ലക്നോ: സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന് മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പന്ത്രണ്ടുകാരന്‍ പിടിയില്‍.

ഉത്തര്‍പ്രദേശിലെ പുരാനി ബസ്തി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിരമിച്ച സൈനികനായ രാംപതി പാണ്ഡയാണ് കൊല്ലപ്പെട്ടത്.

മുത്തച്ഛനൊപ്പമായിരുന്നു പന്ത്രണ്ടുകാരന്‍ താമസിച്ചിരുന്നത്. പണത്തെ ചൊല്ലി പന്ത്രണ്ടുകാരന്‍ മുത്തച്ഛനുമായി വഴക്ക് പതിവായിരുന്നെന്നും പോലീസ് പറയുന്നു.

സംഭവ ദിവസം പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനായി മുത്തച്ഛനോട് പന്ത്രണ്ടുകാരന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ രാംപതി പാണ്ഡ പണം നല്‍കാന്‍ തയാറായില്ല.തുടര്‍ന്ന് ചെറുമകന്‍ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

പന്ത്രണ്ടുകാരന്‍റെ സുഹൃത്തും ആക്രമണത്തില്‍ പങ്കാളിയായി. 22കാരനായ ഇയാള്‍ 65കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊല നടത്തിയ ശേഷം വീട്ടില്‍ മടങ്ങിയെത്തിയ കൊച്ചുമകന്‍ മുത്തച്ഛന്‍ രക്തം വാര്‍ന്നുകിടക്കുന്നതു കണ്ടുവെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.

എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് പന്ത്രണ്ടുകാരനാണെന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ പണം നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കൂട്ടാളിയായ അസ്ഹറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.