Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cricket

തുടര്‍ച്ചയായ നാലാം ജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്

കാര്യവട്ടം: രാജകീയ തിരിച്ചുവരവ് നടത്തി ട്രിവാന്‍ഡ്രം റോയല്‍സ്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ തറപറ്റിച്ച് ട്രിവാന്‍ഡ്രം റോയല്‍സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. 14 റണ്‍സിനാണ് ട്രിവാന്‍ഡ്രം വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 50 പന്തില്‍ നിന്നും 82 റണ്‍സ് നേടിയ ഗോവിന്ദ് ദേവ് പൈയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് ട്രിവാന്‍ഡ്രം റോയല്‍സിനെ ബാറ്റിംഗിന് അയച്ചു. ഓപ്പണര്‍ കൃഷ്ണപ്രസാദ് രണ്ടു റണ്‍സെടുത്ത് പുറത്തായയത് ട്രിവാന്‍ഡ്രത്തെ തുടക്കത്തില്‍ പ്രതിരോധത്തിലാക്കി. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലായിരുന്നു ട്രിവാന്‍ഡ്രം.

കൃഷ്ണപ്രസാദിനു പിന്നാലെ ബാറ്റിംഗിനിറങ്ങിയ ഗോവിന്ദ് ദേവ് പൈയുടെ മികച്ച ഇന്നിംഗ്‌സ് ട്രിവാന്‍ഡ്രത്തിനു അടിത്തറ നല്‍കി.അഭിഷേക് പി. നായരുമായി ചേര്‍ന്ന് ഗോവിന്ദ് മികച്ച കൂട്ടുകെട്ട് പടുത്തിയര്‍ത്തി. ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ അഭിഷേകിനെ (57) സിബിന്‍ ഗിരീഷ് ടി.കെ. അക്ഷയുടെ കൈകളിലെത്തിച്ചു.

ഗോവിന്ദ് പൈയ്‌ക്കൊപ്പം സിജോമോന്‍ ജോസഫ് ഒത്തുചേര്‍ന്നതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. 25 പന്തില്‍ 63 റണ്‍സ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തു. 50 പന്തില്‍ നിന്ന് ഗോവിന്ദ ദേവ് പൈ 82ഉം 13 പന്തില്‍ നിന്നും സിജോമോന്‍ 31 റണ്‍സും അടിച്ചുകൂട്ടിയതോടെ ട്രിവാന്‍ഡ്രം 194 റണ്‍സ് എന്ന അതിശക്തമായ നിലയിലെത്തി.

195 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആകാശ് പിള്ളയുടെ വിക്കറ്റ് നഷ്ടമായി. ആറാം ഓവറില്‍ ആലപ്പിയുടെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ അസ്ഹറുദീന്‍റെ (15 റണ്‍സ്) വിക്കറ്റ് പോയതോടെ ടീം പ്രതിരോധത്തിലായി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (91) പുറത്തായതോടെ ആലപ്പിയുടെ വിജയപ്രതീക്ഷ മങ്ങി.

Sports

നമീബിയ ഞെട്ടിച്ചു ദക്ഷിണാഫ്രിക്കയെ 18 റണ്‍സിന് അട്ടിമറിച്ചു

വിൻഡ്ഹോക്ക്: ട്വന്‍റി20 ത്രിരാഷ്ട്ര പരന്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നമീബിയ. വിൻഡ്ഹോക്കിലെ നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 18 റണ്‍സിനായിരുന്നു നമീബിയയുടെ ജയം. സ്കോർ: നമീബിയ- 20 ഓവറിൽ 163/9. ദക്ഷിണാഫ്രിക്ക- 20 ഓവറിൽ 145/9.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയയ്ക്ക് ഓപ്പണർമാരായ യാൻ ഫ്രൈലിങ്കും ലൗറൻ സ്റ്റീൻകാന്പും ചേർന്ന് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 84 റണ്‍സിന്‍റെ കൂട്ടുകെട്ട്. ഫ്രൈലിങ്ക് 38 പന്തിൽ 60 റണ്‍സും സ്റ്റീൻകാന്പ് 29 പന്തിൽ 41 റണ്‍സുമെടുത്തു.

എന്നാൽ മധ്യ ഓവറുകളിൽ ക്യാപ്റ്റൻ ബിജോണ്‍ ഫോർചൂയിന്‍റെയും ഓഫ് സ്പിന്നർ പ്രെനലൻ സുബ്രായന്‍റെയും ബൗളിംഗ് പ്രകടനത്തിൽ നമീബിയ തകർച്ച നേരിട്ടു. 17 റണ്‍സിനിടെ നമീബിയയ്ക്ക് 5 വിക്കറ്റുകൾ നഷ്ടമായി. അരങ്ങേറ്റ മത്സരം കളിച്ച പേസർ ദുവാൻ യാൻസനും രണ്ട് വിക്കറ്റ് നേടി.

164 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു.

Kerala

കൊച്ചിക്ക് കൊച്ച് ജയം; തൃശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് പരാജയപ്പെടുത്തി

കാര്യവട്ടം: വിജയി ആരെന്നറിയാൻ അവസാന പന്ത് വരെ കാത്തിരുന്ന മത്സരം. കേരളാ ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാന്പ്യൻമാരായ കൊച്ചി ബ്ലൂടൈഗേഴ്സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള പോരാട്ടത്തിൽ കൊച്ചിക്ക് ഒരു റണ്‍സ് ജയം.

ഉണ്ണികൃഷ്ണൻ മനുകൃഷ്ണന്‍റെ അർധസെഞ്ചുറിയുടേയും (35 പന്തിൽ 50 റണ്‍സ്) സച്ചിൻ സുരേഷിന്‍റെ (46) ബാറ്റിംഗ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി 171 റണ്‍സ് നേടി. 172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് 170 റണ്‍സ് നേടാനേ സാധിച്ചുള്ളു. സ്കോർ: കൊച്ചി ബ്ല്യൂ ടൈഗേഴ്സ്- 19.1 ഓവറിൽ 171. തൃശൂർ ടൈറ്റൻസ്- 20 ഓവറിൽ 170.

ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചിയ്ക്ക് സ്കോർബോർഡിൽ 18 റണ്‍സുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ 10 റണ്‍സ് എടുത്ത വിപുൽ ശക്തിയെ പി. നാസൽ നിഖിൽ തോട്ടത്തിലിന്‍റെ കൈകളിലെത്തിച്ചു.

സ്കോർ ബോർഡിൽ 48 റണ്‍സുള്ളപ്പോൾ വിനൂപ് മനോഹരനെയും (26) കൊച്ചിക്ക് നഷ്ടമായി. മുഹമ്മദ് ഷാനു (12) വേഗത്തിൽ പവലിയനിലേക്ക് മടങ്ങി. ഒരു വശത്ത് വിക്കറ്റ് കടപുഴകിയപ്പോഴും മറുവശത്ത് ശ്രദ്ധയോടെ ബാറ്റുവീശിയ മനു കൃഷ്ണൻ കൊച്ചിയുടെ സ്കോർ മുന്നോട്ടു നീക്കി. 35 പന്തിൽ അർധശതകം തികച്ച മനുവിനെ ശരത്ചന്ദ്രപ്രസാദ് ഷോണ്‍ റോജറിന്‍റെ കൈകളിലെത്തിച്ചു.

ക്യാപ്റ്റൻ സാലി സാംസണ്‍ (10) വേഗത്തിൽ പുറത്തായി. എസ്. സച്ചിൻ 23 പന്തിൽ നേടിയ 46 റണ്‍സാണ് ടീം സ്കോർ 150 കടത്താൻ നിർണായകയമായത്. അബ്ദുൾ റമീസിന്‍റെ പന്തിൽ മുഹമ്മദ് ഇനാൻ ക്യാച്ചെടുത്ത് സച്ചിനെ പുറത്താക്കി. വാലറ്റത്തെ ബാറ്റർമാർക്ക് രണ്ടക്കം കണ്ടെത്താൻ കഴിയാതെ വന്നതോടെ 19.1 ഓവറിൽ കൊച്ചി 171ന് പുറത്തായി.

172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് രണ്ടാം ഓവറിലെ അവസാന പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി 11 പന്തിൽ 10 റണ്‍സെടുത്ത സഞ്ജീവ് സതീശനെ സാലി സാംസണ്‍ മനു കൃഷ്ണന്‍റെ കൈകളിലെത്തിച്ചു. തൃശൂരിന്‍റെ വിശ്വസ്ത ബാറ്റ്സ്മാൻ അഹമ്മദ് ഇമ്രാന്‍റെ (അഞ്ച്) വിക്കറ്റ് ബേസിൽ തന്പി പിഴുതു. ഷോണ്‍ റോജർ (34 പന്തിൽ 41 റണ്‍സ്), നിഖിൽ തോട്ടത്തിൽ (17 പന്തിൽ 31 റണ്‍സ്്) എ.കെ. അർജുൻ (25 പന്തിൽ 32 റണ്‍സ്) എന്നിവർ തൃശൂരിനു വേണ്ടി പോരാട്ടം നടത്തിയെങ്കിലും വിജയ റണ്‍സ് കണ്ടെത്താൻ കഴിഞ്ഞില്ല.

മുഹമ്മദ് ഇനാൻ (പൂജ്യം), എം.എസ്. അഖിൽ(15), ഷാരോണ്‍ (24) അബ്ദുൾ റമീസ് (മൂന്നു പന്തിൽ ആറു റണ്‍സ്) ബിജു നാരായണൻ (പൂജ്യം) ശരത്ചന്ദ്രപ്രസാദ് (ഒന്ന്) എന്നിവർ വേഗത്തിൽ പുറത്തായതോടെ തൃശൂരിന്‍റെ സ്കോർ 20 ഓവറിൽ 170ൽ അവസാനിച്ചു. അതോടെ, കൊച്ചിക്ക് ഒരു റണ്‍സ് ജയം.

Sports

ദിനുഷയ്ക്ക് സെഞ്ചുറി, ലങ്ക 290ന് പുറത്ത്; ഫോളോ ഓണിനു പിന്നാലെ വീണ്ടും തകർച്ച

കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയതിനു പിന്നാലെ രണ്ടാമിന്നിംഗ്സിലും ശ്രീലങ്ക പതറുന്നു. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ആതിഥേയർ. 35 റൺസുമായി പസിന്ദു സൂര്യഭണ്ഡാരയും പത്തു റൺസുമായി കമിന്ദു മെൻഡിസുമാണ് ക്രീസിൽ.

ഓപ്പണർ ലഹിരു ഉഡാര (15), കാമിൽ മിഷാര (32) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

നേരത്തെ, ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 503 റൺസ് പിന്തുടർന്ന ശ്രീലങ്ക 290 റൺസിന് പുറത്തായിരുന്നു. എട്ടിന് 265 റൺസ് എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ലങ്കയ്ക്ക് 25 റൺസെടുക്കുന്നതിടെയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായത്. സ്‌കോർ 288ൽ എത്തിനിൽക്കെ, പന്ത്രണ്ട് റൺസുമായി ലഹിരു കുമാര സാരാൻശ് ജെയിനിന്‍റെ പന്തിൽ വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറെലിനു പിടികൊടുത്തു മടങ്ങി.

തൊട്ടുപിന്നാലെ സെഞ്ചുറി തികച്ച സോണൽ ദിനുഷയെ കെ.എൽ. രാഹുലിന്‍റെ കൈയിലെത്തിച്ച ജെയിൻ ലങ്കൻ വീഴ്ച പൂർത്തിയാക്കി. ഇതോടെ, ഇന്ത്യയ്ക്ക് 213 റൺസിന്‍റെ ഒന്നാമിന്നിംഗ് ലീഡ് ലഭിച്ചു. 162 പന്തിൽ നിന്ന് 103 റൺസെടുത്ത ദിനുഷയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ദിനുഷയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

Sports

കൊല്ലം സെയ്‌ലേഴ്സിന് തകർപ്പൻ ജയം

കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിലെ ആദ്യ സെഞ്ചുറി നേട്ടം മുഹമ്മദ് അസ്ഹറുദ്ദീൻ സ്വന്തമാക്കിയെങ്കിലും ആലപ്പി റിപ്പിൾസിന് നിരാശയുടെ ദിനം. 186 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിംഗിനിറങ്ങിയ കൊല്ലം സെയ്‌ലേ ഴ്സിന്‍റെ മുൻനിര ബാറ്റർമാർ ആലപ്പിയുടെ വിജയ സ്വപ്നം തല്ലിക്കെടുത്തി ആറു വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. അഭിഷേക് നായരുടെയും വൽസൽ ഗോവിന്ദിന്‍റെയും അർധ സെഞ്ചുറികളാണ് കൊല്ലത്തിന്‍റെ വിജയത്തിന് അടിത്തറയായത്. സ്കോർ: ആലപ്പി റിപ്പിൾസ് 20 ഓവറിൽ 186/3. കൊല്ലം സെയ്‌ലേഴ്സ് 17.4 ഓവറിൽ 187/4.

ടോസ് നേടിയ കൊല്ലം സെയ്‌ലേ ഴ്സ് ആലപ്പി റിപ്പിൾസിനെ ബാറ്റിംഗിനയച്ചു. സ്കോർ ബോർഡിൽ 19 റണ്‍സുള്ളപ്പോൾ കൊല്ലത്തിന്‍റെ ആദ്യ വിക്കറ്റ് നഷ്ടമായി. 20 പന്തിൽ 10 റണ്‍സെടുത്ത ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. തുടർന്ന് സച്ചിൻ ബേബി- മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് സ്കോർ മുന്നോട്ടുകൊണ്ടുപോയി. 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റണ്‍സ് എന്ന നിലയിലായിരുന്നു ആലപ്പി.

ടീം സ്കോർ 112ൽ ആലപ്പിയുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. 40 റണ്‍സെടുത്ത സച്ചിൻ ബേബിയെ എ.ജി. അമലിന്‍റെ പന്തിൽ എം.ഡി. നിധീഷ് ക്യാച്ചെടുത്ത് പുറത്താക്കി. 17.3-ാം ഓവറിൽ ആലപ്പുഴയുടെ മൂന്നാം വിക്കറ്റ് നഷ്ടമായി. ഒന്പത് പന്തിൽ 14 റണ്‍സുമായി നിന്ന സിബിനെ എം.ഡി. നിധീഷ് ബൗൾഡ് ആക്കി. ഇതിനിടെ മൂന്നാം സീസണിലെ ആദ്യ സെഞ്ചുറി നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീൻ അവകാശിയായി. 51 പന്തിൽ ഏഴു സിക്സും ആറു ബൗണ്ടറിയും ഉൾപ്പെടെ 100 റണ്‍സുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. അസ്ഹറുദ്ദീനു പിന്തുണയുമായി 17 റണ്‍സോടെ ടി.കെ. അക്ഷയ് ആയിരുന്നു ഇന്നിംഗ്സിന്‍റെ അവസാനം ക്രീസിൽ.

187 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന്‍റെ സ്കോർ ആറിലെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടു പന്തു നേരിട്ട അരുണ്‍ പൗലോസ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. തുടർന്ന് അഭിഷേക് ജെ. നായർ-വൽസൽ ഗോവിന്ദ് കൂട്ടുകെട്ട് കൊല്ലത്തിന്‍റെ സ്കോർ 100 കടത്തി.

സ്കോർ 102ൽ അർധ സെഞ്ചുറിയുമായി നിന്ന അഭിഷേക് ജെ. നായരുടെ (52) വിക്കറ്റ് നഷ്ടമായി. കൊല്ലത്തിന്‍റെ സ്കോർ 15-ാം ഓവറിൽ 150 കടന്നു. 53 പന്തിൽ മൂന്നു സിക്സും 11 ബൗണ്ടറിയും ഉൾപ്പെടെ 93 റണ്‍സ് നേടിയ വൽസൽ ഗോവിന്ദിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് കൊല്ലത്തിന്‍റെ സ്കോർ കുതിപ്പിന് ചുക്കാൻ പിടിച്ചത്. കെ. അജിനാസിന്‍റെ പന്തിൽ അഭിജിത് പ്രവീണ്‍ പിടിച്ചാണ് വൽസലിനെ പുറത്താക്കിയത്. തുടർന്ന് അർജുൻ വേണുഗോപാലും (12) എം. അർജുനും ചേർന്ന് കൊല്ലത്തെ വിജയത്തിൽ എത്തിച്ചു.

Sports

മൂന്നാം സീസണിലെ മൂന്നാം ജയം കാലിക്കട്ടിന്

കാര്യവട്ടം: രോഹൻ കുന്നുമ്മലിന്‍റെ ബാറ്റിംഗ് മികവും ഹരികൃഷ്ണന്‍റെ തകർപ്പൻ ബൗളിംഗും കാലിക്കട്ടിനു സമ്മാനിച്ചത് മിന്നും ജയം.

