തോമസ് ചാത്തംപറന്പിൽ സിഎംഐക്ക് കൽക്കട്ട യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്.
23ന് യൂണിവേഴ്സിറ്റിയുടെ കോൽക്കത്ത കോളജ് സ്ട്രീറ്റ് കാന്പസിലെ സെന്റിനറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡോക്ടറേറ്റ് സമ്മാനിക്കും.
Kerala
തൃശൂർ: കവിയും സാഹിത്യ അക്കാദമി പ്രസിദ്ധീകരണവിഭാഗം ഉദ്യോഗസ്ഥനുമായിരുന്ന പി. സലീംരാജിന്റെ സ്മരണാർഥം തളിക്കുളം സൂര്യോദയ വായനശാല ഏർപ്പെടുത്തിയ കവിതാപുരസ്കാരം (10,000 രൂപ) ഡോ.സാബു കോട്ടുക്കലിന്.
ഇരിപ്പിനെക്കുറിച്ച് ഒരു ലഘുപന്യാസം എന്ന കവിതാസമാഹാരത്തിനാണു പുരസ്കാരം.
29നു വൈകുന്നേരം നാലിനു തളിക്കുളം ഗവ. ഹൈസ്കൂളിൽ നടക്കുന്ന പി. സലീംരാജ് അനുസ്മരണസമ്മേളനത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പുരസ്കാരം സമർപ്പിക്കും.
സലീംരാജിന്റെ പേരിൽ തളിക്കുളം ബ്ലോക്ക് തലത്തിൽ ഏർപ്പെടുത്തിയ ഒറ്റക്കവിതാമത്സരത്തിൽ തൃത്തല്ലൂർ സ്വദേശി കെ.കെ. തുളസിയുടെ തനിച്ചാവുകയെന്നാൽ എന്ന കവിത തെരഞ്ഞെടുക്കപ്പെട്ടു.
പത്രസമ്മേളനത്തിൽ കവി സി. രാവുണ്ണി, ഇ. ജിനൻ, വി.ഡി. നിയാഷ്, കെ.കെ. നിയാഷ് എന്നിവർ പങ്കെടുത്തു.
Kerala
കോട്ടയം: കേരളാ ഹോമിയോ ശാസ്ത്രവേദിയുടെ 29-ാമത് ഡോ. സാമുവല്‍ ഹാനിമാന് ദേശീയ പുരസ്കാരത്തിന് മലപ്പുറം വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന്റെ കാന്‍സര്‍ കെയര്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനു കൃഷ്ണന് അര്‍ഹനായി.
ഡോ. വിനു കൃഷ്ണന്റെ സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്തും വിദേശ രാജ്യങ്ങളില്‍ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനങ്ങളിൽ അവതരിപ്പിച്ച വിവിധ പ്രബന്ധങ്ങളും മികവും കണക്കിലെടുത്താണ് പുരസ്കാരം നല്‍കുന്നത്.
ഏപ്രില്‍ 12ന് തിരുവല്ല ഹോട്ടല്‍ അശോക ഇന്റര്‍നാഷണലില്‍ ഹോമിയോശാസ്ത്രവേദി സംഘടിപ്പിക്കുന്ന ലോകഹോമിയോപ്പതി ദിനാഘോഷത്തില്‍ 30,000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.
Kerala
കൊച്ചി: വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വിംഗ് കമാൻഡർ രാകേഷ് ശർമയ്ക്കു നൽകും.
24ന് 11ന് പെരുമ്പാവൂർ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുരസ്കാരം സമ്മാനിക്കും.
District News
മഞ്ചേരി: ഹിന്ദി അധ്യാപക മഞ്ച് (ഹം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിജ്ഞാൻ സാഗർ ഹിന്ദി പ്രതിഭാ പുരസ്കാര മത്സരം മഞ്ചേരി ജിയുപി സ്കൂളിൽ നടന്നു. മഞ്ചേരി ബിപിസി കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഹം മഞ്ചേരി ഉപജില്ല സെക്രട്ടറി സീമ ലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാഡമിക് കോ ഓർഡിനേറ്റർ ടി. ശോഭന, ട്രഷറർ സൗജ, എൻ.ടി. ഷീജ, വിനോദ്, സ്വപ്ന എന്നിവർ പ്രസംഗിച്ചു.
