വിവാഹം, ചികിത്സ, വിദ്യാഭ്യാസം, യാത്ര, അപ്രതീക്ഷിത ചെലവുകൾ തുടങ്ങി വ്യക്തിഗത ആവശ്യങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വായ്പാ സംവിധാനമാണ് പേഴ്സണൽ ലോൺ. ലോണിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനശേഷിയും ക്രെഡിറ്റ് സ്കോറും വിലയിരുത്തിയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോൺ അനുവദിക്കുന്നത്.

മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ ലോൺ ലഭിക്കുന്ന വ്യാജ ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്.

പേഴ്സണൽ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഈട് ആവശ്യമില്ലാത്ത പേഴ്സണൽ ലോണുകൾ ഇന്ന് ധാരാളം ആളുകൾ സ്വീകരിക്കുന്ന പ്രധാന സാമ്പത്തിക ഉപാധിയായി മാറിയിട്ടുണ്ട്. ക്രെഡിറ്റ്സ്കോർ, പലിശ നിരക്കുകൾ, മറ്റ് ഫീസുകൾ, ലോൺ നിബന്ധനകൾ, തിരിച്ചടവ് ഷെഡ്യൂളുകൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപായി മനസിലാക്കേണ്ടത് പ്രധാനമാണ്. ഈ കാര്യങ്ങൾ വിലയിരുത്തുന്നതിലൂടെ, അപേക്ഷകന് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നന്നായി നിറവേറ്റുന്ന വായ്പകൾ തെരഞ്ഞെടുക്കാനാകും.

ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ലോൺ നൽകുന്ന സ്ഥാപനവുമായി വായ്പാ നിബന്ധനകളിൽ വ്യക്തത വരുത്തുക.

ക്രെഡിറ്റ് സ്കോർ

നിങ്ങളുടെ വ്യക്തിഗത വായ്പാ യോഗ്യതയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് ക്രെഡിറ്റ് സ്കോറാണ്. മികച്ച സ്കോറുണ്ടെങ്കിലാണ് മറ്റു ഘടകങ്ങൾ കൂടി പരിഗണിച്ച് വായ്പ നൽകുന്നത്.

ഫീസും ചാർജുകളും

ലോൺ എടുക്കുമ്പോൾ ബാങ്കുകളുടെ ഫീസും ചാർജുകളും മനസിലാക്കേണ്ടത് പ്രധാനമാണ്. പ്രോസസിംഗ് ഫീ, പ്രി ക്ലോഷർ ഫീ, പ്രീ പേയ്മെന്‍റ് ഫീ തുടങ്ങി വിവിധ ഫീസുകളാണ് ബാങ്കുകൾ ഈടാക്കുന്നത്. ബാങ്കുകൾക്ക് എന്തെങ്കിലും മറഞ്ഞിരിക്കുന്ന ഫീസുകളോ മുൻകൂർ പേയ്മെന്‍റ് പിഴകളോ ലേറ്റ് പേയ്മെന്‍റ് ഫീകളോ വാർഷിക ഫീസോ ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക. ഈ നിരക്കുകൾ നിങ്ങളുടെ മൊത്തം ലോൺ ചെലവിനെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. വായ്പയുടെ കരാർ നിബന്ധനകൾ മുഴുവൻ വായിക്കുക. പലിശ നിരക്കുകളും മറ്റ് ഫീസ്, ചാർജുകളും കീ ഫാക്ട്സ് സ്റ്റേറ്റ്മെന്‍റ് (KFS) വായിച്ച് നോക്കി മനസിലാക്കുക.

തിരിച്ചടയ്ക്കാൻ കഴിയുന്ന ഇഎംഐ എത്രയാണെന്ന് മുൻകൂട്ടി കണക്കാക്കുക. വരുമാനത്തിനനുസൃതമായ ഇഎംഐ തെരഞ്ഞെടുക്കുന്നത് സാമ്പത്തികസുരക്ഷയ്ക്കു സഹായിക്കും.