കേരളാ ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസണ്‍ മൂന്നിലെ മൂന്നാം ജയം കാലിക്കട്ട് കൈപ്പിടിയിലൊതുക്കി. ആലപ്പി റിപ്പിൾസിനെതിരേ ആറുവിക്കറ്റ് ജയമാണ് കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് സ്വന്തമാക്കിയത്.

ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് പ്ലയർ ഓഫ് ദ മാച്ച്. സ്കോർ: ആലപ്പി റിപ്പിൾസ്- 19.3 ഓവറിൽ 131. കാലിക്കട്ട് ഗ്ലോബ് സ്റ്റാർസ്- 16.5 ഓവറിൽ നാലിന് 135.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 19.3 ഓവറിൽ 131ന് പുറത്തായി.

132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കട്ട്് 16.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 47 പന്തുകളിൽ എട്ട് സിക്സും ആറു ഫോറുമടക്കം നേടിയ 93 റണ്‍സാണ് കാലിക്കട്ടിന് വിജയക്കരുത്തായത്.

ടോസ് നേടിയ കാലിക്കട്ട് ആലപ്പിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആലപ്പിക്ക് ആദ്യംതന്നെ തിരിച്ചടിയേറ്റു. ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ വിശ്വസ്ത ബാറ്റർമാരായ ജലജ് സക്സേനയെയും (രണ്ട്) സച്ചിൻ ബേബിയെയെയും സ്പിന്നർ ഹരികൃഷ്ണൻ പുറത്താക്കി. മൂന്നാം ഓവറിൽ മുഹമ്മദ് അസ്ഹറുദ്ദീനെയും (12) കെ.എ. അരുണിനെയും (ഒന്ന്) അഖിൽ സ്കറിയ പവലിയനിലേക്ക് അയച്ചു. ഇതോടെ ആലപ്പി വലിയ തകർച്ച നേരിട്ടു.

നാല് വിക്കറ്റ് നഷ്ടത്തിൽ 16 റണ്‍സ്. ടി.കെ. അക്ഷയ് (11), ആകാശ് പിള്ള (13) എന്നിവർ വേഗത്തിൽ മടങ്ങി. അഭിജിത് പ്രവീണ്‍ (24), സിബിൻ ഗിരീഷ് (17), ആഷിക് അലി (33) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 130 കടത്തിയത്. ന ാല് ഓവറിൽ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹരികൃഷ്ണൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി. അഖിൽ സ്കറിയയും വിഘ്നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കട്ടിന് തുടക്കത്തിൽ കെ.എസ്. അരവിന്ദിനെയും (രണ്ട്) വരുണ്‍ നായനാരെയും (ഒന്ന്) നഷ്ടമായി. തുടർന്ന് രോഹൻ കുന്നുമ്മൽ, അഖിൽ സ്കറിയ കൂട്ടുകെട്ട് കരുതലോടെ ബാറ്റ് വീശി.

ഇരുവരും ചേർന്ന് 106 റണ്‍സാണ് കൂട്ടിച്ചേർത്തത്. 47 പന്തുകളിൽ ആറ് ഫോറും എട്ട് സിക്സുമടക്കം 94 റണ്‍സെടുത്ത രോഹനെ അഭിജിത് പ്രവീണിന്‍റെ പന്തിൽ സച്ചിൻ ബേബി ക്യാച്ചെടുത്താണ് പുറത്താക്കിയത്. അഖിൽ സ്കറിയ 31 റണ്‍സുമായി പുറത്താകാതെ നിന്നു.

Sports

ഇന്ത്യ x ശ്രീലങ്ക രണ്ടാം ടെസ്റ്റ് രാവിലെ 10.00ന്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. രണ്ടു മത്സര പരമ്പരയിലെ അവസാന മത്സരത്തിനാണ് ഇന്ന് കൊളംബോയില്‍ തുടക്കമാകുന്നത്; ടീം ഇന്ത്യക്കു ലങ്കയിൽ ഓണപ്പരീക്ഷ. ആദ്യ മത്സരത്തില്‍ 165 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം, ഇന്ത്യക്കെതിരേ 2008നുശേഷം ശ്രീലങ്കയ്ക്കു പരമ്പര ജയം നേടാനായിട്ടില്ല.

ഇന്ത്യക്കു പുറമേ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ വമ്പന്‍ ടീമുകള്‍ക്കെതിരേയും ശ്രീലങ്ക ഒരു പരമ്പര നേടിയിട്ടു പത്ത് വര്‍ഷം പിന്നിട്ടു. ഈ നാണക്കേടുകള്‍ അവസാനിപ്പിക്കുന്നതിനൊപ്പം പരമ്പരയില്‍ ഒപ്പമെത്താനും ഒരു ജയം തേടിയാണ് ലങ്ക ഇറങ്ങുന്നത്.

സ്പിന്നിനെ തുണയ്ക്കുന്ന സ്വന്തംനാട്ടിലെ പിച്ചില്‍ എതിര്‍ ടീമിലെ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ഒരു കളിക്കാരന്‍റെ അഭാവം ലങ്കന്‍ സംഘത്തിനുണ്ട്. മുത്തയ്യ മുരളീധരനുശേഷം രംഗണ ഹെറാത്തായിരുന്നു ലങ്കയ്ക്കു സ്വന്തം നാട്ടില്‍ മുന്‍തൂക്കം നല്‍കിയ അവസാന സ്പിന്നര്‍.

ഇന്ത്യക്കെതിരേ ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയുടെ പ്രഭാത് ജയസൂര്യ, അരങ്ങേറ്റക്കാരനായ കേശര നുവാന്ത എന്നീ സ്പിന്നര്‍മാരേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടെ മാനവ് സുതാര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് സ്പിന്‍ ത്രയം നടത്തിയത്.

സ്വന്തം മണ്ണില്‍ സമാനമായ സാഹചര്യങ്ങളില്‍ നടന്ന കഴിഞ്ഞ മൂന്ന് പരമ്പരകളില്‍ രണ്ടെണ്ണത്തിലും പരാജയപ്പെട്ട ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ സജീവമായി. രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോയിന്‍റ് 57.58 ശതമാനം ആകും.

കാലാവസ്ഥ അനുകൂലം

ഗാലെയില്‍ മഴയായിരുന്നെങ്കില്‍ കൊളംബോയില്‍ സമ്മിശ്ര കാലാവസ്ഥയാണ്. വെള്ളിയാഴ്ച ആദ്യ പരിശീലന സെഷനില്‍ 30 ഡിഗ്രി സെല്‍ഷസില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ വിയര്‍ത്തൊഴുകി. മഴയുടെ പ്രശ്‌നം ഗാലെയെ അപേക്ഷിച്ച് കുറവായിരിക്കും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നെറ്റ്‌സില്‍ കൂടുതല്‍ നേരം ചിലവിട്ടു. ഇടംകൈ സ്പിന്‍ ഓപ്ഷനുകളായിരുന്നു ശുഭ്മാന്‍ ഗില്‍ കൂടുതലും നേരിട്ടത്. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്‌സിലും ഇടംകൈയന്‍ സ്പിന്നറായ പ്രഭാത് ജയസൂര്യയുടെ പന്തില്‍ ഗില്‍ പുറത്തായിരുന്നു.

ഓഫ് സ്പിന്നര്‍ സാരന്‍ഷ് ജെയില്‍ തുടര്‍ച്ചയായി പന്ത് എറിഞ്ഞു. രണ്ടാം ടെസ്റ്റില്‍ സാരന്‍ഷ് കളിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കുല്‍ദീപ് യാദവിനു പുറത്തിരിക്കേണ്ടിവന്നേക്കും. ഗാലെയില്‍ കുല്‍ദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.

ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനിത് 31-ാം ടെസ്റ്റ്. 31 ടെസ്റ്റും വ്യത്യസ്ത മൈതാനങ്ങളിലായിരുന്നു എന്നതാണ് ശ്രദ്ധേയം. 2015ലാണ് ശ്രീലങ്ക അവസാനമായി ഇന്ത്യക്കെതിരേ ഒരു ടെസ്റ്റ് ജയിച്ചത്.

NRI

കൊമ്പൻസ് കപ്പ് യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് സ്റ്റീവനേജിൽ ഞായറാഴ്ച

സ്റ്റീവനേജ്: മലയാളി ക്രിക്കറ്റ് ക്ലബായ സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് കൊമ്പൻസ് കപ്പ് 2026 ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റ് ഞായറാഴ്ച സ്റ്റീവനേജിൽ നടക്കും.

ഹർട്ട്ഫോർഡ്ഷയറിലെ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം ആണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. യുകെയിലെ പ്രശസ്തരും പ്രഗത്ഭരുമായ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ആവേശകരവും തീപാറുന്നതുമായ മത്സരമാവും സ്റ്റീവനേജിൽ ഒരുങ്ങുക.

ആതിഥേയരായ കൊമ്പൻസടക്കം പന്ത്രണ്ടോളം ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. പ്രമുഖ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് കമ്പനിയായ ലൈഫ് ലൈൻ പ്രൊട്ടക്ട്, ചായ് ലിങ്ക്, ടി&ടി കാറ്ററിംഗ്‌സ്, സ്‌പൈസ് ആൻഡ് ക്രൗൺ, കറി വില്ലേജ്, കൂക്സ് തുടങ്ങിയ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന ടൂർണമെന്‍റിൽ ജേതാക്കൾക്ക് £1,501 കാഷ് പ്രൈസും ട്രോഫിയും റണ്ണറപ്പിന് £751 കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.

മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരീസ്, ഫീൽഡർ തുടങ്ങിയ വിഭാഗങ്ങളിലും പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്.

മികച്ച സമ്മാനത്തുകയും പ്രമുഖ ടീമുകളുടെ പങ്കാളിത്തവും മികച്ച ക്രിക്കറ്റ് വേദിയും ചേർന്ന് കൊമ്പൻസ് കപ്പ് 2026, ഹർട്ട്ഫോർഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ കായിക വിരുന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

ആവേശകരമായ മത്സരങ്ങൾ, സൗജന്യമായി സാക്ഷ്യം വഹിക്കുവാൻ അവസരം ഒരുക്കുന്ന, കൊമ്പൻസ് ഏകദിന ടൂർണമെന്‍റിലേക്ക് എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി കോഓർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മെൽവിൻ അഗസ്റ്റിൻ - 07456281428, ബേസിൽ ജോയി - 07721678689.

Venue: Knebworth Park Cricket Club Stadium, SG3 6HQ.

Sports

കെസിഎൽ 2026 സീസൺ ഉദ്ഘാടന മത്സരം, കാലിക്കട്ട് x തൃശൂർ

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഫൈനലിൽ ഇടംപിടിച്ച കൊല്ലം സെയ്‌ലേഴ്സും തിരുവനന്തപുരത്തിന്‍റെ സ്വന്തം ട്രിവാൻഡ്രം റോയൽസും ഉൾപ്പെടെയുള്ള ആറു കെസിഎൽ ടീമുകളും ഒരേ സ്വരത്തിൽ പറയുന്നു. ഞങ്ങൾ പോരാട്ടത്തിന് തയാറായി.

ഇനി കാര്യവട്ടത്തെ പച്ചപ്പാർന്ന അങ്കത്തട്ടിൽ പോരാട്ടത്തിന്‍റെ നാളുകൾക്കായി ടീമുകൾ ഒരുങ്ങിക്കഴിഞ്ഞു. കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം, ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകൾ കളത്തിലിറങ്ങുന്പോൾ പോരാട്ടത്തിനു ചൂടും ചൂരുമേറും.

കെസിഎൽ മൂന്നാം എഡിഷന് ഇന്ന് കാര്യവട്ടത്ത് തുടക്കമാകുന്പോൾ ഉച്ചയ്ക്ക് 2.30ന് ആദ്യ മൽസരത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂടൈഗേഴ്സ് വൈകുന്നേരം 7.30ന് നടക്കുന്ന മത്സരത്തിൽ കൊല്ലം സെയ്‌ലേഴ്സിനെ നേരിടും.

ഓണാരവത്തിലേക്ക് കടന്നുകഴിഞ്ഞ മലയാളികൾക്ക് ക്രിക്കറ്റ് കാർണിവലിന്‍റെ ദിനങ്ങളാവും സെപ്റ്റംബർ അഞ്ചുവരെ കാര്യവട്ടം അന്താരാഷ്‌ട്ര സ്റ്റേഡിയം സമ്മാനിക്കുന്നത്. ബാറ്റർമാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പിച്ചിൽ നിന്ന് കൂറ്റൻ സ്കോറുകൾക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

ബാറ്റർമാരുടെയും ബൗളർമാരുടെയും ഓണ്‍റൗണ്ടർമാരുടെയും ഒരു മികച്ച നിരയെ സജ്ജമാക്കാൻ കഴിഞ്ഞതാണ് തങ്ങളുടെ കരുത്തെന്നു കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സലി സാംസണ്‍ പറഞ്ഞു. ആദ്യ മത്സരത്തിൽ തന്നെ ജയത്തോടെ തുടങ്ങാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും സാലി കൂട്ടിച്ചേർത്തു.

മികച്ച താരനിരയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് മുൻ കേരള ക്യാപ്റ്റൻ കൂടിയായ ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലിൽ കാലിടറിയെങ്കിലും സന്തുലിതമായ ടീമും മികച്ച പരിശീലനവും നൽകുന്ന ആത്മവിശ്വാസത്തിൽ ഇത്തവണ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശൂർ ടൈറ്റൻസ് ക്യാപ്റ്റൻ എം.എസ്. അഖിൽ അഭിപ്രായപ്പെട്ടു.

ഇത്തവണ കിരീടത്തിൽ കുറഞ്ഞ ലക്ഷ്യങ്ങൾ ഒന്നുമില്ലെന്ന് ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് വ്യക്തമാക്കി. യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്‍റെ മികവ് ഇത്തവണ കിരീടം നേടാൻ സഹായിക്കുമെന്നു കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ പറഞ്ഞു.

പരിചയസന്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുൻവർഷങ്ങളിലെ മികവ് ഇത്തവണയും ആവർത്തിക്കുമെന്നു ഏരീസ് കൊല്ലം സെയ്‌ലേഴ്സ് നായകൻ വത്സൽ ഗോവിന്ദ് പറഞ്ഞു.

2024-ൽ കെസിഎല്ലിന്‍റെ ആദ്യ പതിപ്പിൽ ഏരീസ് കൊല്ലമാണ് കിരീടത്തിൽ മുത്തമിട്ടത്. കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ കലാശപ്പോരാട്ടത്തിൽ ആറു വിക്കറ്റിന് തകർത്തായിരുന്നു പ്രഥമ കെസിഎൽ കപ്പിൽ മുത്തമിട്ടത്. 2025-ൽ കൊല്ലം സെയ്‌ലേഴ്സിനെ 75 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.

Sports

സെഞ്ചുറിയോടെ ദിനുഷ വീണു; ശ്രീലങ്കയെ 165 റൺസിന് വീഴ്ത്തി ഇന്ത്യ

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിന്‍റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 206 റൺസിനു പുറത്തായി. സ്കോർ: ഇന്ത്യ- 462 & 193, ശ്രീലങ്ക- 284 & 206.

രണ്ടാമിന്നിംഗ്സിലും സെഞ്ചുറി നേടിയ സൊനാൽ ദിനുഷയുടെയും അർധസെഞ്ചുറി നേടിയ നിരോഷാൻ ഡിക്‌വെല്ലയുടെയും ഇന്നിംഗ്സാണ് ഇന്ത്യയുടെ ജയം വൈകിച്ചത്. മികച്ച ഫോമിലുള്ള ദിനുഷ 168 പന്തിൽ നാലു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 100 റൺസെടുത്തപ്പോൾ ഡിക്‌വെല്ല 115 പന്തിൽ 80 റൺസെടുത്തു.

അതേസമയം, ഇരുവരെയും കൂടാതെ, ലഹിരു ഉഡാര ലഗാലഗമാഗെ (27), നായകൻ ധനഞ്ജയ ഡിസിൽവ (21) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട സംഭാവന നല്കാനായുള്ളൂ. ഇന്ത്യയ്ക്കു വേണ്ടി മാനവ് സുതർ 21.4 ഓവറിൽ 76 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ 57 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ 178 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 66 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 44 റണ്‍സുമായി രണ്ടാം ഇന്നിംഗ്സിലും തിളങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ 35 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യൻ നിരയില്‍ രണ്ടക്കം കടക്കാനായില്ല.

Sports

ഗാലെ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, നാല് വിക്കറ്റ് നഷ്ടം

ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 372 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. നാലാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ്. ഒരു ദിവസം ശേഷിക്കെ വിജയത്തിനായി ശ്രീലങ്കയ്ക്ക് ഇനി 288 റൺസ് കൂടി വേണം.