ഹിന്ദി ഭാഷാ പഠനം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഏഴ്, ഒന്‍പത് ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന ടാലന്റ് സെർച്ച് പരീക്ഷയാണ് വിജ്ഞാൻ സാഗർ പുരസ്കാര മത്സരം. ജില്ലയിലെ 17 ഉപജില്ലകളിലും മത്സരം നടന്നു. സ്കൂൾ തലത്തിൽ നടന്ന പ്രാഥമിക മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് രജിസ്റ്റർ ചെയ്ത കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
District News
വൈക്കം: നാടക് തലയോലപ്പറമ്പ് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് ഡോ. എച്ച്എസ്പി നാടക് സമഗ്ര സംഭാവന പുരസ്കാരവിതരണവും അനുസ്മരണ സമ്മേളനവും നടത്തി. തലയോലപ്പറമ്പ് ഗവ. യുപി സ്കൂൾ ഹാളിൽ നടന്ന സമ്മേളനം കേരള സാഹിത്യപ്രവർത്തക സഹകരണ സംഘം ചെയർമാൻ പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. നാടക് പ്രസിഡന്റ് ബാബുരാജ് വട്ടക്കാട് അധ്യക്ഷത വഹിച്ചു.
ഡോ. എച്ച്എസ്പി നാടക് സമഗ്ര സംഭാവന പുരസ്കാരം ചലച്ചിത്ര നാടക നടൻ പ്രമോദ് വെളിയനാടിന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ സമ്മാനിച്ചു. ഡോ. സി.എം. കുസുമൻ, നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ. അജയൻ, ജില്ലാ സെക്രട്ടറി കെ.എസ്. സോമശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
പത്തനംതിട്ട: 2026 ലെ കടമ്മനിട്ട രാമകൃഷണൻ പുരസ്കാരം കവി എഴാച്ചേരി രാമചന്ദ്രന്.
മാർച്ച് 31നു നടക്കുന്ന കടമ്മനിട്ട രാമകൃഷ്ണൻ സ്മൃതിദിനത്തോടനുബന്ധിച്ചു കടമ്മനിട്ട സ്മൃതിമണ്ഡപത്തിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ പുരസ്കാരം നൽകും.
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ചെയർമാൻ എം. എ. ബേബി പുരസ്കാരം സമർപ്പിക്കും. 55,555 രൂപയും ഭട്ടതിരി രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Kerala
തിരുവല്ല : സുറിയാനി മല്പാനും ആരാധനാക്രമ പണ്ഡിതനും സംഗീതവിദ്വാനുമായിരുന്ന ഫാ. മാത്യു ചെമ്പോത്തിനാലിന്റെ സ്മരണാർഥം മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിരൂപത ഏര്‍പ്പെടുത്തിയ ഫാ. മാത്യു ചെമ്പോത്തിനാല്‍ സമൂറോ ദ് റൂഹോ (പരിശുദ്ധ റൂഹായുടെ ഓടക്കുഴല്‍) പ്രഥമ അവാര്‍ഡിന് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഫാ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ അര്‍ഹനായി.
ആരാധനാക്രമത്തിനും സുറിയാനി ഭാഷയ്ക്കും ആരാധനാക്രമ സംഗീതത്തിനും നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാർഡ്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, കോട്ടയം സെന്റ് എഫ്രേം സുറിയാനി പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപറമ്പില്‍, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനാക്രമ സുനഹദോസ് കമ്മീഷന്റെ സെക്രട്ടറി റവ. ഡോ. ഐസക് പറപ്പള്ളില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
മാര്‍ച്ച് 20 ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ഫാ. ചെമ്പോത്തിനാല്‍ അനുസ്മരണ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ 25,000 രൂപയും ഫലകവും അടങ്ങിയ അവാർഡ് സമ്മാനിക്കും. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും.
