ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പരാമർശത്തിൽ മുൻ മന്ത്രി ജി. സുധാകരനെതിരേ പോലീസ് കേസെടുത്തു. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പോലീസിന്‍റെ നടപടി.

ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഐപിസി 465, 468, 471 വകുപ്പുകൾ ചുമത്തിയാണ് കേസ്. 36 വർഷം മുൻപ് ആലപ്പുഴയൽ മത്സരിച്ച കെ.വി. ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി. സുധാകരൻ പറഞ്ഞത്.

തനിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. പരാമർശത്തിൽ പുന്നപ്രയിലെ സുധാകരന്‍റെ വസതിയിൽ എത്തി അമ്പലപ്പുഴ തഹസിൽദാർ മൊഴിയെടുത്തിരുന്നു.


സംഭവം വിവാദമായതോടെ ജി. സുധാകരൻ പരാമർശത്തിൽ മലക്കംമറിഞ്ഞു. വോട്ടുമാറ്റി കുത്തുന്നവർക്ക് താൻ ചെറിയൊരു ജാഗ്രത നൽകിയതാണ്. അൽപ്പം ഭാവന കലർത്തിയാണ് താൻ സംസാരിച്ചത്. ഒരുതവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല.

ഒരു വോട്ടുപോലും തിരുത്തിയിട്ടില്ല. ഒരുതവണ പോലും കളളവോട്ട് ചെയ്യുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. വോട്ട് മാറ്റി കുത്തുന്നവർക്ക് ജാഗ്രത നൽകിയതാണ്. മൊഴിയെടുത്തപ്പോൾ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ജി. സുധാകരൻ പറഞ്ഞു.