ധനഞ്ജയ ഡി സിൽവ (31), സോനൽ ദിനുഷ (25) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി മാനവ് സുതാർ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നിഷാൻ മധുഷ്ക (6), ലാഹിരു ഉദാര (16), പസിന്ദു സൂര്യഭണ്ഡാര (0), കാമിന്ദു മെൻഡിസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

നേരത്തെ 178 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 193 റൺസിന് ഓൾഔട്ടായി. 69 പന്തിൽ 66 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുത്ത് 44 റൺസെടുത്തു. കെ.എൽ. രാഹുൽ 35 റൺസും നേടി.

ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ 31 റൺസിന് നാല് വിക്കറ്റും പ്രഭാത് ജയസൂര്യ 43 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. ലാഹിരു കുമാരയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

രണ്ടാം ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അസിത ഫെർണാണ്ടോയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ജയ്സ്വാൾ പൂജ്യനായി മടങ്ങി.

തുടർന്ന് കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് രണ്ടാം വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ കരകയറ്റി. പ്രഭാത് ജയസൂര്യയെ സിക്സിന് പറത്താനുള്ള ശ്രമത്തിനിടെ രാഹുൽ 35 റൺസിന് പുറത്തായി. പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8) സ്വീപ് ഷോട്ടിനുള്ള ശ്രമത്തിനിടെ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇന്ത്യ 81-3 എന്ന നിലയിലായി.

റിഷഭ് പന്തും പടിക്കലും ചേർന്ന് സ്കോർ 100 കടത്തിയെങ്കിലും 44 റൺസെടുത്ത പടിക്കലിനെ കെഷാൻ നുവാന്ത വിക്കറ്റിന് മുന്നിൽ കുടുക്കി. ധ്രുവ് ജുറെലും പന്തും ചേർന്ന് ഇന്ത്യയെ 116 റൺസിലെത്തിച്ചു. ലഞ്ചിന് ശേഷം ജുറെൽ (7) പുറത്തായെങ്കിലും രവീന്ദ്ര ജഡേജയും പന്തും ചേർന്ന് 54 റൺസിന്റെ കൂട്ടുകെട്ടിലൂടെ സ്കോർ 174ലെത്തിച്ചു.

തുടർച്ചയായി ഷോർട്ട് ബോളുകൾ എറിഞ്ഞ ലങ്കൻ പേസർമാരുടെ തന്ത്രം ഒടുവിൽ ഫലം കണ്ടു. അർധസെഞ്ചുറി പൂർത്തിയാക്കിയ പന്തിനെ ലാഹിരു കുമാര ഷോർട്ട് ബോളിൽ പുറത്താക്കി. പിന്നാലെ ജഡേജ (9), മാനവ് സുതാർ (9), കുൽദീപ് യാദവ് (5), പ്രസിദ് കൃഷ്ണ എന്നിവരും പുറത്തായതോടെ ഇന്ത്യ അവസാന അഞ്ച് വിക്കറ്റുകൾ 19 റൺസിനിടെ നഷ്ടപ്പെടുത്തി 193 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

Sports

ഗാലെ ടെസ്റ്റിൽ ശ്രീലങ്ക 284 നു പുറത്ത്

ഗാലെ: മാനം തെളിഞ്ഞപ്പോള്‍, ഗാലെ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ പിച്ച് തനിസ്വരൂപമായ ടേണിംഗ് പുറത്തെടുത്തു. ഇന്ത്യന്‍ സ്പിന്നര്‍മാരായ മാനവ് സുതാറും (4/76) രവീന്ദ്ര ജഡേജയും (3/57) കുല്‍ദീപ് യാദവും (1/65) ചേര്‍ന്ന് എട്ടു വിക്കറ്റ് പങ്കിട്ടപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് 284ല്‍ അവസാനിച്ചു. അതോടെ, ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് 178 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തം.

ഇന്നു നാലാം ദിനം ആരംഭിക്കുമ്പോള്‍ അതിവേഗം റണ്‍സ് അടിച്ചെടുത്തശേഷം ലങ്കയെ രണ്ടാം ഇന്നിംഗ്‌സിന് അയച്ച്, പരമാവധി വിക്കറ്റ് വീഴ്ത്തുകയായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം. കാരണം, ഇടവിട്ടുള്ള മഴയില്‍ മത്സരം ആദ്യ മൂന്നുദിനങ്ങളിലും പൂര്‍ണമായി നടന്നില്ല. മൂന്നാംദിനമായ ഇന്നലെ മഴയെത്തുടര്‍ന്ന് 13 ഓവര്‍ നഷ്ടപ്പെട്ടിരുന്നു. സ്‌കോര്‍: ഇന്ത്യ 462. ശ്രീലങ്ക 284.

ആദ്യ ഓവര്‍ മുതല്‍ വിക്കറ്റ്

116 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ചതോടെയാണ് മൂന്നാംദിനം മത്സരം ആരംഭിച്ചത്. 12 റണ്‍സുമായി കുല്‍ദീപ് യാദവും ഒരു റണ്ണുമായി പ്രസിദ്ധ് കൃഷ്ണയുമായിരുന്നു ക്രീസില്‍. ഇന്നിംഗ്‌സിലേക്കു രണ്ടു റണ്‍സ്‌കൂടി ചേര്‍ത്തപ്പോള്‍ ഇന്ത്യ പുറത്ത്. പ്രസിദ്ധ് കൃഷ്ണയെ (2) അസിത ഫെര്‍ണാണ്ടോ വിക്കറ്റിനു പിന്നില്‍ ഡിക് വെല്ലയുടെ കൈകളിലെത്തിക്കുകയായിരുന്നു. 13 റണ്‍സുമായി കുല്‍ദീപ് പുറത്താകാതെ നിന്നു.

തുടര്‍ന്നു ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ നിഷാന്‍ ഫെര്‍ണാണ്ടോയെ (0) മുഹമ്മദ് സിറാജ് ഫസ്റ്റ് സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന്‍റെ കൈകളിലെത്തിച്ചു. തുടര്‍ന്നു സ്പിന്നര്‍മാര്‍ ബൗളിംഗ് ആക്രമണം ഏറ്റെടുത്തു. എട്ടാം ഓവര്‍ എറിയാനെത്തിയ മാനവ് സുതാര്‍, തന്‍റെ ആദ്യപന്തില്‍ ദിനേഷ് ചണ്ഡിമലിനെ (4) പുറത്താക്കി. വിക്കറ്റിനു പിന്നില്‍ ഋഷഭ് പന്തിന്‍റെ ക്യാച്ചിലൂടെയായിരുന്നു ചണ്ഡിമല്‍ പുറത്തായത്. അഞ്ച് ഓവറിന്‍റെ ഇടവേളയ്ക്കുശേഷം ലഹിരു ഇഗലഗമഗെയെയും (27) മാനവ് മടക്കി. തുടര്‍ന്നു കമന്ദു മെന്‍ഡിസിനെ (14) കുല്‍ദീപ് യാദവും ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയെ (21) രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ 26.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന അവസ്ഥയിലായി ആതിഥേയര്‍.

ദിനുഷ (100), ഡിക്‌വെല്ല (80)

എന്നാല്‍, ആറാം വിക്കറ്റില്‍ സോനല്‍ ദിനുഷയും നിരോഷന്‍ ഡിക്‌വെല്ലയും ചേര്‍ന്നതോടെ ശ്രീലങ്ക തലപൊക്കി. 146 റണ്‍സ് ഈ കൂട്ടുകെട്ടില്‍ പിറന്നു. അതോടെ ലങ്കന്‍ സ്‌കോര്‍ 236ല്‍. അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ടിനെ തകര്‍ത്തത് പ്രസിദ്ധ് കൃഷ്ണയായിരുന്നു. 115 പന്തില്‍ 80 റണ്‍സ് നേടിയ ഡിക്‌വെല്ലയെ ഋഷഭ് പന്തിന്‍റെ കൈകളില്‍ എത്തിച്ചു.

168 പന്തില്‍ രണ്ടു സിക്‌സും നാലു ഫോറും അടക്കം 100 റണ്‍സ് നേടിയ സോനല്‍ ദിനുഷ്‌കയെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കി. പ്രഭാത് ജയസൂര്യ (10), ലഹിരു കുമാര (10) എന്നിവരെ മടക്കി മാനവ് സുതാര്‍ നാലു വിക്കറ്റിലെത്തി.

സ്‌കോര്‍കാര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: 462.

ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ്: നിഷാന്‍ ഫെര്‍ണാണ്ടോ സി ദേവ്ദത്ത് ബി സിറാജ് 0, ലഹിരു സി ജയ്‌സ്വാള്‍ ബി മാനവ് 27, ചണ്ഡിമല്‍ സി പന്ത് ബി സുതാര്‍ 4, കമിന്ദു മെന്‍ഡിസ് സി ശുഭ്മാന്‍ ബി കുല്‍ദീപ് 14, ധനഞ്ജയ സി രാഹുല്‍ ബി ജഡേജ 21, സോനല്‍ ദിനുഷ എല്‍ബിഡബ്ല്യു ബി ജഡേജ 100, ഡിക് വെല്ല സി പന്ത് ബി പ്രസിദ്ധ് 80, കേസര നുവാന്ത സി ശുഭ്മാന്‍ ബി ജഡേജ 2, പ്രഭാത് സി ജുറെല്‍ ബി മാനവ് 10, ലഹിരു കുമാര സ്റ്റംപ്ഡ് ബി മാനവ് 10, അസിത ഫെര്‍ണാണ്ടോ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 16, ആകെ 79.4 ഓവറില്‍ 284.

ബൗളിംഗ്: മുഹമ്മദ് സിറാജ് 9-3-29-1, പ്രസിദ്ധ് കൃഷ്ണ 14-0-47-1, മാനവ് സുതാര്‍ 21.4-1-76-4, കുല്‍ദീപ് യാദവ് 14-0-65-1, രവീന്ദ്ര ജഡേജ 21-5-57-3.

Sports

ഗാലെ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

ഗാലെ: ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്‍റെ രണ്ടാംദിനം മഴയെത്തുടര്‍ന്ന് ആദ്യ സെഷനുകള്‍ നഷ്ടപ്പെട്ടെങ്കിലും മത്സരത്തിനു ഫലമുണ്ടാക്കാനുള്ള തീവ്രശ്രമവുമായി ടീം ഇന്ത്യ.

ആദ്യദിനം 73 ഓവറില്‍ 288/2 എന്ന നിലയില്‍ ക്രീസ് വിട്ട ടീം ഇന്ത്യ, രണ്ടാംദിനം മത്സരം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് എടുത്തു. 12 റണ്‍സുമായി കുല്‍ദീപ് യാദവും ഒരു റണ്ണുമായി പ്രസിദ്ധ് കൃഷ്ണയുമാണ് ക്രീസില്‍.

ധ്രുവ് ജുറെല്‍ ഫിഫ്റ്റി

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 288 എന്ന നിലയില്‍ രണ്ടാംദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിക്കാന്‍ ക്രീസിലെത്തിയത് ദേവ്ദത്ത് പടിക്കലും ഋഷഭ് പന്തും. ദേവ്ദത്ത് പടിക്കല്‍ 131 റണ്‍സുമായും ഋഷഭ് പന്ത് 27 റണ്‍സുമായും ക്രീസിലെത്തി. വ്യക്തിഗത സ്‌കോറിനോട് 12 റണ്‍സ്‌കൂടി ചേര്‍ക്കാനേ പന്തിനു സാധിച്ചുള്ളൂ. 62 പന്തില്‍ 39 റണ്‍സുമായി ഋഷഭ് പന്ത് മടങ്ങി.

ആദ്യദിനം പേശിവലിവിനെ തുടര്‍ന്നു ക്രീസ് വിട്ട കെ.എല്‍. രാഹുല്‍ തുടര്‍ന്നു ക്രീസിലെത്തി. 162 പന്തില്‍ 77 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴായിരുന്നു രാഹുല്‍ ആദ്യദിനം റിട്ടയേര്‍ഡ് ഹര്‍ട്ടായത്. ഇന്നലെ പക്ഷേ, രാഹുലിനു കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല. 13 പന്ത് നേരിട്ട് അഞ്ചു റണ്‍സ്‌കൂടി ചേര്‍ത്ത് (82) രാഹുല്‍ മടങ്ങി.

തുടര്‍ന്നു ക്രീസിലെത്തിയ ധ്രുവ് ജുറെല്‍ ദേവ്ദത്ത് പടിക്കലിനൊപ്പം ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടു നയിച്ചു. എന്നാല്‍, സ്‌കോര്‍ 357ല്‍ എത്തിയപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ പുറത്ത്. 230 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറും അടക്കം 167 റണ്‍സ് ആയിരുന്നു കേരളത്തില്‍ വേരുള്ള പടിക്കലിന്‍റെ സമ്പാദ്യം. ഒരുവശത്തു തുടര്‍ന്ന ധ്രുവ് ജുറെല്‍ 68 പന്തില്‍ 51 റണ്‍സ് നേടിയാണ് മടങ്ങിയത്. അതേസമയം, രവീന്ദ്ര ജഡേജ (13), മാനവ് സുതാര്‍ (24) എന്നിവര്‍ വേഗം മടങ്ങി.

അതിവേഗ സ്‌കോറിംഗ്

രണ്ടാംദിനമായ ഇന്നലെ ഏഴു വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വേഗം റണ്‍സ് നേടുന്നതിലായിരുന്നു ടീം ഇന്ത്യയുടെ ശ്രദ്ധ. രണ്ടാംദിനം 43 ഓവര്‍ മാത്രമേ മത്സരം നടന്നുള്ളൂ. 172 റണ്‍സ് അടിച്ചെടുത്തു. ഓവറില്‍ ശരാശരി നാലു റണ്‍സ് വീതം ഇന്ത്യ നേടിയെന്നു ചുരുക്കം.

ഒരു സിക്‌സ് അടക്കം 15 പന്തില്‍ 11 റണ്‍സ് നേടിയ മുഹമ്മദ് സിറാജിന്‍റെ അടക്കമുള്ള ഇന്നിംഗ്‌സാണ് ഇന്ത്യയുടെ അതിവേഗ സ്‌കോറിംഗിന്‍റെ അടിസ്ഥാനം.

സ്‌കോര്‍കാര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ട് 32, കെ.എല്‍. രാഹുല്‍ സി നിഷാന്‍ ഫെര്‍ണാണ്ടോ ബി നുവന്ത 82, ദേവ്ദത്ത് പടിക്കല്‍ സ്റ്റംപ്ഡ് ബി പ്രഭാത് 167, ശുഭ്മാന്‍ ഗില്‍ സി ലഹിരു ഇഗലഗമഗെ 16, ഋഷഭ് പന്ത് സി ദിനുഷ്‌ക ബി നുവാന്ത 39, ധ്രുവ് ജുറെല്‍ സി ധനഞ്ജയ ബി പ്രഭാത് 51, രവീന്ദ്ര ജഡേജ എല്‍ബിഡബ്ല്യു ബി നുവാന്ത 13, മാനവ് സുതാര്‍ സി ഇഗലഗമഗെ ബി പ്രഭാത് 24, മുഹമ്മദ് സിറാജ് സി ധനഞ്ജയ ബി അസിത ഫെര്‍ണാണ്ടോ 11, കുല്‍ദീപ് യാദവ് നോട്ടൗട്ട് 12, പ്രസിദ്ധ് കൃഷ്ണ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 12, ആകെ 116 ഓവറില്‍ 460/9.
ബൗളിംഗ്: അസിത ഫെര്‍ണാണ്ടോ 17-1-61-1, ലഹിരു കുമാര 13-1-76-0, കേശര നുവാന്ത 39-1-175-3, പ്രഭാത് ജയസൂര്യ 39-6-109-4, ധനഞ്ജയ ഡിസില്‍വ 4-0-15-0, സോനല്‍ ദിനുഷ 4-0-17-0.

Sports

ഗാലെ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

ഗാലെ: ഗാലെ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് നേടി. ദേവദത്ത് പടിക്കലിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.

പടിക്കല്‍ 230 പന്തില്‍ 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 167 റണ്‍സ് നേടി. കെ.എല്‍. രാഹുല്‍ 175 പന്തില്‍ 82 റണ്‍സെടുത്ത് പുറത്തായി. ധ്രൂവ് ജുറല്‍ 68 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്തു. ഋഷഭ് പന്ത് 39 റണ്‍സ് നേടി.

നായകന്‍ ശുഭ്മാന്‍ ഗില്ലും (16) രവീന്ദ്ര ജഡേജയും (13) നിരാശപ്പെടുത്തി. 12 റണ്‍സുമായി കുല്‍ദീപ് യാദവും ഒരു റണ്‍സുമായി പ്രസീദ് കൃഷ്ണയുമാണ് ക്രീസില്‍.

ശ്രീലങ്കയ്ക്കായി പ്രബാത് ജയസൂര്യ നാല് വിക്കറ്റ് വീഴ്ത്തി. കേഷാര നുവന്ത മൂന്ന് വിക്കറ്റും വീഴ്ത്തി.