Kerala
കൊച്ചി: രാജീവ് ഗാന്ധി പഠന-ഗവേഷണകേന്ദ്രവും ശിവഗിരി മഠവും ചേർന്നു സംഘടിപ്പിച്ച ഗാന്ധി–ഗുരു സമാഗമ ശതാബ്ദി സമ്മേളനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ആതുര ശുശ്രൂഷാരംഗത്തെ മികച്ച സേവനത്തിനുള്ള പുരസ്കാരം കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ കരൾമാറ്റ ശസ്ത്രക്രിയാ വിദഗ്ധനും സീനിയർ കൺസൾട്ടന്റുമായ ഡോ. ഫദ്ല എച്ച്. വീരാന്‍കുട്ടി ഏറ്റുവാങ്ങി.
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പുരസ്കാരം സമ്മാനിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിലുണ്ടായ മികച്ച വിജയനിരക്കാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
District News
മാന്നാർ: അന്താരാഷ്ട്ര വനിതാദിനത്തിൽ ഇന്നർ വീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാർ ഏർപ്പെടുത്തിയിട്ടുള്ള വനിതാ പുരസ്കാരം ഇത്തവണ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പാലക്കീഴിൽ പി.എ. ഷിഫാനയ്ക്ക്.
വനിതാദിനമായ ഇന്നു വൈകിട്ട്അഞ്ചിന് മാന്നാർ റോട്ടറി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. എഴുത്തിലൂടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഷിഫാന ചെങ്ങന്നൂർ പേരിശേരി ഐഎച്ച്ആർഡി കോളജിൽ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ്. കായംകുളം എംസ്എം കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രഫ. അനസ് ഭർത്താവാണ്. ഇഷാൻ മുഹമ്മദ് ഏക മകനാണ്.
Business
കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്എഫ്ബിസികെ) യുടെ ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് സിന്തൈറ്റ്സ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്മാന് ഡോ.വിജു ജേക്കബ് അര്‍ഹനായി.
ബിസിനസ് രംഗത്തെ സമഗ്ര സംഭാവനകള്ക്കാണു അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മളനത്തില്‍ പറഞ്ഞു.
എട്ടിന് വൈകുന്നേരം 6.30ന് എറണാകുളം ഹോളിഡേ ഇന്നില്‍ നടക്കുന്ന ചടങ്ങില്‍ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് പുരസ്കാരം സമ്മാനിക്കും.
Education
പത്തനംതിട്ട: തുരുത്തിക്കാട് ബിഷപ് ഏബ്രഹാം മെമ്മോറിയൽ കോളജ് സ്ഥാപകൻ റവ. ഡോ. ടി.സി. ജോർജിന്റെ സ്മരണയ്ക്കായി ബിഎഎം ട്രസ്റ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അർഹമായി.
25,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ആറിന് കോളജിൽ നടക്കുന്ന ചടങ്ങിൽ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ സമ്മാനിക്കുമെന്ന് കോളജ് മാനേജർ ഡോ. മാത്യു പി. ജോസഫും പുരസ്കാര സമിതി കൺവീനർ ഡോ. ജോസ് പാറക്കടവിലും പത്രസമ്മേളനത്തിൽ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയോടെ ഗ്രാമപ്രദേശങ്ങളുടെ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് പുരസ്കാരം നൽകിവരുന്നത്. ഗ്രാമങ്ങളിൽ നടപ്പാക്കിയ ജലസംരക്ഷണ പദ്ധതികൾ, കൃഷിയോട് ആഭിമുഖ്യം വളർത്തുന്ന നാളേക്ക് ഒരു കതിർ പദ്ധതി, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ഗ്രാമീണ വിദ്യാലയങ്ങളിൽ നടപ്പാക്കിയ വിവിധോദ്ദേശ്യ പദ്ധതികൾ എന്നിവ ക്രൈസ്റ്റ് കോളജിനെ പുരസ്കാരത്തിന് അർഹമാക്കിയതായി വിധി നിർണയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. ജി.എസ്. അനീഷ് കുമാർ, റെനി കെ. ജേക്കബ്, ഡോ. ബിജു തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതി വനിതാ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രേംനസീര്‍ വനിതാരത്ന പുരസ്ക്കാരം ചലച്ചിത്രതാരം സോനാ നായര്‍ക്ക് സമര്‍പ്പിക്കുമെന്നു ചെയര്‍പേഴ്സണ്‍ ഷംസ് അബ്ദീനും കണ്‍വീനര്‍ ഡോ. ഗീതാ ഷാനവാസും അറിയിച്ചു.
