മൂവാറ്റുപുഴ: പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പും വാഗ്ദാനം ചെയ്തു വഞ്ചിച്ച കേസിൽ പ്രതി ആനന്ദകുമാറിന് ജാമ്യം. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.

നാഷണൽ എൻജിഒ കോണ്‍ഫെഡറേഷൻ ചെയർമാനും സായിഗ്രാമം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാറിനെതിരേ മുപ്പതോളം കേസുകളുണ്ട്. എന്നാൽ ബാക്കി കേസുകളിൽ ജാമ്യമില്ലാത്തതിനാൽ ജയിലിൽ തുടരും.

കണ്ണൂർ ടൗണ്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിനു പിന്നാലെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ശാസ്തമംഗലത്തെ വീട്ടിലെത്തി ആനന്ദകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


പാതിവില തട്ടിപ്പുകേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് കെ.എൻ. ആനന്ദകുമാർ. നാഷണൽ എൻജിഒ കോണ്‍ഫെഡറേഷന്‍റെ നേതൃത്വത്തിൽ നടത്തിയ പാതിവില തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുള്ളവരും കുടുങ്ങിയിട്ടുണ്ട്. എണ്ണായിരത്തിലേറെ പേരുടെ പരാതികളുണ്ട്.