Sports

ഡാർവിനിൽ ചരിത്രംകുറിച്ച് ബംഗ്ലാദേശ്; ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് ജയം

ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്കോർ: ഓസ്ട്രേലിയ- 198 & 284, ബംഗ്ലാദേശ്: 426 & 57/1.

നേരത്തേ രണ്ടാം ഇന്നിംഗ്സിൽ ഓസീസിനെ 284 റൺസിന് പുറത്താക്കിയതോടെയാണ് ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 57 റൺസായത്. രണ്ടാം ഇന്നിംഗ്സിൽ കാമറൂൺ ഗ്രീനിന്‍റെ സെഞ്ചുറിയാണ് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഓസീസിനെ തുണച്ചത്. 201 പന്തുകൾ നേരിട്ട ഗ്രീൻ 104 റൺസെടുത്ത് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസൻ മിറാസാണ് ഓസീസിനെ രണ്ടാം ഇന്നിങ്സിൽ തകർത്തത്. ഹസൻ മഹ്‌മൂദ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ചരിത്രജയത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തൻസിദ് ഹസന്‍റെ (പൂജ്യം) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പിന്നീട് ഷാദ്മാൻ ഇസ്‌ലാമും (25), മോമിനുൾ ഹഖും (30) ചേർന്ന് വലിയ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി (1-0).

Sports

കെസിഎൽ മൂന്നാം സീസണിന് 'സഞ്ജു ടച്ച്' ; ടീം ലോഞ്ച് തിങ്കളാഴ്ച

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിന് 20ന് തുടക്കമാകും. സീസണിന്‍റെ ഔദ്യോഗിക ടീം ലോഞ്ച് 17ന് തിരുവനന്തപുരത്ത് നടക്കും. കോവളം ഹോട്ടൽ ലീല റാവിസിൽ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥും ഇന്ത്യൻ ക്രിക്കറ്റ് താരവും കെസിഎൽ ഐക്കണുമായ സഞ്ജു സാംസണും മുഖ്യാതിഥികളാകും.

ചടങ്ങിൽ കെസിഎൽ മൂന്നാം സീസണിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിക്കും. ടീമുകളുടെ ക്യാപ്റ്റൻമാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ എന്നിവരെയും പരിചയപ്പെടുത്തും. തുടർന്ന് പ്രശസ്ത മെന്‍റലിസ്റ്റ് നിപിൻ നിരാവത്തിന്‍റെ മെന്‍റലിസം പ്രോഗ്രാമും അരങ്ങേറും.

20ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ മൂന്നാം സീസണിന് തുടക്കമാകുന്നത്. 17 ദിവസം നീളുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ സെപ്റ്റംബർ അഞ്ചിനാണ്. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നിവയാണ് സീസണിൽ മാറ്റുരയ്ക്കുന്ന ആറ് ടീമുകൾ.

20ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ നേരിടും. അന്ന് രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം  സെയ്‌ലേഴ്സും  ഏറ്റുമുട്ടും.

Sports

ഇന്ത്യ x അഫ്ഗാന്‍ ട്വന്‍റി-20

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് എതിരായ മൂന്നു മത്സര ട്വന്‍റി-20 പരമ്പരയുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.

അഫ്ഗാന്‍ ആതിഥേയത്വം വഹിക്കുന്ന മത്സരത്തിന്‍റെ വേദി ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയമാണ്. സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

ഇന്ത്യക്ക് എതിരായ അഫ്ഗാനിസ്ഥാന്‍റെ ഹോം മത്സരങ്ങള്‍ ഇന്ത്യയില്‍ത്തന്നെയാണ് നടക്കുക.

ജൂണില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും ഇന്ത്യയില്‍വച്ച് അഫ്ഗാനിസ്ഥാന്‍ കളിച്ചിരുന്നു. ചണ്ഡിഗഡില്‍വച്ചു നടന്ന ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 300 റണ്‍സിനും ജയിച്ചു. ഏകദിന പരമ്പര 3-0നും ഇന്ത്യ സ്വന്തമാക്കി.

Sports

ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്കു ജയം

കൊളംബോ: ത്രിദിന പരിശീലനം ജയത്തോടെ അവസാനിപ്പിച്ചു; ഇനി ടീം ഇന്ത്യക്കു മുന്നിലുള്ളത് സിംഹള പരീക്ഷാദിനങ്ങള്‍. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സില്‍ ഇറങ്ങാതിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്‌സില്‍ ക്രീസിലെത്തി.

ശ്രീലങ്ക ക്രിക്കറ്റ് ഇലവന് എതിരായ പരിശീലന മത്സരം ടീം ഇന്ത്യ ആറു വിക്കറ്റ് ജയത്തോടെ അവസാനിപ്പിച്ചു. സ്‌കോര്‍: ശ്രീലങ്ക ക്രിക്കറ്റ് ഇലവന്‍ 363/8 ഡിക്ലയേര്‍ഡ്, 200/6 ഡിക്ലയേര്‍ഡ്. ഇന്ത്യ 357/6 ഡിക്ലയേര്‍ഡ്, 214/4 ഡിക്ലയേര്‍ഡ്.

രണ്ടാംദിനത്തിലെ സ്‌കോറില്‍ (357/6) ഇന്ത്യന്‍ ടീം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതോടെയാണ് മൂന്നാംദിനം കളിയാരംഭിച്ചത്. തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇലവന്‍ രണ്ടാം ഇന്നിംഗ്‌സിനായി ക്രീസിലെത്തി. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ നിഷാന്‍ ഫെര്‍ണാണ്ടോ (66) രണ്ടാം ഇന്നിംഗ്‌സിലും (63) അതാവര്‍ത്തിച്ചു. 73 പന്തിലായിരുന്നു ഫെര്‍ണാണ്ടോയുടെ 63 റണ്‍സ്. നിപുന്‍ ധനഞ്ജയയാണ് (46) ആതിഥേയ ടീമിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരു താരം. ഇന്ത്യയുടെ ഗുര്‍ണൂര്‍ ബ്രാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഗില്‍ - ജയ്‌സ്വാള്‍ ഓപ്പണിംഗ്

പരിശീലനത്തിനിടെ കൈവിരലിനു പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ആദ്യദിനം കളത്തില്‍നിന്നു വിട്ടുനിന്നപ്പോള്‍ കെ.എല്‍. രാഹുല്‍ ആയിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ രാഹുല്‍ 40 റണ്‍സ് നേടുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ രാഹുലിനു പകരം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണിംഗ് റോളില്‍ എത്തിയത്.

207 റണ്‍സ് എന്ന ലക്ഷ്യം പിന്തുടരാന്‍ ക്രീസിലെത്തിയ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 105 റണ്‍സ് സ്വന്തമാക്കി. 54 പന്തില്‍ 44 റണ്‍സ് നേടിയ ഗില്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 46 പന്തില്‍ രണ്ടു സിക്‌സും ഒമ്പത് ഫോറും അടക്കം 61 റണ്‍സ് നേടിയശേഷം ജയ്‌സ്വാള്‍ സ്വമേധയാ ക്രീസ് വിട്ടു.

പിന്നീട് ഋഷഭ് പന്ത് (28), ധ്രുവ് ജുറെല്‍ (17), രവീന്ദ്ര ജഡേജ (22 റിട്ടയേര്‍ഡ് ഹര്‍ട്ട്), മുഹമ്മദ് സിറാജ് (32 നോട്ടൗട്ട്) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന്‍ ടീം ജയത്തില്‍.

ടോപ് ഓര്‍ഡര്‍ പവർ

നായകന്‍ ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തിയതായിരുന്നു മൂന്നാംദിനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. ഗില്‍ ഓരോ പന്തും ശ്രദ്ധയോടെ നേരിട്ടു. 54 പന്തില്‍നിന്ന് ഏഴ് ഫോറിന്‍റെ സഹായത്തോടെ 44 റണ്‍സും എടുത്തു.

അതോടെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ എല്ലാവരും ക്രീസിലെത്തുകയും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിനു പുറത്തായ യശസ്വി ജയ്‌സ്വാള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. കെ.എല്‍. രാഹുല്‍ (40 റിട്ടയേര്‍ഡ്), ദേവ്ദത്ത് പടിക്കല്‍ (142 നോട്ടൗട്ട്) എന്നിവര്‍ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയില്ല.

രവീന്ദ്ര ജഡേജയും (63 റിട്ടയേര്‍ഡ്, 22 റിട്ടയേര്‍ഡ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. രണ്ട് ഇന്നിംഗ്‌സിലും രണ്ട് വിക്കറ്റ് വീതം ജഡേജ സ്വന്തമാക്കിയെന്നതും ശ്രദ്ധേയം. വിക്കറ്റ് കീപ്പിംഗ് റോളിലുള്ള ഋഷഭ് പന്ത് (2, 28), ധ്രുവ് ജുറെല്‍ (1, 17) എന്നിവര്‍ ഫോമിലേക്ക് ഉയര്‍ന്നില്ല. 15ന് ഗാലെയിലാണ് ഇന്ത്യ x ശ്രീലങ്ക ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം.

Sports

ദേവ്ദത്ത് പടിക്കലിനു സെഞ്ചുറി

കൊളംബോ: ശ്രീലങ്ക ഇലവന് എതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യയുടെ ദേവ്ദത്ത് പടിക്കലിനു സെഞ്ചുറി.

രണ്ടാംദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ ഇലവന്‍ 363/8 എന്ന സ്‌കോറില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.
മൂന്നാം നമ്പര്‍

നേരിട്ട രണ്ടാം പന്തില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (0) പുറത്തായതോടെ മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കല്‍ ക്രീസില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്നപ്പോള്‍ റണ്‍സ് നേടാനുള്ള ഉത്തരവാദിത്വം മലപ്പുറത്തു വേരുകളുള്ള ദേവ്ദത്ത് ഏറ്റെടുത്തു.

സെഞ്ചുറി നേടിയതിനു പിന്നാലെ റിട്ടയര്‍ ചെയ്‌തെങ്കിലും രണ്ടാംദിനത്തിന്‍റെ അവസാന മണിക്കൂറില്‍ വീണ്ടും തിരിച്ചെത്തി. 164 പന്തില്‍ 18 ഫോറിന്‍റെ അകമ്പടിയോടെ 142 റണ്‍സുമായി ദേവ്ദത്ത് ക്രീസില്‍ തുടരുന്നു.

ഈ ഇന്നിംഗ്‌സിലൂടെ ഇന്ത്യന്‍ ടീമിന്‍റെ മൂന്നാം നമ്പര്‍ ബാറ്റിംഗ് സ്ഥാനത്തിനു പൂര്‍ണമായ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ദേവ്ദത്ത്. 121 പന്തിലായിരുന്നു പടിക്കലിന്‍റെ സെഞ്ചുറി.

ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (40), രവീന്ദ്ര ജഡേജ (63 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍, ഋഷഭ് പന്ത് (2), ധ്രുവ് ജുറെല്‍ (1) എന്നിവര്‍ വേഗം മടങ്ങി. മാനവ് സുത്താര്‍ (41), ഗുര്‍ണൂര്‍ ബ്രാര്‍ (36 നോട്ടൗട്ട്), സാരന്‍ഷ് ജയിന്‍ (22 റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റ് 15നാണ്.

Sports

വാം  അപ്പ് മത്സരത്തില്‍ ഇന്ത്യ നിറംമങ്ങി

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ഏക വാം അപ്പ് മത്സരത്തിന്‍റെ ആദ്യദിനം ടീം ഇന്ത്യ നിറംമങ്ങിയ പ്രകടനവുമായി കളംവിട്ടു. ത്രിദിന സന്നാഹ മത്സരത്തില്‍ ശ്രീലങ്ക ഇലവന് ഭേദപ്പെട്ട സ്‌കോര്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഇലവന്‍ ആദ്യദിനം മത്സരം അവസാനിപ്പിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടി. കൈവിരലിനു പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കരയ്ക്കിരുന്നപ്പോള്‍, കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിച്ചത്. സ്‌കോര്‍: ശ്രീലങ്ക ഇലവന്‍ 90 ഓവറില്‍ 363/8.
മികച്ച തുടക്കം

ശ്രീലങ്ക ഇലവനുവേണ്ടി ഓപ്പണര്‍മാരായ നിഷാന്‍ ഫെര്‍ണാണ്ടോ (66), രവീന്ദു രസന്ദ (71) സഖ്യം 110 റണ്‍സിന്‍റെ കൂട്ടുകെട്ടു പടുത്തുയര്‍ത്തി. തുടര്‍ന്നെത്തിയ പസീന്ദു സൂരിയബണ്ഡാര (35), പവന്‍ രത്‌നായക് (39), അഹാന്‍ വിക്രമസിംഗെ (31) എന്നിവര്‍ പൊരുതി.

ക്യാപ്റ്റന്‍ സോണാള്‍ ദിനുഷ (52) അര്‍ധസെഞ്ചുറിയുമായി മുന്നേറിയപ്പോള്‍ രമേശ് മെന്‍ഡിസ് (32) ഭേദപ്പെട്ട പ്രകടനം നടത്തി. അന്‍ജല ബണ്ഡാര (13) വേഗത്തില്‍ മടങ്ങി. കേശര നുവാന്തയും (9*) ദിലും സുദീരയും (1*) രണ്ടാംദിനമായ ഇന്നു ക്രീസിലെത്തും.

ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുഥാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് വിക്കറ്റ് നേടാനായില്ലെന്നത് നിരാശ പകര്‍ന്നു.

ശ്രീലങ്കന്‍ ടൂറിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം 15ന് ഗാല്ലെയില്‍ നടക്കും. രണ്ടാം മത്സരം 23ന് കൊളംബോയിലാണ്.

ഗില്ലിന്‍റെ പരിക്ക്, ആശങ്ക

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ മത്സരങ്ങളാണ് ഇന്ത്യ, ശ്രീലങ്കയില്‍ കളിക്കാനൊരുങ്ങുന്നത്. വാം അപ്പ് മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈവിരലിനു പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കപടര്‍ത്തി.

സന്നാഹ മത്സരത്തിന്‍റെ ആദ്യദിനം ശുഭ്മാന്‍ ഗില്‍ പരിക്കിനെത്തുടര്‍ന്ന് കളത്തിലിറങ്ങിയില്ല. ഗില്ലിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായ കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുന്നത്.

രണ്ടാംദിനമായ ഇന്ന് ഗില്‍ മൈതാനത്ത് എത്തുമോ എന്നതില്‍ ഉറപ്പില്ല. അതേസമയം, പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റു പുറത്തായിരുന്നു. ബി. സായ്‌സുദര്‍ശനും പരിക്കിന്‍റെ നിഴലിലാണ്. ഇതിനു പിന്നാലെ ഗില്ലും പുറത്തിരുന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു ലങ്കന്‍ മണ്ണില്‍ മങ്ങലേല്‍ക്കും.

Sports

അരങ്ങുവാഴാൻ കൗമാരപ്പട; മലയാളക്കരയിൽ വീണ്ടും ക്രിക്കറ്റ് പൂരം

തിരുവനന്തപുരം : വൈഭവ് സൂര്യവംശിയെന്ന കൗമാരവിസ്മയം സൃഷ്ടിച്ച തരംഗം അടങ്ങുംമുമ്പേ, യുവപ്രതിഭകളുടെ പുതിയൊരു പടയോട്ടത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസൺ. ഭാവിയിലെ വാഗ്ദാനങ്ങളായ ഒരുപിടി കൗമാര താരങ്ങളാണ് ഇത്തവണ ലീഗിന്‍റെ പ്രധാന ആകർഷണം. ഇന്ത്യൻ അണ്ടർ 19 ടീമംഗം മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ.ആ‍ർ. രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവരടങ്ങുന്ന കൗമാരക്കൂട്ടത്തിന്‍റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

മേൽപ്പറഞ്ഞ താരങ്ങളിൽ നാല് പേരും അണിനിരക്കുന്നത് തൃശൂർ ടൈറ്റൻസിനൊപ്പമാണ്. കെ.ആർ. രോഹിത് കഴിഞ്ഞ സീസണിൽ തന്നെ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. രോഹിതിനെ ലേലത്തിലൂടെ നിലനിർത്തിയ ടൈറ്റൻസ് മാനവ് കൃഷ്ണയെയും മൊഹമ്മദ് ഇനാനെയും അമയ് മനോജിനെയും പുതുതായി ടീമിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ രണ്ട് മത്സരത്തിൽ മാത്രമായിരുന്നു രോഹിത് കളിക്കാനിറങ്ങിയത്. ഒരു കളിയിൽ 30 റൺസ് നേടുകയും ചെയ്തു.

