നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദേശ കറൻസി വേട്ട. വിദേശത്തേക്കു കടത്താൻ ശ്രമിച്ച 44.40 ലക്ഷം രൂപയുടെ സൗദി റിയാലാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടിച്ചത്.

കൊച്ചിയിൽനിന്നു സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്കു പോകാൻ വന്ന മൂവാറ്റുപുഴ സ്വദേശി ഗീതയെന്ന യാത്രക്കാരിയിൽനിന്നാണു വിദേശ കറൻസി പിടികൂടിയത്.


400ന്‍റെ 500 റിയാലാണ് ഇവരിൽനിന്നു കണ്ടെടുത്തത്. റിയാൽ അലൂമിനിയം ഷീറ്റിന്‍റെ പായ്ക്കറ്റുകളിലാക്കി ബാഗിന്‍റെ അകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ ബാഗ് തുറന്നു വിശദപരിശോധന നടത്തി വിദേശ കറൻസി ക‌ണ്ടെ‌ടുക്കുകയായിരുന്നു. വിശദ അന്വേഷണം ആരംഭിച്ചു.