ലോക വനിതാദിനമായ മാര്‍ച്ച് എട്ടിനു വൈകുന്നേരം ആറിനു തമ്പാനൂര്‍ ഹൈലാന്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ പുരസ്കാരം സമര്‍പ്പിക്കുമെന്നു സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന് എന്നിവര്‍ അറിയിച്ചു.
Kerala
ചങ്ങനാശേരി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശൂരില്‍നിന്നു തനിക്കു കിട്ടിയ ഒരു ഉപഹാരം എസ്ബി കോളജിനു സമ്മാനിച്ചു.സ്വര്‍ണനിറമുള്ള നെറ്റിപ്പട്ടത്തിന്റെ മാതൃകയാണ് കോളജിനു സമ്മാനമായി നല്‍കിയത്.
ഞാന്‍ തൃശൂര്നിന്ന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. കോളജിലെ പൂര്‍വവിദ്യാര്‍ഥികളും ചലച്ചിത്ര പ്രതിഭകളുമായ പ്രേംനസീര്‍, എം.ജി. സോമന്, കുഞ്ചാക്കോ ബോബന് എന്നിവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഈ സമ്മാനം കോളജിനു സമര്‍പ്പിക്കണമെന്നും പ്രസംഗത്തില്‍ സുരേഷ് ഗോപി അഭ്യര്‍ഥിച്ചു.
ഇതിന്‍പ്രകാരം ഉപരാഷ്ട്രപതി ഈ ഉപഹാരം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ക്കു കൈമാറി.
NRI
ടൊറന്റോ: കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരം "ക്രോസ്റോഡ്സ്' വിജയകരമായി സമാപിച്ചു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 മാർത്തോമ്മാ പള്ളികൾ മത്സരത്തിൽ പങ്കെടുത്തു.
യുവജനങ്ങളുടെ സൃഷ്ടിപരമായ ചിന്തയും ആത്മീയ സന്ദേശവും കലാത്മക മികവും ഓരോ ചിത്രത്തിലും വ്യക്തമായി പ്രതിഫലിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബ്ലെസി, ഡോൺ മാക്സ് എന്നിവരും മാർത്തോമ്മാ സഭ അനിമേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ റെവ. റെൻസി തോമസും മത്സരത്തിന്റെ ജൂറിയായി സേവനമനുഷ്ഠിച്ചു.
NRI
ഡബ്ലിൻ: തിരുവനന്തപുരം ആചാര്യ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ആചാര്യ കർമ്മരത്ന പുരസ്കാരം രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം ഒലിവ് മരങ്ങൾ സാക്ഷിയുടെ രചനയ്ക്കാണ് അവാർഡ്.
ഈ നാടകത്തിന്റെ രചനയ്ക്ക് രാജുവിന് ലഭിക്കുന്ന പതിനാലാമത് പുരസ്കാരമാണിത്. കേരളത്തിലുടനീളം നിറഞ്ഞ സദസിൽ പ്രർശനം തുടരുന്ന ഈ നാടകത്തിന് ഗാനം രചിച്ചത് ജോസ് കുമ്പിളുവേലിയാണ്.
