ന്യൂഡൽഹി: എറണാകുളം - ഷൊർണൂർ മെമു ട്രെയിൻ നിലമ്പൂർക്ക് നീട്ടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

മേയ്‌ അഞ്ചിന് പ്രിയങ്ക ഗാന്ധി എംപി വണ്ടൂരിൽ വച്ച് വിളിച്ചു ചേർത്ത പാലക്കാട് റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്നു ഇത്.

ഈ വിഷയം ഉന്നയിച്ച്‌ റെയിൽവേ ബോർഡിന്‌ പ്രിയങ്ക ഗാന്ധി എംപി കത്തും അയച്ചിരുന്നു. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് രണ്ടു കോച്ചുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചതായി പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ പ്രിയങ്ക ഗാന്ധി എംപിയുടെ ഇടപെടലിനെ തുടർന്ന് രണ്ട് കോച്ചുകൾ ഈ ട്രെയിന് അധികമായി അനുവദിച്ചിരുന്നു. അതിന് പുറമെയാണ് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചിരിക്കുന്നത്.

കോയമ്പത്തൂർ - ഷൊർണൂർ മെമു കൂടി നിലമ്പൂർക്ക് നീട്ടുക, നിലമ്പൂർ -ഷൊർണുർ സെക്ഷനിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുക, മേലാറ്റൂർ, കുലുക്കലൂർ എന്നിവിടങ്ങളിൽ ക്രോസിംഗ് സ്റ്റേഷൻ അനുവദിക്കുക, നിലമ്പൂർ കോട്ടയം എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടുക, തൊടികപ്പുലത്തും കാരാടും റെയിൽവേ ഓവർ ബ്രിഡ്ജ് /അണ്ടർ ബ്രിഡ്ജ് സ്ഥാപിക്കുക, രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടുക, തുവ്വൂർ നിലമ്പൂർ വാണിയമ്പലം സ്റ്റേഷനുകളുടെ വികസനം തുടങ്ങിയവ മേയ്‌ ‌ അഞ്ചിന്‌ വണ്ടൂരിൽ പ്രിയങ്ക ഗാന്ധി എംപി വിളിച്ച്‌ ചേർത്ത റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ മീറ്റിംഗിൽ ഉന്നയിച്ച ആവശ്യങ്ങളായിരുന്നു.