സ്പെഷൽ ഡ്രൈവിൽ ഒളിവിൽപോയ 2,822 പേരെ അറസ്റ്റ് ചെയ്തു
Saturday, April 20, 2024 4:19 AM IST
ആലുവ: റൂറൽ ജില്ലയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മാസമായി നടന്നുവരുന്ന സ്പെഷൽ ഡ്രൈവിൽ വിവിധ കേസുകളിലായി 4,771 പേർക്കെതിരേ പോലീസ് നടപടി. അനധികൃത മദ്യവിൽപ്പനയും, പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട് 1,213 കേസുകളും, മയക്കുമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 282 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

മദ്യവില്പന, മദ്യപാനം എന്നീ കേസുകളിൽ ഏറ്റവും കൂടുതൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലാണ്. 94 കേസുകൾ. പറവൂരിൽ 69, കൂത്താട്ടുകളും 63 വീതവും ഉണ്ട്. മയക്കുമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട 282 കേസുകളിൽ കുന്നത്തുനാട് 28, പെരുമ്പാവൂർ 24, മൂവാറ്റുപുഴ 22 എന്നിങ്ങനെയാണ്.

ഗുരുതരമായ കുറ്റകൃത്യം ചെയ്ത ശേഷം വിചാരണക്കിടയിലോ ജാമ്യമെടുത്ത ശേഷമോ ഒളിവിൽപ്പോയ 2,822 പേരേ അറസ്റ്റ് ചെയ്തു. ഇതിൽ 127 പേർ ദീർഘനാളായി ഒളിവിലായിരുന്നവരാണ്.

എല്ലാവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പെരുമ്പാവൂർ 482 പേരെയും, മൂവാറ്റുപുഴ 260 പേരെയും ആണ് പിടികൂടിയത്. നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 401 പേരെ കണ്ടെത്തി അവർക്ക് നല്ല നടപ്പ് ജാമ്യം നൽകുന്നതിനുള്ള റിപ്പോർട്ട് ബന്ധപ്പെട്ട കോടതിക്ക് നൽകി.

വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ കാപ്പ പോലുള്ള നിയമ നടപടി സ്വീകരിക്കും. മോഷണം പോലുള്ള കേസുകളിൽ പ്രതിയായിട്ടുള്ള 53 പേർക്കെതിരേ കുറ്റകൃത്യങ്ങളിൽ വീണ്ടും ഇടപെടാതിരിക്കാൻ ബോണ്ട് വയ്ക്കുന്നതിന് റിപ്പോർട്ട് നൽകി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 34 സ്റ്റേഷൻ പരിധികളിലും പരിശോധന പുരോഗമിക്കുകയാണ്.