Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നമ്മൾ കായലിൽ താഴ്ത്തിയത്
Monday, March 27, 2023 2:04 AM IST
വീടുകൾക്കും വ്യാപാരികൾക്കും പൊതുസ്ഥാപനങ്ങൾക്കുമൊക്കെ മാലിന്യസംസ്കരണത്തിൽ പെരുമാറ്റച്ചട്ടമുണ്ടാകണം. എല്ലാത്തിലുമുപരി, ഉത്തരവാദിത്വം നിർവഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം.
പ്രകൃതിയെയും ജീവജാലങ്ങളെയും നശിപ്പിക്കുന്ന അത്യന്തം മാരകമായ മാലിന്യവത്കരണത്തിന് സമസ്ത ജനവിഭാഗങ്ങളും ഉത്തരവാദിത്വം പറയേണ്ട കാലം സമാഗതമായിരിക്കുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അഴിമതിയിലും രോഷം കൊള്ളുകയും അതേസമയം, ഈ ദുരവസ്ഥയ്ക്കു തങ്ങളുടേതായ സംഭാവന നൽകിക്കൊണ്ടിരിക്കുകയാണ് നാമോരോരുത്തരും. വേന്പനാട്ടുകായലിന്റെ സംഭരണശേഷി 120 വർഷത്തിനിടെ 85.3 ശതമാനം കുറഞ്ഞെന്ന കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്)യുടെ പഠനറിപ്പോർട്ട് നടുക്കമുളവാക്കുന്നതാണ്. വേന്പനാട്, അഷ്ടമുടി കായലുകളുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിനു 10 കോടി പിഴയിടുകയും ചെയ്തിരിക്കുന്നു. ഇതിലൊക്കെ, സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും നിഷ്ക്രിയത്വവുമുണ്ട്; ജനങ്ങളുടെ നഷ്ടമായ സാമൂഹികബോധവും. രണ്ടും സാമൂഹികവിരുദ്ധതയാണ്.
വേന്പനാട്ടുകായലിന്റെ സംഭരണശേഷി 1900ൽ 2617.5 മില്യൺ ക്യുബിക് മീറ്ററായിരുന്നെങ്കിൽ 2020ൽ വെറും 384.67 മില്യൺ ക്യുബിക് മീറ്ററാണ്. 85.3 ശതമാനത്തിന്റെ കുറവ്. വിസ്തൃതിയും ആഴവും ഗണ്യമായി കുറയുകയാണ്. 1900ൽ 365 ചതുരശ്ര കിലോമീറ്ററായിരുന്ന കായൽ വിസ്തൃതിയാണ് 206.30 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞത്. സർക്കാർ നിർദേശപ്രകാരം കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാട്ടിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷനാണ് അഞ്ചുവർഷംനീണ്ട പഠനം നടത്തിയത്. കായൽ സംരക്ഷണത്തിനു സമഗ്ര പദ്ധതി ആവിഷ്കരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 120 വർഷത്തിനിടെ 158.7 ചതുരശ്ര കിലോമീറ്റർ കായൽ നികത്തപ്പെട്ടു. ഇതോടൊപ്പം മാലിന്യങ്ങൾ അടിഞ്ഞ് ആഴവും കുറഞ്ഞു.
കായൽ കൈയേറ്റത്തിന്റെയും നശീകരണത്തിന്റെയും വിശദമായ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. മറ്റൊരു വിപത്ത് പ്ലാസ്റ്റിക്കാണ്. വേന്പനാട്ടു കായലിന്റെ അടിത്തട്ടിൽ ഒരു മീറ്റർ കനത്തിൽ മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയിരിക്കുകയാണെന്നാണ് 2019ൽ പഠനത്തിന്റെ ആദ്യഘട്ടത്തിൽ കുഫോസ് അറിയിച്ചത്. ഓരോ ചതുരശ്ര കിലോമീറ്ററിലും 55.9 ടൺ പ്ലാസ്റ്റിക് മാലിന്യം. ഇതൊക്കെ നേരേ കായലിലെറിഞ്ഞതല്ല. നമ്മുടെ പരിസരങ്ങളിലെ കൈത്തോടുകളും പുഴകളിലുമൊക്കെ വലിച്ചെറിഞ്ഞതാണ്. നമുക്കൊക്കെ ഉത്തരവാദിത്വമുണ്ട്.
അടുത്തയിടെ ബ്രഹ്മപുരത്ത് മാരകവിഷപ്പുക വ്യാപനത്തിന് ഇടയാക്കിയ, അഗ്നിബാധ വാർത്തകളിൽ നിറഞ്ഞുനിൽക്കെയാണ് അതിലും മാരകമായ മാലിന്യശേഖരത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ജലാശയങ്ങളിൽ നമ്മൾ ഒളിപ്പിക്കാൻ ശ്രമിച്ച പ്ലാസ്റ്റിക് വരാനിരിക്കുന്ന തലമുറയുടെയും തലയെടുക്കുന്നതായിരിക്കുന്നു. സർക്കാരും അതിന്റെ ഭാഗമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാലമത്രയും നടത്തിയ കെടുകാര്യസ്ഥതയും അഴിമതിയും നിഷ്ക്രിയത്വവും വ്യക്തമാണെങ്കിലും ജനങ്ങൾക്കും ഇതിൽനിന്ന് ഒഴിവില്ല. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതിയാക്കി അയൽക്കാരന്റെ പറന്പിലും പൊതുവഴിയിലും അരുവികളിലും പുഴകളിലുമൊക്കെ വലിച്ചെറിയുന്നവർ സാമൂഹികവിരുദ്ധരാണ്.
