റാപ്പർ ട്രാവിസ് സ്കോട് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച സംഗീത നിശയ്ക്കിടെ അപ്രതീക്ഷിത സംഘർഷം. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു സംഭവം.

റാപ്പർ വേദിയിൽ പ്രകടനം നടത്തുമ്പോൾ ജനക്കൂട്ടത്തിന്‍റെ ഒത്ത നടുവിലായിരുന്നു ഈ കയ്യാങ്കളി. പരിപാടിക്ക് എത്തിയവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദൃക്‌സാക്ഷികളുടെ വിവരണമനുസരിച്ച്, രണ്ടോ മൂന്നോ പേർ വീതമുള്ള രണ്ട് ചെറിയ ഗ്രൂപ്പുകൾ തമ്മിൽ ഉടലെടുത്ത ചില തർക്കങ്ങളാണ് സംഘർഷത്തിന് കാരണമായത്.

ഈ വൈറൽ വീഡിയോകളിൽ, ഒരു യുവതി യുവാവിന്‍റെ മുടിയിൽ കുത്തിപ്പിടിക്കുന്നതും, ഇതിന് മറുപടിയെന്നോണം യുവാവ് അവരെ ആക്രമിക്കാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം, സമീപത്തുണ്ടായിരുന്ന നിരവധി പേരും, സുരക്ഷാ ജീവനക്കാരനും ഉടൻ തന്നെ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു.

മറ്റൊരു കോണിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ഈ ഏറ്റുമുട്ടൽ കുറച്ചു നിമിഷങ്ങൾ തുടർന്നു എന്ന് വ്യക്തമാക്കുന്നുണ്ട്, ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയായിരുന്നു.



അക്രമം ഭയന്ന് അടുത്തുള്ള കാണികൾ പിന്നോട്ട് മാറുന്നതും, എന്നാൽ മറ്റ് ചിലർ ഈ ദൃശ്യങ്ങൾ തങ്ങളുടെ ഫോണുകളിൽ പകർത്താൻ തിരക്ക് കൂട്ടുന്നതും വീഡിയോയിലുണ്ട്. "ഡൽഹിയിലെ പരിപാടികൾ കലാശം കൊട്ടാതെ പൂർണമാവില്ല' എന്നായിരുന്നു വൈറലായ വീഡിയോയുടെ അടിക്കുറിപ്പ്

ട്രാവിസ് സ്കോടന്‍റെ "ഗ്ലോബൽ ടൂർ' പരമ്പരയുടെ ഭാഗമായി നടന്ന ഈ പരിപാടി, രാജ്യത്തെ സംഗീത പ്രേമികൾക്ക് വലിയ ആകർഷണമായിരുന്നു. ചുരുങ്ങിയ സമയം നീണ്ടുനിന്ന ഈ പ്രശ്നത്തിന് ശേഷം പരിപാടി തടസമില്ലാതെ മുന്നോട്ട് പോവുകയും, ട്രാവിസ് സ്കോടിന്‍റെ ഊർജം നിറഞ്ഞ പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തുകയും ചെയ്തു.