അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങളുടെ ആരവം ഉയരുമ്പോൾ, വളർത്തുനായകൾക്ക് മാത്രമായി മിഷിഗണിൽ നടന്ന "ഹൗളോവീൻ' പരിപാടി കാഴ്ചക്കാർക്ക് കൗതുകമായി. ഒക്ടോബർ 17 വെള്ളിയാഴ്ച മിഷിഗൺ തലസ്ഥാനമായ ലാൻസിംഗിലെ തെരുവുകൾ നൂറുകണക്കിന് വേഷപ്പകർച്ചയണിഞ്ഞ നായകളെക്കൊണ്ട് നിറഞ്ഞിരുന്നു.

ലാൻസിംഗിന്‍റെ ചരിത്ര പ്രാധാന്യമുള്ള ഓൾഡ് ടൗൺ ആർട്സ് ഡിസ്ട്രിക്റ്റിലൂടെയാണ് ഈ വാർഷിക "ട്രിക്ക്-ഓർ-ട്രീറ്റിംഗ്' പരേഡ് നടന്നത്. എൽവിസ് പ്രെസ്ലിയുടെ രൂപം മുതൽ കാർട്ടൂൺ ലോകത്തെ പ്രിയപ്പെട്ട "സ്‌കൂബി ഡൂവിന്‍റെ മിസ്റ്ററി മെഷീൻ' വരെയായിരുന്നു നായകളുടെ വേഷങ്ങൾ.



പംപ്കിൻ സ്യൂട്ടുകളും, സൂപ്പർഹീറോ വേഷങ്ങളും, ഗൗണുകളുമണിഞ്ഞ് ലാബ്രഡോറുകൾ, പഗ്ഗുകൾ, ചീഹുവകൾ തുടങ്ങിയ വിവിധ ഇനത്തിൽപ്പെട്ട നായ്ക്കൾ ഉടമകൾക്കൊപ്പം ചുവടുവെച്ചത് കാണികൾക്ക് ആസ്വാദകരമായി.


ഓൾഡ് ടൗണിലെ പ്രമുഖ പെറ്റ് സ്റ്റോറായ പ്രൂസ് പെറ്റ്സ് 25 വർഷത്തിലധികമായി സംഘടിപ്പിച്ചു വരുന്ന ഈ പരിപാടി, നഗരത്തിലെ ഏറ്റവും വലിയ സീസൺ ആഘോഷങ്ങളിൽ ഒന്നാണ്. പ്രാദേശിക റെസ്റ്റോറന്‍റുകൾ, സമ്മാനക്കടകൾ, ജ്വല്ലറി സ്റ്റോറുകൾ എന്നിവിടങ്ങളിൽ നായകൾക്ക് വിഭവ സമൃദ്ധമായ പലഹാരങ്ങളും വാത്സല്യത്തോടെയുള്ള തലോടലുകളും നൽകാനായി ഉടമസ്ഥർ കാത്തുനിന്നു.



സുരക്ഷാ കാരണങ്ങൾ മുൻനിർത്തി, പങ്കാളിത്തം 200 നായകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലാൻസിംഗ് നിവാസികൾക്ക് തങ്ങളുടെ നായകളോടൊപ്പം സന്തോഷം പങ്കിടാനുള്ള അവസരം നൽകുന്ന ഈ ഉത്സവം, ആഘോഷങ്ങൾ മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കുന്നു.