പലിശനിരക്ക്


ഒരു വ്യക്തിഗത വായ്പ എടുക്കാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ പലിശ നിരക്കിന് പ്രഥമ പരിഗണന നൽകണം. ലോൺ എടുക്കുമ്പോൾ മുടക്കുന്ന ആകെ ചെലവ് കണക്കാക്കുന്നത് പലിശനിരക്കിനെ കൂടി ആശ്രയിച്ചാണ്. കുറഞ്ഞ പലിശനിരക്ക് നിങ്ങളുടെ പണം ലാഭിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, തൊഴിൽ, വായ്പ നൽകുന്നയാളുടെ നയങ്ങൾ എന്നിവയാണ് നിങ്ങളുടെ പലിശനിരക്കിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങൾ.

ഡിജിറ്റൽ തട്ടിപ്പുകളിൽ ജാഗ്രത പുലർത്തുക

വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ പേഴ്സണൽ ലോൺ ആശ്വാസകരമായ മാർഗമാണെങ്കിലും, ഉത്തരവാദിത്വബോധത്തോടെയായിരിക്കണം അതിന്‍റെ ഉപയോഗം. ബാങ്കുകളിൽ നിന്നോ റിസർവ് ബാങ്ക് അംഗീകരിച്ച NBFC കളിൽ നിന്നോ പേഴ്സണൽ ലോണുകൾ സ്വീകരിക്കുക.

ഇന്നത്തെ കാലത്ത് ഡിജിറ്റൽ വായ്പകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ഇതോടൊപ്പം ഡിജിറ്റൽ തട്ടിപ്പുകളും വർധിച്ചുവരുന്നു. പൊതുവെ സമൂഹത്തിലെ ഉന്നത നിലകളിലുള്ളവരും,സാധാരണക്കാരുമെല്ലാം ഒരുപോലെ തട്ടിപ്പുകാരുടെ വലയിൽ വീഴാറുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസയോഗ്യമായ സ്ഥാപനങ്ങളിൽനിന്ന് ലോൺ എടുക്കാൻ ശ്രമിക്കുക.

RBI യുടെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ ഉൾപ്പെടുന്നതും, വർഷങ്ങളുടെ സേവന പാരമ്പര്യവും ഉള്ള സൗത്ത് ഇന്ത്യൻ ബാങ്ക് പേർസണൽ ലോൺ എടുക്കാനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഓപ്ഷൻ ആണ്. SIB Personal Loans നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ രൂപകൽപ്പന ചെയ്തതും ലളിതമായ പ്രോസസുകളിലും വ്യക്തമായ നിബന്ധനകളിലും അധിഷ്ഠിതവുമാണ്. ഇതുവഴി നിങ്ങളുടെ ലോണിന്‍റെ സുതാര്യത ഉറപ്പു വരുത്താം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ വിശ്വസിക്കാവുന്ന പങ്കാളിയാണ് SIB.

എന്തുകൊണ്ട് SIB Personal Loan?

വേഗത്തിലുള്ള പ്രോസസിംഗ് അവശ്യമായ രേഖകൾ സമർപ്പിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ ലോൺ നേടാം. സ്പഷ്‌ടമായ നിബന്ധനകൾ, നിങ്ങളുടെ വരുമാനത്തിനും സൗകര്യത്തിനും അനുയോജ്യമായ ഇഎംഐ പ്ലാനുകൾ.

പേഴ്സണൽ ലോൺ വേഗത്തിൽ ലഭിക്കാൻ ക്വിക്ക് പേർസണൽ ലോൺസ് (SIB Quick PL)

സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ക്വിക്ക് പേഴ്സണൽ ലോൺ (SIB Quick PL)പദ്ധതി എന്നത് 100% ഡിജിറ്റലായി പേഴ്സണൽ ലോണിന് അപേക്ഷിക്കാനും 10 മിനിറ്റിനുള്ളിൽ ലോൺ ലഭിക്കാനും സൗകര്യമുള്ള തടസങ്ങളില്ലാത്ത, പേപ്പർരഹിത പ്രക്രിയയാണ്.