അതിവേഗം സ്കോർ ചെയ്യാനുള്ള മികവാണ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായ രോഹിതിനെ വ്യത്യസ്തനാക്കുന്നത്. പതിനാറാം വയസിൽ കേരളത്തിന് വേണ്ടി അണ്ടർ 19 തലത്തിൽ അരങ്ങേറ്റം കുറിച്ച രോഹിത് തൃപ്പൂണിത്തുറ സ്വദേശിയാണ്. കഴിഞ്ഞ സീസണിലെ എൻഎസ്കെ ട്രോഫിയിൽ 10 പന്തുകളിൽ അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 39 റൺസ് നേടിയ രോഹിത് ഫൈനലിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ സീസണിൽ കേരളത്തിന്‍റെ അണ്ടർ 19 ടീമിന്‍റെ ക്യാപ്റ്റനായിരുന്നു മാനവ് കൃഷ്ണ. രണ്ട് സെഞ്ചുറികളടക്കം സീസണിലുടനീളം കാഴ്ച വച്ച മികവാണ് ദേശീയ അണ്ടർ 19 ടീമിലേക്ക് വഴിതുറന്നത്. കഴിഞ്ഞ രഞ്ജി ട്രോഫിയിലൂടെ കേരളത്തിന് വേണ്ടി സീനിയർ തലത്തിലും മാനവ് അരങ്ങേറ്റം കുറിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഇന്ത്യൻ അണ്ടർ 19 ടീമിന്‍റെ ശ്രീലങ്കൻ പര്യടനത്തിലും സെഞ്ചുറി നേടി ശ്രദ്ധേയനായി. വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങുന്ന മാനവ് പുതിയ സീസണിൽ തൃശൂരിന് മുതൽക്കൂട്ടാവും.

മാനവിനെപ്പോലെ ദേശീയ അണ്ടർ 19 ടീമിൽ കേരളത്തിന്‍റെ സാന്നിധ്യമറിയിച്ച താരമാണ് മൊഹമ്മദ് ഇനാൻ. ദുബായിൽ ഇതിഹാസ താരം സഖ്ലെയ്ൻ മുഷ്താഖിന് കീഴിൽ സ്പിന്നിന്‍റെ ആദ്യ പാഠങ്ങൾ സ്വന്തമാക്കിയ താരം പിന്നീട് നാട്ടിലെത്തി ജൂണിയർ ക്രിക്കറ്റിലൂടെ അതിവേഗം ശ്രദ്ധേയനായി. വേഗത്തിലുള്ള ആക്ഷനും ഗൂഗ്ലികൾ എറിയാനുള്ള കഴിവുമാണ് മുഹമ്മദ് ഇനാനെ വ്യത്യസ്തനാക്കുന്നത്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള പരമ്പരകളിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി തിളങ്ങിയ ഇനാൻ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിലും അംഗമായിരുന്നു.

ബാറ്റിങ്ങിലും മികവ് പുലർത്തുന്ന താരം കഴിഞ്ഞ വർഷം അണ്ടർ 19 ടൂർണമെന്‍റിൽ 74 പന്തുകളിൽ നിന്ന് 105 റൺസ് നേടി ശ്രദ്ധേയനായിരുന്നു. ഇനാന്‍റെ ഓൾറൗണ്ട് മികവ് പുതിയ സീസണിൽ ടൈറ്റൻസിന് കരുത്താകും. തൃശൂരിന് വേണ്ടിത്തന്നെയിറങ്ങുന്ന അമയ് മനോജാണ് മറ്റൊരു താരം. കഴിഞ്ഞ അണ്ടർ 19 സീസണിൽ കേരളത്തിന് വേണ്ടി ഏറ്റവുമധികം സ്ഥിരത പുലർത്തിയ ബാറ്റർമാരിൽ ഒരാളാണ് അമയ്. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ നേടിയ സെഞ്ചുറിയുൾപ്പെടെ പല മത്സരങ്ങളിലും അമയ് ടീമിന്‍റെ രക്ഷകനായി.

കഴിഞ്ഞ മാസം നടന്ന സീചെം ട്രോഫിയിലും സെഞ്ചുറി നേടിയ അമയ് ടീമിന്‍റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ബൗളിങ്ങിലും മികവ് പുലർത്തുന്ന അമയ് ബിസിസിഐയുടെ സെന്‍ററൽ ഫോർ എക്സലെൻസ് അണ്ടർ 19 ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരമാണ്. കെസിഎല്ലിൽ തുടർച്ചയായ മൂന്നാം വർഷവും കളിക്കാനൊരുങ്ങുന്ന ജോബിൻ ജോബിയാണ് ശ്രദ്ധേയനായ മറ്റൊരു യുവതാരം.

കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിൻ ആദ്യ സീസണിൽ കൊച്ചിക്ക് വേണ്ടി ചില ശ്രദ്ധേയ ഇന്നിംഗ്സുകൾ കാഴ്ചവച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഫാസ്റ്റ് ബൗളറെന്ന നിലയിലും മികവ് പുലർത്തി. ഓൾറൗണ്ടറെന്ന നിലയിൽ ജോബിന്‍റെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു കഴിഞ്ഞ കുച്ച് ബെഹാർ ട്രോഫിയിലെ പ്രകടനം. ടൂർണമെന്‍റിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരേ സമയം സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി ജോബിൻ ശ്രദ്ധേയനായിരുന്നു. ഈ മികവ് കെസിഎല്ലിലും ആവർത്തിക്കാനൊരുങ്ങിയാണ് ജോബിൻ കൊച്ചിക്ക് വേണ്ടി കളിക്കാനിറങ്ങുക.

Sports

“സഞ്ജുവിന് അർഹിച്ച അവസരം ലഭിക്കുന്നില്ല”

കോഴിക്കോട്: സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ അർഹിക്കുന്ന അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് തനിക്ക് വ്യക്തിപരമായി തോന്നുന്നതായി കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ.

ട്വന്‍റി-20 ലോകകപ്പിൽ മാസ്മരിക പ്രകടനം കാഴ്ചവച്ച അദ്ദേഹത്തിന് അതിന് അർഹിച്ച തരത്തിലുള്ള പരിഗണന ലഭിക്കുന്നില്ലെന്നു തോന്നുന്നതായി രോഹൻ പറഞ്ഞു.

ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏതൊക്കെയാണെന്നത് സംബന്ധിച്ച് അറിയില്ല. അക്കാര്യത്തിൽ അഭിപ്രായം പറയാൻ താൻ ആരുമല്ലെന്നും രോഹൻ കൂട്ടിച്ചേർത്തു.

ലോകകപ്പിൽ സഞ്ജു നടത്തിയ പ്രകടനം തുടർന്നും കാണണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്ത്യക്കു വേണ്ടി അദ്ദേഹം ഇനിയും ഒരുപാട് കളിക്കണമെന്നും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ആഗ്രഹിക്കുന്നു- രോഹന്‍ പറഞ്ഞു.

Sports

ബുംറയ്ക്കു പകരം അഖിബ് ടീമിൽ

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍നിന്ന് പേസര്‍ ജസ്പ്രീത് ബുംറ പുറത്ത്. പകരമായി കാഷ്മീരി മീഡിയം പേസര്‍ അഖിബ് നബിയെ ഉള്‍പ്പെടുത്തി.

ഇടതു കാല്‍മുട്ടിന്‍റെ പരിക്കാണ് ബുംറയ്ക്കും ടീം ഇന്ത്യക്കും വിനയായത്. അഖിബ് നബി ആദ്യമായാണ് ഇന്ത്യന്‍ ടീമില്‍ എത്തുന്നതെന്നതാണ് ശ്രദ്ധേയം.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിക്കുന്ന ആദ്യ കാഷ്മീര്‍ സ്വദേശിയെന്ന നേട്ടവും 29കാരനായ അഖിബിനു സ്വന്തം. ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകുന്ന മൂന്നാമത് കാഷ്മീരി സ്വദേശിയാണ് അഖിബ് നബി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 43 മത്സരങ്ങളില്‍നിന്ന് 162 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. 15ന് ആദ്യ ടെസ്റ്റ് അരങ്ങേറും. രണ്ടാം ടെസ്റ്റ് 23നാണ്.

Sports

സഹതാരങ്ങളോടു മത്സരിക്കാനില്ല: സഞ്ജു

ദുബായ്: സഹതാരങ്ങളുമായി മത്സരിക്കാൻ താത്പര്യമില്ലാത്ത ആളാണ് താനെന്ന് ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ. കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണെന്നു വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽനിന്ന് സഞ്ജുവിനെ തഴയുകയും ഫോമില്ലാത്ത അഭിഷേക് ശർമയെ നിലനിർത്തുകയും ചെയ്തത് വിവാദമായതിനു പിന്നാലെയാണ് സഞ്ജുവിന്‍റെ പ്രതികരണം.

സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് കളിക്കാനാണ് ആഗ്രഹിക്കുന്നത്. തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്നു പറഞ്ഞത് ഈ ഉദ്ദേശ്യത്തോടെയാണെന്നും സഞ്ജു വ്യക്തമാക്കി.

"ഞാൻ സാധാരണ കാര്യങ്ങളാണ് പറഞ്ഞത്. മുഴുവൻ അഭിമുഖവും കണ്ടാൽ അത് മനസിലാവും. പറയേണ്ടത് പറയാം. ഇപ്പോഴത്തെ കാലത്ത് ആൾക്കാർക്ക് അത് ഏത് രീതിയിൽ വേണമെങ്കിലും മാറ്റിയെടുക്കാമല്ലോ. അതൊക്കെ ഇപ്പോൾ സാധാരണമാണ്. ഇതൊരു ടീം സ്പോർട്ടാണ്. മറ്റ് ടീമുമായാണ് മത്സരം വേണ്ടത്''- സഞ്ജു വ്യക്തമാക്കി.

ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്നും സെലക്‌ഷനുമായി ബന്ധപ്പെട്ട "എലിപ്പന്തയത്തിൽ' നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായും ഒരു ടെലിവിഷൻ ഷോയിൽ സഞ്ജു പറഞ്ഞത് വൈറലായി.

Sports

വൈഭവ് സൂര്യവംശി 48-ാം റാങ്കില്‍

ദുബായ്: ഐസിസി പുരുഷ ട്വന്‍റി-20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ വന്‍കുതിപ്പു നടത്തി ഇന്ത്യയുടെ കൗമാര സൂപ്പര്‍ സ്റ്റാര്‍ വൈഭവ് സൂര്യവംശി. 230 സ്ഥാനങ്ങള്‍ മുന്നേറിയ വൈഭവ് സൂര്യവംശി 48-ാം റാങ്കില്‍ എത്തി.

സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയിലെ രണ്ട് അര്‍ധസെഞ്ചുറിയാണ് 15കാരനായ താരത്തിന്‍റെ റാങ്കിംഗ് കുതിപ്പിന് ഇന്ധനമേകിയത്. 2026 ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്‍റെ വൈസ് ക്യാപ്റ്റനായും ഇന്നലെ വൈഭവ് സൂര്യവംശിയെ നിയോഗിച്ചു.

ഇഷാന്‍ കിഷന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാക്കിസ്ഥാന്‍റെ സാഹിബ്‌സാദ ഫര്‍ഹാന്‍, ഇന്ത്യയുടെ അഭിഷേക് ശര്‍മ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തിലക് വര്‍മ രണ്ട് സ്ഥാനം കയറി ആറില്‍ എത്തി. അതേസമയം, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ്‍ മൂന്നു സ്ഥാനം പിന്നോട്ടിറങ്ങി 33ലായി.

Sports

ആര്‍സിബി മൂല്യമേറിയ ഐപിഎല്‍ ടീം

മുംബൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ ടീം എന്ന നേട്ടം വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്.

312 മില്യണ്‍ ഡോളറാണ് (ഏകദേശം 2989 കോടി രൂപ) ആര്‍സിബിയുടെ മൂല്യം. ഐപിഎല്‍ ചരിത്രത്തില്‍ മൂല്യത്തില്‍ 300 മില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യ ഫ്രാഞ്ചൈസിയാണ് ആര്‍സിബി.

264 മില്യണ്‍ ഡോളര്‍ (2529 കോടി രൂപ) മൂല്യമുള്ള മുംബൈ ഇന്ത്യന്‍സാണ് ആര്‍സിബിക്കു പിന്നില്‍ രണ്ടാമത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 245 മില്യണ്‍ ഡോളര്‍ (2347 കോടി രൂപ) മൂല്യവുമായി മൂന്നാമതുണ്ട്. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് (244 മില്യണ്‍ ഡോളര്‍, ഏകദേശം 2337 കോടി രൂപ) നാലാം സ്ഥാനത്ത്.

ഐപിഎല്‍ ബ്രാന്‍ഡ് മൂല്യത്തിലും കുത്തനെ വളര്‍ച്ച ഉണ്ടായി. 20.6 ബില്യണ്‍ ഡോളറാണ് (ഏകദേശം 1.97 ലക്ഷം കോടി രൂപ) ഐപിഎല്ലിന്‍റെ മൂല്യം.

Sports

സഞ്ജുവിനും അഭിഷേകിനും ഇരട്ടനീതി..!

ഇന്ത്യന്‍ പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റിനു നേര്‍ക്കു വീണ്ടും ഇരട്ടനീതിയുടെ ചോദ്യശരങ്ങള്‍ ഉയരുന്നു. ഇത്തവണയും വാദിഭാഗത്തുള്ളത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണിന്‍റെ പക്ഷക്കാര്‍. പേരിന് അവസരം നല്‍കിയശേഷം സഞ്ജുവിനെ ഒഴിവാക്കുന്നതാണ് ഇത്തവണയും പ്രതിഷേധ സ്വരം ഉയരാന്‍ കാരണമായിരിക്കുന്നത്.

ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. കൗമാര സൂപ്പര്‍ സ്റ്റാര്‍ വൈഭവ് സൂര്യവംശിയുടെ വരവോടെയാണ് സഞ്ജുവിനു സ്ഥാനം നഷ്ടപ്പെട്ടത്. അതേസമയം, മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ ഫോമില്‍ അല്ലാതിരുന്നിട്ടും അദ്ദേഹത്തെ സ്ഥിരമായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതാണ് ബിസിസിഐ വീണ്ടും പ്രതിക്കൂട്ടിലാകാന്‍ കാരണം.

2026 ട്വന്‍റി-20 ലോകകപ്പിനു മുമ്പും സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് സഞ്ജുവിന്‍റെ നിര്‍ണായക ബാറ്റിംഗിലൂടെ ആയിരുന്നു ഇന്ത്യ ലോക ചാമ്പ്യന്മാരായത്. ലോകകപ്പിന്‍റെ പ്ലെയര്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു.

എന്തുകൊണ്ട്..?

അഭിഷേക് ശര്‍മയ്ക്കു തുടരെ അവസരങ്ങള്‍ നല്‍കുമ്പോഴും എന്തുകൊണ്ട് സഞ്ജുവിനെ തുല്യമായി പരിഗണിക്കുന്നില്ലെന്ന ചോദ്യം മുന്‍താരങ്ങള്‍ അടക്കം ഉയര്‍ത്തിയിരിക്കുന്നു. ഇംഗ്ലണ്ടിന് എതിരായ ട്വന്‍റി-20 പരമ്പരയില്‍ സമ്പൂര്‍ണ പരാജയം (4-0) ഏറ്റുവാങ്ങിയശേഷം സുനില്‍ ഗാവസ്‌കര്‍ ബിസിസിഐ സെലക്ടര്‍മാര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ശ്രേയസ് അയ്യരെ വലിഞ്ഞുകേറി ക്യാപ്റ്റന്‍സിയില്‍ എത്തിയവനെന്ന് ആക്ഷേപിച്ചായിരുന്നു ഗാവസ്‌കറിന്‍റെ രൂക്ഷപ്രതികരണം.

സിംബാബ്‌വെയ്ക്ക് എതിരായ ട്വന്‍റി-20 പരമ്പര ഇന്ത്യ 3-0നു തൂത്തുവാരി. അയര്‍ലന്‍ഡ് (2-0), ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ സമ്പൂര്‍ണ പരാജയത്തിനുശേഷമായിരുന്നു ഇത്. സിംബാബ്‌വെയ്ക്ക് എതിരേയും ഇന്ത്യന്‍ ഓപ്പണര്‍ സ്ഥാനത്ത് അഭിഷേക് ശര്‍മയ്ക്കു ശോഭിക്കാനായില്ല. ഇതോടെ ഹനുമ വിഹാരി സഞ്ജുവിന്‍റെ പക്ഷംപിടിച്ച് രംഗത്തെത്തി. ലോകകപ്പ് ജയിപ്പിച്ച സഞ്ജുവിന് എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നില്ല എന്നാണ് ഹനുമ വിഹാരിയുടെ ചോദ്യം.