സാമൂഹ്യ, സാഹിത്യ, സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്, പ്രവാസി രത്ന അവാർഡ്, രാജൻ പി ദേവ് പുരസ്കാരം, തോപ്പിൽ ഭാസി പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, ശംഖുമുദ്ര പുരസ്കാരം, അയർലൻഡ് മൈൻഡ് ഐക്കോൺ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് കലാ രത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് സാഹിത്യ രത്ന അവാർഡ്, കോർക്ക് വേൾഡ് മലയാളി കൗൺസിൽ ആദരവ്, തിരുവനന്തപുരം നവപ്രതിഭ സുവർണ ജ്യോതിസ് അവാർഡ്, തിരുവനന്തപുരം വേദി ടു വേദിയുടെ നാടകപുരസ്കാരം, തിരുവനന്തപുരം സംസ്കാര സാഹിത്യവേദി പുരസ്കാരം, സംസ്കാരവേദി പുരസ്കാരം, മൈത്രി സാഹിത്യവേദിയുടെ പ്രഥമ കലാരത്ന അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: മണപ്പുറം സമീക്ഷയുടെ ഈ വർഷത്തെ രാമു കാര്യാട്ട് സമഗ്ര സംഭാവനാ പുരസ്കാരം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനു സമ്മാനിക്കും. 25,000 രൂപയും ശില്പവുമാണ് അവാർഡ്.
സികെജി വൈദ്യർ സ്മൃതി പുരസ്കാരം കവയിത്രി അനിത തന്പിക്കു സമർപ്പിക്കും. കെ.വി. പീതാംബരൻ സ്മൃതി പുരസ്കാരം നാട്ടിക മണപ്പുറത്തെ തൊഴിലാളി കർഷകനേതാവ് പി.ആർ. കറപ്പനു നൽകും. 10,000 രൂപയും ശില്പവുമാണ് രണ്ടു പുരസ്കാരങ്ങളും.
തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ മാർച്ച് ഏഴിന് സംവിധായകൻ കമൽ ഉദ്ഘാടനവും പുരസ്കാരദാനവും നിർവഹിക്കും.
District News
മണ്ണാർക്കാട്: മണ്ണാർക്കാട് പൂരത്തോടനുബന്ധിച്ച് പൂരാഘോഷ കമ്മിറ്റി ഏർപ്പെടുത്തിയ ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്മാരക വാദ്യപ്രവീണ പുരസ്കാരം സമ്മാനിച്ചു.
ഇടയ്ക്ക കലാകാരൻ തിരുവില്വാമല ഹരിക്ക് ജില്ലാ ജഡ്ജി ജോമോൻ ജോൺ പുരസ്കാരം സമ്മാനിച്ചു.എൻ. ഷംസുദ്ദീൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. ശില്പവും പ്രശസ്തിപത്ര സമർപ്പണവും നഗരസഭാ അധ്യക്ഷ കെ. സജ്ന നിർവഹിച്ചു.
ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.എം. ബാലചന്ദ്രനുണ്ണി പൊന്നാട അണിയിച്ചു. ഡോ. എൻ.പി. വിജയകൃഷ്ണൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ. എ.പി. രാധാകൃഷ്ണൻ കാഷ് അവാർഡും നൽകി. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ എസ്പി ഫിറോസ് എം. ഷെഫീക്ക്, സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഗിരീഷ്, അധ്യാത്മിക പ്രഭാഷകൻ പി.എം. വ്യാസൻ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് അഞ്ജു സജീവ്, പ്രധാനമന്ത്രി രാഷ്ട്രീയ ബാൽപുരസ്കാര ജേതാവ് പി. മുഹമ്മദ് സിനാൻ, സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ മണ്ണാർക്കാടിന്റെ ചരിത്രം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച വിപഞ്ചിക എന്നിവരെ പൂരാഘോഷ കമ്മിറ്റി ആദരിച്ചു.
Movies
ഫിലിംഫെയർ സൗത്ത് ഇന്ത്യൻ പുരസ്കാരം നേടി മടങ്ങുന്നതിനിടയിൽ നടി ഉർവശിയോട് ചില ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ച ചോദ്യവും അതിന് താരം പറഞ്ഞ മറുപടിയും ശ്രദ്ധേയമാകുന്നു.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്.
‘‘ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ’’ എന്നായിരുന്നു ഓൺലൈൻ മീഡിയയുടെ ചോദ്യം.
