കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ടു ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന എം. ശിവശങ്കറിന്‍റെ മെഡിക്കല്‍ രേഖകള്‍ എത്രയും വേഗം വിളിച്ചുവരുത്തി ഹാജരാക്കാന്‍ രജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി ഇടക്കാല ജാമ്യം തേടി ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഉത്തരവ് നല്‍കിയത്. ഹര്‍ജിയെ നേരത്തെ ഇഡി എതിര്‍ത്തിരുന്നു.

എന്നാല്‍, ചികിത്സയ്ക്കു ഇടക്കാല ജാമ്യം തേടുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് വാക്കാല്‍ ചോദിച്ച സിംഗിള്‍ ബെഞ്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ ജയിലധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

ചൊവ്വാഴ്ച ഇതു ഹാജരാക്കിയില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ജി ജൂലൈ മൂന്നിന് വീണ്ടും പരിഗണിക്കും.