അഭിഷേക് ഫോം

ട്വന്‍റി-20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്‍റി-20 ടീം കളിച്ചത് 10 മത്സരങ്ങള്‍. അയര്‍ലന്‍ഡിന് എതിരേ രണ്ട്, ഇംഗ്ലണ്ടിന് എതിരേ മഴയില്‍ ഉപേക്ഷിച്ചത് ഉള്‍പ്പെടെ അഞ്ച്, സിംബാബ്‌വെയ്ക്ക് എതിരേ മൂന്ന്. ഈ 10 മത്സരങ്ങളിലും അഭിഷേക് ശര്‍മ ക്രീസിലെത്തി. ഇംഗ്ലണ്ടിന് എതിരേ മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ച ആദ്യ മത്സരത്തില്‍ നേടിയ അര്‍ധസെഞ്ചുറി (24 പന്തില്‍ 59) മാത്രമാണ് അഭിഷേകിന് എടുത്തു പറയാനുള്ളത്. 49, 0, 59, 43, 10, 16, 3, 1, 8, 2 എന്നിങ്ങനെയായിരുന്നു അഭിഷേകിന്‍റെ അവസാന 10 ഇന്നിംഗ്‌സുകള്‍.

സഞ്ജു ഫോം

ട്വന്‍റി-20 ലോകകപ്പിനുശേഷം വെറും നാല് ഇന്നിംഗ്‌സില്‍ മാത്രമാണ് സഞ്ജു ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. അയര്‍ലന്‍ഡിന് എതിരായ പരമ്പരയില്‍ രണ്ടും ഇംഗ്ലണ്ടിനെതിരേ രണ്ടും. 5, 0, 1, 27 എന്നതായിരുന്നു ഈ നാല് ഇന്നിംഗ്‌സില്‍ സഞ്ജുവിന്‍റെ സ്‌കോറുകള്‍.

ട്വന്‍റി-20 ലോകകപ്പില്‍ സഞ്ജു കളിച്ചത് അഞ്ച് ഇന്നിംഗ്‌സ്. അതില്‍ സെമി, ഫൈനല്‍ അടക്കമുള്ള അവസാന മൂന്ന് ഇന്നിംഗ്‌സില്‍ നേടിയത് 97*, 89, 89. അവശ്യസമയത്ത് സഞ്ജുവിന്‍റെ ബാറ്റിംഗ് ഉപകാരപ്പെട്ടെങ്കിലും അതു മറക്കുന്നതാണ് ബിസിസിഐയുടെ ടീം സെലക‌്ഷന്‍ എന്നു വ്യക്തം.

Sports

ഹാർദിക് ചെന്നൈയിലേക്ക്! വമ്പൻ ഡീൽ?

മുംബൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ഡീലുകളിലൊന്നിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ശ്രമിക്കുന്നതായി റിപ്പോർട്ട്. 20 കോടിയിലധികം വരുന്ന മൂല്യമുള്ള ട്രേഡ്.

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ രണ്ട് രീതിയിലുള്ള ട്രേഡ് സാധ്യതകളാണ് ഉയർന്നുവന്നിട്ടുള്ളത്. നിലവിൽ 16.35 കോടി രൂപയാണ് ഒരു സീസണിൽ ഹാർദിക്കിന് മുംബൈ ഇന്ത്യൻസ് നൽകുന്നത്.

ഹാർദിക്കിന് പകരമായി ഓൾറൗണ്ടർ ശിവം ദുബെയെയും ആയുഷ് മാത്രെയെയുമാണ് മുംബൈ ആവശ്യപ്പെടുന്നത്. ഐപിഎൽ 2026 സീസണിൽ 180നടുത്ത് സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശി ശ്രദ്ധ നേടിയ ആയുഷ് മാത്രെയെ ടീമിന്‍റെ ദീർഘകാല ഭാവി മുന്നിൽക്കണ്ടാണ് മുംബൈ നോട്ടമിട്ടിരിക്കുന്നത്. എന്നാൽ 19കാരനായ മാത്രെയെ വിട്ടുകൊടുക്കാൻ ചെന്നൈ തയാറല്ല. പകരമായി മറ്റൊരു ഓഫറാണ് സിഎസ്കെ മുന്നോട്ടുവച്ചിരിക്കുന്നത്.

ആയുഷ് മാത്രെയെ വിട്ടുനൽകില്ല. പകരം ശിവം ദുബെ, ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡെവാൾഡ് ബ്രെവിസ് എന്നിവർക്കൊപ്പം 10 കോടി പണമായും നൽകാമെന്നാണ് ചെന്നൈ മുന്നോട്ടുവച്ച കൗണ്ടർ ഓഫർ.

ഐപിഎൽ 2026ലെ പ്രകടനങ്ങളും കളിക്കാരുടെ വിപണി മൂല്യവും താരതമ്യം ചെയ്യുന്പോൾ ഈ ഡീൽ മുംബൈ ഇന്ത്യൻസിന് വൻ ലാഭമാണെന്നാണ് നിരീക്ഷകർ പറയുന്നത്.

നിലവിലെ സാധ്യത

ഇരു ഫ്രാഞ്ചൈസികളും ഒൗദ്യോഗികമായി ഈ കരാർ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയുടെ യുവതാരത്തോടുള്ള താൽപര്യവും ചെന്നൈയുടെ കോർ ടീമിനെ നിലനിർത്താനുള്ള നീക്കവുമാണ് ചർച്ചകളിൽ പ്രധാന തടസമാകുന്നത്. ഈ ട്രേഡ് ചർച്ചകൾ പരാജയപ്പെട്ടാൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ഫ്രാഞ്ചൈസികൾ രംഗത്തുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

2026 സീസണ്‍ പ്രകടനം:

ഹാർദിക് പാണ്ഡ്യ: 206 റണ്‍സും നാല് വിക്കറ്റും. ഇക്കണോമി റേറ്റ് 11.43.

ശിവം ദുബെ: 158.82 സ്ട്രൈക്ക് റേറ്റിൽ 270 റണ്‍സ് നേടിയ ദുബെ സിഎസ്കെയ്ക്കായി ഫിനിഷർ റോളിൽ തിളങ്ങി.

ആയുഷ് മാത്രെ: ആറ് ഇന്നിംഗ്സിൽനിന്ന് 179.46 സ്ട്രൈക്ക് റേറ്റിൽ 201 റണ്‍സ്.

 

Sports

ബിസിസിഐ അവലോകന യോഗം അടുത്ത മാസം

മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ഇന്ത്യൻ ടീമിന്‍റെ തോൽവി വിലയിരുത്താൻ ബിസിസിഐ അടുത്ത മാസം അവലോകന യോഗം ചേരും.

ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിലുള്ള സപ്പോർട്ട് സ്റ്റാഫിന്‍റെ ഭാവിയും യോഗത്തിൽ ചർച്ചയാകും.

പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരന്പര ഇന്ത്യ 2-0ന് നഷ്ടപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരന്പരയിൽ 4-0ന്‍റെ തോൽവി ഇന്ത്യ ഏറ്റുവാങ്ങി.

Sports

സിംബാബ്‌വെയെ തൂത്തുവാരി ഇന്ത്യ

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ട്വന്‍റി-20 പരന്പര തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ 35 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവംശിയുടെ (49 പന്തിൽ 81) ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് തുണയായത്. ഇഷാൻ കിഷൻ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സിംബാബ്‌വെയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിൽ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവ്, രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂർ എന്നിവാരണ് സിംബാബ്‌വെയെ തകർത്തത്.

43 പന്തിൽ 54 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റയാൻ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്കറോറർ. വെസ്ലി മധെവേരെ (28), ബെൻ കറൻ (20), ഡിയോണ്‍ മെയേഴ്സ് (19), ബ്രാഡ് ഇവാൻസ് (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ.

Sports

സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ നാലാം വിജയം

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ പോണ്ടിച്ചേരിയെ തോൽപ്പിച്ച് കേരളം. 36 റൺസിനായിരുന്നു കേരളത്തിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് മാത്രമാണ് നേടാനായത്. ഓൾറൗണ്ട് മികവുമായി കേരളത്തിന് വിജയമൊരുക്കിയ ടി. ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതൽക്കൂട്ടായി. ടി. ഷാനിയും കിരൺ നവ്ഗിരെയും ചേർന്ന് ആറ് ഓവറിൽ 54 റൺസ് കൂട്ടിച്ചേർത്തു. കിരൺ 30 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവർ കാര്യമായ സംഭാവനകൾ നൽകിയില്ലെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഷാനിയുടെ മികവിൽ കേരളം 137 റൺസെടുത്തു. ഷാനി 50 പന്തുകളിൽ പത്ത് ഫോറും ഒരു സിക്സുമടക്കം 69 റൺസെടുത്തു. പോണ്ടിച്ചേരിക്ക് വേണ്ടി ക്യാപ്റ്റൻ അഭിരാമിയും സായാലി ലോങ്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പോണ്ടിച്ചേരിക്ക് വേണ്ടി 28 റൺസെടുത്ത യഷി പാണ്ഡെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കേരളത്തിന് വേണ്ടി നിയ നസ്നീൻ മൂന്നും, എ.കെ. ഐശ്വര്യ , ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Sports

രോഹിത് ശർമ തുടരും: രാജീവ് ശുക്ല

മുംബൈ: രോഹിത് ശർമയുടെ വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല.

ലോർഡ്സിലെ ചരിത്ര സെഞ്ചുറിക്ക് പിന്നാലെ രോഹിത് ടീമിൽ തുടരുമെന്നും വിരമിക്കലിനെക്കുറിച്ച് ഇപ്പോൾ ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗിൽ-ഗംഭീർ കൂട്ടുകെട്ടിന് പിന്തുണ പ്രഖ്യാപിച്ച ശുക്ല ടീമിൽ മാറ്റങ്ങൾ ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കിടെ രോഹിത്തിന്‍റെ ഫോമിനെച്ചൊല്ലി വലിയ ചർച്ചകളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ലോർഡ്സിലെ മൂന്നാം ഏകദിനത്തോടെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു.

എന്നാൽ തനിക്കെതിരായ വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയ 39കാരനായ രോഹിത് 110 പന്തിൽ 138 റണ്‍സ് അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി. പിന്നാലെയാണ് രാജീവ് ശുക്ല രോഹിത്തിന്‍റെ ഭാവിയെ കുറിച്ച് സംസാരിച്ചത്.

നിലവിലെ സാഹചര്യത്തിൽ രോഹിതിന്‍റെ വിരമിക്കലിനെക്കുറിച്ച് യാതൊരു ചോദ്യവുമില്ലെന്ന് ശുക്ല വ്യക്തമാക്കി.

Sports

സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് ആധികാരിക ജയം

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ട്വന്‍റി20യിൽ ഇന്ത്യയ്ക്ക് ആധികാരിക ജയം. 90 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റണ്‍സെടുത്തു. ഇഷാൻ കിഷന്‍റെയും തിലക് വർമയും ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.

ഇഷാൻ കിഷൻ 44 പന്തിൽ 81 റണ്‍സും തിലക് വർമ 29 പന്തിൽ 60 റണ്‍സും നേടി. അഭിഷേക് ശർമ (8) നിരാശപ്പെടുത്തിയപ്പോൾ വൈഭവ് സൂര്യവൻഷി 20 റണ്‍സെടുത്തു മടങ്ങി. ശ്രേയസ് അയ്യർ 25 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 17.5 ഓവറിൽ 129 റണ്‍സിന് സിംബാബ്‌വെ ഓൾഔട്ടായി. 32 റണ്‍സ് നേടിയ ഓപ്പണർ ബ്രയാൻ ബെന്നറ്റാണ് സിംബാബ്‌വെ നിരയിൽ ടോപ് സ്കോറർ. റയാൻ ബർൾ 20 റണ്‍സും തടിവനാഷെ മരുമാനി 24 റണ്‍സും നേടി.

ഇന്ത്യയ്ക്കായി അഭിഷേക് ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രിൻസ് യാദവും യാഷ് താക്കൂറും രണ്ട് വിക്കറ്റ് വീതവും നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.

Sports

സിംബാബ്‌വെയ്ക്ക് ടോസ്: ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഹരാരെ: ഇന്ത്യയ്ക്കെതിരായ ട്വന്‍റി20യിൽ ടോസ് നേടി സിംബാബ്‌വെ ഫിൽഡിംഗ് തെരഞ്ഞെടുത്തു. ഇന്നു ജയിച്ചാൽ മൂന്നു മത്സര പരന്പര ഇന്ത്യക്ക് സ്വന്തമാക്കാം.

ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ മിന്നും ജയം നേടിയ ശ്രേയസ് അയ്യരും സംഘവും 1-0ന്‍റെ ലീഡ് നേടിയിരുന്നു.

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ വൻ പരാജയങ്ങൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യൻ യുവനിരയ്ക്കും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Sports

രണ്ടാം ട്വന്‍റി20 ഇന്ന്, ജയം തുടരാൻ ഇന്ത്യ

ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ട്വന്‍റി20 പരന്പരയിൽ വിജയം ആവർത്തിച്ച് പരന്പര പിടിക്കാൻ ഇന്ത്യ ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും.

ഹരാരെ സ്പോർട്സ് ക്ലബ്ബിൽ വൈകുന്നേരം 4.30നാണ് മത്സരം. ഇന്നു ജയിച്ചാൽ മൂന്നു മത്സര പരന്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ മിന്നും ജയം നേടിയ ശ്രേയസ് അയ്യരും സംഘവും 1-0ന്‍റെ ലീഡ് നേടിയിരുന്നു.

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ വൻ പരാജയങ്ങൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യൻ യുവനിരയ്ക്കും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

വൈഭവം കാത്ത്

ആദ്യ മത്സരത്തിൽ 19 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. രണ്ട് വർഷത്തെ പരിക്കിന്‍റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ പേസർ മയാങ്ക് യാദവ് 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിൽ തിളങ്ങി. വൈഭവിന് പുറമേ ഇഷാൻ കിഷന്‍റെയും (35) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (28*) ബാറ്റിംഗും ഇന്ത്യക്ക് നിർണായകമായി.

ദുർബല സംഘം

മറുഭാഗത്ത് സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്‌വെയ്ക്ക് പരന്പരയിൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ മുൻനിര ബാറ്റർമാർ തിരിച്ചുവരവ് നടത്തണം. കഴിഞ്ഞ മത്സരത്തിൽ ഒരു താരത്തിനും മികച്ച ഇന്നിംഗ്സ് പുറത്തെടുക്കാനായില്ല. ബൗളിംഗ് നിരയും ദുർബലമാണ്.

Sports

ആദ്യ ട്വന്‍റി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ഹരാരെ: ശ്രേയസ് ഉയർന്നു. കാത്തിരിപ്പിന് വിരാമം. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യക്ക് ആദ്യ ട്വന്‍റി20 ജയം. സിംബാബ്‌വെയെ ഏഴ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി.

ഹരാരെ സ്പോർട്സ് ക്ലബ്ബില്‍ 126 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 19 പന്തിൽ 50 റണ്‍സെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇഷാൻ കിഷൻ (24 പന്തിൽ 35) മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ നാല് ഓവറിൽ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മയാങ്ക് യാദവാണ് തകർത്തത്. പ്രിൻസ് യാദവും രണ്ട് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ മുന്നിലെത്തി. സ്‌കോര്‍: സിംബാബ്‌വെ- 20 ഓവറില്‍ 125/7. ഇന്ത്യ: 13.2 ഓവറില്‍ 126/3

തുടക്കത്തിൽതന്നെ അഭിഷേക് ശർമയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. വൈഭവ്- കിഷൻ സഖ്യം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാറ്റിംഗ് ദുഷ്കരമായ പിച്ചിലും ആക്രമിച്ചാണ് വൈഭവ് കളിച്ചത്. ഇന്ത്യക്കുവേണ്ടി പേസര്‍ അശോക് ശര്‍മ അരങ്ങേറ്റം കുറിച്ചു.

Sports

ഇന്ത്യ x സിംബാബ്‌വെ ട്വന്‍റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഹരാരെ: തുടർച്ചയായ രണ്ട് ട്വന്‍റി20 പരന്പര പരാജയത്തിനു ശേഷം മൂന്ന് മത്സരമടങ്ങിയ ട്വന്‍റി20 പരന്പരയ്ക്ക് ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഇന്ന് സിംബാബ്‌വെയ്ക്കെതിരേ ഇറങ്ങും. പരന്പര തൂത്തുവാരി അഭിമാനവും ആത്മവിശ്വാസവും തിരിച്ചുപിടിച്ച് ശ്രേയസ് ഉയർത്തുകയാണ് നായകൻ അയ്യരുടെ ഭാരിച്ച ഉത്തരവാദിത്വം.

അയർലൻഡിലും (2-0) ഇംഗ്ലണ്ടിലും (4-0) പരന്പരകൾ നഷ്ടപ്പെട്ടതോടെ അയ്യർ കടുത്ത സമ്മർദത്തിലാണ്. 2026 ഐപിഎല്ലിനു ശേഷമാണ് അദ്ദേഹം ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. തുടർച്ചയായ ആറ് തോൽവികൾ സമ്മർദം കൂട്ടുന്നു. വൈകുന്നേരം 4.30നാണ് മത്സരം.

