സുൽത്താൻ ബത്തേരി: ജോലി കഴിഞ്ഞു ഭർത്താവിനോടൊപ്പം പോകുകയായിരുന്ന വീട്ടമ്മയ്ക്ക് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. ഇരുളം പാന്പ്ര ഓർക്കടവ് പുനത്തിൽ വീട്ടിൽ വിശ്വനാഥന്‍റെ ഭാര്യ പ്രേമകുമാരി (54) ക്കാണു പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം നാലോടെ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലയം റേഞ്ചിലെ പാന്പ്ര എസ്റ്റേറ്റ് വഴിയിൽ വച്ചായിരുന്നു സംഭവം. കഴുത്തിനു പരിക്കേറ്റ വീട്ടമ്മയെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.


കാപ്പി കവാത്തുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്തു വരുന്ന വിശ്വനാഥനും ഭാര്യയും ഇന്നലെ പുൽപ്പള്ളിയിലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു. ഏതാനും ദൂരം മുന്നിൽ സഞ്ചരിച്ച പ്രേമകുമാരിയെ കാപ്പിത്തോട്ടത്തിൽനിന്ന് ഓടിയെത്തിയ പോത്ത് തട്ടിയിടുകയായിരുന്നു.

ഭർത്താവ് ഒച്ചയുണ്ടാക്കിയതോടെ കാട്ടുപോത്ത് തോട്ടത്തിലേക്ക് കടന്നു. ഉടൻ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളുടെ സഹായത്തോടെ ബത്തേരിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.