പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തോൽവി. ഏഴ് വിക്കറ്റിനായിരുന്നു ഓസീസിന്‍റെ ജയം.

മിച്ചൽ മാർഷിന്‍റെ പ്രകടനമാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. മാർഷ് പുറത്താകാതെ 52 പന്തിൽ 46 റണ്‍സെടുത്തു. ജോഷ് ഫിലിപ്പ് 37 റണ്‍സും നേടി. മാറ്റ് റെൻഷോ പുറത്താകാതെ 21 റണ്‍സും നേടി. ജോഷ് ഫിലിപ്പിനു പുറമേ ട്രാവിസ് ഹെഡിന്‍റെയും (8) മാത്യു ഷോർട്ടിന്‍റെയും (8) വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

മഴ പലതവണ തടസപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 136 റണ്‍സ് നേടി. മഴ മൂലം മത്സരം 26 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 131 റണ്‍സായി പുനർനിർണയിക്കുകയായിരുന്നു. 21.3 ഓവറിൽ ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു.

ഇന്ത്യയ്ക്കായി 31 പന്തിൽ 38 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലും 38 പന്ത് നേരിട്ട് 31 റൺസ് നേടിയ അക്‌സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തു. ഓസ്ട്രേിലയക്കായി ജോഷ് ഹേസല്‍വുഡും മാത്യു കുനെമാനും മിച്ചല്‍ ഓവനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.