അഭിഷേക്- സൂര്യവംശി

സഞ്ജു സാംസണിന്‍റെ അഭാവത്തിൽ അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. അഗ്രസീവ് ബാറ്റിംഗ് ശൈലികൊണ്ട് ശ്രദ്ധേയനായ സൂര്യവംശിക്ക് സിംബാബ്‌വെ പര്യടനം നിര്‍ണായകമാണ്. ദേശീയ ടീമിൽ അരങ്ങേറിയെങ്കിലും മിന്നും ഫോം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടില്ല.

വെടിക്കെട്ടുമായി അഭിഷേക് ഉണ്ടെങ്കിലും കൂട്ടുകെട്ട് മികവ് പുലർത്തുമോ എന്നതാണ് ആശങ്ക. അഞ്ചാം സ്ഥാനത്ത് തിലക് വർമ പരീക്ഷക്കപ്പെടാൻ സാധ്യത കുറവ്. ഫിനിഷർ റോളിൽ ടീമിലെ നിർണായക സാന്നിധ്യമായ റിങ്കു സിംഗിന് ഈ സ്ഥാനം നൽകിയേക്കും. മധ്യനിരയിലും അവസാന ഓവറുകളിലും വേഗത്തിൽ റണ്‍സുയർത്താനുള്ള റിങ്കുവിന്‍റെ മികവ് പരിഗണിക്കപ്പെടും.

ഹരാരെയിലെ പിച്ച് വേഗതയെയും ബൗണ്‍സിനെയും പിന്തുണയ്ക്കുന്നതിനാൽ പുതുമുഖ പേസർമാരുടെ പ്രകടനം നിർണായകമാകും. അരങ്ങേറ്റക്കാരായ യഷ് ഠാക്കൂർ, അശോക് ശർമ എന്നിവർക്കൊപ്പം വേഗതയുമുള്ള മയങ്ക് യാദവിന്‍റെ തിരിച്ചുവരവും പേസ് ശക്തി കൂട്ടും.

ഇന്ത്യ ടീം: ശ്രേയസ് അയ്യർ (c), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ (wk), തിലക് വർമ, ശിവം ദുബെ, ഹർഷ് ദുബെ, സൂര്യാൻഷ് ഷെഡ്ഗെ, യാഷ് താക്കൂർ, പ്രിൻസ് യാദവ്, മായങ്ക് യാദവ്, അശോക് ശർമ, രവി ബിഷ്ണോയ്, പ്രഭ്സിമ്രാൻ സിംഗ്, റിങ്കു സിംഗ്.

തുല്യശക്തികളുടെ പോരാട്ടം: സിക്കന്ദർ റാസ

ഇന്ത്യ- സിംബാബ്‌വെ മത്സരം തുല്യശക്തികളുടെ പോരാട്ടമായിരിക്കുമെന്ന് സിംബാബ്‌വെ നായകൻ സിക്കന്ദർ റാസ. ഇന്ത്യ്ക്ക് മേൽക്കൈ ഉണ്ടാകുമെന്ന വിലയിരുത്തലുകളെ തള്ളുകയാണ് സിക്കന്ദർ റാസ.

Sports

മദ്യപിച്ച് വാഹനമോടിച്ചു; കുറ്റം സമ്മതിച്ച് ഡേവിഡ് വാർണർ

സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ കോടതിയിൽ കുറ്റം സമ്മതിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.

സിഡ്നിയിലെ പോലീസ് പരിശോധനയ്ക്കിടെയാണ് വാർണർ മദ്യപിച്ചതിന് പോലീസിന്‍റെ പിടിയിലാകുന്നത്. പരിശോധനയിൽ താരം മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.

വാർണർ തന്‍റെ തെറ്റ് അംഗീകരിച്ചതായും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

നിലവിൽ സിഡ്നി തണ്ടർ ടീമിന്‍റെ ക്യാപ്റ്റനായ വാർണർക്കെതിരേയുള്ള ഈ കേസിൽ ഓഗസ്റ്റ് 18ന് കോടതി വിധി പ്രസ്താവിക്കും.

Sports

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ഏകദിനം: ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ

ബ്രിഡ്ജ്ടൗൺ‌: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ‌ 268 റൺസാണെടുത്തത്.

ടോം ലാതത്തിന്‍റെയും നിക്ക് കെല്ലിയുടെയും വിൽ യംഗിന്‍റെയും അർധ സെഞ്ചുറികളുടെ മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ലാതം 69 റൺസും കെല്ലി 64 റൺസും യംഗ് 56 റൺസുമാണെടുത്തത്.

വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫും വൈറ്റൽ ലാവെസും രണ്ട് വിക്കറ്റ് വീതം എടുത്തു. മാത്യൂ ഫോർഡെ, ജെയ്ഡൻ സിയാലെസ്, ഗുഡാകേഷ് മോതി എത്തിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ശ്രേയസിന്‍റെ ടീം ഇന്ത്യ സിംബാബ്‌വെയിൽ

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ ഹരാരെയില്‍ എത്തി. മൂന്നു മത്സരങ്ങളുടെ പരമ്പര നാളെ ആരംഭിക്കും.

ട്വന്‍റി-20 ക്യാപ്റ്റനായുള്ള ആദ്യ പരമ്പര നേട്ടം ആഗ്രഹിച്ചാണ് ശ്രേയസ് അയ്യര്‍ സിംബാബ്‌വെ മണ്ണില്‍ ഇറങ്ങിയിരിക്കുന്നതെന്നതും ശ്രദ്ധേയം. അയര്‍ലന്‍ഡ് (2-0), ഇംഗ്ലണ്ട് (4-0) ടീമുകള്‍ക്ക് എതിരായ പരമ്പരകള്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.

സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു സാംസണ്‍ ടീമിനൊപ്പം ഇല്ല. പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ 80 പന്തില്‍ 175 റണ്‍സ് അടിച്ച വേദിയാണ് ഹരാരെ.

ഐപിഎല്ലില്‍ അടക്കം വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച സൂര്യവംശിയുടെ രാജ്യാന്തര അരങ്ങേറ്റം അത്രശോഭിച്ചില്ല. ഇംഗ്ലണ്ടിന് എതിരായ പരമ്പരയില്‍ മൂന്ന് ഇന്നിംഗ്‌സില്‍ 14, 13, 15 എന്നതായിരുന്നു സൂര്യവംശിയുടെ സ്‌കോറുകള്‍.

District News

കെസിഎല്ലിൽ കരുത്ത് തെളിയിക്കാൻ തിരുവനന്തപുരത്തിന്‍റെ താരങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്‍റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ ടീമുകളിലായി അണിനിരക്കുന്നത്. കെസിഎല്ലിന് മുന്നോടിയായി നടന്ന എൻഎസ്കെ ട്രോഫിയിലും തിരുവനന്തപുരം ഫൈനലിലെത്തിയിരുന്നു. നേരിയ വ്യത്യാസത്തിലായിരുന്നു എറണാകുളത്തോട് കിരീടം നഷ്ടപ്പെട്ടത്.

ടൂർണമെന്‍റിൽ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന പ്രമുഖ ടീമുകളിൽ ഒന്നായ 'ട്രിവാൻഡ്രം റോയൽസ്' വളരെ ശക്തമായ നിരയുമായാണ് മൂന്നാം സീസണിന് ഒരുങ്ങുന്നത്. തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് പെരുമ കാക്കാൻ തിരുവനന്തപുരത്തുനിന്നുള്ള അഞ്ച് താരങ്ങളാണ് ഇത്തവണ റോയൽസ് ജേഴ്സിയിൽ അണിനിരക്കുന്നത്.

കൃഷ്ണ പ്രസാദ്, അഭിഷേക് പി നായർ, ഭരത് സൂര്യ, അജീഷ് കെ, രാഹുൽ ചന്ദ്രൻ എന്നിവരടങ്ങുന്ന ഈ അഞ്ചംഗ സംഘം ടീമിന്റെ നട്ടെല്ലാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ റൺവേട്ടയിൽ മുന്നിലെത്തിയ ആദ്യ രണ്ട് പേരും തിരുവനന്തപുരത്തുനിന്നുള്ള താരങ്ങളായിരുന്നു. 479 റൺസുമായി കൃഷ്ണപ്രസാദും 437 റൺസുമായി അഹ്മദ് ഇമ്രാനും. കൃഷ്ണപ്രസാദിനെ തിരുവനന്തപുരവും അഹ്മദ് ഇമ്രാനെ തൃശൂർ ടൈറ്റൻസും നിലനിർത്തിയിട്ടുണ്ട്. ഇരുവർക്കും ഏഴര ലക്ഷം രൂപ വീതമാണ് ലേലത്തിൽ ലഭിച്ചത്.

കൂടാതെ ഷോൺ റോജർ, അഭിഷേക് ജെ നായർ, മാനവ് കൃഷ്ണ, കൃഷ്ണദേവൻ തുടങ്ങി ബാറ്റർമാരുടെ നീണ്ടൊരു നിര തന്നെ തിരുവനന്തപുരത്തിന്റെ അഭിമാനമായി കളത്തിലിറങ്ങുന്നുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും ബാറ്റിങ്ങിൽ സ്ഥിരത പുലർത്തിയ അഭിഷേക് ജെ നായർ ഇക്കുറിയും കൊല്ലം സെയിലേഴ്സിനൊപ്പം തന്നെയാണ്. യുവതാരങ്ങളായ ഷോൺ റോജറും മാനവ് കൃഷ്ണയും തൃശൂരിനായും പാഡുകെട്ടും. ദേശീയ അണ്ടർ 19 താരമായ മാനവ് കൃഷ്ണയുടെ ആദ്യ കെസിഎൽ സീസൺ കൂടിയാണിത്. വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ കഴിഞ്ഞ സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കൃഷ്ണദേവനും എ.കെ. അർജുനും ഏവരും ഉറ്റുനോക്കുന്ന താരങ്ങളാണ്.

ബാറ്റിങ്ങിലെപ്പോലെ ബൗളിങ്ങിലും ഓൾറൗണ്ട് മികവിലും വിവിധ ടീമുകൾക്ക് കരുത്തായി തിരുവനന്തപുരത്തിന്റെ താരങ്ങൾ ഇത്തവണ രംഗത്തുണ്ട്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിലൊരാളായ അഭിജിത്ത് പ്രവീൺ ബാറ്റിങ്ങിലും ചില മികച്ച ഇന്നിങ്സുകൾ കാഴ്ചവെച്ചിരുന്നു.

ആറ് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസാണ് ഇത്തവണ അഭിജിത്തിനെ സ്വന്തമാക്കിയത്. അഭിജിത്തിന് പുറമെ വിജയ് വിശ്വനാഥ്, ബിജു നാരായണൻ, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ താരങ്ങളും ഓൾറൗണ്ട് മികവുമായി മൂന്നാം സീസണിലേക്കായി തയ്യാറെടുക്കുകയാണ്. ബൗളിങ്ങിൽ ഏദൻ ആപ്പിൾ ടോം, രാഹുൽ ചന്ദ്രൻ തുടങ്ങിയ താരങ്ങളും ഇത്തവണ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് കെസിഎല്ലിലുണ്ട്. മുഹമ്മദ് ഷാനു, അഭിഷേക് പി നായർ, ഭരത് സൂര്യ, അജീഷ് കെ തുടങ്ങിയവരാണ് ജില്ലയിൽ നിന്നുള്ള മറ്റ് താരങ്ങൾ.

Sports

പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്; ഇന്ത്യ തോറ്റത് 27 റൺസിന് 

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ 27 റണ്‍സിന് ജയിച്ചതോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 388 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ബെന്‍ ഡക്കറ്റിന്‍റെ (135 പന്തില്‍ 141) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇതോടെ ലോര്‍ഡ്‌സിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റിക്കാർഡ് ഡക്കറ്റ് സ്വന്തമാക്കി. ജേക്കബ് ബേഥല്‍ (91), ജോ റൂട്ട് (48 പന്തില്‍ പുറത്താവാതെ 74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ജോസ് ബട്‌ലറുടെ (13 പന്തില്‍ പുറത്താവാതെ 41) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്കെത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 360 റണ്‍സെടുക്കാനാണ് സാധിച്ചത്. രോഹിത് ശര്‍മ (110 പന്തില്‍ 138) സെഞ്ചുറി നേടിയെങ്കിലും സഹതാരങ്ങള്‍ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. ശുഭ്മാന്‍ ഗില്‍ (84 പന്തില്‍ 77), വിരാട് കോലി (60 പന്തില്‍ 74) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ഇഷാന്‍ കിഷാന്‍ (14), ശ്രേയസ് അയ്യര്‍ (0), കെ.എല്‍. രാഹുല്‍ (12), അക്‌സര്‍ പട്ടേല്‍ (2) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ നാല് വിക്കറ്റ് വീഴ്ത്തി.

District News

കെസിഎൽ ഫാൻ ലീഗ്; തൃശൂർ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കൾ

തൃശൂർ: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്‍റെ തൃശൂർ ജില്ലാ മത്സരങ്ങളിൽ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കളായി. ഫൈനലിൽ ലോർഡ്സ് ഇലവനെയാണ് ലെജൻഡ്സ് പൊന്നൂക്കര തോൽപ്പിച്ചത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗിൽ മത്സരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലെജൻഡ്സ് പൊന്നൂക്കര ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തു. സനൂപ് കുക്കുവിന്‍റെയും വിഷ്ണു സുന്ദറിന്‍റെയും തകർപ്പൻ ബാറ്റിംഗാണ് ലെജൻഡ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. സനൂപ് 18 പന്തുകളിൽ 40-ഉം വിഷ്ണു ഒമ്പതു പന്തുകളിൽ 23-ഉം റൺസ് നേടി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലോർഡ്സിന് ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് മാത്രമാണ് നേടാനായത്. ബൗളിങ്ങിലും തിളങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഷ്ണു സുന്ദറാണ് പ്ലെയർ ഓഫ് ദി മാച്ച്.

ലോർഡ്സ് ഇലവന്‍റെ ശ്രീഷ് ലാൽ പ്ലെയർ ഓഫ് ദി ടൂർണമെന്‍റും മികച്ച ബാറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതും ശ്രീഷാണ് ലെജൻഡ്സിന്‍റെ ഒ. എസ്. ശശിധരനാണ് മികച്ച ബൗളർ.

Sports

ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ടോസ്

ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം തുടങ്ങുക. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിനും ജയിച്ചിരുന്നു. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും കളത്തിലെത്തുക.

ട്വന്‍റി-20 പരമ്പര നഷ്ടം നികത്താനുള്ള അവസാന ശ്രമത്തിലാണ് ഗൗതം ഗംഭീറിന്‍റെ ശിക്ഷണത്തിലുള്ള ടീം ഇന്ത്യ.

Sports

ഏകദിന ക്ലൈമാക്‌സ്

ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന പോരാട്ടം ഇന്ന് ലോഡ്‌സില്‍.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം തുടങ്ങുക. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിനും ജയിച്ചിരുന്നു.പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും കളത്തിലെത്തുക.

ട്വന്‍റി-20 പരമ്പര നഷ്ടം നികത്താനുള്ള അവസാന ശ്രമത്തിലാണ് ഗൗതം ഗംഭീറിന്‍റെ ശിക്ഷണത്തിലുള്ള ടീം ഇന്ത്യ. രോഹിത് ശര്‍മയുടെ അവസാന രാജ്യാന്തര മത്സരം ആയേക്കാം ഇതെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

Sports

ലങ്കൻ പ്രീമിയർ ലീഗിൽ ഒത്തുകളിശ്രമം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിൽ

കൊളംബോ: ലങ്കൻ പ്രീമിയർ ലീഗിൽ ഒത്തുകളിക്ക് ശ്രമിച്ചെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരം മൻജോത് കൽറ ശ്രീലങ്കയിൽ അറസ്റ്റിലായി. എൽപിഎൽ ഫ്രാഞ്ചൈസിയായ ജാഫ്ന കിംഗ്സിന്‍റെ സഹഉടമകളിൽ ഒരാളാണ് മൻജോത് കൽറ.

കായികരംഗത്തെ അഴിമതികളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ലങ്കൻ പോലീസിന്‍റെ പ്രത്യേക അന്വേഷണ വിഭാഗമാണ് കൽറയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 31 വരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് യുവരാജ് പുഷ്പ എന്ന മറ്റൊരു ഇന്ത്യൻ പൗരനെയും അറസ്റ്റിലായിട്ടുണ്ട്.

2018ൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് കിരീടം നേടുമ്പോൾ ഫൈനലിൽ സെഞ്ചുറി നേടി തിളങ്ങിയ താരമാണ് ഓപ്പണറായ മൻജോത് കൽറ. പിന്നീട് സ്പോർട്സ് ബിസിനസിലേക്ക് തിരിഞ്ഞ ഇയാൾ ഈ വർഷം ആദ്യമാണ് ജാഫ്ന കിംഗ്സ് ഫ്രാഞ്ചൈസിയുടെ നിക്ഷേപകനാകുന്നത്.