‘‘അങ്ങനെ അല്ലല്ലോ കാര്യം. അവർ തരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. നമുക്ക് അങ്ങനെയൊന്നും ഇല്ല. നമുക്ക് കിട്ടുന്ന പുരസ്കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്കാരത്തിന് ഒരു വിലയുണ്ട്. പിന്നെ അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യം.
അത് രണ്ടും തുല്യം തന്നെയാണ്. ആർട്ടിസ്റ്റ് ക്യാമറയുടെ മുന്നിൽ വന്നാൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലോണം പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ.’’ ഉർവശിയുടെ മറുപടി ഇങ്ങനെയായിരുന്നു.
താരത്തിന്റെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പുരസ്കാരം സമ്മാനിച്ച നടി ഗൗരി നന്ദയും പ്രതികരണവുമായി എത്തി. ‘‘വാർത്തകൾ വളച്ചൊടിക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി’’ എന്നായിരുന്നു ഈ വീഡിയോയിൽ ഗൗരിയുടെ പരിഹാസം കലർന്ന കമന്റ്.
District News
പരവൂർ: മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനത്തെ മികച്ച വനിതാ കർഷകയായി തെരഞ്ഞെടുക്കപ്പെട്ട പ്രമീളയ്ക്ക് ഇത് അർഹതയക്കുള്ള അംഗീകാരമായി.പുത്തൻകുളം കാവേരിയിൽ പ്രമീളയ്ക്ക് (56) നിലവിൽ സ്വന്തമായി ഫാമുകളുണ്ട്.
പുത്തൻകുളം , ചിറക്കര , കിഴക്കനേല എന്നിവിടങ്ങളിലാണ് ഫാമുകൾ പ്രവർത്തിക്കുന്നത്. എല്ലാ ഫാമുകളുടെയും പേര് കാവേരി എന്നാണെന്ന പ്രത്യേകതയുമുണ്ട്. വെച്ചൂർ, പുങ്കന്നൂർ, എച്ച്എഫ്, ജേഴ്സി ഇനങ്ങളിലെ 200 പശുക്കൾ ഈ ഫാമുകളിലുണ്ട്. ഇത് കൂടാതെ 50 ആടുകൾ, 1000 കിലോഗ്രാമിൽ അധികം തൂക്കം വരുന്ന 10 പോത്തുകൾ, മുറാ എരുമകൾ, 200 മുട്ടക്കോഴികൾ, ടർക്കി, താറാവ് എന്നിവയും വിശാലമായ ഫാമുകളിലുണ്ട്.
വീട്ടിൽ 30 വർഷത്തിലധികം പശുവിനെ വളർത്തി പരിപാലിച്ച അനുഭവം മാത്രമാണ് പ്രമീളയ്ക്ക് ഉണ്ടായിരുന്നത്. ഭർത്താവും ആന ഉടമയുമായ പുത്തൻകുളം ഷാജിയാണ് പശുവളർത്തലിൽ പ്രമീളയ്ക്ക് പിന്തുണ നൽകിയത്. പിന്നീട് ഷാജിയുടെ പ്രേരണയാലും പ്രോത്സാഹനത്താലുമാണ് 2019 മുതൽ പ്രമീള ഫാം ആരംഭിച്ച് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിയത്. ഇപ്പോൾ പ്രതിദിനം 1500 ലിറ്റർ പാൽ എല്ലാ ഫാമുകളിലുമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ നല്ലൊരുപങ്കും മിൽമയ്ക്കാണ് കൈമാറുന്നതെന്ന് പ്രമീള പറയുന്നു.
ശേഷിക്കുന്ന പാൽ പരിസരവാസികൾക്കാണ് വിറ്റഴിക്കുന്നത്. ഇതിനും ആവശ്യക്കാർ ഏറെയാണ്.പശുക്കളെ കറക്കുന്നതിന് ഓട്ടോമാറ്റിക് മിൽക്കിംഗ് മെഷീൻ ഫാമിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴുത്തിലെ താപനില ക്രമീകരിക്കാൻ മികച്ച വായുസഞ്ചാരം ഉറപ്പാക്കി ജലം സ്പ്രേ ചെയ്യുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ഉത്പാദന ക്ഷമതയ്ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടന്നും പ്രമീള വ്യക്തമാക്കി. മാലിന്യ നിർമാർജനത്തിനായി ആധുനിക ബയോഗ്യാസ് പ്ലാന്റുകളും ഫാമിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും ഹൈടെക്ക് തന്നെയാണ് ഫാമുകൾ.
