അമരന്പലത്ത് കരടി ഭീഷണി
Friday, May 16, 2025 2:00 AM IST
ടെറൻസ് ഡിൽസണ്
പൂക്കോട്ടുംപാടം: കാളികാവ് കല്ലാമൂലയിൽ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിൽ. അമരന്പലം ഗ്രാമപഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളായ പാട്ടക്കരിന്പ്, ടികെ ഉന്നതി ചുള്ളിയോട്, കവളമുക്കട്ട തുടങ്ങിയ ഭാഗങ്ങളിലുള്ള ജനങ്ങളാണ് ഭീതിയിൽ കഴിയുന്നത്.
യുവാവിനെ ആക്രമിച്ച കടുവയെ പിടികൂടാത്തതും മേൽപ്രദേശങ്ങളിലേക്കു വന പ്രദേശങ്ങളിൽനിന്ന് അപകടകാരിയായ കടുവ എത്താനുള്ള സാധ്യതയുമാണ് ഭീതിക്ക് കാരണം.
അതേസമയം പ്രദേശത്ത് അടുത്തിടവരെ കരടിശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവാവ് കരടിയെ കണ്ടതിനെത്തുടർന്ന് അപകടത്തിൽപ്പെട്ടിരുന്നു.
രണ്ടുവർഷം മുന്പേ കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ മധ്യവയസ്കൻ ദീർഘകാലമാണ് ആശുപത്രിയിൽ കഴിഞ്ഞത്. മേഖലയിൽ പുലി ശല്യവും രൂക്ഷമായിരുന്നു. തേനീച്ചകർഷകർ ഉൾപ്പെടെ കരടിശല്യം മൂലം കൃഷി ഒഴിവാക്കേണ്ട സ്ഥിതിയിലെത്തിയിരുന്നു.