അതേസമയം വെള്ളിയാഴ്ച ആരംഭിച്ച ലങ്ക പ്രീമിയർ ലീഗിന്‍റെ സുഗമമായ നടത്തിപ്പിനെ ഈ അറസ്റ്റുകൾ ബാധിക്കില്ലെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ടൂർണമെന്‍റിന്‍റെ സുതാര്യത നിലനിർത്താൻ പൂർണ പ്രതിബദ്ധതയുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ വിഭാഗത്തിന് എല്ലാ സഹകരണവും നൽകുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

Sports

പരിശീലന മത്സരങ്ങൾക്കായി കേരള ക്രിക്കറ്റ് ടീം കാഷ്മീരിലേക്ക്; വിഷ്ണു വിനോദ് നായകൻ

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. കരുത്തുറ്റ തന്ത്രങ്ങൾ മെനയുന്നതിന്‍റെ ഭാഗമായി കേരള സീനിയർ പുരുഷ ടീം ജമ്മുകാഷ്മീരിലേക്ക് യാത്ര തിരിക്കും. ശ്രീനഗറിൽ വെച്ച് നടക്കുന്ന പരിശീലന മത്സരത്തിൽ കാഷ്മീർ ടീമുമായി കേരള ടീം ഏറ്റുമുട്ടും.

രണ്ട് മൾട്ടി-ഡേ പരിശീലന മത്സരങ്ങളിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 23 മുതൽ 29 വരെ നടക്കുന്ന മത്സരങ്ങളിൽ വിഷ്ണു വിനോദിന്‍റെ നേതൃത്വത്തിലുള്ള 14 അംഗ ശക്തമായ സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരാണ് ജമ്മു.

ജമ്മുവിനെതിരെയാണ് മത്സരം എന്നത് ഈ പരിശീലന പരമ്പരയുടെ പ്രാധാന്യവും വീര്യവും വർധിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളിലും കഠിനമായ പിച്ച് കണ്ടീഷനുകളിലും കളിച്ച് കളിക്കാരെ കൂടുതൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ ഈ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

കേരള ‌ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് പി. നായർ, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, വി.അഭിജിത്ത് പ്രവീൺ, കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സർവതെ, ജെ.എസ്.അനുരാജ്, എം.ഡി.നിധീഷ്, കെ.എം.ആസിഫ്, പവൻ രാജ്, വിശ്വേശ്വർ സുരേഷ്.

Sports

റൂട്ട് ക്ലിയർ; ഇന്ത്യയെ വീഴ്ത്തി പരമ്പരയിൽ ഒപ്പം പിടിച്ച് ആതിഥേയർ

കാർഡിഫ്: ജോ റൂട്ടിന്‍റെ അപരാജിത ബാറ്റിംഗ് കരുത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആവേശ ജയം. നാല് വിക്കറ്റിനാണ് ആതിഥേയർ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 234 റൺസ് വിജയലക്ഷ്യം 44.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

133 പന്തിൽ ഒമ്പതു ഫോറുകളോടെ 99 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ വിജയശിൽപ്പി. ഈ ജയത്തോടെ ഏകദിന പരമ്പരയിൽ (1-1) ഒപ്പമെത്താനും ഇംഗ്ലണ്ടിനായി. ആദ്യ മത്സരത്തിൽ ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

ഒരു ഘട്ടത്തിൽ 5/ 125 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും വിൽ ജാക്സും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആറാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 72 റൺസിന്‍റെ കൂട്ടുകെട്ട് ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. വിൽ ജാക്സ് 30 റൺസെടുത്ത് പുറത്താകുമ്പോൾ ടീം സ്കോർ 197-ൽ എത്തിയിരുന്നു.

പിന്നീട് ഗസ് ആറ്റ്കിൻസണെ (23*) കൂട്ടുപിടിച്ച് റൂട്ട് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 233 റൺസിന് ഓൾഔട്ടായിരുന്നു. വിരാട് കോഹ്‌ലിയുടെയും (65) ശ്രേയസ് അയ്യരുടെയും (66) അർധസെഞ്ചുറികളാണ് തകർച്ചയിലായിരുന്ന ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

മറ്റ് മുൻനിര താരങ്ങൾക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ഓപ്പണർ രോഹിത് ശർമ 26 റൺസെടുത്തും ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ 31 റൺസെടുത്തും പുറത്തായപ്പോൾ ഇഷാൻ കിഷന് (ഒന്ന്) തിളങ്ങാനായില്ല. മധ്യനിരയും വാലറ്റവും അതിവേഗം കീഴടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് 233 റൺസിൽ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ഗസ് ആറ്റ്കിൻസണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.

Sports

ലോകകപ്പില്‍ ഐസിസി പരിഷ്‌കാരം

എഡിന്‍ബര്‍ഗ്: ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫോര്‍മാറ്റില്‍ ഐസിസി മാറ്റംവരുത്തി. 2027 ഐസിസി പുരുഷ ഏകദിനം, 2028 പുരുഷ ട്വന്‍റി-20 ലോകകപ്പുകള്‍ പരിഷ്‌കരിച്ച ഫോര്‍മാറ്റിലായിരിക്കും നടക്കുക. ഏകദിന ലോകകപ്പില്‍ റൗണ്ട് 1, 2, 3 എന്നീ പോരാട്ടങ്ങള്‍ക്കുശേഷമായിരിക്കും സെമി ഫൈനല്‍ ടീമുകളെ നിശ്ചിയിക്കുക.

ട്വന്‍റി-20 ലോകകപ്പില്‍, ഗ്രൂപ്പ് ഘട്ടം, സൂപ്പര്‍ 10, എലിമിനേഷന്‍ റൗണ്ടുകളുണ്ടാകും. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ടീമുകളുടെ നാല് ഗ്രൂപ്പ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ 10ലേക്ക്.

സൂപ്പര്‍ 10ലെ രണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ സെമിയില്‍. രണ്ട് ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേഷന്‍ റൗണ്ട്. അതില്‍ ജയിക്കുന്ന രണ്ട് ടീമും സെമിയിലെത്തും.

NRI

സ്റ്റീവനേജ് കൊമ്പൻസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ഓഗസ്റ്റ് 23ന്

സ്റ്റീവനേജ്: ലണ്ടൻ ലീഗിലെ ശ്രദ്ധേയ സാന്നിധ്യമായ മലയാളി ക്രിക്കറ്റ് ക്ലബ് സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് കൊമ്പൻസ് കപ്പ് 2026 ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റ് ഓഗസ്റ്റ് 23ന് നടക്കും.

ഹർട്ട്ഫോർഡ്ഷയറിലെ പ്രശസ്തമായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തിലാണ് (Knebworth Park Cricket Club Stadium, SG3 6HQ) ആവേശകരമായ ഈ കായികമാമാങ്കം അരങ്ങേറുന്നത്.

യുകെയിലെ പ്രമുഖരായ 12 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക റൗണ്ടിൽ നറുക്കെടുപ്പിലൂടെ മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും.

ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ ഗ്രൂപ്പിൽ നിന്നും മുന്നിലെത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമി വിജയികൾ ഫൈനലിൽ ചാമ്പ്യൻഷിപ്പിനായി ഏറ്റുമുട്ടും.

300 പൗണ്ടാണ് ടൂർണമെന്‍റിന്‍റെ രജിസ്ട്രേഷൻ ഫീസ്. യുകെയിലെ മികച്ച കാഷ് പ്രൈസുകളിലൊന്നാണ് കൊമ്പൻസ് കപ്പിലെ വിജയികളെ കാത്തിരിക്കുന്നത്.

ഒന്നാം സ്ഥാനം: 1501 പൗണ്ടും ആകർഷകമായ ട്രോഫിയും രണ്ടാം സ്ഥാനം (റണ്ണറപ്പ്): 751 പൗണ്ടും ട്രോഫിയും ഇവയ്ക്ക് പുറമെ ടൂർണമെന്‍റിലെ മികച്ച ബാറ്റർ, ബൗളർ, ഫീൽഡർ, പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരീസ് എന്നിവർക്കും ആകർഷകമായ പ്രത്യേക ഉപഹാരങ്ങൾ നൽകും.

ഹർട്ട്ഫോർഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ ഒരു കായികവിരുന്ന് സമ്മാനിക്കുന്ന ഈ ടൂർണമെന്‍റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.

ടൂർണമെന്‍റുമായി സഹകരിക്കാൻ താത്പര്യമുള്ള സ്പോൺസർമാരെയും സംഘാടകർ ക്ഷണിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : മെൽവിൻ അഗസ്റ്റിൻ: 07456281428, ബേസിൽ ജോയി: 07721678689.

Sports

സിഎസ്‌കെയില്‍നിന്ന് ഫ്‌ളെമിംഗ് പടിയിറങ്ങി

ചെന്നൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിലെ മിന്നും ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ന്യൂസിലന്‍ഡ് മുന്‍താരം സ്റ്റീഫന്‍ ഫ്‌ളെമിംഗ് പടിയിറങ്ങി.

സിഎസ്‌കെയ്ക്ക് ഒപ്പം അഞ്ച് ഐപിഎല്‍ ട്രോഫിയിലും രണ്ട് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 കിരീടത്തിലും മുത്തമിട്ടശേഷമാണ് ഫ്‌ളെമിംഗിന്‍റെ മടക്കം.

സൂപ്പര്‍ കിംഗ്‌സിന്‍റെ മറ്റ് ടീമുകളായ ജോബര്‍ഗ് സൂപ്പര്‍ കിംഗ് (ദക്ഷിണാഫ്രിക്ക 20-20), ടെക്‌സസ് സൂപ്പര്‍ കിംഗ് (മേജർ ലീഗ് ക്രിക്കറ്റ്) എന്നിവയുടെ പരിശീലക സ്ഥാനവും ഫ്‌ളെമിംഗ് ഒഴിഞ്ഞു.

Sports

നാലാം തോൽവി; പരമ്പരയിൽ ഇന്ത്യ നാണംകെട്ടു

സതാംപ്ടണ്‍: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്‍റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചു.

കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്‌സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്‌‌ലറിന്‍റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്‌സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്‍റെ റിക്കാര്‍ഡ് ട്വന്‍റി-20 സ്‌കോറാണ് 257/3.

മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ്‍ 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.

തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്‍റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.

Sports

കെസിഎല്‍: സിബിന്‍ വിലയേറിയ താരം

തിരുവനന്തപുരം: അടിസ്ഥാനവില 75,000 രൂപ പ്രഖ്യാപിച്ച് സി കാറ്റഗറിയില്‍ ലേലത്തിനു വച്ച സിബിന്‍ ഗിരീഷ് കെസിഎല്‍ താരലേലത്തില്‍ രാജാവായി.

11.80 ലക്ഷം രൂപയ്ക്ക് സിബിന്‍ ഗിരീഷിനെ ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയപ്പോള്‍ കെസിഎല്‍ സീസണ്‍ മൂന്നിലെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയും സ്വന്തം. 11.20 ലക്ഷം രൂപയ്ക്ക് കൃഷ്ണദേവനെ കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ് സ്വന്തമാക്കി.

കഴിഞ്ഞ സീസണില്‍ കൊല്ലം ഏരീസിനുവേണ്ടി ജഴ്സിയണിഞ്ഞ സച്ചിന്‍ ബേബിയെ 10 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള്‍ സ്വന്തമാക്കി. ഇന്നലെ നടന്ന ലേലത്തില്‍ 89 പേരെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്.

സിബിനു പിന്നാലെ വാശിയോടെ ലേലം വിളി നടന്നത് കൃഷ്ണദേവനു വേണ്ടിയായിരുന്നു. 11.20 ലക്ഷത്തിനു കാലിക്കട്ട് കൃഷ്ണദേവനെ സ്വന്തമാക്കി. വിഷ്ണു വിനോദിനെ 7.80 ലക്ഷത്തിന് ട്രിവാണ്‍ഡ്രം റോയല്‍സ് പിടിച്ചെടുത്തു.

6.60 ലക്ഷത്തിന് പേസര്‍ എം.ഡി. നിധീഷിനെ കൊല്ലവും 5.40 ലക്ഷത്തിന് ബേസില്‍ തമ്പിയെ കൊച്ചി ബ്ലൂ ടൈഗേഴ്സും തങ്ങളുടെ പാളയത്തിലെത്തിച്ചു. ഓഗസ്റ്റ് 20നാണ് മൂന്നാം സീസണ്‍ കേരള ക്രിക്കറ്റ് ലീഗ് ട്വന്‍റി-20ക്കു തുടക്കമാകുക.

Sports

ഇന്ത്യ x ഇംഗ്ലണ്ട്  അഞ്ചാം ട്വന്‍റി-20 മത്സരം ഇന്ന്

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിന് എതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയില്‍ ഒരു ജയമെങ്കിലും എന്ന പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 3-0ന് ഇന്ത്യ പരമ്പര തോറ്റു.

ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്‍റെ ആദ്യ ട്വന്‍റി-20 പരമ്പര നേട്ടമാണ്.നാലാം മത്സരത്തില്‍ 37 പന്ത് ബാക്കിനില്‍ക്കേ ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. ഇന്ത്യ ഉയര്‍ത്തിയത് വെറും 159 റണ്‍സ് എന്ന ലക്ഷ്യം.

ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (35 പന്തില്‍ 79), ഫില്‍ സാള്‍ട്ട് (42 പന്തില്‍ 59) എന്നിവരുടെ പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 144 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജയം അനായാസമാക്കി. 13.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (49 പന്തില്‍ 80 നോട്ടൗട്ട്) ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് 158ല്‍ എത്തിയത്. ശിവം ദുബെ 22 റണ്‍സ് നേടി. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി (15), അഭിഷേക് ശര്‍മ (16) എന്നിവര്‍ നിരാശപ്പെടുത്തി.

Sports

പതറാതെ നായകൻ; ഇംഗ്ലണ്ടിന് 159 റൺസ് വിജയ ലക്ഷ്യം

ബ്രിസ്റ്റോൾ: ഇന്ത്യയ്ക്കെതിരായ നാലാം ടി20യിൽ ഇംഗ്ലണ്ടിന് 159 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി.

ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് (80 റൺസ്) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ന് മുന്നിലാണ്.

പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാൽ തന്നെ പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അത്യന്താപേക്ഷിതമാണ്.

Sports

ഇന്ത്യയ്ക്ക് ദയനീയ തോൽവി; ഇംഗ്ലണ്ടിന്‍റെ ജയം 125 റൺസിന്

നോട്ടിംഗ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് ടി20 മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 125 റൺസിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. നോട്ടിംഗ്ഹാമിലെ ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ഇംഗ്ല‌ണ്ട് അടിച്ചുകൂട്ടിയത്. എന്നാൽ 11.4 ഓവറിൽ 76 റൺസിൽ ഇന്ത്യയുടെ ഏല്ലാവരു പുറത്തായി.

അഞ്ച് പന്തിൽനിന്ന് 13 റൺസെടുത്ത വൈഭവ് സൂര്യവൈശിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ടോസ് നേടിയ ഇന്ത്യ ആദ്യ ഫീൾഡ് ചെയ്യാൻ തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്‍റെ ജോഫ്ര ആർച്ചറാണ് കളിയിലെ താരം. 44 പന്തിൽനിന്ന് 70 റൺസ് അടിച്ചകൂട്ടിയ ഫിൽ സാൾട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.

Sports

പി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യന്‍ കോച്ച്

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ മുന്‍ താരവും സെന്‍റര്‍ ഓഫ് എക്‌സലന്‍സ് മേധാവിയുമായ വി.വി.എസ്. ലക്ഷ്മണ്‍ എത്തുന്നു.

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്‍റി-20 പരമ്പര, ഏഷ്യന്‍ ഗെയിംസ് എന്നീ ടൂര്‍ണമെന്‍റുകളില്‍ ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഹോം പരമ്പരയുടെ ആദ്യഘട്ടവും ഏഷ്യന്‍ ഗെയിംസും ഒരേസമയം വരുന്ന സാഹചര്യത്തിലാണ് പരിശീലക ചുമതല വിഭജിച്ചത്. അതേസമയം, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സീനിയര്‍ ടീമിനൊപ്പം തുടരും.

Sports

ശ്രീശാന്തിന്‍റെ വിലക്ക് പിൻവലിച്ച് കെസിഎ; ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ച് താരം

തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു. സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിലാണ് നേരത്തെ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്.

ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു.

ഇന്നു ചേർന്ന കെസിഎ സ്പെഷൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്‍റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠേന തീരുമാനിച്ചു. എന്നാൽ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്‍റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കെസിഎൽ സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.

Latest News

Corehub Up