ഇരുചക്രവാഹനങ്ങളിലും കാറിലുമൊക്കെ സ്വന്തം വീട്ടിലെയും സ്ഥാപനത്തിലെയുമൊക്കെ മാലിന്യപ്പൊതികളുമായി പുറപ്പെടുന്നവരിൽ വിദ്യാഭ്യാസമുള്ളവരാണ് കൂടുതൽ. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കരുത് എന്നതിനൊപ്പം എവിടെ നിക്ഷേപിക്കണമെന്നു പറയാൻ ഇന്നും നമ്മുടെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കു കഴിഞ്ഞിട്ടുമില്ല. ‘തെളിനീരൊഴുകും നവകേരളം’കാന്പയിനും ശാസ്ത്രീയ മാലിന്യ സംസ്കരണവും ജലസ്രോതസുകൾ മാലിന്യമുക്തമാക്കുന്നതുമൊക്കെ ഇടയ്ക്കിടെ മന്ത്രിമാർക്കു പ്രസംഗിക്കാനുള്ള വിഷയങ്ങൾക്കപ്പുറം കടക്കുന്നില്ല.
അമൃത്, ശുചിത്വമിഷൻ പദ്ധതികളും വഴിപാടുകളായിക്കഴിഞ്ഞു. വീടുകളിലെത്തിയുള്ള മാലിന്യശേഖരണം പലയിടത്തും നടപ്പായിട്ടില്ല. നടപ്പായ പലയിടത്തും കൃത്യമായി വോളണ്ടിയർമാർ എത്താറില്ല. 10,800 കോടിയിൽപരം രൂപയുടെ പദ്ധതികളാണ് പല വിധത്തിലും പേരുകളിലും നടപ്പാക്കുന്നത്. പക്ഷേ, എല്ലാം വായാടിത്തങ്ങളിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും മലിനമായതിന്റെ ഫലമാണ് നാടുനീളെയുള്ള മാലിന്യക്കുന്നുകളും ജലസ്രോതസുകളുടെ അടിത്തട്ടിലെ പ്ലാസ്റ്റിക് ദ്വീപുകളുമൊക്കെ.
ഭാവിയെ അഴുക്കിലാക്കുന്ന മാലിന്യ പ്രതിസന്ധി പരിഹരിക്കാൻ, അഴിമതിയൊക്കെ ഒഴിവാക്കി ഇച്ഛാശക്തിയോടെ സർക്കാർ രംഗത്തെത്തുമെന്ന സ്വപ്നം യാഥാർഥ്യമായാൽപോലും മലയാളിയുടെ മനസ് മാറാതെ മാലിന്യം മാറില്ല. പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്ന സമയമാണ്. മാലിന്യ സംസ്കരണം പാഠപുസ്തകത്തിലുണ്ടാകണം. ഉത്തരവാദിത്വമില്ലാതെ മാലിന്യം വലിച്ചെറിയുന്നത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യമാണെന്നു വിദ്യാർഥികൾ തിരിച്ചറിയണം.
വീടുകൾക്കും വ്യാപാരികൾക്കും പൊതുസ്ഥാപനങ്ങൾക്കുമൊക്കെ മാലിന്യസംസ്കരണത്തിൽ പെരുമാറ്റച്ചട്ടമുണ്ടാകണം. എല്ലാറ്റിലുമുപരി, ഉത്തരവാദിത്വം നിർവഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം. ശുദ്ധമായ മണ്ണും ജലവും വായുവും അസാധ്യമല്ല; എല്ലാവരും മനസു വയ്ക്കണം. അല്ലെങ്കിൽ നമ്മൾ കായലിൽ താഴ്ത്തിയതൊക്കെ നമ്മുടെ മക്കളെ തേടിവരും.
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
മഴയെത്തുംമുന്പേ...
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
മഴയെത്തുംമുന്പേ...
Latest News
കർണാടകയിൽ 24കാരിയായ വനിതാ വോളിബോൾ താരം ഹൃദയാഘാതം മൂലം മരിച്ചു
സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി
മലബാറിൽനിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവീസ് പരിഗണനയിൽ: മന്ത്രി ദേവർകോവിൽ
കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് അഞ്ച് താരങ്ങൾ
ആലുവ റെയിൽവെ സ്റ്റേഷന് സമീപത്തുള്ള കട മദ്യപൻ അടിച്ചുതകർത്തു
Latest News
കർണാടകയിൽ 24കാരിയായ വനിതാ വോളിബോൾ താരം ഹൃദയാഘാതം മൂലം മരിച്ചു
സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: ആരോഗ്യമന്ത്രി
മലബാറിൽനിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവീസ് പരിഗണനയിൽ: മന്ത്രി ദേവർകോവിൽ
കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ് അഞ്ച് താരങ്ങൾ
ആലുവ റെയിൽവെ സ്റ്റേഷന് സമീപത്തുള്ള കട മദ്യപൻ അടിച്ചുതകർത്തു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top