ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ തെരുവുകൾ വെള്ളത്തിനടിയിലായി. പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു, പരസ്യ ബോർഡുകൾ തകർന്നു വീണു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി.

മോത്തി ബാഗ്, മിന്റോ റോഡ്, ഡൽഹി വിമാനത്താവള ടെർമിനൽ ഒന്ന് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു. ചണ്ഡീഗഡ്, ഝജ്ജാർ എന്നിവയുൾപ്പെടെ ഹരിയാനയുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു.

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കനത്ത മഴയും കാറ്റുമുണ്ടായത്.