പശുക്കളെയും അടുകളെയും കോഴികളെയും പരിപാലിക്കുന്നതിന് നേപ്പാളി കുടുംബങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് താമസിക്കുന്നതിന് ക്വാർട്ടേഴ്സ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടവും നിർദേശങ്ങളും അനുസരിച്ചാണ് ഫാമിന്റെ പ്രവർത്തനം.
.
Kerala
തിരുവനന്തപുരം: ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ക്ലിനിക്കല്‍ റിസര്‍ച്ച് മികവിനുളള ദേശീയ അവാര്‍ഡ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രഫ.ഡോ. ജീമോന്‍ പന്ന്യാമാക്കലിനു സമ്മാനിച്ചു.
ഹാര്‍ട്ട് ഫെയില്യര്‍ രോഗാവസ്ഥ ഉള്ളവരില്‍ നൂതനമായ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് അവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഉയര്‍ത്തുവാൻ ശ്രീ ചിത്രയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന് സാധിച്ചിരുന്നു. രാജ്യത്തെ 22 ആശുപത്രികളിലായി നടത്തിയ ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കേരളത്തിലെ പ്രമുഖ ആശുപത്രികള്‍ ഈ പഠനത്തിന്റെ ഭാഗമായിരുന്നു.
കാര്‍ഡിയോവാസ്കുലാര്‍ ഡിസീസ് എപിഡെമിയോളജി പ്രധാന ശ്രദ്ധാകേന്ദ്രമാക്കി ഇന്ത്യയില്‍ ദേശീയതലത്തില്‍ ഏകദേശം രണ്ടു ദശാബ്ദങ്ങളുടെ ഗവേഷണ പരിചയം ഡോ. ജീമോന്‍ നേടിയിട്ടുണ്ട്. പ്രമുഖ മെഡിക്കല്‍ ജേര്‍ണലുകളില്‍ ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നിലവില്‍, വെല്‍ക്കം ട്രസ്റ്റ് ഡിബിടി ഇന്ത്യ അലയന്‍സ്, മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഓസ്ട്രേലിയ, മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ യുകെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് യുകെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയില്‍ നിന്നുള്ള 100 കോടി രൂപയ്ക്കു മേല്‍ മൂല്യമുള്ള പ്രധാന ഗവേഷണ ഗ്രാന്റുകള്‍ ഡോ. ജീമോന്‍ സ്വന്തമാക്കിയിട്ടുണ്ട്.
2021ല്‍ മെഡിക്കല്‍ സയന്‍സസ് വിഭാഗത്തില്‍ ഇന്ത്യയിലെ പ്രശസ്തമായ ശാന്തി സ്വരൂപ് ഭട്നാഗര്‍ പുരസ്കാരം പ്രഫ.ഡോ. ജീമോനു ലഭിച്ചിരുന്നു.
Kerala
മൂവാറ്റുപുഴ: അഖിലേന്ത്യാ അവാര്‍ഡ് ടീച്ചേഴ്സ് ഫെഡറേഷന് ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ആയവന സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഡാന്റി ജോസഫ് അർഹയായി.
കോതമംഗലം കോര്പറേറ്റിലെ വിവിധ വിദ്യാലയങ്ങളിലായിരുന്നപ്പോള് ചെയ്ത വിശിഷ്ട സേവനങ്ങള്‍ പരിഗണിച്ചാണ് അവാർഡ്.
കൊല്ലം ശാസ്താംകോട്ടയില്‍ നടന്ന സംസ്ഥാന സമ്മളനത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപിയില്‍നിന്ന് സിസ്റ്റര്‍ ഡാന്റി ജോസഫ് അവാർഡ് ഏറ്റുവാങ്ങി.