അഭയ കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണം
Friday, August 7, 2020 12:55 AM IST
തിരുവനന്തപുരം: അഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി നന്ദകുമാരൻ നായർ ഈ മാസം 26 നു കോടതിയിൽ നേരിട്ടു ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി സനൽകുമാർ ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് സിബിഐ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ വിശദാംശം നൽകാനാണ് അന്വേഷണ ഉദ്യോഗസ്ഥനോടു നേരിട്ടു ഹാജരാകാൻ നിർദേശം നൽകിയത്.

അഭയ കേസിൽ വിചാരണ നേരിടുന്ന പ്രതികളുടെ നുണപരിശോധന നടത്തിയ ബംഗളൂരു ഫോറൻസിക് വകുപ്പിലെ ഡോക്ടർമാരായ പ്രവീണ്‍, കൃഷ്ണവേണി എന്നിവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പ്രതിഭാഗം സമർപ്പിച്ച അപേക്ഷ സിബിഐ കോടതി തള്ളിയിരുന്നു.

എന്നാൽ ഹൈക്കോടതി പ്രതിഭാഗത്തിന്‍റെ ആവശ്യം അംഗീകരിച്ചു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ഈ ഹർജിയിൽ സ്റ്റേ നിലനിൽക്കുന്നതു മൂലം വിചാരണ നടപടികൾക്ക് തടസമുണ്ടോ എന്ന കാര്യം വിശദമാക്കാനാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.