കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ.രജീഷിന് പരോള്‍. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. വീട്ടിലെ അടുത്ത ബന്ധുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരോള്‍.

ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് രജീഷിന് പരോള്‍ അനുവദിക്കുന്നത്. മുന്‍പ് പല കാരണങ്ങള്‍ കാണിച്ച് രജീഷ് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ പരോള്‍ ലഭിച്ചിരുന്നില്ല. കേസിലെ നാലാംപ്രതിയാണ് രജീഷ്.

കൊടി സുനി, ഷാഫി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനധികൃത പരോള്‍, പോലീസിനെ കാവല്‍ നിര്‍ത്തി മദ്യപാനം തുടങ്ങിയ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് കേസിലെ മറ്റൊരു പ്രതിക്കുകൂടി പരോള്‍ അനുവദിച്ചിരിക്കുന്നത്.