തൃശൂർ: തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ മൃതദേഹം തൃശൂർ മുണ്ടൂരിലെ വീട്ടിൽ എത്തിച്ചു.

മൃതദേഹം ഇന്ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

വെള്ളിയാഴ്ച രാവിലെ ആറോടെ ആയിരുന്നു ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഷൈൻ ടോം ചാക്കോക്കും അമ്മ മരിയ കാർമലിനും സഹോദരൻ ജോ ജോൺ ചാക്കോക്കും പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച ധർമപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിർമിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറിൽ ബംഗളൂരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു നടൻ ഷൈനും കുടുംബവും അപകടത്തിൽപ്പെടുന്നത്.

അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ തോളെല്ലിനും നട്ടെല്ലിനും ചെറിയ പൊട്ടൽ സംഭവിച്ചു. ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെങ്കിലും സംസ്കാര ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.