പുരോഹിത വേഷത്തിലെത്തി കാർ തട്ടിയെടുക്കാൻ ശ്രമം
Tuesday, January 21, 2020 11:16 PM IST
പാലാ: പുരോഹിതന്‍റെ വേഷം ധരിച്ചെത്തി ടാക്സി വിളിച്ച് കാർ തട്ടിയെടുക്കുവാനുള്ള ശ്രമം ഡ്രൈവറുടെ അവസരോചിതമായ നീക്കംമൂലം പാളി. പാലാ ടാക്സിസ്റ്റാൻഡിലെ ഡ്രൈവർ ഉപ്പൂട്ടിൽ ജോസിന്‍റെ കാറാണ് തട്ടിയെടുക്കുവാൻ നീക്കം നടത്തിയത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവങ്ങളുടെ തുടക്കം. ഒരാൾ സ്റ്റാൻഡിലെത്തി ജോസിന്‍റെ വിസിറ്റിംഗ് കാർഡ് വാങ്ങുകയും ഒരു മതസ്ഥാപനത്തിന്‍റെ ഡയറക്ടർക്കു കൊടുക്കുവാനാണെന്നറിയിക്കുകയും ചെയ്തു. ഒരു മണിക്കൂർ കഴിഞ്ഞ് ഡയറക്‌ടർ എന്നു പരിചയപ്പെടുത്തി ഒരാൾ വിളിച്ച് കൊട്ടാരമറ്റത്തുനിന്ന് ഒരു പുരോഹിതനെ കയറ്റി മാളയ്ക്കു ഓട്ടം പോകണമെന്നാവശ്യപ്പെട്ടു. ഇതനുസരിച്ച് പുരോഹിതന്‍റെ വേഷം ധരിച്ചയാളെ കയറ്റി യാത്ര തുടർന്നു.

കാറിൽ കയറിയ ആൾ അങ്കമാലിയിൽനിന്നും മാളയ്ക്കുള്ള വഴിയിലുള്ള സെമിനാരിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ പുരോഹിത വേഷധാരി ഒരു ഹോട്ടലിലും വീട്ടിലും കയറി. അപ്പോഴെല്ലാം പുരോഹിതവേഷം മാറ്റി കാറിൽ വച്ചിട്ടാണ് പോയത്. ഇതിനിടെ ചിലർ ബൈക്കുകളിൽ കാറിനെ പിന്തുടരുന്നത് ജോസിന്‍റെ ശ്രദ്ധയിൽപെട്ടിരുന്നു.


സംശയം തോന്നിയ ജോസ് പാലായിലുളള സുഹൃത്തുക്കൾക്ക് വിവരം കൈമാറുകയും ഡയറക്‌ടറെന്നു പരിചയപ്പെടുത്തിയയാളുടെ ഫോണ്‍നന്പർ കൈമാറുകയും ചെയ്തു. ട്രൂ കോളർ വഴി ഫോണ്‍ നന്പർ പരിശോധിച്ച സുഹൃത്തുക്കൾ ഇതു വ്യാജമാണന്ന് ജോസിനെ വിവരമറിയിച്ചു. ഈ സമയത്തും ബൈക്കുകളിൽ ചിലർ ജോസിന്‍റെ കാറിനെ പിന്തുടരുകയായിരുന്നു. ഭയചകിതനായ ജോസ് പുരോഹിതവേഷം ധരിച്ചയാളറിയാതെ മാള പോലീസ് സ്റ്റേഷനിലേക്ക് കാർ എത്തിച്ച് വിവരം അറിയിച്ചു.

പോലീസ് ചോദ്യം ചെയ്തപ്പോൾ പുരോഹിത വേഷത്തിൽ യാത്ര ചെയ്തിരുന്നയാൾ വ്യാജനാണെന്നും വിവിധ കേസുകളിലെ പ്രതിയാണന്നും തിരിച്ചറിഞ്ഞു. തിരിച്ചുപോരുവാൻ പണമില്ലാതിരുന്ന ജോസിന് മാളയിലെ പോലീസുകാർ ഇന്ധനം നിറയ്ക്കുവാൻ പണം നൽകി സഹായിച്ചു. ജോസ് പാലാ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.